tag:blogger.com,1999:blog-6416980441162714602024-03-14T22:10:47.451+05:30മലയാളവാക്ക്സംസ്കാരവുമായി ബന്ധപ്പെടുന്നതെന്തും ഇവിടെ വിഷയമാകും.V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.comBlogger111125tag:blogger.com,1999:blog-641698044116271460.post-314727319596849062024-01-24T12:08:00.002+05:302024-01-24T15:47:58.541+05:30 ശാസ്ത്രം ഏകമാണോ? ശാസ്ത്രാവബോധത്തിന്റെ ലക്ഷണം ഏകത്വമാണോ?<p><span style="font-size: medium;"> </span></p><div class="separator" style="clear: both; text-align: center;"><span style="font-size: medium;"><iframe allowfullscreen='allowfullscreen' webkitallowfullscreen='webkitallowfullscreen' mozallowfullscreen='mozallowfullscreen' width='619' height='400' src='https://www.blogger.com/video.g?token=AD6v5dz7MjXxfA2kTwvk8wy5Qu0vUD-5k79nqU1ljNCQ8j4lqods06rOzl5jJD6lbUBfTqnnV5OVadBH3u2PE4MvjQ' class='b-hbp-video b-uploaded' frameborder='0'></iframe></span></div><span style="font-size: medium;"><br /></span><p></p><p><span style="font-size: medium;">രവിചന്ദ്രന്റെ ശിഷ്യന്മാർ പ്രചരിപ്പിക്കുന്ന ശാസ്ത്രാവബോധം എന്താണെന്ന് അറിയണമെങ്കിൽ ഈ വിഡിയോയിൽ പറയുന്ന വാക്കുകൾ കേട്ടാൽ മതിയാകും. ഏക രാഷ്ട്രം, ഏക തെരഞ്ഞെടുപ്പ്, ഏകഭാഷ, ഏക ഭക്ഷണം, ഏക വേഷം എന്നെല്ലാം സംഘപരിവാറും നരേന്ദ്രമോദിയും പറയുന്ന പോലെ ഇവർ ശാസ്ത്രം ഏകമാണെന്നു പറയുന്നു. ശാസ്ത്രാവബോധത്തിന്റെ ലക്ഷണം ഈ ഏകത്വത്തിലാണെന്നു പറയുന്നു. അതിലേക്കു നമ്മളൊന്നും അടുത്ത കാലത്ത് വളരില്ലെന്നും <br />പറയുന്നു. ശാസ്ത്രത്തെ കുറിച്ച് എത്രയും പരിമിതമായ, സങ്കുചിതമായ ധാരണകളാണ് ഇവർ പുലർത്തുന്നത് എന്ന കാര്യം തന്നെ അത്ഭുതകരമാണ്. ഇവരാണ്, കേരളത്തിൽ ശാസ്ത്രപ്രചാരകരായി പ്രത്യക്ഷപ്പെടുന്നതെന്ന കാര്യം ലജ്ജാകരവുമാണ്.<br /><br />ശാസ്ത്രം ഏകമാണോ? ശാസ്ത്രത്തിനുള്ളത് ഏക രീതിശാസ്ത്രമാണോ?<br />ഐൻസ്റ്റൈന്റെ വളരെ പ്രശസ്തമായ ഒരു വാക്യമുണ്ട്.<br /> </span></p><p><span style="font-size: large;">"He (Scientist)must appear to the systematic epistemologist<br />as a type of unscrupulous opportunist.."</span><span style="font-size: medium;"><br /> </span></p><p><span style="font-size: medium;">വ്യവസ്ഥാനുസൃതമായി പ്രവർത്തിക്കുന്ന ഒരു ജ്ഞാനശാസ്ത്രകാരനു മുന്നിൽ <br />ശാസ്ത്രജ്ഞൻ ആദർശരഹിതനായ, എന്തും ചെയ്യാൻ മടിയില്ലാത്ത <br />ഒരു അവസരവാദിയായിരിക്കുമെന്നാണ് ഐൻസ്റ്റൈൻ പറയുന്നത്.<br />അത്രമേൽ വിപുലമായ തോതിൽ ബഹുലതയെ (ഏകത്വത്തെയല്ല)<br />ആശ്രയിച്ചുകൊണ്ടാണ് ശാസ്ത്രം പ്രവർത്തിക്കുന്നത്. അതിന്റെ <br />സർഗാത്മകതയുടെ കാരണവും ബഹുലതയിലുള്ള അതിന്റെ താല്പര്യമാണ്. <br />ഗതികസിദ്ധാന്തത്തിൽ, അണുവിനെ ബില്ലാർഡ് പന്തായി സങ്കൽപ്പിക്കുന്ന<br />ഭൗതികശാസ്ത്രത്തിനു ഹൈഡ്രജന്റെ വർണ്ണരാജി വിശദീകരിക്കാൻ <br />സൗരയൂഥമാതൃകയെ സ്വീകരിക്കാൻ കഴിയും.<br />ക്വാണ്ടംഭൗതികത്തിൽ അണുവിനു തരംഗമായി മാറാൻ കഴിയും. <br />ഏകവിശദീകരണമാതൃകയെ മാത്രമേ ശാസ്ത്രം സ്വീകരിക്കുകയുള്ളുവെങ്കിൽ<br />അതിനു നവീകരിക്കാനോ പുതിയ കണ്ടെത്തലുകളിലേക്കു നീങ്ങുവാനോ<br />കഴിയുമായിരുന്നില്ല എന്നതാണ് വാസ്തവം.<br /><br />ഒരു ഭൗതികശാസ്ത്രസിദ്ധാന്തത്തെ രൂപപ്പെടുത്തുന്നതില്‍ നിരീക്ഷണവിധേയമാകാവുന്ന <br />ഭൗതിക അളവുകളെ മാത്രം ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് <br />ആപേക്ഷികസിദ്ധാന്തത്തിന്റെ രൂപീകരണത്തിന്നിടയില് ഐന്സ്റ്റൈന് ഊന്നിപ്പറഞ്ഞിരുന്നു.<br />ക്വാണ്ടംഭൗതികത്തിന്റെ രൂപീകരണകാലത്ത് </span><span style="font-size: medium;">ഹൈസന്‍ബര്‍ഗ് </span><span style="font-size: medium;"> ഐന്‍സ്റ്റൈനുമായി<br />കണ്ടുമുട്ടിയപ്പോള്‍, ഈ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഹൈസന്‍ബര്‍ഗ് <br />ഇങ്ങനെ ചോദിക്കുന്നു "കേവല സമയം നിരീക്ഷണസാദ്ധ്യമല്ലെന്നതിനാല് അതിനെക്കുറിച്ചു പറയുന്നത് അനുവദനീയമല്ലെന്നാണല്ലോ താങ്കള്‍ ആപേക്ഷികസിദ്ധാന്തത്തിലൂടെ വാദിക്കുന്നത്."<br />"നിരീക്ഷിക്കപ്പെടുന്ന രാശികളെ മാത്രം ആധാരമാക്കിക്കൊണ്ട് ഒരു സിദ്ധാന്തം രൂപീകരിക്കുവാന്ശ്രമിക്കുന്നത് പൂര്‍ണ്ണമായും അബദ്ധമായിരിക്കു" മെന്നാണ് ഹൈസന്‍ബര്‍ഗിന്റെ ചോദ്യത്തില്‍ വിസ്മയാധീനനായഐന്സ്റ്റൈന് പ്രതിവചിച്ചത്. ''നമുക്ക് എന്തിനെയാണ് നിരീക്ഷിക്കാന്‍ കഴിയുന്നതെന്ന് നിശ്ചയിക്കുന്നത് നാം ഉപയോഗിക്കുന്ന സിദ്ധാന്തമാണ്." ഐന്‍സ്റ്റൈന്റെ <br />ഈ വാക്കുകളാണ്, നിരീക്ഷണവ്യൂഹത്തിന്റെ 'ഭൗതികരാശികളില് ക്വാണ്ടം ബലതന്ത്രസിദ്ധാന്തങ്ങള് എന്തെങ്കിലും നിര്ബന്ധഉപാധികള് നിര്‍ദ്ദേശിക്കുന്നുണ്ടോ' എന്നു ചിന്തിക്കാന്‍ ഹൈസന്‍ ബര്‍ഗിനെ പ്രേരിപ്പിച്ചത്. സവിശേഷആപേക്ഷികസിദ്ധാന്തത്തിന്റെ രൂപീകരണത്തിന് താൻ ഉപയോഗിച്ച <br />മാർഗ്ഗത്തിൽ ഉറച്ചുനിൽക്കണമെന്നു </span><span style="font-size: medium;">ഹൈസന്ബര്</span><span style="font-size: medium;">ഗിനോട് ഐന്സ്റ്റൈന് പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ, </span><span style="font-size: medium;">ഹൈസന്ബര്</span><span style="font-size: medium;">ഗിനു അനിശ്ചിതത്വസിദ്ധാന്തം രൂപീകരിക്കാൻ കഴിയുമായിരുന്നുവോ എന്നു പോലും ആലോചിക്കാവുന്നതാണ്. <br /><br />Healingനെ കുറിച്ച് ഒരു സിദ്ധാന്തവും രൂപീകരിച്ചിട്ടില്ലാത്ത, <br />ഉപയോഗിക്കുന്ന ഔഷധങ്ങളുടെ പ്രയോജനമൂല്യത്തിലും <br />ആധുനികഭൗതികത്തിന്റെ സാങ്കേതികശേഷികളിലും ഊന്നി പ്രവർത്തിക്കുന്ന വൈദ്യശാസ്ത്രത്തെ മുൻനിർത്തി ശാസ്ത്രാവബോധത്തെ കുറിച്ചു ചർച്ച ചെയ്യുന്നതു തന്നെ എത്രമാത്രം ഗുണകരമാണ് !!</span></p><p><span style="font-size: medium;">ഇപ്പോഴും സന്ദിഗ്ദ്ധമായ നിലയിലാണെങ്കിലും സ്ട്രിംഗ് തിയറിയിലൂടെ <br />ഏകപ്രപഞ്ചം എന്ന സങ്കൽപ്പനത്തിൽ നിന്നു പോലും മാറി<br />ബഹുപ്രപഞ്ചത്തെ കുറിച്ച് ചിന്തിക്കുന്ന കാലത്താണ്, ആധുനികശാസ്ത്രം.</span></p>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com0tag:blogger.com,1999:blog-641698044116271460.post-5956903072517261662024-01-12T14:57:00.000+05:302024-01-12T14:57:25.990+05:30 എം.ടിയുടെ പ്രസംഗത്തെ കുറിച്ചു തന്നെ. <p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJa7zus-1WQGj37LuauLmK5AGYw_vnkhWWBe-Q5lE5WGtwf_m3khPcHQWR1p5-yHUky5UBslXR4_qKLmhoIqg2gXMJUc65NiNwNRUEsPlEnMv4GQhl_zzobon7ISq6O99iMZ07EugO9aQePHfj4tLLfsqhfk94MMmzxk3uBl_2z48ZErnZxwBzaNdkKo3k/s1080/IMG_20240112_140601.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="656" data-original-width="1080" height="327" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJa7zus-1WQGj37LuauLmK5AGYw_vnkhWWBe-Q5lE5WGtwf_m3khPcHQWR1p5-yHUky5UBslXR4_qKLmhoIqg2gXMJUc65NiNwNRUEsPlEnMv4GQhl_zzobon7ISq6O99iMZ07EugO9aQePHfj4tLLfsqhfk94MMmzxk3uBl_2z48ZErnZxwBzaNdkKo3k/w564-h327/IMG_20240112_140601.jpg" width="564" /></a></div><br />എം.ടിയുടെ പ്രസംഗത്തെ കുറിച്ചു തന്നെ. മിക്കപ്പോഴും നിശബ്ദരായിരിക്കുന്നവര്‍ ശബ്ദിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കും. കഴിഞ്ഞ വര്‍ഷം ജനുവരി അവസാനത്തിലോ ഫെബ്രുവരി തുടക്കത്തിലോ നാസി ജര്‍മ്മനിയുടെ ഗതി ഇന്ത്യക്കു വരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് എം.ടി. തന്റെ പ്രസംഗത്തിലൂടെ പറഞ്ഞിരുന്നു. അതിന് ഇത്രയേറെ പ്രചാരം ലഭിച്ചില്ല. ഹിന്ദുത്വ രാഷ്ട്രീയത്തെയും നരേന്ദ്രമോദിയെയും വിമര്‍ശിക്കുന്ന വാക്കുകള്‍ക്ക് പ്രചാരം നല്കാന് നമ്മുടെ മാദ്ധ്യമങ്ങള്‍ക്കു വലിയ താല്‍പ്പര്യമില്ല. മാദ്ധ്യമങ്ങള്‍ മിക്കവാറും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ചൊല്‍പ്പടിയിലാണ്. അതു പറയുന്നതും ആഗ്രഹിക്കുന്നതും പ്രചരിപ്പിക്കുകയാണ് മാദ്ധ്യമങ്ങളുടെ ധര്‍മ്മം എന്ന സ്ഥിതിയാണ്. അതുകൊണ്ട് എം.ടിയുടെ വാക്കുകള്‍ക്കു വലിയ പ്രചാരം ലഭിക്കുകയുണ്ടായില്ല. ഇപ്പോള്‍, എം.ടിയുടെ വിമര്‍ശനം കേരളസര്‍ക്കാരിനെയും പിണറായി വിജയനെയും ഊന്നിയാണെന്നതു കൊണ്ട് അതിനു വലിയ പ്രാധാന്യം ലഭിച്ചിരിക്കുന്നു. തങ്ങളുടെ വോട്ടുരാഷ്ട്രീയത്തിനു കൂടി ത്വരകമായേക്കാമെന്ന് ഹിന്ദുത്വമീഡിയ കൂടി കരുതുന്നതിനാല്‍ ഈ പ്രസംഗത്തിനു ലഭിച്ച പ്രാധാന്യത്തില്‍ അത്ഭുതത്തിന് അവകാശമില്ല! മാദ്ധ്യമങ്ങളാണ് എല്ലാ കാര്യങ്ങളേയും പൊലിപ്പിക്കുന്നത്. കേരളസമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയവല്‍ക്കരണത്തിന് ഏറ്റവും വലിയ കാരണക്കാര്‍ മാദ്ധ്യമങ്ങളാണെന്ന സക്കറിയയുടെ നിരീക്ഷണം തീര്‍ത്തും ശരിയാണ്. പിണറായി വിജയനേയും കേരള സര്‍ക്കാരിനേയും കൊട്ടാനുള്ള അവസരമായി ഇതിനെ മാറ്റാന്‍ കഴിയുമോയെന്ന്, മോദിരാഷ്ട്രീയത്തിനു സഹായകമാക്കാന്‍ കഴിയുമോയെന്ന അന്വേഷണത്തിലായിരിക്കണം ഹിന്ദുത്വ മീഡിയ മുഴുകിയിരിക്കുന്നത്. <br /><br /> എം.ടി തന്റെ പ്രസംഗത്തില്‍ ഊന്നിയിരിക്കുന്നത് കേരളസര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയുമാണ്. ജയരാജന്മാര്ക്കൊഴികെ ആര്‍ക്കും പെട്ടെന്നു മനസ്സിലാകുന്ന കാര്യമാണത്. സോവിയറ്റ് യൂണിയനിലെ സംഭവവികാസങ്ങളേയും അതിനോടുള്ള ബുദ്ധിജീവികളുടേയും എഴുത്തുകാരുടേയും പ്രതികരണങ്ങളേയും ഉദ്ധരിക്കുന്നത്, കേരളത്തിലെ ആദ്യത്തെ സര്‍ക്കാരിനെ പരാമര്‍ശിക്കുന്നത്, ഇഎംഎസ് വ്യക്തിപൂജക്കോ അധികാരമോഹങ്ങള്ക്കോ കീഴ്പ്പെട്ടിരുന്നില്ലെന്നു പറയുന്നത് ... ഇവയെല്ലാം എം.ടി ഉന്നം വയ്ക്കുന്നത് കേരളത്തിലെ സര്‍ക്കാരിനെയാണെന്ന് നന്നായി ബോദ്ധ്യപ്പെടുത്തുന്നുണ്ട്. 'കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളില്‍ ചില നിമിത്തങ്ങളായി ചിലര്‍ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച് എല്ലാ വിധത്തിലുമുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്ന് മോചനം നേടാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചു കൊണ്ടേയിരിക്കണം. അപ്പോള്‍ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകഥയായി മാറുന്നു. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിക്കുകയാണ്' എം.ടിയുടെ വാക്കുകള്‍ ആവശ്യമായിരുന്നു. ധൂര്‍ത്തും സ്വജനപക്ഷപാതവും വ്യക്തിപൂജയും അധികാരഗര്‍വ്വും ഭരണത്തെ മൂടിക്കൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ തിരുത്തണമെന്ന് ആവശ്യപ്പെടുന്ന വാക്കുകള്‍ സാര്‍ത്ഥകമായ ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്. കഥാകാരനും കവിയുമായ കരുണാകരന് എഴുതുന്നതു പോലെ പിണറായി വിജയനു വേണ്ടി മാത്രമല്ല, സദസ്സിലുണ്ടായിരുന്ന സച്ചിദാനന്ദനും മുകുന്ദനും കൂടി വേണ്ടിയാണ് എം.ടി. ഈ വാക്കുകള്‍ പറഞ്ഞത്.'എന്നാല്‍, ഈ വാക്കുകള്‍ ഇതിന്നകം മാറ്റാരെങ്കിലും പറയാതിരുന്ന വാക്കുകളല്ല. എം.ടിയുടെ ടോണിലല്ലെങ്കിലും ചിന്തകനായ ബി.രാജീവനും കവിയായ കെ.ജി.എസും കഥാകാരിയായ സാറാജോസഫും നിരന്തരമെന്നോണം തങ്ങള്‍ക്കു ലഭ്യമാകുന്ന വേദികളില്‍ ഇതു പറയുന്നുണ്ട്. നിരവധിയെന്നോണം സാധാരണക്കാരായ മനുഷ്യര്‍ സാമൂഹികമാദ്ധ്യമങ്ങളിലൂടെ ഇതു പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. പലപ്പോഴും നിശബ്ദമായിരിക്കുന്നയാള് ശബ്ദിച്ചുവെന്നതു കൊണ്ടോ മാദ്ധ്യമങ്ങളുടെ ഇതര താല്‍പ്പര്യങ്ങള്‍ കൊണ്ടോ മാത്രമല്ല എം.