Friday, November 3, 2017

മരണമണം

എന്നും
വൈകുന്നേരങ്ങളിൽ
നടക്കാൻ പോകുന്ന
ഇടവഴിയിൽ
ഇന്ന് മരണമണം

നടക്കാനിറങ്ങാൻ വൈകി.
ഇരുളു വീശിയിരുന്നു.
രണ്ടുവശവും മരങ്ങൾ
നിറഞ്ഞ ഇടവഴിയിലൂടെ
നടന്നുതുടങ്ങി
പെട്ടെന്നാണ് ആ മണം
മൂക്കിലേക്കടിയ്‌ക്കാൻ  തുടങ്ങിയത്
ഇലകൾ വാടുന്നതിന്റെ മണം

ഒരുപാട് ഇലകൾ ഒരുമിച്ചു
വാടുന്നതിന്റെ മണം
മൂക്കു തുളയ്ക്കുന്നു.

ഇടവഴിയുടെ വശങ്ങളിൽ നിന്ന
മരങ്ങളെ കാണാനില്ല.
കോതിയിട്ട ഇലകൾ മാത്രം.

ഇവയുടെ മൃതശരീരം
അഴുകുമ്പോഴും
ദുഷിച്ച മണമില്ല
അവസാനത്തെ മണം കൊണ്ട്
ഞാൻ കലങ്ങി.

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...