Friday, September 9, 2022

ചരിത്രം ഉറങ്ങുന്ന ഗാനദൃശ്യം

 


ഓരോ ചലച്ചിത്രദൃശ്യവും അബോധത്തിൽ ചരിത്രത്തെ

പേറുന്നുണ്ടെന്നു സാമാന്യമായി പറയാൻ കഴിയില്ലേ ?

ചലച്ചിത്രം സാഹിത്യത്തേയും മറ്റും അപേക്ഷിച്ച്

കൂടുതൽ വസ്തുനിഷ്ഠമായതിനാൽ കുറച്ചുകൂടി

ഏറ്റിപ്പറയാൻ കഴിഞ്ഞേക്കും!!

നേർ അനുഭവമെന്ന പോലെ ചരിത്രത്തെ ഒരു പഴയ

ചലച്ചിത്രദൃശ്യത്തിൽ നിന്നും കണ്ടെടുക്കാൻ കഴിയുമോ?

എങ്കിലും, ഒരു കലാസൃഷ്ടി അതു സൃഷ്ടിക്കപ്പെട്ട കാലത്തിന്റെ

പൊതുബോധത്തെ മൂർത്തമായി ആവിഷ്‌ക്കരിക്കുന്നതാണെന്നു

പറയുന്നതിൽ പിഴവുകളുണ്ട്. ഈ പരിമിതിയിൽ നിന്നുകൊണ്ട്

വായിക്കേണ്ട വാക്കുകളാണിത്.





കെ എസ് സേതുമാധവൻ സാക്ഷാത്കരിച്ച 'യക്ഷി' എന്ന 

ചലച്ചിത്രത്തിലെ ഈ ഗാനദൃശ്യത്തിൽ അന്നത്തെ 

സവർണ്ണമദ്ധ്യവർഗ്ഗത്തിലെ

സ്ത്രീ പുരുഷബന്ധത്തെ പല രീതികളിൽ കണ്ടെത്താം.

മരുമക്കത്തായ അരങ്ങൊഴിയുകയും  

സവർണ്ണർക്കിടയിൽ കുട്ടികളുടെ അച്ഛൻ യാഥാർത്ഥ്യമായി തീരുകയും

ഭാര്യയും ഭർത്താവും കുട്ടികളും ഉൾപ്പെടുന്ന അണുകുടുംബം

വ്യവസ്ഥാപിതമായി കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു 

കാലയളവിലാണ് ഈ ചലച്ചിത്രം നിർമ്മിക്കപ്പെടുന്നത്.

കലാലയാദ്ധ്യാപിക എന്ന  രീതിയിലുള്ള ഉദ്യോഗങ്ങളിലേക്ക് 

സ്ത്രീകൾ എത്തുന്നത് ഏറെ സാധാരണമായിട്ടില്ല.  

വിദ്യാസമ്പന്നയായ ഒരു കലാലയാദ്ധ്യാപിക തന്റെ

സഹപ്രവർത്തകനായ അദ്ധ്യാപകനോട് പ്രേമാഭ്യർത്ഥന

നടത്തുന്നതാണ് ഈ ഗാനദൃശ്യത്തിൽ ചിത്രണം ചെയ്യുന്നത്.

കാമുകന്റെ സാമിപ്യത്തിൽ,  ആ ഗാനത്തിലൂടെ 

അവളുടെ ഉൾപ്പുളകങ്ങൾ പുറത്തേക്കു ബഹിർഗമിക്കുന്നു.

ദേവനു മുന്നിൽ പ്രാർത്ഥിക്കുന്ന ഭക്തയായും  

പ്രേമവും ലജ്ജയും ഭയവും ബഹുമാനവും 

ചേർന്ന് വികാരപരവശയായും അവൾ പ്രത്യക്ഷപ്പെടുന്നു.

സംയമനത്തോടെയും അവളുടെ പാരവശ്യങ്ങൾ ആസ്വദിച്ചും

നിൽക്കുന്ന കാമുകൻ അന്നത്തെ പുരുഷാധികാരത്തെ

ഇതരരൂപങ്ങളിൽ തുറന്നുകാട്ടുന്നു.

അധികാരിയായ കാമുകനു മുന്നിൽ കീഴടങ്ങി നിന്നു പാടുന്ന

കാമുകിയുടെ ദൃശ്യം കൂടിയാണത്.

ഈ ദൃശ്യം കേരളത്തിലെ കലാലയങ്ങളിൽ

യാഥാർഥ്യമായിരുന്ന കാലമുണ്ടായിരുന്നുവെന്നു തീർച്ച !!

ഇന്ന് അത് അസാദ്ധ്യമാണെന്ന് എനിക്ക് തോന്നുന്നു


മലയാറ്റൂരിന്റെ നോവലിനെ ആധാരമാക്കി 

1968 ൽ സേതുമാധവൻ സംവിധാനം ചെയ്ത ചലച്ചിത്രത്തിലെ 

ഗാനദൃശ്യത്തിൽ സത്യനും ഉഷാകുമാരിയുമാണ് 

പ്രത്യക്ഷപ്പെടുന്നത് .

വർഷങ്ങൾക്കു ശേഷം, 2013ൽ, ശാലിനി ഉഷാനായർ എന്ന 

ചലച്ചിത്രകാരി ഇതേ നോവൽ "അകം" എന്ന പേരിൽ 

ചലച്ചിത്രമാക്കുന്നുണ്ട്.

ഈ റോളുകളിൽ എത്തുന്നത് ഫഹദ് ഫാസിലും ഷെല്ലി കിഷോറുമാണ്.

കലാലയാദ്ധ്യാപകരായിട്ടല്ല, കമ്പനി എക്സിക്യൂട്ടീവുകളായി 

അവർ മാറിത്തീർന്നിരിക്കുന്നു.   

ഇങ്ങനെയൊരു ഗാനദൃശ്യം ആ ചലച്ചിത്രത്തിൽ അസാദ്ധ്യമായിരുന്നു. 



  

  

1 comment:

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...