ടിയുടെ ശബ്ദം കൂടുതല്‍ പ്രാധാന്യം നേടിയത്. കെ.ജി.എസിനോ രാജീവനോ സാറാജോസഫിനോ ഇല്ലാത്ത സാംസ്കാരികരംഗത്തെ അധികാരം എം.ടിക്കുള്ളതു കൊണ്ടു കൂടിയാണ് ഇതു സംഭവിക്കുന്നത്. ലഭ്യമായേക്കാവുന്ന മിക്കവാറും എല്ലാ പുരസ്കാരങ്ങളും നേടിക്കഴിഞ്ഞ, എല്ലാ മാധ്യമമുതലാളിമാരും പണക്കൊഴുപ്പിന്റെ സിനിമാലോകവും മത്സരിച്ച് ആദരിച്ചു കൊണ്ടിരിക്കുന്ന സാംസ്കാരികാധികാരത്തില്‍ നിന്നുകൊണ്ടു കൂടിയാണ് കേരളത്തിലെ ഇടതുസര്‍ക്കാരിനെ എം.ടി വിമര്‍ശിക്കുകയോ ഉപദേശിക്കുകയോ ചെയ്യുന്നത്. ജാതി, സാഹിത്യം,സിനിമ തുടങ്ങിയ മേഖലകളില്‍ നിന്നും ആര്‍ജ്ജിച്ച സാമൂഹിക, സാംസ്കാരികമൂലധനത്തില്‍ നിന്നുകൊണ്ടാണ് എം.ടി ഇതു നിര്‍വ്വഹിക്കുന്നത്. അങ്ങനെയാകുമ്പോള്‍ മാത്രമേ സാമൂഹികമായ പ്രാധാന്യം ലഭിക്കുകയുള്ളൂവെന്നത് നമ്മുടെ സാമൂഹികാവബോധത്തിന്റെ<br />പരിമിതിയെ കാണിക്കുന്നതുമാണ്. ഈ പരിമിതിക്കിടയിലും എം.ടിയുടെ വിമര്‍ശനം പ്രധാനമാണ്.<br />കേരളത്തിന്റെ ജനാധിപത്യ പൊതുമണ്ഡലത്തിന്റെ വികാസത്തിന് ഇത്തരം വിമര്‍ശനങ്ങള്‍ ആവശ്യമുണ്ട്.<br /><br /> പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പല തലങ്ങളിലും വിമര്‍ശിക്കപ്പെടേണ്ടതാണ്. ആദ്യം വിമര്‍ശിക്കേണ്ടത് മോദിയുടെ ഹിന്ദുത്വസര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള പദ്ധതികള്‍ അതു കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ പേരിലാണ്. യു.എ.പി.എ നടപ്പിലാക്കുക എന്നത് സി.പി.എം എന്ന പാര്‍ട്ടിയുടെയോ അതിന്റെ മുന്നണിയുടെയോ നയങ്ങളായിരുന്നുവോ? അല്ല. എന്നിട്ടും ഏറ്റവും കൂടുതല്‍ യു.എ.പി.എ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനമായി കേരളം മാറി. താഹ- അലന് കേസ് ഓര്‍ത്തുനോക്കുക. എത്രമാത്രം ജനാധിപത്യവിരുദ്ധ നാടകങ്ങളാണ് അരങ്ങേറിയത്? മാവോയിസ്റ്റുകളെ രാഷ്ട്രീയമായി അംഗീകരിക്കുന്നില്ലെങ്കിലും അവരെ വെടിവെച്ചു കൊല്ലുന്നതിനെ സി.പി.എം അംഗീകരിക്കുന്നില്ലെന്നാണ് അതിന്റെ ജനറല്‍ സെക്രട്ടറിയും കേന്ദ്രക്കമ്മിറ്റി അംഗങ്ങളും പറഞ്ഞിരുന്നത്. മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുന്നത് സി.പി.എം നയമായിരുന്നില്ല. കോണ്‍ഗ്രസിന്റെയും നയമല്ല അത്. അതു നയമായി സ്വീകരിച്ചിരിക്കുന്നത് സംഘപരിവാര്‍ ശക്തികളാണ്. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം എട്ടു പേരാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ എന്ന പേരില്‍ വധിക്കപ്പെട്ടത്. കൊലക്കുശേഷം മൃതശരീരത്തെ തല്ലിച്ചതച്ച സംഭവങ്ങള്‍ വരെയുണ്ട്. ഇവയെ കുറിച്ചൊന്നും മനുഷ്യാവകാശസംബന്ധമായ യാതൊരു അന്വേഷണങ്ങളും നടന്നതായി അറിവില്ല. മറിച്ച്, ഈ നടപടികളില്‍ പ്രതിഷേധിച്ച വാസുവേട്ടനെ പോലുള്ള ഒരു ജനാധിപത്യാവകാശപ്രവര്ത്തകനെ ജയിലിലടക്കുന്ന നടപടിയാണ് ഉണ്ടായത്. <br /><br /> ജി. എസ്.ടി നടപ്പിലാക്കുന്നത് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതും കേന്ദ്രത്തിനു മുന്നില്‍ സംസ്ഥാനങ്ങളെ പിച്ചച്ചട്ടിയുമായി നിര്‍ത്തുന്നതുമായ നടപടിയായിരിക്കും എന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി കേരളത്തില്‍ തന്നെ പ്രസംഗിച്ചത്. എന്നാല്‍, ജി.എസ്.ടി നടപ്പിലാക്കുന്നതിനെ എതിര്‍ക്കാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായില്ല. അതു നടപ്പിലാക്കുകയും അതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നടപ്പിലാക്കുന്ന കിഫ്ബി പദ്ധതി ജനങ്ങളുടെ പരമാധികാരത്തെയും നിയമനിര്‍മ്മാണസഭകളേയും ഗൗനിക്കാത്ത സംഘപരിവാര്‍ പദ്ധതി തന്നെയല്ലേ? കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനും കേരളത്തിലെ ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്ക്കു തന്നെയും അതിനെ പിന്തുണയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. <br /> എം.കുഞ്ഞാമനെ പോലുള്ള ഒരു അക്കാദമീഷ്യനോട് ബഹുമാനങ്ങളുണ്ടെന്നു ഭാവിക്കുമ്പോഴും അദ്ദേഹവും മറ്റു പലരും അടിസ്ഥാനജനവിഭാഗങ്ങള്ക്കായി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളെ സ്വീകരിക്കാനോ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനോ ഈ സര്‍ക്കാര്‍ തയ്യാറായില്ല. ആദിവാസികളും ദളിതരും ഉള്‍പ്പെടെ അധ:കൃതജനത ഇപ്പോഴും ഭൂമിയിലോ സമ്പത്തിലോ അധികാരവും അവകാശവും ഇല്ലാത്തവരായി തുടരുമ്പോഴും കേരളത്തിലെ ഭൂമിയുടെ കേന്ദ്രീകരണം അഖിലേന്ത്യാ ശരാശരിയിലും ഏറിയതാണെന്ന സ്ഥിതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ തന്റെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചു രക്ഷപ്പെടുത്തിയ മേനോന് മുഖ്യമന്ത്രിയായി നാട്ടിലേക്കു വരുമ്പോള്‍ കണ്ടന്‍കുട്ടിയാശാനെ കാണാതെയും പരിഗണിക്കാതെയും പോകുന്ന ഒരു ചിത്രം അശോകന് ചരുവിലിന്റെ നോവലില്‍ ഉണ്ടല്ലോ? ഈ സര്‍ക്കാരിന്റെ കീഴിലും കണ്ടന്‍കുട്ടിയാശാന്റെ സമൂഹം അവഗണിക്കപ്പെടുന്നു. ഉദ്യോഗങ്ങളിലും മറ്റും ദളിതസമൂഹം അനുഭവിക്കുന്ന വിവേചനങ്ങള്‍ തുടരുന്നു. രേഖാരാജിന്റേയും ശ്യാം കുമാറിന്റേയും അനുഭവങ്ങള്‍ മറ്റൊന്നല്ല കാണിക്കുന്നത്. ഇടതുസര്‍ക്കാരിന്റെ സമീപനം മദ്ധ്യവര്ഗ്ഗതാല്പ്പര്യങ്ങളെ മാത്രം സഹായിക്കുന്നതായി മാറിത്തീര്‍ന്നിട്ടുണ്ട്. സര്‍വ്വകലാശാലകളെ സ്വയം ഭരണസ്ഥാപനങ്ങളായി നിലനിര്‍ത്താന്‍ കഴിയാത്ത സ്ഥിതിയില്‍ ഭരണരാഷ്ട്രീയത്തിന്റെ ഇടപെടലുകളുണ്ടാകുന്നു. അക്കാദമികളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. <br /><br /> സംസ്ഥാനം അതീവ ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലായിരിക്കുമ്പോഴും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം ധൂര്‍ത്ത് പ്രകടമാണ്. ക്ഷേമപെന്‍ഷനുകള്‍ കൃത്യമായി നല്‍കാനോ സര്‍ക്കാരിനു വേണ്ടി പണിയെടുക്കുന്ന ജീവനക്കാര്‍ക്കു പോലും മൂന്നുവര്‍ഷമായി ക്ഷാമബത്ത നല്‍കാനോ കഴിയാതിരിക്കുന്ന സര്‍ക്കാരാണ് നവകേരളസദസ്സ്, ആദ്യമായി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, സ്വകാര്യ ലിറ്റ് ഫെസ്റ്റുകള്‍ക്കു സഹായം തുടങ്ങി നിരവധി ഉത്സവങ്ങള്‍ക്കു പണം മുടക്കുന്നത്. സാംസ്കാരികവകുപ്പിനു കീഴിലേക്കു മാറ്റിവെക്കപ്പെടുന്ന തുക വലിയ അഴിമതികള്‍ക്കും സ്വജനപക്ഷപാതത്തിനും എഴുത്തുകാരേയും കലാകാരന്മാരേയും മറ്റും നിശബ്ദരാക്കാനുമാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നതെന്നു കരുതണം. സംസ്കാരത്തെ കമ്പോളവല്ക്കരിക്കുന്ന പദ്ധതികളാണ് ഇവയിലേറെയും. മാറ്റിവെക്കപ്പെട്ട ചോറ് എന്ന നിരീക്ഷണം ഈ ഇടതിന് ബാധകമല്ലാതായിരിക്കുന്നു. കേരളത്തിന്റെ സംസ്കാരികവകുപ്പ് ഹെഗ്ഡെവാറിന്റെ ജന്മദിനത്തില് യോഗദിനം ആഘോഷിക്കുന്നതിനും മറ്റും നേതൃത്വം കൊടുക്കുന്ന നിലയിലാണ്. സംസ്ഥാനത്തിന്റെ അതിഥിയായ വന്ന പ്രശസ്ത സംവിധായകനായ ബേലാതാറിനെ അദ്ദേഹവുമായുള്ള അഭിമുഖസംഭാഷണം നടക്കുന്ന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് പരസ്യമായി അവഹേളിക്കുകയുണ്ടായി. ഫിലിം അക്കാദമി ചെയര്മാന് പുരസ്കാരനിര്ണ്ണയനങ്ങളില് ഇടപെടുന്നുവെന്നു തെളിവുകളോടെ ആരോപണങ്ങളുണ്ടായി. അദ്ദേഹം ഇടതുപക്ഷമൂല്യങ്ങള്ക്കുള്ളിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് പാര്‍ട്ടി സഹയാത്രികര്‍ തന്നെ പറയുന്ന സ്ഥിതിയുണ്ട്. അദ്ദേഹം ഇപ്പോഴും ചെയര്‍മാനായി തുടരുന്നത് സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണെന്ന ആരോപണങ്ങളുമുണ്ട്. ഫിലിം ഡവലപ്മെന്റ് കോര്‍പ്പറേഷനെതിരെ ഒരു യുവ സംവിധായക നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. ഇവയെല്ലാം ബധിരകര്‍ണ്ണങ്ങളിലാണ് പതിക്കുന്നത്. <br /><br /> മുഖ്യമന്ത്രിയും മറ്റു പല മന്ത്രിമാരും പുലര്‍ത്തുന്ന ധാര്‍ഷ്ട്യവും ജനാധിപത്യവിരുദ്ധമായ സമീപനങ്ങളും ഇതിന്നകം തന്നെ വലിയ വിമര്‍ശനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. നവകേരളയാത്രക്കിടയില്‍ മട്ടനൂരില്‍ വച്ച് കെ.കെ.ശൈലജക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ദുരധികാരത്തിന്റെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്നതായിരുന്നു. സ്ഥലത്തെ എം.എല്‍.എക്കു നേരെ നടന്ന ഈ ആക്രമണം കരുതിക്കൂട്ടിയുള്ളതാണെന്ന പ്രതീതി ജനിപ്പിക്കുന്നതായിരുന്നു. പാര്‍ട്ടിക്കു ള്ളിലും ജനങ്ങള്‍ക്കിടയിലും ആരോഗ്യമന്ത്രി എന്ന നിലക്ക് ഒരു വനിത നേടിയ ഇമേജിനെ പാര്‍ട്ടിയുടെ നേട്ടമായി മാറ്റിയെടുക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചില്ലെന്നു മാത്രമല്ല, അവരെ ബോധപൂര്‍വ്വം ഇകഴ്ത്തുന്നതിനു ശ്രമിക്കുന്നു. പൗരപ്രമുഖര്‍ എന്ന മുഖ്യമന്ത്രിയുടെ പ്രയോഗം ജനാധിപത്യമൂല്യങ്ങളെ ആദരിക്കുന്നതല്ല, മറിച്ച്, പ്രമുഖര്‍ക്കു മാത്രം വോട്ടവകാശമുള്ള ഒരു കാലത്തെ ഇതരരൂപങ്ങളില്‍ പുനരാനയിക്കുന്നതാണ്. സാഹിത്യഅക്കാദമിയുടെ പുസ്തകങ്ങളുടെ കവര്‍ പേജില്‍ പിണറായി സര്‍ക്കാര്‍ എന്ന മുദ്ര വയ്ക്കുന്നതിനെ ന്യായീകരിച്ചു കൊണ്ട് അക്കാദമി സെക്രട്ടറി ഫേസ്ബുക്കില്‍ എഴുതുന്നത് വ്യക്തിപൂജ ഏതെല്ലാം നിലകളിലെത്തിയിരിക്കുന്നുവെന്നതിന്റെ നല്ല തെളിവായിരുന്നു. അത്, സര്‍ക്കാരിന്റെ ആവശ്യമായിരുന്നില്ലെന്ന വിശദീകരണം എത്രമാത്രം നിരര്‍ത്ഥകമാണെന്നു കൂടി ഓര്‍ക്കണം. സാംസ്കാരികസ്ഥാപനങ്ങളുടെ അബോധങ്ങളില്‍ പോലും നിലനില്‍ക്കുന്ന വ്യക്തിപൂജയുടെ പ്രകാശനമായിരുന്നു അത്. എല്ലാ നിലകളിലും വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. ക്യാപ്റ്റന്‍ എന്നു വിളിക്കപ്പെട്ടപ്പോള്‍ (വിളിപ്പിച്ചപ്പോഴോ) യാതൊരു മടിയുമില്ലാതെ അതു സ്വീകരിക്കപ്പെട്ടതും പ്രോത്സാഹിപ്പിക്കപ്പെട്ടതും ഇതിനു തെളിവാണ്. പശ്ചിമബംഗാളില്‍ ഈയിടെയുണ്ടായ ഒരു സംഭവം ഇതിനോടു ചേര്‍ത്തുവച്ചു പരിശോധിക്കുന്നതു നന്നായിരിക്കും. ഡിവൈഎഫ്ഐ നടത്തിയ വലിയ ഒരു മാര്‍ച്ചിനും റാലിക്കുമിടയില്‍ യുവനേതാവായ മീനാക്ഷിമുഖര്ജിയെ പാര്‍ട്ടിയുടെ പ്രമുഖനേതാവായ ബിമന്‍ബാസു ക്യാപ്റ്റന്‍ എന്നു വിളിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ അത് ഏറ്റെടുക്കുകയും ചെയ്തു. ഇതിനോടു പ്രതികരിച്ചു കൊണ്ട് മീനാക്ഷിമുഖര്‍ജി പറഞ്ഞ വാക്കുകള്‍ ഫെഡറല്‍ ന്യൂസ് ഇങ്ങനെ റിപ്പോര്‍ട്ടു ചെയ്യുന്നു.''I am not the captain. The captain is our organisational structure…our ideology…our policies and principles. In our party we don't believe in cut-out culture or idolisation.' 38 വയസ്സുള്ള മീനാക്ഷിമുഖര്ജിക്കു പറയാന്‍ അറിയുന്ന വാക്കുകള്‍ പിണറായി വിജയന് മറന്നു പോയത് അദ്ദേഹം വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്നുവെന്നതിന്റെ തെളിവാണ്.<br /><br /> ഇനിയും ദീര്‍ഘിപ്പിക്കാവുന്നതേയുള്ളൂ. അത് ഒരു ദോഷവിചാരണയുടെ ഫലമേ ചെയ്യൂ. ഈ ദോഷവിചാരണ കഴിഞ്ഞ ഏഴര വര്‍ഷക്കാലത്തെ ഇടതുപക്ഷഭരണം സര്‍ഗാത്മകമായി ഒന്നും ചെയ്തില്ലെന്നു പറയാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതല്ല. ഇതിന്റെ അടിസ്ഥാനപ്രേരണ വിമര്‍ശനമാണ് ശരി എന്ന സമീപനമാണ്. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ എന്റെ ജീവിതാനുഭവത്തില്‍ നിന്നും പറഞ്ഞാല്‍, കേരളസമൂഹം ഒന്നായി ഇത്രയേറെ കൊടിയ പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുള്ള വര്‍ഷങ്ങള്‍ സമീപഭൂതകാലചരിത്രത്തിലില്ല. 2018 ലെ പ്രളയം, തുടര്‍ന്നുവന്ന കൊറോണ, നിപ ബാധകള്‍ ഇവയെല്ലാം വലിയ പരീക്ഷണഘട്ടങ്ങളായിരുന്നു. ഈ പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി കാണിച്ച വൈദഗ്ദ്ധ്യം ഏറെ പ്രശംസിക്കപ്പെടേണ്ടതാണ്. ഒരു പക്ഷേ, കേരളത്തിലെ ഒരു രാഷ്ട്രീയനേതാവിനും കഴിയാത്ത നേതൃത്വപാടവവും ആത്മശക്തിയുമാണ് ആ സന്ദര്‍ഭങ്ങളില്‍ പിണറായി വിജയന് പ്രകടിപ്പിച്ചത്. ജീവിതം തകര്‍ന്നു പോയെന്നു കരുതിയ നിരവധി പേര്‍ക്ക് മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് ആ ഇടപെടലുകളായിരുന്നു. ഒരു പക്ഷേ, അതിന് അദ്ദേഹത്തെ സഹായിച്ചത് രാഷ്ട്രീയജീവിതത്തില്‍ നിന്നും കിട്ടിയ വലിയ പാഠങ്ങളായിരുന്നിരിക്കണം. കഠിനജീവിതയാഥാര്ഥ്യങ്ങളറിഞ്ഞ വിജയന്റെ തലമുറ കഴിയുന്നതോടെ കേരളസമൂഹത്തിനു നഷ്ടപ്പെടാന്‍ പോകുന്ന ശേഷികളെ കുറിച്ചു നാം ഓര്‍ക്കേണ്ട സന്ദര്‍ഭവുമാണിത്.<br /><br /> എം.ടി വാസുദേവന്‍നായര്‍ പിണറായിയെ മനസ്സില്‍ കരുതി ഇഎംഎസിന്റെ മഹത്ത്വത്തെ കുറിച്ചു പറയുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി പറയണം. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ സാമൂഹികമൂലധനം പിണറായി വിജയനുണ്ടായിരുന്നില്ല. പി.കൃഷ്ണപിള്ള മുതല്‍ കെ എസ് കൃഷ്ണപിള്ള വരെടുള്ള നേതാക്കള്‍ ഒളിവിലും തടവിലും മരണപ്പെടുമ്പോള്‍ ശങ്കരന് നമ്പൂതിരിപ്പാടിനെ കേരളസമൂഹം രക്ഷിച്ചു സൂക്ഷിച്ചതില്‍ അദ്ദേഹത്തിന്റെ സാമൂഹികമൂലധനത്തിനു വലിയ പങ്കുണ്ട്. അടിയന്തരാവസ്ഥക്കാലത്തു ഇ എം എസും അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും പെട്ടെന്നു വിട്ടയക്കപ്പെട്ടു. മുണ്ടയില്‍ കോരന്റെ മകന് സാമൂഹികമൂലധനമില്ലാത്തതു കൊണ്ടാണ് അന്നു കൊടിയ മര്‍ദ്ദനം അനുഭവിക്കേണ്ടി വന്നത്. മര്‍ദ്ദനങ്ങള്‍ക്കു ശേഷം മാസങ്ങളോളം നീണ്ടുനിന്ന ചികിത്സക്ക് അദ്ദേഹം വിധേയനാകേണ്ടി വന്ന കാര്യം പിണറായിക്കാരനായ എന്റെ അദ്ധ്യാപകസുഹൃത്ത് പറഞ്ഞ് എനിക്കറിയാം. പിണറായി വിജയന് തന്നെ അതിനെ കുറിച്ചു നിയമസഭയിലും പറഞ്ഞിട്ടുണ്ട്. കേരളത്തിലെ മറ്റൊരു മുഖ്യമന്ത്രിയും സവര്ണ്ണവനിതകളുടെ ജാഥയില്‍ നിന്നും ചോക്കൂത്തിമോനേ എന്ന വിളി കൊണ്ട് ആക്ഷേപിക്കപ്പെട്ടിട്ടില്ല. കേരളത്തിലെ മറ്റൊരു മുഖ്യമന്ത്രിയും അവന് ചെത്താന്‍ പോട്ടെ എന്നു പരിഹസിക്കപ്പെട്ടിട്ടില്ല. ഒരു പക്ഷേ, വലിയ വ്യക്തിപൂജക്കു വിധേയനാകുന്നുവെന്നു കരുതപ്പെടുന്ന ഒരാള്‍ തന്റെ പാര്‍ട്ടിയിലും മന്ത്രിസഭയിലും ഒറ്റപ്പെട്ട് തോല്‍പ്പിക്കപ്പെട്ട സന്ദര്‍ഭവും മറന്നുപോകരുത്. ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ ക്ഷേത്രപ്രവേശം സ്വാഗതം ചെയ്തു കൊണ്ട് മുഖ്യമന്ത്രിയെടുത്ത എല്ലാ മുന്‍കൈകളേയും ദേവസ്വം മന്ത്രിയും മറ്റും ചേര്‍ന്നു പരാജയപ്പെടുത്തിയ സന്ദര്‍ഭമാണത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ മന്ത്രിസഭ നടത്തിയ പരിശ്രമങ്ങള്‍ ദേവസ്വം മന്ത്രിക്ക് മാപ്പു പറയുന്നതിനുള്ള കാര്യമായിത്തീരുന്നതാണ് നാം കണ്ടത്. പിണറായി വിജയന്റെ നേതൃത്വപാടവത്തെ തോല്‍പ്പിച്ചത് കേരളത്തിന്റെ സമൂഹത്തിലും പാര്‍ട്ടിയിലും അദ്ദേഹത്തിന്റെ മന്ത്രിസഭയിലും കൂടി ഇപ്പോഴും ശക്തമായിരിക്കുന്ന സവര്ണ്ണമൂല്യങ്ങളായിരുന്നു. അത് ഇപ്പോഴും ശക്തമാണ്. അത് പ്രധാന ഭീഷണിയാണ്. <br /><br /> പിണറായി വിജയന്റെ നേതൃത്വത്തിന് കേരളസമൂഹത്തെ പ്രതിസന്ധികളില്‍ നിന്നും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ നിന്നായിരിക്കണം എം.ടി തന്റെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. അതിനു വേണ്ട തിരുത്തലുകളെ കുറിച്ചായിരിക്കണം അദ്ദേഹം പറഞ്ഞത്. മദ്ധ്യവര്ഗ്ഗതാല്പ്പര്യങ്ങളില് ഊന്നുന്ന പരിപാടികള്‍ നടപ്പിലാക്കുകയല്ല, കുഞ്ഞാമന് മാഷിനെ പോലുള്ളവര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളായിരിക്കണം ജനാധിപത്യ, പുരോഗമനശക്തികളുടെ അജണ്ടയെന്നു തിരിച്ചറിയുകയാണു വേണ്ടത്. സംഘപരിവാറിന്റെ അജണ്ടയല്ല, ജനാധിപത്യ, പുരോഗമനശക്തികളുടെ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അതിന് ജനാധിപത്യപരമായ മൂല്യങ്ങളെ പുനരാനയിക്കണമെന്ന്, വ്യക്തിപൂജയെ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് എം.ടി ചെയ്തത്. നേതാവ് ഒരു നിമിത്തമല്ലെന്ന്, ചരിത്രപരമായ ഒരാവശ്യമാണെന്ന എം.ടിയുടെ നിരീക്ഷണം പിണറായി വിജയന് കേള്‍ക്കുമോ? എങ്കില്‍, താന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ കൊല ചെയ്യപ്പെട്ട പാര്‍ട്ടി സഖാവ് ടി.പി.ചന്ദ്രശേഖരന്റെ വധത്തില്‍ ധര്മ്മബോധത്തിലൂന്നുന്ന ഖേദം രേഖപ്പെടുത്തിക്കൊണ്ട് ജനതയെ വിശ്വാസത്തിലെടുക്കുന്ന ഒരു തിരുത്തല്‍ പ്രക്രിയക്ക് തുടക്കം കുറിക്കാനായേക്കാം. അങ്ങനെയൊരു പ്രക്രിയ ആരംഭിച്ചാല്‍ വീണ്ടും കുപ്രസിദ്ധമായ ആ വിമോചനസമരം വന്നേക്കാം. ഇപ്പോള്‍, എം.ടിയുടെ പ്രസംഗത്തെ കുറിച്ചു ഘോഷിക്കുന്ന മാദ്ധ്യമങ്ങള്‍ വിമോചനസമരക്കാരോടൊപ്പം നിന്നേക്കാം. പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്ന നേതൃത്വം ആവശ്യമായി വന്നേക്കാം. <p></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghhZ6I5tnKzTV8OaRntgKqTZ31GHPzfo9EGy59iHcqZta-IS4nmeA7O3-T2QEq7yKOnpG2WT9QPR6gtUSv5ysHXUJwYHCEKvMuaSFQPQGA4Lyt4HtIQFahQPA3DmXmKpqtEWanba5GbqRuRwKbtBZExXarhkHH0TIUwWknuZ9LpGLxEOG5La_VSVdMASrf/s960/329031882_2509925575825595_6334230018432948201_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="639" data-original-width="960" height="346" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghhZ6I5tnKzTV8OaRntgKqTZ31GHPzfo9EGy59iHcqZta-IS4nmeA7O3-T2QEq7yKOnpG2WT9QPR6gtUSv5ysHXUJwYHCEKvMuaSFQPQGA4Lyt4HtIQFahQPA3DmXmKpqtEWanba5GbqRuRwKbtBZExXarhkHH0TIUwWknuZ9LpGLxEOG5La_VSVdMASrf/w623-h346/329031882_2509925575825595_6334230018432948201_n.jpg" width="623" /></a></div><br /> <br /><span style="background-color: white; font-family: roboto; font-size: 14px; font-weight: bolder;"><a data-saferedirecturl="https://www.google.com/url?q=https://thefederal.com/category/states/east/west-bengal/minakshi-mukherjee-cpims-firebrand-captain-may-emerge-as-bengals-didi-20-105805?infinitescroll%3D1&source=gmail&ust=1705137652539000&usg=AOvVaw0vJCSni9wXdF2nB2dfdUjb" href="https://thefederal.com/category/states/east/west-bengal/minakshi-mukherjee-cpims-firebrand-captain-may-emerge-as-bengals-didi-20-105805?infinitescroll=1" style="background-color: transparent; color: #333333; text-decoration-line: none;" target="_blank"><br /><br />https://thefederal.com/<wbr></wbr>category/states/east/west-<wbr></wbr>bengal/minakshi-mukherjee-<wbr></wbr>cpims-firebrand-captain-may-<wbr></wbr>emerge-as-bengals-didi-20-<wbr></wbr>105805?infinitescroll=1</a></span><br /> <br /><br /><p></p>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com0tag:blogger.com,1999:blog-641698044116271460.post-5901376128532646352023-11-25T04:30:00.006+05:302023-11-27T10:41:52.533+05:30 ഇതല്ല, കാതല്‍ (This is not the Core)<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1CaKZsU8Ebf5WtUX35FY-ncIzQQGiDcSCdlIgLTVaKKpV_pTIKFXdPwz0yRU4rNP74eecRvy68SQjrdOjbXKgwHBLtTTqo-bmekrAo4W37CCLMXyzVHHeNUn2GsxPm5kgMbkYQhLl5bRICJAqj-P5EUMW59gu2Hk0sD-R7U2mqM1JfawSx2kD7qdaWyce/s540/405515030_10224046676090417_6992524811844411361_n.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="540" data-original-width="540" height="442" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1CaKZsU8Ebf5WtUX35FY-ncIzQQGiDcSCdlIgLTVaKKpV_pTIKFXdPwz0yRU4rNP74eecRvy68SQjrdOjbXKgwHBLtTTqo-bmekrAo4W37CCLMXyzVHHeNUn2GsxPm5kgMbkYQhLl5bRICJAqj-P5EUMW59gu2Hk0sD-R7U2mqM1JfawSx2kD7qdaWyce/w597-h442/405515030_10224046676090417_6992524811844411361_n.jpg" width="597" /></a></div><p><span style="font-size: medium;"> </span></p><p><span style="font-size: medium;">ജിയോ ബേബി സാക്ഷാത്ക്കരിച്ച കാതല്‍ (The Core) എന്ന സിനിമ തൃശൂരിലെ ആദ്യപ്രദര്‍ശനത്തില്‍ തന്നെ ഞാന്‍ കണ്ടു. അത് എന്തോ പുതുതായി പകരുന്നുണ്ടാകണമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ആഖ്യാനത്തിന്റെ ലാളിത്യത്തില്‍ മുഴുകിയ എനിക്ക് അതു നല്ല ചലച്ചിത്രാനുഭവമായി തോന്നി. പക്ഷേ, വിവേചിച്ചറിയാന്‍ കഴിയാത്ത ഒരു അസ്വാസ്ഥ്യം അതിന്നടിയിലുണ്ടായിരുന്നു. ചലച്ചിത്രം കണ്ടു വന്നയുടനെ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി: “കാതല്‍ (The Core) എന്ന ചലച്ചിത്രം. ജിയോ ബേബി സരളവും ഹൃദയാവര്‍ജ്ജകവുമായി, അതിഭാവുകത്വങ്ങളേതുമില്ലാതെ ആഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നു. മമ്മൂട്ടിയും ജ്യോതികയും തങ്ങളുടെ വേഷങ്ങളില്‍ അതിഗംഭീരമായിരിക്കുന്നു. മാത്യുവിന്റെ ചാച്ചനാ(RS പണിക്കര്‍)യും തങ്കനാ(സുധി)യും വന്നവര്‍ വളരെ നന്നായിരിക്കുന്നു. നല്ല ചലച്ചിത്രം.” ഈ വാക്കുകള്‍ എഴുതിക്കഴിഞ്ഞതിനു ശേഷവും ചലച്ചിത്രം നല്കിയ അസ്വാസ്ഥ്യം തുടരുന്നുണ്ടായിരുന്നു. ആ ചലച്ചിത്രത്തിന്റെ ആശയലോകം പുരോഗമനത്തെ കുറിച്ചുള്ള നിലനില്‍ക്കുന്ന ധാരണകളെയാണ് സംതൃപ്തമാക്കുന്നതെന്ന് എനിക്കു തോന്നുന്നുണ്ടായിരുന്നു. എന്നാല്‍, സ്വവര്‍ഗലൈംഗികതയുടെ പ്രശ്നമണ്ഡലം അതിന്നപ്പുറത്തെ ചില മാനങ്ങളെ ആവശ്യപ്പെടുന്നുണ്ടെന്ന് തീര്‍ച്ചയുമായിരുന്നു. എന്റെ ഉള്‍മനസ്സ്, അബോധം താല്‍പ്പര്യപ്പെടാത്തതെന്തോ ആ ചലച്ചിത്രം പേറുന്നുണ്ടെന്ന് എനിക്കു തോന്നിത്തുടങ്ങി. ലൈംഗികത ഒരു സമൂഹനിര്‍മ്മിതിയാണെന്ന നിദര്‍ശനങ്ങള്‍ അറിയാവുന്ന ഒരാള്‍ക്ക് മനസ്സില്‍ ഉണ്ടാകുന്ന ആദ്യസന്ദേഹം സാമൂഹികമായി നിര്‍മ്മിക്കപ്പെടുന്ന ലൈംഗികതയെ കുറിച്ചുള്ള സൂചനകളോ ദൃശ്യക്കാഴ്ചകളോ ചലച്ചിത്രം നല്കുന്നില്ലല്ലോ എന്നതായിരുന്നു. മാത്യു ദേവസ്സി എന്ന പ്രധാന കഥാപാത്രത്തിലെ സ്വവര്‍ഗ്ഗലൈംഗികത ഒരു ജീവശാസ്ത്രപ്രശ്നമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നതെന്ന്, അതിന് സത്താപരമായ ചില മാനങ്ങളാണ് ചലച്ചിത്രകാരന് കല്പ്പിച്ചു നല്‍കുന്നതെന്ന്, അത് ജീവശാസ്ത്രപരമായ നിര്‍ണ്ണയവാദത്തിന്റെയും അനിവാര്യതകളെ കുറിച്ചുള്ള ധാരണകളുടെയും ആശയലോകത്തെയാണ് പങ്കു വയ്ക്കുന്നതെന്ന് നിഗമിക്കാവുന്ന ഒരു നിലയില്‍ ഞാന്‍ പതുക്കെ എത്തിച്ചേര്‍ന്നു. ഹോമോ സെക്സ്വാലിറ്റിയെ കുറിച്ചുള്ള ആപത്ക്കരമായ സൈദ്ധാന്തികവീക്ഷണമാണത്. </span><span style="font-size: medium;"><br /></span></p><p><span style="font-size: medium;"> </span></p><p><span style="font-size: medium;">ചലച്ചിത്രത്തിന്റെ കാഴ്ചയുടെ ആദ്യപ്രതികരണങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റുകളായും യൂ ട്യൂബിലേയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലേയും റിവ്യൂകളായും എത്തിക്കൊണ്ടിരുന്നു. ഞാന്‍ തുറക്കുന്ന സാമൂഹികമാധ്യമങ്ങളുടെ പേജുകള്‍ ആ ചലച്ചിത്രത്തിനും മാത്യുവിനെ അവതരിപ്പിച്ച മമ്മൂട്ടിക്കുമുള്ള പ്രശംസകള്‍ കൊണ്ടു നിറഞ്ഞിരുന്നു. ഇതില്‍ നിന്നുള്ള ഒരു വിച്ഛേദമായി ഒരു വാട്സ്ആപ്പ് സന്ദേശം ലഭിച്ചു. പാലക്കാട്ടു നിന്നുള്ള സുഹൃത്ത് ജയചന്ദ്രന് അയച്ചു നല്കിയ രൂപേഷ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ലിങ്ക് ആയിരുന്നു അത്. “എന്നിട്ടും പ്രണയത്തോടെ തങ്കച്ചനെ ചേര്‍ത്തു പിടിക്കുന്ന മാത്യൂന്റെ ഒരു ദൃശ്യം കാണാന്‍ പറ്റീല്ലല്ലോ...” എന്നെഴുതിയത്. എന്റെ സന്ദേഹങ്ങളെ ആ പോസ്റ്റ് ഉറപ്പിക്കുന്നുണ്ടായിരുന്നു. അത്തരം ഒരു ദൃശ്യത്തെ വിഭാവനം ചെയ്യാന്‍ കഴിയാത്ത സദാചാരബോധവും അത്രയും മാത്രം പുരോഗാമിയായ പുരോഗമനവാദവുമാണ് ഈ ചലച്ചിത്രം പ്രേക്ഷിക്കുന്നതെന്ന് ഉത്തരം നല്കിയാലോ എന്ന് ആലോചിക്കാന്‍ കഴിയുന്നിടത്തോളം എന്റെ സന്ദേഹങ്ങള്‍ ഉറച്ചു കഴിഞ്ഞിരുന്നു. രൂപേഷ് ചന്ദ്രന്റെ പോസ്റ്റിലെ ആശയത്തിന്റെ അനുരണനങ്ങളുമായി ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതും കൂടി പറയണം. തുടര്‍ന്ന് 'കേരളീയ'ത്തില്‍ നസീമ നസ്രിന് എഴുതിയ റിവ്യൂ പ്രത്യക്ഷമായി. 'കാതലും ക്വിയര്‍ ദൃശ്യതയുടെ പ്രശ്നങ്ങളും.' ഒരു ക്വിയര്‍ വ്യക്തി ഈ ചലച്ചിത്രത്തെ കുറിച്ചെഴുതിയ ആദ്യനിരൂപണമായിരിക്കണം അത്. കാതല്‍ ഒരു ഹോമോഫോബിക് സിനിമയാണ് എന്ന ദൃഢമായ പ്രഖ്യാപനത്തോടെയാണ് ആ നിരൂപണം ആരംഭിക്കുന്നത്. ഒരു ക്വിയര്‍ വ്യക്തി എന്ന നിലയില്‍ തനിക്ക് 'കാതല്‍' ഒരു ഹിംസാത്മകമായ അനുഭവമാണെന്ന് അവര്‍ എഴുതി. മാത്യുവും തങ്കനും തമ്മില്‍ പ്രണയമുണ്ടെന്ന് തനിക്കു തോന്നിയതേയില്ലെന്ന് തന്നോടൊപ്പം ചലച്ചിത്രം കണ്ട തന്റെ കാമുകി പറഞ്ഞതായി നസീമ നസ്രിന് തുടര്‍ന്നെഴുതുന്നുണ്ട്. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ കഥകള്‍ ആരു പറയണമെന്ന പ്രശ്നത്തിലേക്ക് നസീമയുടെ വിമര്‍ശനം സ്വാഭാവികമായും ചെന്നെത്തുന്നുണ്ട്.<br /><br /> എന്‍.എസ്. മാധവന്റെ 'ലന്തന്‍ബത്തേരിയിലെ ലുത്തീനിയകള്‍' എന്ന നോവലിനെ കുറിച്ചുള്ള ഒരു പഠനത്തില്‍ ഞാന്‍ ഇങ്ങനെ എഴുതിയിരുന്നു. 'എന്‍.എസ്.മാധവനെന്ന പുരുഷന് ജെസിക്കയുടെ കഥ പറയുമ്പോള്‍ അത് പൂര്‍ണ്ണമാകില്ലെന്ന് സ്ത്രീസ്വത്വവാദികള്‍ പറഞ്ഞേക്കും. പുരുഷന്റെ ഭാഷയ്ക്കു പറയാന്‍ കഴിയാത്തത് ചിലതെങ്കിലും സ്ത്രീലോകത്തിലുണ്ടെന്നു തീര്‍ച്ച! സ്ത്രീയുടെ ലൈംഗികാനുഭൂതി പുരുഷന്റെ അറിവിനും മനസ്സിലാക്കലിനുമപ്പുറത്താണെന്ന നിരീക്ഷണം ഒരു ഉദാഹരണം മാത്രം. പുരുഷന്റെ രചനകളിലൂടെ ആവിഷ്ക്കരിക്കപ്പെടുന്ന സ്ത്രീസ്വത്വം അമൂര്‍ത്തമാണെന്ന സ്ത്രീവിമോചനവാദികളുടെ നിരീക്ഷണത്തിന് അംഗീകാരം ലഭിക്കണം. എന്നാല്‍, സ്ത്രൈണതയെ മൂര്‍ത്തമായി ആവിഷ്ക്കരിക്കാന്‍ സ്ത്രീകള്‍ക്കു കഴിയുമെന്ന അതിവാദത്തിനുളള സാധൂകരണമല്ല ഇത്. സ്ത്രീരചനകളിലൂടെ വെളിപ്പെടുന്ന സ്ത്രൈണതയും അമൂര്‍ത്തമാണ്. ഏതൊരു അവസ്ഥയേയും അതിന്റെ മൂര്‍ത്തരൂപത്തില്‍ തിരിച്ചറിയുന്നതിന് അതില്‍ നിന്നും വേറിട്ട ഒരു അസ്തിത്വം കൂടി ആവശ്യമാണ്. സ്ത്രീസ്വത്വത്തിന്റെ നിര്‍ദ്ദേശകവ്യവസ്ഥയില്‍ നിന്നും പൂര്‍ണ്ണമായി പുറത്തു കടക്കാന്‍ ഒരു എഴുത്തുകാരിക്കും കഴിയില്ല. പുറത്തു നിന്നു നോക്കാന്‍ കഴിയുന്നില്ലെന്ന പരിമിതി സ്ത്രീരചനകളെ അമൂര്‍ത്തമാക്കുന്നു. ഇതു മറ്റൊരു കാര്യത്തിലേക്കു കൂടി വിരല്‍ ചൂണ്ടുന്നുണ്ട്. സ്ത്രീകള്‍ക്കു സ്വയം ബോധ്യപ്പെടാത്ത ചില ലോകങ്ങളെ ഒരു എഴുത്തുകാരന് ആവിഷ്ക്കരിക്കാന്‍ കഴിഞ്ഞേക്കുമെന്നതാണത്. പുരുഷലോകം സ്വയം തിരിച്ചറിഞ്ഞിട്ടില്ലാത്ത ചിലതൊക്കെ വനിതാ വിമോചനപ്രവര്‍ത്തകര്‍ കണ്ടെത്തുന്നതു പോലെയാണിത്. സ്ത്രീസ്വത്വത്തിനു പുറത്തു നില്ക്കുന്ന പുരുഷന്റെ കാഴ്ചകള്‍ അകലെ നിന്നുളളവയാണ്. ഈ അകലക്കാഴ്ചയ്ക്ക് ചില കോട്ടങ്ങളോടൊപ്പം കുറേ സവിശേഷതകളും നേട്ടങ്ങളും കൂടിയുണ്ട്. എന്‍.എസ്.മാധവന്റെ നോവല്‍ ഈ നിരീക്ഷണത്തിന് സാക്ഷി പറയുന്നുണ്ട്.' ഈ വാക്കുകളില്‍ പ്രത്യക്ഷമാകുന്ന എന്റെ യുക്തിക്ക് കുറേയൊക്കെ സാംഗത്യമുണ്ടെങ്കിലും അതു എത്രമാത്രം പരിമിതമാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്തുന്ന അനുഭവമായി 'കാതല്‍' എന്ന ചലച്ചിത്രത്തെ കുറിച്ചുള്ള ആലോചനകള്‍ മാറിത്തീരുകയായിരുന്നു. സ്ത്രീ, ദളിത്, ക്വിയര്‍ ഗണങ്ങള്‍ പറയുന്ന അനുഭവസാക്ഷ്യങ്ങളും വ്യാഖ്യാനങ്ങളും കേള്‍ക്കാന്‍ നാം കൂടുതല്‍ ചെവി നല്‍കേണ്ടതുണ്ട്.<br /> </span></p><p><span style="font-size: medium;"> </span></p><div class="separator" style="clear: both; text-align: center;"><span style="font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOQOaNuJw9QKOXvZKY1FSsmoMgAPppKT2lsYXBCozhN14KRIrRQXlBp-xQ7KYchQY5xErBcAYQFLQKsESgXpB0ZgVsOjaKmMwYR95P9d6DUCiXjmz_45n8AWRwRGBbc6yPGjL2l412tT6OZVaqBRe_tiXf0p6uKGYQmMAAZmEDNLnXuIqvaTawoIQwSHE_/s1273/Screenshot%202023-11-25%20041918.png" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="592" data-original-width="1273" height="385" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOQOaNuJw9QKOXvZKY1FSsmoMgAPppKT2lsYXBCozhN14KRIrRQXlBp-xQ7KYchQY5xErBcAYQFLQKsESgXpB0ZgVsOjaKmMwYR95P9d6DUCiXjmz_45n8AWRwRGBbc6yPGjL2l412tT6OZVaqBRe_tiXf0p6uKGYQmMAAZmEDNLnXuIqvaTawoIQwSHE_/w646-h385/Screenshot%202023-11-25%20041918.png" width="646" /></a></span></div><span style="font-size: medium;"><br /></span><p></p><p><span style="font-size: medium;">മമ്മൂട്ടി എന്ന നടന് പ്രശംസിക്കപ്പെടണം. എന്നാല്‍, അദ്ദേഹം പ്രശംസിക്കപ്പെടേണ്ടത് ഒരു ക്വിയര്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ധൈര്യം കാണിച്ചതിന്റെ പേരിലല്ല. അത് ക്വിയര്‍ സമൂഹത്തെ അപമാനിക്കുന്ന സമീപനമാണ്. ആ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചതിന്റെ പേരില്‍ അദ്ദേഹം ആദരിക്കപ്പെടട്ടെ. മമ്മൂട്ടി ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നില്ലെങ്കില്‍ അതിന്റെ അപമാനവും ദോഷവും ലോകസിനിമക്കായിരിക്കും; കേരളത്തിലെ പ്രേക്ഷകരില്‍ മാത്യു ദേവസ്സി സൃഷ്ടിക്കുന്ന ആന്തരികസംഘര്ഷങ്ങള് വ്യത്യസ്തമായ ചരിത്ര, സാംസ്കാരികപാരമ്പര്യമുള്ള വിദേശീയരിലും മറ്റും അതേ അളവില്‍ ഉളവാകണമെന്നില്ലെങ്കിലും. എത്രയോ വിദേശചലച്ചിത്രങ്ങളില്‍ ക്വിയര്‍ പ്രശ്നമണ്ഡലത്തെ സാകല്യത്തില്‍ പരിശോധിക്കപ്പെട്ടിരിക്കുന്നു. 'ബ്ലൂ ഈസ് ദി വാമസ്റ്റ് കളര്‍' (Blue is the Warmest Color) പോലുള്ള ചിത്രങ്ങളിലെ ക്വിയര്‍ പ്രണയരംഗങ്ങളും വേഴ്ചകളും നമ്മുടെ ചലച്ചിത്രങ്ങള്‍ പകര്‍ത്തേണ്ടതില്ല. എന്നാല്‍, ക്വിയര്‍ ബന്ധങ്ങളുടെ യാഥാര്‍ത്ഥ്യത്തെ ആവിഷ്ക്കരിക്കാനുള്ള ധൈഷണിക സത്യസന്ധത നാം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു.<br /><br /> 'കാതല്‍' ഒരു കാര്യത്തെ നന്നായി വെളിച്ചത്തു കൊണ്ടു വരുന്നു. കാതലിനെ സ്പര്‍ശിക്കാന്‍ നമ്മുടെ ചലച്ചിത്രകാരന്മാര് കരുത്താര്‍ജ്ജിച്ചിട്ടില്ല എന്ന കാര്യമാണത്. ക്വിയര്‍ പ്രണയത്തിന്റെ ഒരു മുഹൂര്‍ത്തം പോലും അവതരിപ്പിക്കാന്‍ നമ്മുടെ ചലച്ചിത്രകാരന് കഴിയുന്നില്ലെന്നത് ആ ചലച്ചിത്രകാരന്റെ പ്രശ്നത്തേക്കാളേറെയും നമ്മുടെ സമൂഹത്തിന്റെ പ്രശ്നമാണ്. നമ്മുടെ അവബോധം ഇപ്പോഴും അരികുവല്‍ക്കരിക്കപ്പെട്ടവരോട് അനുനാദത്തിലായിട്ടില്ല. ഒരു പക്ഷേ, മിക്ക പ്രേക്ഷകരും ജിയോ ബേബി തെറ്റായ വഴിയിലേക്കു പോകുമോ എന്ന ഭയത്തോടെയാകണം ചലച്ചിത്രം കണ്ടുകൊണ്ടിരുന്നത്! ജിയോ ബേബി അതു നേരത്തെ അറിഞ്ഞ് അതനുസരിച്ച് ചലച്ചിത്രത്തെ പരിചരിച്ചതുമാകാം! ഒത്തുതീര്‍പ്പുകളുടെ സിനിമയായി 'കാതല്‍' മാറിത്തീര്‍ന്നത് ഇങ്ങനെയാകാം. മതവും കുടുംബവും കോടതിയും രാഷ്ട്രീയപാര്‍ട്ടിയും വിദ്യാഭ്യാസവ്യവസ്ഥയും എല്ലാമടങ്ങുന്ന പ്രത്യയശാസ്ത്രോപകരണങ്ങള്‍ മാത്യു ദേവസ്സിയോടു അനുതാപം പ്രകടിപ്പിക്കുന്നതായുള്ള ചിത്രണങ്ങള്‍ ഈ ഒത്തുതീര്‍പ്പിന്റെ ഭാഗവുമാകാം. അല്‍പ്പമാത്രവും കാര്യസാദ്ധ്യത്തിനുതകുന്നതുമായ പുരോഗമനത്തില്‍ അതിന്റെ പരിമിതികളറിയാതെ പെട്ടെന്നു സംതൃപ്തമാകാന്‍ (ഞാന്‍ ഉള്‍പ്പെടെ) നമുക്കു കഴിയുന്നു. ഇവിടെ, ഇതല്ല കാതല്‍ എന്നു പറയാന്‍ കഴിയാത്ത നിലയില്‍ നാം സൈദ്ധാന്തികമായി, പ്രത്യയശാസ്ത്രപരമായി, ആനുഭവികമായി പോലും പരിമിതപ്പെട്ടവരാണ്. ഇത്തരം കടമ്പകള്‍ പലതു കടന്നാലേ നമ്മുടെ അവബോധം യാഥാര്‍ത്ഥ്യത്തെ മറയില്ലാതെ അഭിമുഖീകരിക്കാന്‍ സന്നദ്ധമാകൂ എന്നു കരുതുക. അതിനു വേണം വിമര്‍ശനം, സ്വയം വിമര്‍ശനവും. </span></p><p><span style="font-size: medium;"> </span><span style="font-size: medium;"><span style="white-space: pre-wrap;">"കാതൽ " എന്ന സിനിമയെ കുറിച്ചുള്ള നിരൂപണത്തിൽ ഒരു കാര്യം കൂടി കൂട്ടിച്ചേർക്കണമെന്നു തോന്നുന്നു. ഓമനയെ ആലിംഗനം ചെയ്തുകൊണ്ട് "എന്റെ ദൈവമേ" എന്നു നിലവിളിക്കുന്ന മാത്യു ദേവസ്സിയുടെ ദൃശ്യങ്ങളിലൊന്നിനു ലഭിക്കുന്ന വലിയ പ്രശംസയെ ആധാരമാക്കി പറയേണ്ടതാണിത്. തീർച്ചയായും മമ്മൂട്ടി എന്ന ചലച്ചിത്രനടന്റെ ഏറ്റവും അവിസ്മരണീയമായ </span><br /><span style="white-space: pre-wrap;">അഭിനയമുഹൂർത്തങ്ങളിലൊന്നാണിത്. 'ആർക്കു കഴിയും ഇങ്ങനെ അഭിനയിക്കാൻ' എന്നു ആരെക്കൊണ്ടും പറയിപ്പിക്കുന്ന ഒരു </span><span style="white-space: pre-wrap;">അഭിനയമുഹൂർത്തം. എന്നാൽ, ഈ ദൃശ്യത്തിന്റെ പ്രത്യയശാസ്ത്രവിവക്ഷകൾ ഈ അഭിനയമുഹൂർത്തത്തെ എന്ന പോലെ </span><br /><span style="white-space: pre-wrap;">പ്രശംസിക്കാൻ കഴിയുന്നതല്ല. അത് തന്റെ ജീവിതത്തിന്റെ ഭാരത്തെ ദൈവത്തിൽ അർപ്പിക്കുകയാണ്. തന്നിൽ എന്തോ പാപം </span><span style="white-space: pre-wrap;">കുടികൊള്ളുന്നുവെന്ന വേദനയിലാണ് ദൈവത്തോടുള്ള ആ വിളി ഉരുവം കൊള്ളുന്നത്. ഡോ. ശാരദക്കുട്ടി അതിനെ ചേർത്തുവയ്ക്കുന്നതു </span><span style="white-space: pre-wrap;">ബൈബിളിലെ ഇയ്യോബിന്റെ നിലവിളിയോടാണ്. തന്റേതല്ലാത്ത കുറ്റമല്ലെന്നറിയുമ്പോളും അത്രമേൽ ദൈവത്തിനു കീഴടങ്ങുന്നത്.</span><span style="white-space: pre-wrap;">അത് കേന്ദ്രകർതൃത്വത്തോടുള്ള വിധേയത്വമാണ് . ആ സങ്കൽപ്പനത്തോടുള്ള ദാർശനികമായ കരുതലും കൂടിയാണത്.</span><span style="white-space: pre-wrap;"> കേന്ദ്രകർതൃത്വത്തെ അംഗീകരിക്കുന്ന ഒരു ചിന്താലോകത്തിന് ലൈംഗികതയുടെ ചിതറിയ ലോകത്തേയും ദ്രവസ്വഭാവത്തേയും ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല. സ്വവര്‍ഗാനുരാഗം ഒരു പാപകര്‍മ്മമാണെന്ന സത്യവേദപുസ്തകപ്രമാണം തന്നെയാണ് ഇവിടെ ആദര്‍ശവാക്യം. മതവുമായുള്ള സമവായവും മതശുശ്രൂഷകളുടെ മനോഹരവും ഹൃദയാവര്‍ജ്ജകവുമായ ചിത്രണവും നിര്‍വ്വഹിക്കുന്ന ചലച്ചിത്രം മതാദര്‍ശത്തിന്റേയും കേന്ദ്രകര്‍ത്തൃത്വ സങ്കല്‍പ്പനങ്ങളുടേയും പിടിയില്‍ തന്നെയാണ്. ഫാ.പോള്‍ തേലക്കാട്ടിനെ പോലുള്ളവര്‍ക്കു ഇതു നന്നായി മനസ്സിലാകും. മതത്തെ രാഷ്ട്രീയായുധവും വരുമാനമാര്‍ഗ്ഗവും ആക്കുന്നവരാണ് ചലച്ചിത്രത്തിനെതിരായ പ്രചരണവുമായി എത്തുന്നതെന്ന കാര്യവും ഇതു തെളിയിക്കുന്നുണ്ട്. മാത്യു ദേവസ്യയോടും തങ്കനോടൂം അനുതാപം കാണിക്കുന്നുവെങ്കിലും ചലച്ചിത്രത്തിന്റെ ദര്‍ശനവും രാഷ്ട്രീയവും വിമതലൈംഗികതയോടൊപ്പമല്ലെന്ന കാര്യവും പ്രസക്തമാണ്.</span><span style="white-space: pre-wrap;"> അത് പാപമോ ദൈവനീതിയോ(അനിവാര്യമായത്, ജീവശാസ്ത്രപരമായി നിശ്ചയിക്കപ്പെട്ടത്) ആണ്. വിമതലൈംഗികതയെ ദാര്‍ശനികമായി നിഷേധിക്കുന്ന ഈ ചലച്ചിത്രം പുറത്തിറങ്ങുന്ന നാളുകളില്‍ തന്നെയാണ് Bisexualityയെ പ്രശ്നീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഷനോജ് ആര് ചന്ദ്രന്റെ 'അമ്പലപ്പുഴ സിസ്റ്റേഴ്സ്' എന്ന കഥാഖ്യാനം പ്രസിദ്ധീകരിക്കപ്പെടുന്നതും.</span></span></p><p><span style="font-size: medium;"> </span></p><p><span style="font-size: medium;"></span></p><p><span style="font-size: medium;"></span></p><p><a class="x1i10hfl xjbqb8w x6umtig x1b1mbwd xaqea5y xav7gou x9f619 x1ypdohk xt0psk2 xe8uvvx xdj266r x11i5rnm xat24cr x1mh8g0r xexx8yu x4uap5 x18d9i69 xkhd6sd x16tdsg8 x1hl2dhg xggy1nq x1a2a7pz xt0b8zv x1fey0fg" href="https://l.facebook.com/l.php?u=https%3A%2F%2Fbit.ly%2F3sL87YN%3Ffbclid%3DIwAR0TTzZx7wKwTgBflP5xHCVwIIwVBech-6ju7sDXwouLIi9VIsIJ9COz_LM&h=AT2mZLXZIRBfyAefGWNP0Rvgjvq4iuPOGvWd0IC-DDydH5--a513f0j2ubRS1lN3-o2zxS07c0pItaRvTTLczEX-HKT567ySN42_PpAL95MIgr7U-BWa2yO9LeCuTlqkSA&__tn__=R]-R&c[0]=AT2XONSWg0WVqXL8UUTEQab7qwkdWisjChucZ1Of0pFU9L2WB0FE71sfbr55DRI17HLWrtbUaNwuM1BumPFnwY78DKbtLt-MRCMLDFPD4Yqm87ygqDfPX2PQd6lAGcxXCt8PWqwmzP2UyWDBvdXinU-w5l-8LzwIk_GpHXsNTypkB10HdreH_w" rel="nofollow noreferrer" role="link" tabindex="0" target="_blank"><span style="font-size: medium;"> നസീമ നസ്രിന് എഴുതിയ റിവ്യൂ</span></a>വിലേക്കുള്ള ലിങ്ക് താഴെ.<br /><span class="x193iq5w xeuugli x13faqbe x1vvkbs x1xmvt09 x1lliihq x1s928wv xhkezso x1gmr53x x1cpjm7i x1fgarty x1943h6x xudqn12 x3x7a5m x6prxxf xvq8zen xo1l8bm xzsf02u" dir="auto" lang="ml-IN"><a class="x1i10hfl xjbqb8w x6umtig x1b1mbwd xaqea5y xav7gou x9f619 x1ypdohk xt0psk2 xe8uvvx xdj266r x11i5rnm xat24cr x1mh8g0r xexx8yu x4uap5 x18d9i69 xkhd6sd x16tdsg8 x1hl2dhg xggy1nq x1a2a7pz xt0b8zv x1fey0fg" href="https://l.facebook.com/l.php?u=https%3A%2F%2Fbit.ly%2F3sL87YN%3Ffbclid%3DIwAR0TTzZx7wKwTgBflP5xHCVwIIwVBech-6ju7sDXwouLIi9VIsIJ9COz_LM&h=AT2mZLXZIRBfyAefGWNP0Rvgjvq4iuPOGvWd0IC-DDydH5--a513f0j2ubRS1lN3-o2zxS07c0pItaRvTTLczEX-HKT567ySN42_PpAL95MIgr7U-BWa2yO9LeCuTlqkSA&__tn__=R]-R&c[0]=AT2XONSWg0WVqXL8UUTEQab7qwkdWisjChucZ1Of0pFU9L2WB0FE71sfbr55DRI17HLWrtbUaNwuM1BumPFnwY78DKbtLt-MRCMLDFPD4Yqm87ygqDfPX2PQd6lAGcxXCt8PWqwmzP2UyWDBvdXinU-w5l-8LzwIk_GpHXsNTypkB10HdreH_w" rel="nofollow noreferrer" role="link" tabindex="0" target="_blank">https://bit.ly/3sL87YN</a></span></p><p><span class="x193iq5w xeuugli x13faqbe x1vvkbs x1xmvt09 x1lliihq x1s928wv xhkezso x1gmr53x x1cpjm7i x1fgarty x1943h6x xudqn12 x3x7a5m x6prxxf xvq8zen xo1l8bm xzsf02u" dir="auto" lang="ml-IN"> </span><br /><span style="font-size: medium;"><br /></span><br /></p>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com4tag:blogger.com,1999:blog-641698044116271460.post-36985392612891764682023-07-01T20:35:00.003+05:302023-07-01T20:35:52.707+05:30 സൂക്ഷ്മം, നൈതികം, സൈദ്ധാന്തികം<p><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg23y4_x2pEDfTPXZ8cxjbxcj_QLKIZJXrAi5BZFPMzlnqkHNO99OWeA8N9VThZwlY5n5yw0jPDOPpNiOSpwyxHwak7BIIr5cQsbjW308Yexl1gnOuHCyWvWASXQ0zjkrV8C2FJ_5LpDmji1AWAJVlBBRfTtJRdNjqhGHmV9m_oOx4EdUfpEpNKCCh1oeHP/s364/56881429_2403610589672882_200870337624145920_n%20-%20Copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="364" data-original-width="253" height="554" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg23y4_x2pEDfTPXZ8cxjbxcj_QLKIZJXrAi5BZFPMzlnqkHNO99OWeA8N9VThZwlY5n5yw0jPDOPpNiOSpwyxHwak7BIIr5cQsbjW308Yexl1gnOuHCyWvWASXQ0zjkrV8C2FJ_5LpDmji1AWAJVlBBRfTtJRdNjqhGHmV9m_oOx4EdUfpEpNKCCh1oeHP/w412-h554/56881429_2403610589672882_200870337624145920_n%20-%20Copy.jpg" width="412" /></a></div><br /><p><b>ഈ പുസ്തകം വായിക്കാന്‍ തുടങ്ങുന്നവരേ, നിങ്ങള്‍ പുതിയൊരു ലോകാവബോധത്തിലേക്കു ഉണരാന്‍ പോകുകയാണ്. നിങ്ങളില്‍ പൊതുബോധം ഉറപ്പിച്ചെടുത്തിരിക്കുന്ന പല ധാരണകളും തകര്‍ന്നു വീഴുമെന്ന മുന്നറിയിപ്പു നല്കട്ടെ. സ്ഥിതാവസ്ഥയെ നിശിതമായി വിമര്‍ശിക്കുന്ന വാക്കുകളെ അഭിമുഖീകരിക്കാന്‍ തയ്യാറായിക്കൊള്ളുക. നമ്മുടെ രാജ്യത്ത് സമീപകാലത്തു നടന്ന പൊള്ളിപ്പിക്കുന്ന ചില ജീവിതാനുഭവങ്ങളേയും സംഭവങ്ങളേയും സവിശേഷമായ ഒരു സൈദ്ധാന്തികവിചിന്തനത്തിനു വിധേയമാക്കുകയാണ്, ഈ പുസ്തകം. വിദ്യാഭ്യാസം, പങ്കാളിത്ത ജനാധിപത്യം, സാമൂഹിക തിരസ്ക്കാരം, ദളിത് കര്‍ത്തൃത്വം എന്നീ വിഷയങ്ങളില്‍ ഊന്നുന്ന പത്തു ലേഖനങ്ങളുടെ സമാഹാരമാണിത്. പി.വി. അനില്‍കുമാര്‍ രചിച്ച ഈ ലേഖനങ്ങളിലൂടെ കടന്നുപോകുന്നവര്‍ സൂക്ഷ്മമായ വിമര്‍ശബുദ്ധിയും നിശിതമായ സൈദ്ധാന്തികജാഗ്രതയും പുലര്‍ത്തുന്ന ഒരു ചിന്തകനെ കണ്ടെത്തുമെന്നു തീര്‍ച്ച. </b></p><p><b><br /></b></p><p><span style="white-space: normal;"><b><span style="white-space: pre;"> </span>നമ്മുടെ രാജ്യത്ത് തങ്ങളുടെ ജന്മാവകാശമെന്ന പോലെ സംവരണാനുകൂല്യങ്ങള്‍ അനുഭവിക്കുന്നതാരാണ്? നമ്മുടെ പൊതുബോധവും ഭരണകൂടങ്ങളും മാധ്യമങ്ങളും നീതിപീഠങ്ങളും പറയുന്നത്, ദളിതര്‍ക്കും അധ:സ്ഥിതജനവിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണാനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നാണ്. സവര്‍ണ്ണ ജനവിഭാഗങ്ങളില്‍ പെടുന്നവര്‍ മെരിറ്റിലൂടെയാണ് വിദ്യാഭ്യാസവും തൊഴിലും കരസ്ഥമാക്കുന്നതെന്ന ധാരണയാണ് പ്രബലം. സംവരണത്തിലൂടെ വിദ്യാഭ്യാസവും തൊഴിലും നേടുന്നവര്‍ യോഗ്യതയെ മലിനീകരിക്കുന്നവരായും സവര്‍ണ്ണരുടെ ദയാദാക്ഷിണ്യത്തില്‍ നേട്ടങ്ങളുണ്ടാക്കുന്നവരായും പുച്ഛിക്കപ്പെടുന്നു. ഈ പൊതുബോധത്തെ രാഷ്ട്രീയവും നൈതികവുമായ വിമര്‍ശത്തിലൂടെ ഉടച്ചു കളയുന്ന വാക്കുകള്‍ അനില്‍കുമാര്‍ എഴുതുന്നു, യോഗ്യതയുടെ രാഷ്ട്രീയത്തെ വിവൃതമാക്കുന്നു. സവര്‍ണ്ണത മേനി നടിക്കുന്ന യോഗ്യതയെല്ലാം നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ഒരു സംവരണത്തിന്റെ ഫലമാണെന്ന് തന്റെ വികലനങ്ങളിലൂടെ അനില്‍ സ്ഥാപിക്കുന്നുണ്ട്. സ്വജാതിവിവാഹത്തിലൂടെ സവര്‍ണ്ണജാതിക്കോയ്മ സംരക്ഷിക്കുന്നതും ഒരാളുടെ സ്വത്ത് അയാളുടെ മരണത്തിനു ശേഷം പൊതുസമൂഹത്തിനല്ല, പൈതൃകസ്വത്തായി പുതിയ തലമുറയിലേക്കാണു കൈമാറേണ്ടതെന്നു നിയമപരമായി ഉറപ്പുവരുത്തുന്നതും സംവരണമല്ലാതെ മറ്റെന്താണ്? സവര്‍ണ്ണര്‍ നൂറ്റാണ്ടുകളായി അനുഭവിക്കുന്ന ഈ സംവരണമാണ് അവരുടെ യോഗ്യതയെ സൃഷ്ടിക്കുന്നതെന്ന ഈ കൃതിയിലെ നിരീക്ഷണം ശ്രദ്ധേയമാണ്. സാമൂഹികജീവിതത്തില്‍ തുല്യപങ്കാളിത്തത്തിന്റെ സാദ്ധ്യതകള്‍ ഉറപ്പു വരുത്താത്ത ഒരു സമൂഹത്തിന് എങ്ങനെയാണ് നീതിപൂര്‍വ്വം യോഗ്യതയെ നിര്‍വ്വചിക്കാന്‍ കഴിയുകയെന്ന പ്രധാനപ്പെട്ട ചോദ്യമാണ് അനില്‍ ഉയര്‍ത്തുന്നത്. 'ഇതുകൊണ്ടാണ് സംഘിമനസ്സുകള്‍ക്കു രോഹിത് വെമൂലയെ മനസ്സിലാകാത്തത്?' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനത്തിലാണ് അനില്‍ ഈ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നത്. സാമ്പത്തികസംവരണത്തെ കുറിച്ചു സംസാരിക്കുകയും അതിനെ ഒളിച്ചു കടത്തിക്കൊണ്ടു വരികയും ചെയ്യുന്ന വ്യവസ്ഥാപിത ഇടതുപക്ഷത്തിനും ഇതു മനസ്സിലാകുന്നില്ലല്ലോ? അയിത്താചാരങ്ങളെ സാമൂഹികമായ തിന്മയായല്ല, തിരസ്ക്കാരത്തിന്റെ രാഷ്ട്രീയസംഹിതയായി തന്നെ മനസ്സിലാക്കുന്ന ചന്ദ്രഭാന്‍പ്രസാദിന്റെ ആശയലോകത്തെ സ്വീകരിച്ചു കൊണ്ട് സാമൂഹികനീതിയുടെ പ്രശ്നീകരണങ്ങളെ ശക്തമാക്കുന്നുണ്ട്, മറ്റൊരു ലേഖനത്തില്‍. രോഹിത് വെമൂലയുടെ ആത്മഹത്യയോടൊപ്പം ജിഷയുടെ കൊലപാതകവും അനിലിന്റെ എഴുത്തിനു വിഷയമാകുന്നുണ്ട്. 'ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയില്‍ ഒരാര്‍ത്തനാദം പോലെ പായുന്ന' ദളിത് ജീവിതത്തിന്റെ ഉന്നമനത്തി്നായി, നിന്ദയ്ക്കും തിരസ്ക്കാരത്തിനും പുച്ഛത്തിനുമുള്ള പാത്രങ്ങളാകാതെ ജീവിക്കാനുള്ള സാഹചര്യം അവര്‍ക്കു സൃഷ്ടിച്ചു നല്കുകയാണല്ലോ ചെയ്യേണ്ടത്. ദളിതരെ സമ്പൂര്‍ണ്ണമനുഷ്യരായി അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന സാമാന്യസമൂഹത്തിന്റെ പ്രതിലോമബോധമണ്ഡലത്തെ പ്രഹരിക്കുന്ന വാക്കുകളാണ് അനില്‍ എഴുതുന്നത്. </b></span></p><p><span style="white-space: normal; white-space: pre;"><b> </b></span></p><p><span style="white-space: normal;"><b><span style="white-space: pre;"> </span>വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങളെ സവിസ്തരം വികലനങ്ങള്‍ക്കു വിധേയമാക്കുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ മുഖ്യഭാഗം. മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തേയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തേയും കുറിച്ച് അനില്‍കുമാര്‍ എഴുതുമ്പോള്‍ സത്താവിരുദ്ധമായ സമീപനത്തിന്റെ പ്രാധാന്യം കൂടി വായനക്കാരനു ബോദ്ധ്യപ്പെടുന്നു. സത്താത്മകമോ നിര്‍ണ്ണയവാദപരമോ ആയ സമീപനങ്ങള്‍ സമഗ്രാധിപത്യത്തിന്റെ സ്വഭാവം പുലര്‍ത്തുന്നതാണെന്നും അതു നിഷേധിക്കപ്പെടേണ്ടതാണെന്നുമുള്ള നിലപാട് ഈ ലേഖനങ്ങളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കാം. അനില്‍കുമാര്‍ സത്താവാദത്തിന്റെ ശത്രുവാണ്. പ്രശ്നങ്ങളോടു സത്താവാദവിരുദ്ധമായ സമീപനമാണോ സ്വീകരിക്കുന്നതെന്നു തിരയാന്‍ ഉത്സുകനാകുന്ന അനിലിന്റെ രീതിശാസ്ത്രം എന്റെ വ്യക്ത്യനുഭവം കൂടിയാണ്. ബാദിയുവിനേയും ദെലസിനേയും ഒക്കെ അനില്‍ വായിക്കുന്നതും ഉള്‍ക്കൊള്ളുന്നതും ഈ ദാര്‍ശനികസമീപനത്തെ കൂടുതല്‍ നന്നായി മിനുക്കിയെടുക്കാനാണ്. മാതൃഭാഷയുടെ ജ്ഞാനിമപരമായ മേല്‍ക്കോയ്മയെയല്ല, മനുഷ്യാവകാശത്തെ കുറിച്ചുള്ള ഉന്നതമായ സങ്കല്‍പ്പനങ്ങളെയാണ് മാതൃഭാഷയ്ക്കു വേണ്ടി വാദിക്കുന്നവര്‍ കൂട്ടുപിടിക്കേണ്ടതെന്ന് അനില്‍കുമാര്‍ എഴുതുമ്പോള്‍, പ്രശ്നത്തിന്റെ മര്‍മ്മത്തില്‍ സ്പര്‍ശിക്കുന്നതായി നമുക്കു തോന്നുന്നുണ്ടെങ്കില്‍, ഈ സമീപനത്തിന്റെ പ്രാധാന്യമാണല്ലോ തെളിയുന്നത്. എന്നാല്‍, അനിലിന്റെ ലേഖനങ്ങളുടെ ഭാഷയില്‍ എങ്ങനെയോ സിസെക്ക് കടന്നുവരുന്നുണ്ട്. നല്ല ചിന്തകനായ സിസെക്കിന്റെ പരിഹാസവും നര്‍മ്മവും കലര്‍ന്ന ഇടപെടലുകള്‍ ചിലപ്പോള്‍ അമിതവും പറയുന്ന വിഷയത്തിന്റെ ഗൗരവപൂര്‍ണ്ണമായ വിനിമയത്തെ തടസ്സപ്പെടുത്തുന്നതുമായി മാറിത്തീരാറുണ്ട്. (സിസെക്ക് ഒരു ബൂര്‍ഷ്വാ ജെന്റില്മാന് അല്ലെന്നു പറയുന്ന ഒരു വാക്യം അനില്‍ ആംഗലഭാഷയിലെഴുതിയ ഒരു ലേഖനത്തില്‍ കാണാം.) ഈ സമാഹാരത്തിലെ ചില ലേഖനങ്ങളിലെങ്കിലും ഈ പ്രവണത ദൃശ്യമാകുന്നതായി തോന്നിയേക്കാം. എന്നാല്‍, ഈ കൃതി ഉയര്‍ത്തുന്ന ആശയസമരത്തെ ഇതു ബാധിക്കുന്നില്ലെന്നും പറയണം.</b></span></p><p><b><br /></b></p><p><b>ഗാന്ധിയന്‍ രാഷ്ട്രീയത്തിന്റെ അഹിംസാത്മകമായ സാത്വികഭാവം സവര്‍ണ്ണര്‍ക്കു മാത്രം സാദ്ധ്യമായ ആഡംബരമാണെന്നും ഇതാണ് അയ്യങ്കാളിയെ തമസ്ക്കരിക്കാന്‍ ഘടനാപരമായ കാരണമായി തീരുന്നതെന്നുമുള്ള അനിലിന്റെ വാക്കുകള്‍ സവര്‍ണ്ണതയെ മാത്രമല്ല, വ്യവസ്ഥിതമായ സാത്വികരാഷ്ട്രീയത്തെ കൂടി പ്രകോപിപ്പിച്ചേക്കാം. പഠനമെന്നത് സുരക്ഷയുടെ വീട്ടിടങ്ങളില്‍ നിന്നും അപകടങ്ങളുടെ വന:സ്ഥലികളിലേക്കുള്ള പറിച്ചെറിയലാണെന്നു കേള്‍ക്കുമ്പോള്‍ യാഥാസ്ഥിതികത്വം വല്ലാതെ പരിഭ്രമിച്ചേക്കാം. ഇങ്ങനെ, സംഘപരിവാര്‍ മുതല്‍ വ്യവസ്ഥാപിത ഇടതുപക്ഷം വരെ നീളുന്ന യാഥാസ്ഥിതികത്വത്തെ ഭീതിപ്പെടുത്തുന്ന വാക്കുകളാണ് ഈ കൃതിയില്‍ എഴുതപ്പെട്ടിരിക്കുന്നത്. നൈതികമൂല്യങ്ങളെ ഉയര്‍ത്തിനിര്‍ത്തുന്നതും സൈദ്ധാന്തികഗരിമ നിറഞ്ഞതും അതിസൂക്ഷ്മവുമായ വികലനങ്ങളിലൂടെ ഇതിന്റെ രചന നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ കാലത്തിലും ലോകത്തിലും ഈ എഴുത്തിന് ഏറെ പ്രസക്തിയുണ്ട്.</b></p><p><b><br /></b></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVQCOQsLd3rfHw3SPDx7LF9dDZoW9oBzcG6EUoTX4OBdgi5dSOfXi90FCE-hvk23A8o88tRT_fAFTxswnNo6WVCDZXQ3lOlxtPvD6F018q6kcyppZNTQZdbfE-lGvuOs4IVoYPUqjoapcZ_pg9BbfAxmb6VtpWxerd2zKLCX9IwZLFHJ45qgFlxWsL-PDE/s893/photo_2023-07-01_20-31-20.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="573" data-original-width="893" height="523" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVQCOQsLd3rfHw3SPDx7LF9dDZoW9oBzcG6EUoTX4OBdgi5dSOfXi90FCE-hvk23A8o88tRT_fAFTxswnNo6WVCDZXQ3lOlxtPvD6F018q6kcyppZNTQZdbfE-lGvuOs4IVoYPUqjoapcZ_pg9BbfAxmb6VtpWxerd2zKLCX9IwZLFHJ45qgFlxWsL-PDE/w668-h523/photo_2023-07-01_20-31-20.jpg" width="668" /></a></div><br /><b><br /></b><p></p><p><b>***************************************************************</b></p><p><b>ഞാൻ വിക്ടോറിയ കോളേജിൽ അദ്ധ്യാപകനായി പ്രവർത്തിക്കുന്ന </b><b>സമയത്താണ് ഈ കുറിപ്പ് എഴുതുന്നത്. </b><b> ഞാൻ സർവ്വീസിൽ നിന്നും വിരമിച്ചിട്ട് നാലു വർഷമായി.</b><b>അനിൽകുമാറിന്റെ ഈ മലയാളപുസ്തകം എന്തുകൊണ്ടോ ഇതുവരെ പുറത്തുവന്നില്ല !! </b></p><div><br /></div>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com0tag:blogger.com,1999:blog-641698044116271460.post-70584978447778213062023-06-02T21:56:00.036+05:302023-06-03T19:36:10.102+05:30 "എല്ലാ ദിവസവും'' / "നിത്യവും" / "EVERYDAY" <p><span style="font-size: medium;"><br></span></p><p><span style="font-size: medium;"><span><b>സച്ചിദാനന്ദൻ എഴുതിയ "എല്ലാ ദിവസവും'' എന്ന കവിത </b></span><b>"ശിഥിലം"</b><b>എന്ന നാലു ഭാഗങ്ങളുള്ള ദീർഘകവിതയുടെ </b><b>ആദ്യഖണ്ഡമാണ്. </b><b>ഇത്, "EVERYDAY" എന്ന പേരിൽ ആംഗലഭാഷയിലേക്കു </b><b>കവി തന്നെ വിവർത്തനം ചെയ്തിട്ടുണ്ട്. </b><b>കഴിഞ്ഞ ദിവസങ്ങളിൽ മലയാളത്തിലെ ചില കവികൾ </b><b>ഈ ആംഗലവിവർത്തനത്തെ </b><b>തങ്ങളുടേതായ രീതികളിൽ മലയാളത്തിലേക്കു തിരിച്ചു </b><b>മൊഴിമാറ്റം നടത്തുകയുണ്ടായി. </b><b>"എല്ലാ ദിവസവും'' എന്ന കവിതയുടെ പുതിയ അനുഭവത്തെ </b><b>കുറിച്ചു പറയാനാണ് ഈ കുറിപ്പ്.</b></span></p><div class="separator" style="clear: both; text-align: center;"><span style="font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhaxnQ8u43DGbOJU0EyoLr4iBiya8KobsyXJcw0NuCCi225sz7SYvgmBVPUpwl3bqhtyA37u2HWG9Iqzj8ixDfKNNoVr2_WwHG0QXR-y932qX4Btj5pnHSZp2tzrzJplXhrpSn4iiI2_v71ah8PRuZk2GEO2IYwHfdnfA3bsHlj-ls7tAPMg6oR8WRJnA/s623/sachidanandan.1613147427.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="350" data-original-width="623" height="374" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhaxnQ8u43DGbOJU0EyoLr4iBiya8KobsyXJcw0NuCCi225sz7SYvgmBVPUpwl3bqhtyA37u2HWG9Iqzj8ixDfKNNoVr2_WwHG0QXR-y932qX4Btj5pnHSZp2tzrzJplXhrpSn4iiI2_v71ah8PRuZk2GEO2IYwHfdnfA3bsHlj-ls7tAPMg6oR8WRJnA/w620-h374/sachidanandan.1613147427.jpg" width="620"></a></span></div><p><span style="font-size: medium;"><b><br></b></span></p><p><span style="font-size: medium;"><b> "എല്ലാ ദിവസവും'' </b></span><span style="font-size: medium;"><b>എന്ന കവിത, അതിന് കവി തന്നെ നൽകിയ </b><b>ആംഗല </b><b>വിവർത്തനം, </b><b>മറ്റു കവികൾ നടത്തിയ മലയാളത്തിലേക്കുള്ള മൊഴിമാറ്റങ്ങള്‍ </b><b>എന്നിവ ശ്രദ്ധിക്കുക, ആദ്യം. ബാലചന്ദ്രൻ ചുള്ളിക്കാട്, </b><b>ഷീജ വക്കം, </b></span><b style="font-size: large;">എ സി ശ്രീഹരി, ശിവകുമാർ അമ്പലപ്പുഴ, </b><b style="font-size: large;">സരിത മോഹനൻ ഭാമ, </b><b style="font-size: large;">താരാനാഥ്, ശ്രീകാന്ത് താമരശ്ശേരി, </b><b style="font-size: large;">ബൈജു ടി വി, ശ്രീനിവാസൻ, കാർത്തിക ശിവപ്രസാദ് , </b><b style="font-size: large;">സീനാ ദേവകി, ദീപ്തി സജിൻ കടയ്ക്കൽ എന്നിവരുടെ </b><b style="font-size: large;">വിവർത്തനങ്ങളാണ് നൽകിയിരിക്കുന്നത് </b></p><p><span style="font-size: medium;"><b>**************************************************************</b></span></p><p><span style="font-size: medium;"><b>എല്ലാ ദിവസവും</b></span></p><p><span style="font-size: medium;"><b>സച്ചിദാനന്ദൻ</b></span></p><p><span style="font-size: medium;"><b><br></b></span></p><p><span style="font-size: medium;"><b>എല്ലാ ദിവസവും</b></span></p><p><span style="font-size: medium;"><b>ഒരു കപ്പു പൊട്ടുന്നു.</b></span></p><p><span style="font-size: medium;"><b>സൂര്യൻ അതിൽ നിന്നു</b></span></p><p><span style="font-size: medium;"><b>പുറത്തേയ്ക്കു നുരഞ്ഞൊഴുകുന്നു </b></span></p><p><span style="font-size: medium;"><b><br></b></span></p><p><span style="font-size: medium;"><b>എല്ലാ ദിവസവും</b></span></p><p><span style="font-size: medium;"><b>ഒരു മുട്ട പൊട്ടുന്നു </b></span></p><p><span style="font-size: medium;"><b>വസന്തം പഞ്ചവർണ്ണച്ചിറകു വീശി </b></span></p><p><span style="font-size: medium;"><b>അതിൽ നിന്നു പാടിയുയരുന്നു </b></span></p><p><span style="font-size: medium;"><b><br></b></span></p><p><span style="font-size: medium;"><b>എല്ലാ ദിവസവും</b></span></p><p><span style="font-size: medium;"><b>ഒരുറവ പൊട്ടുന്നു </b></span></p><p><span style="font-size: medium;"><b>കുട്ടികൾ അതിൽ നിന്നു </b></span></p><p><span style="font-size: medium;"><b>ചിരിച്ചു പുറത്തേക്കൊഴുകുന്നു.</b></span></p><p><span style="font-size: medium;"><b><br></b></span></p><p><span style="font-size: medium;"><b>എല്ലാ ദിവസവും</b></span></p><p><span style="font-size: medium;"><b>ഒരു നെഞ്ചു പൊട്ടുന്നു</b></span></p><p><span style="font-size: medium;"><b>കവിത അതിൽ നിന്ന് </b></span></p><p><span style="font-size: medium;"><b>ചീറ്റിയൊഴുകി ഉറഞ്ഞുകൂടുന്നു </b></span></p><p><span style="font-size: medium;"><b>**********************************************</b></span></p><p><span style="font-size: medium;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"><b>Everyday</b></span></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>K Satchithanandan</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>Everyday a cup breaks;<br>the sun flows<br>out of it,<br>bubbling.</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>Everyday an egg breaks;<br>the spring rises from it<br>on its five-hued wings,<br>singing.</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>Everyday earth breaks;<br>a fountain bursts forth<br>and babies rush out of it,<br>laughing.</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>Everyday a heart breaks<br>Poetry gushes out and clots.</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b><br>******************************<wbr>*************</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"></span></p><div class="separator" style="clear: both; text-align: center;"><span style="font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhSkyrdWbP3tDWS8R_5t_m5KiSklBtZWGzTv7PzlB01EYhVivUPDfpzQoRUSMXu4H86bfBzIji2xug5YnC3fCfYeqPexzUs1KLQuWSV6u6eW-zNO8I09-878cuH8X119K_bWp2LXc1dDbkrG9_GUtN9XVSzLWF_n2MifDNHOieZcJhFm-_BOOp5V_oVg/s4096/GridArt_20230602_215631160.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3276" data-original-width="4096" height="464" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhSkyrdWbP3tDWS8R_5t_m5KiSklBtZWGzTv7PzlB01EYhVivUPDfpzQoRUSMXu4H86bfBzIji2xug5YnC3fCfYeqPexzUs1KLQuWSV6u6eW-zNO8I09-878cuH8X119K_bWp2LXc1dDbkrG9_GUtN9XVSzLWF_n2MifDNHOieZcJhFm-_BOOp5V_oVg/w590-h464/GridArt_20230602_215631160.jpg" width="590"></a></span></div><span style="font-size: medium;"><br></span><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b><br></b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>നിത്യവും </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222;"><span style="font-size: medium;"><b>സച്ചിദാനന്ദൻ</b></span></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222;"><span style="font-size: medium;"><b>മൊഴിമാറ്റം : ബാലചന്ദ്രൻ ചുള്ളിക്കാട് </b></span></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b><br></b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>നിത്യവുമൊരു പാന</b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>ഭാജനം തകരുന്നു </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>ചുറ്റിലുമൊഴുകുന്നു </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>നുരയും സൂര്യാസവം </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b><br></b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>മുളപൊട്ടുന്നു നിത്യം </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>വർണ്ണപഞ്ചകം ചേർന്ന </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>പത്രങ്ങൾ നീർത്തിച്ചൈത്രം</b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>പാടുന്നു പറക്കുന്നു </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b><br></b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>നിത്യവും ഭൂമി വിണ്ടു </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>പൊട്ടുമ്പോഴതിൽ നിന്നു </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>നിർഗ്ഗളിക്കുന്നു ശിശു </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>കോടി തൻ സ്മിതധാര </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b><br></b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>ഹൃദയം തകരുന്നു </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>നിത്യവും, അതിൽ നിന്നു </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>കവിത പുറത്തേക്കു </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>വാർന്നു വാർന്നുറക്കുന്നു.</b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>**********************************************************</b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222;"><span style="font-size: medium;"><b>ദിനം ദിനം</b></span></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222;"><span style="font-size: medium;"><b>സച്ചിദാനന്ദൻ</b></span></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>മൊഴിമാറ്റം - ഷീജ വക്കം<br>.<br>കപ്പുടയുന്നൂ ദിനംദിനം,<br>ചുറ്റിലുമെത്തീ<br>നുരഞ്ഞൊഴുകും<br>സൂര്യദ്രാവകം..</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>മുട്ട പൊട്ടുന്നൂ ദിനംദിനം<br>പാടുന്നു<br>പുഷ്പകാലത്തിൻ്റെ<br>പഞ്ചവർണ്ണക്കിളി..</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ഭൂമി വിളളുന്നൂ ദിനംദിനം<br>തിക്കുന്നു പുഞ്ചിരിക്കും ശിശുക്കൾ<br>ജലധാരയായ്..</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>നെഞ്ചു പൊട്ടുന്നൂ ദിനം ദിനം,<br>കാവ്യമോ<br>കട്ടകെട്ടുന്നൊഴുക്കിൽ </b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>മന്ദമന്ദമായ്.<br><br>**************************************************************</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>നിത്യം </b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>സച്ചിദാനന്ദൻ</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>മൊഴിമാറ്റം: എ സി ശ്രീഹരി</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ഉടയുന്നു നിത്യമൊരു പാത്രം<br>ഒഴുകുന്നു കുമിളയായ് സൂര്യൻ</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>പൊട്ടുന്നു നിത്യവും നീഡം<br>വിരിയുന്നു ചിറകിൻ വസന്തം</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>പിളരുന്ന ഭൂമിയിൽ നിത്യം<br>ഉറവാർന്നുയിർക്കും കിടാങ്ങൾ</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>തകരുന്നു ഹൃത്തടം നിത്യം<br>കുതികൊണ്ടുറയ്ക്കുന്നു കാവ്യം</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>*****************************************************************</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ഓരോ നാളും </b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>സച്ചിദാനന്ദൻ</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>മൊഴിമാറ്റം : സരിത മോഹനൻ ഭാമ.</b></span></p><p dir="ltr" style="background-color: white;"><span style="font-size: medium;"><span style="background-color: transparent;"><span face="Arial, Helvetica, sans-serif" style="color: #222222;"><b>ഉടയുന്നോരോ നാളും <br></b></span></span><b style="color: #222222; font-family: Arial, Helvetica, sans-serif;">ഓരോരോ കോപ്പ,<br>മിന്നിപ്പതഞ്ഞൊഴുകുന്നു,<br>ഉടവിൽ നിന്നും കതിരവൻ.</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ഉടയുന്നോരോ നാളും<br>ഓരോ കിളിമുട്ട,<br>മൂളിപ്പാട്ടായുയരുന്നുള്ളീന്ന്, ചൈത്രം<br>പഞ്ചവർണ്ണപതംഗമായ്.</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ഉടയുന്നോരോ നാളും<br>മണ്ണിന് പള്ള,<br>കേൾക്കാം, ഉറവ പൊട്ടി, ഉണ്ണിച്ചിരി-<br>കളകളം കുഞ്ഞിക്കാൽകുതിപ്പുകൾ.</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ഉടയുന്നോരോ നാളും<br>ഓരോ ഹൃദന്തവും,<br>നിണം ചീറ്റി ചാടിയോളെ, ദണ്ണിച്ച് ഘനീ-<br>ഭൂതമായോളെ, നീ, നീ, നീയല്ലോ കവിത.</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>*****************************************************************</b></span></p><p><span style="font-size: medium;"><b>"എല്ലാ ദിവസവും''</b></span></p><p><span style="font-size: medium;"><b>സച്ചിദാനന്ദൻ</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>മൊഴിമാറ്റം - താരാനാഥ് </b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ഒരു ഗ്ലാസുടഞ്ഞു<br>നുര പതയുന്ന പോലെയൊരു സൂര്യനെന്നും പരക്കും</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ഒരു മുട്ടപൊട്ടിയൊഴുകുന്നൂ </b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>വസന്തരവമഞ്ചുവർണ്ണത്തൂവൽ നീർത്തി</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ദിനമൂഴിയുടയുന്നു , ജലധാരയൊഴുകുന്നു ,<br>കളഹംസജാലം ചിരിപ്പൂ</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>നിത്യവും ഹൃത്തടം പിളരുമ്പൊളെപ്പൊളോ<br>സത്യമാം കാവ്യം ജനിപ്പൂ<br></b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>******************************************************************************</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ദിനം തോറും</b></span></p><p><span style="font-size: medium;"><b>സച്ചിദാനന്ദൻ</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>മൊഴിമാറ്റം: ശ്രീകാന്ത് താമരശ്ശേരി</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>തകരുന്നൂ ദിനം തോറുമൊരു<br>പാനപാത്രം,സൂര്യ-<br>നതിൽനിന്നും നുരചിന്നിയൊഴുകിടുന്നൂ</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ഒരുമുട്ടയുടയുന്നൂ നിത്യ,-<br>മതിൽ പഞ്ചവർണ്ണ-<br>ച്ചിറകോലും വസന്തത്തിൻ പാട്ടുയിർക്കുന്നൂ</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ഭൂമിപിളർന്നുയരുന്നൂ ജല-<br>ധാര, ചിരിച്ചാർത്തു-<br>കുതിയ്ക്കയാണതിൽനിന്നും കുട്ടികൾ, നിത്യം</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>മുറിയുന്നൂഹൃദയമൊന്നെ-<br>ന്നും, ചീറ്റിയൊഴുകുന്നൂ-<br>കവിതകൾ,അവ മെല്ലെ കട്ടകൂടുന്നൂ.<br><br>***********************************************************************</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>നിത്യം<br><br>സച്ചിദാനന്ദൻ<br>മൊഴിമാറ്റം: ബൈജു ടി വി </b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ദിനവുമൊരു പാത്രമുടഞ്ഞതിൻ പുറമേക്ക്<br>കുമിളിച്ചു കവിയുന്നു സൂര്യൻ</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ദിനവുമൊരു മുട്ടയുടഞ്ഞ് വസന്തമോ<br>നിറചിറകിൽ ഉയർന്നു പാടുന്നു</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ദിനവുമീ ഭൂമിയിൽ ഉറപൊട്ടിടുന്നൂ<br>നിറ ചിരിയുമായ് പിഞ്ചുപൈതങ്ങൾ</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ദിനവുമൊരു ഹൃദയം പിളർന്ന് കവിതകൾ<br>ഒഴുകി പരന്നുറക്കുന്നു.<br><br>**********************************************************</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>നിത്യം</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>സച്ചിദാനന്ദൻ<br>മൊഴിമാറ്റം: ശ്രീനിവാസൻ<br><br></b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ഉടയുന്നു നിത്യമൊരു പാനപാത്രം,<br>പതഞ്ഞൊഴുകുമതിൽനിന്നും സൂര്യൻ.</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>പൊട്ടുന്നു നിത്യമൊരു കിളിമുട്ട,<br>ഉയരുമതിൽനിന്നും<br>പഞ്ചമംപാടി<br>പഞ്ചവർണ്ണച്ചിറകാർന്ന വസന്തം</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>പിളരുന്നു നിത്യമീ ഭൂമി<br>പൊട്ടിപ്പിറക്കുന്നു നീരുറവയൊന്ന്.<br>അതിൽനിന്നും<br>കുതിച്ചാർത്ത്,<br>പൊട്ടിച്ചിരിക്കും ശിശുക്കൾ<br>പുറത്തേക്ക്!</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>തകരുന്നു എന്നുമെൻ ഹൃദയം<br>കുത്തിയൊലിച്ചിടും കവിത,<br>എപ്പഴോ കട്ടപിടിക്കുന്നു പിന്നെ!</b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>**********************************************************<br></b></span></p><p dir="ltr" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>നിത്യം</b></span></p><p dir="ltr" style="background-color: white;"><span style="font-size: medium;"><b><span face="Arial, Helvetica, sans-serif" style="color: #222222;">സച്ചിദാനന്ദൻ<br>മൊഴിമാറ്റം: </span><span face="Arial, Helvetica, sans-serif" style="color: #222222;">കാർത്തിക ശിവപ്രസാദ് </span></b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b><br></b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>നിത്യമൊരു കോപ്പയുടയുന്നു </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>കുമിളയായ് </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>സൂര്യനതിൽ നിന്നുമൊഴുകുന്നു </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b><br></b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>നിത്യമൊരു മുട്ടയുടയുന്നു </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>പിന്നെയും പഞ്ചവർണ്ണച്ചിറകു വീശിയാ-</b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>വാസന്തമതിൽ നിന്നുയർന്നു പാടുന്നു </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b><br></b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>നിത്യമീ ഭൂമിയുടയുന്നു </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>അതിൽ നിന്നുമുയരുന്ന </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>ജലധാര കീറി, കുരുന്നുകൾ </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>ചിരിയുമായോടിയണയുന്നൂ </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b><br></b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>നിത്യമൊരു ഹൃത്തുമുടയുന്നൂ</b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>അതിൽ നിന്നു കവിതയൊഴുകി </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>പരന്നൊടുവിലതുറഞ്ഞു കൂടുന്നു<br><br></b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>************************************************************</b></span></p><p dir="ltr" style="background-color: white;"><span style="font-size: medium;"><b><span face="Arial, Helvetica, sans-serif" style="color: #222222;">ദിന</span><span style="background-color: transparent;"><span face="Arial, Helvetica, sans-serif" style="color: #222222;">വും</span></span></b></span></p><p dir="ltr" style="background-color: white;"><span style="font-size: medium;"><b><span face="Arial, Helvetica, sans-serif" style="color: #222222;">സച്ചിദാനന്ദൻ<br>മൊഴിമാറ്റം: </span><span face="Arial, Helvetica, sans-serif" style="color: #222222;">സീനാ ദേവകി</span><span face="Arial, Helvetica, sans-serif" style="color: #222222;"> </span></b></span></p><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ദിനവുമൊരു പാത്രമുടഞ്ഞു തകരുന്നതിൽ</b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>കുമിളയായ് പൊന്തുന്നു സൂര്യൻ..</b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b><br></b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ദിനവുമൊരു നീഡമുടഞ്ഞു തകരുന്നതിൽ</b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b> വസന്തം വിടർത്തുന്നു കിളികൾ..</b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b><br></b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ദിനവുമൊരു ഭൂമി തകർത്തതിൽ </b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ചിരിയുമായ് ഉറവെടുക്കുന്നു ശിശുക്കൾ..</b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b><br></b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ദിനവുമൊരു ഹൃത്തടം തകരുന്നതിൽ</b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b> നിന്നൊഴുകിയുറയ്ക്കുന്നു കവിത..</b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b><br></b></span></div><div dir="auto" style="background-color: white;"><span style="font-size: medium;"><b><span face="Arial, Helvetica, sans-serif" style="color: #222222;">*******************************************************************</span><br></b></span><div dir="auto"><div dir="auto" style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>നിതാന്തം</b></span></div><div dir="auto" style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b><br></b></span></div><div dir="auto" style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>സച്ചിദാനന്ദൻ</b></span></div><span style="font-size: medium;"><b><span face="Arial, Helvetica, sans-serif" style="color: #222222;">മൊഴിമാറ്റം: </span><span face="Arial, Helvetica, sans-serif" style="color: #222222;">ശിവകുമാർ അമ്പലപ്പുഴ </span></b></span><div dir="auto" style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b><br></b></span></div><div dir="auto" style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ചഷകമൊന്നുടയുന്നു പ്രതിദിനമതിൽ നിന്നു</b></span></div><div dir="auto" style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>നുരയിടും സൗരപ്രവാഹം</b></span></div><div dir="auto" style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b><br></b></span></div><div dir="auto" style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ദിനവുമുടയുന്നൊരണ്ഡമതിൽ നിന്നും </b></span></div><div dir="auto" style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ഐവർണ്ണ പക്ഷങ്ങൾ നീർത്തും വസന്തം </b></span></div><div dir="auto" style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>വിടർന്നുപാടുന്നു</b></span></div><div dir="auto" style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b><br></b></span></div><div dir="auto" style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ദിനവുമടരുന്ന മണ്ണിൽ </b></span></div><div dir="auto"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>നിന്നൊരു നീർക്കുതിപ്പിൽ </b></span><b style="color: #222222; font-family: Arial, Helvetica, sans-serif; font-size: large;">കൂട്ടമാ</b><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>യെ</b></span><b style="color: #222222; font-family: Arial, Helvetica, sans-serif; font-size: large;">ത്തുന്നു</b></div><div dir="auto"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>ചിരിയുതിർക്കുന്ന പൈതങ്ങ</b></span><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>ൾ </b></span><b style="color: #222222; font-family: Arial, Helvetica, sans-serif; font-size: large;"> </b></div><div dir="auto" style="color: #222222; font-family: Arial, Helvetica, sans-serif;"><br></div><div dir="auto" style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b><br></b></span></div><div dir="auto" style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ഉറയുന്നൊരുള്ളെന്നുമതിൽ നിന്നു </b></span></div><div dir="auto"><span style="font-size: medium;"><span style="color: #222222;"><b>മൂറുന്നു </b></span><b><span face="Arial, Helvetica, sans-serif" style="color: #222222;">കവിതയതുറയുന്നു ശാന്തമായ്</span><br><br><span face="Arial, Helvetica, sans-serif" style="color: #222222;">******************************************************************</span><br><br><span face="Arial, Helvetica, sans-serif" style="color: #222222;">ഓരോ ദിനവും</span></b></span></div><div dir="auto"><span style="font-size: medium;"><b><span face="Arial, Helvetica, sans-serif" style="color: #222222;"><br></span><span face="Arial, Helvetica, sans-serif" style="color: #222222;">സച്ചിദാനന്ദൻ</span></b></span></div><div dir="auto" style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>മൊഴിമാറ്റം: ദീപ്തി സജിൻ, കടയ്ക്കൽ</b></span></div><div dir="auto" style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b><br></b></span></div></div></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ഉടയുന്നോരോ ദിനമാമൊരു -</b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>പത്രത്തിൽ നിന്നിതാ സൂര്യൻ </b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>നുര പൊങ്ങി പുറത്തേക്ക്</b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b><br></b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>പൊട്ടുന്നുണ്ടോരോ</b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ദിനമാമൊരുകിളിമുട്ട -</b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>യതിൽ നിന്നൊരു വസന്തുർത്തു </b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>പഞ്ചവർണ്ണച്ചിറകു വീശിപ്പാടി</b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b><br></b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>പിളരുന്നെന്നും ഭൂമി_</b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>യതിൽ നിന്നൂറും ധാരയിൽ</b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ചെറു ബാല്യങ്ങളിതാ</b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ചിരിച്ചു കൊണ്ടൊഴുകുന്നു</b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b><br></b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>മുറിയുന്നോരോ ദിനവും</b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ഹൃദയമേകത്തിൽ നിന്നും</b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>ഒഴുകും കവിതകൾ</b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>കട്ടപോലുറയ്ക്കുന്നു.</b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b><br></b></span></div><div dir="auto" style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><b>******************************************************************</b></span></div><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b> വിവർത്തനം ചെയ്യുമ്പോൾ നഷ്ടപ്പെടുന്നതാണ് കവിത എന്ന </b></span><span style="font-size: medium;"><b>സ്ഥിരം വാക്യത്തെ മാറ്റിനിർത്തി </b><b>പല വിവർത്തനങ്ങളിലൂടെ പല കവിതാവായനകൾ </b><b>നടക്കുന്നുവെന്ന് </b><b>പല നിലയിലുള്ള കാവ്യഭാവുകത്വങ്ങൾ ഇടപെടുന്നുവെന്ന് </b><b>ഈ അനുഭവത്തെ ചൂണ്ടി വീണ്ടും പറയാമെന്നു തോന്നുന്നു. </b><b>ഈ മൊഴിമാറ്റങ്ങളിൽ, സച്ചിദാനന്ദന്റെ കവിതയിലുള്ള </b><b>ചിലതു നഷ്ടപ്പെടുന്നുണ്ടെന്ന് തോന്നാം. </b><b>എന്നാൽ, കാവ്യമൂല്യമുള്ള ചിലതു കിട്ടുന്നുമുണ്ട്.</b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b><br></b></span></p><p dir="ltr" style="background-color: white;"><span style="font-size: medium;"><span face="Arial, Helvetica, sans-serif" style="color: #222222;"><b>ആരുടെ വിവർത്തനവും കവിയുടേതു പോലെ </b></span><b>ലളിതമായിട്ടില്ല. ലളിതമായ മലയാളപദങ്ങൾ കൊണ്ടാണ് </b><b>സച്ചിദാനന്ദൻ എഴുതിയിരിക്കുന്നത്. '</b><b>എല്ലാ ദിവസവും' എന്ന സരളമായ പദക്കൂട്ടു കൊണ്ട് </b><b>നാലു ഭാഗങ്ങളും ആരംഭിക്കുന്നു.</b><b>(ബാലചന്ദ്രൻ അത് 'നിത്യവും' എന്നു മാറ്റിയിരിക്കുന്നതും </b><b>അവിടെ മിക്കവാറും സച്ചിദാനന്ദന്റെ രീതി തന്നെ </b><b>സ്വീകരിക്കുന്നതും കാണാം, മറ്റു പദക്കൂട്ടുകൾ </b><b>ലളിതമല്ലെങ്കിലും.) </b></span></p><p dir="ltr" style="background-color: white;"><span style="font-size: medium;"><span face="Arial, Helvetica, sans-serif" style="color: #222222;"><b>തികച്ചും സ്വാഭാവികമായി </b></span><span face="Arial, Helvetica, sans-serif" style="color: #222222;"><b> 'സംഭവിക്കുന്നതായി' </b></span><b>തോന്നുന്ന വാക്കുകൾ എഴുതപ്പെട്ടിരിക്കുകയാണ്, </b><b>ഔപചാരികതകളില്ലാതെ. </b><b>കവിതയുടെ ഉറവകളെ കുറിച്ചുള്ള കവിതയെന്ന പ്രതീതി </b><b>അവസാനത്തെ വരികൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും </b><b> "നിത്യവും ഹൃത്തടം പിളരുമ്പൊളെപ്പൊളോ </b><b>സത്യമാം കാവ്യം ജനിപ്പൂ" എന്ന താരാനാഥിന്റെ '</b><b>കണ്ടെത്തലിനെ പ്രഖ്യാപിക്കുന്ന രീതി' കവി </b><span face="Arial, Helvetica, sans-serif"><b>സ്വീകരിക്കുന്നില്ല. </b></span><b>താരാനാഥ് ഉപയോഗിക്കുന്ന സത്യം </b><b>എന്ന വാക്കിൽ </b><b>ഇവിടെ </b><b>കാവ്യഭാവുകത്വത്തെക്കാളും യുക്തിയാണ് </b><b> പ്രവർത്തിക്കുന്നത്. </b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b><br></b></span></p><p dir="ltr" style="background-color: white;"><span style="font-size: medium;"><span face="Arial, Helvetica, sans-serif" style="color: #222222;"><b>കവിത വാക്കിന്റെ കലയാണെന്ന് ഈ </b></span><b>കവിതയും വിവർത്തനങ്ങളും വീണ്ടും തെളിയിക്കുന്നു. </b><b>ഏതു വാക്കാണ്, എങ്ങനെയുള്ള വാക്കാണ് </b><b>കവിയിൽ തുള്ളുന്നതെന്ന്; </b><b>പൂർവ്വപരിചയം കൊണ്ട് വായനക്കാരൻ </b><b>ധരിച്ചുവച്ചിരിക്കുന്നത്, </b><b>സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഷീജ വക്കം </b><b>എന്നിവർ ഉറപ്പിച്ചു കൊടുക്കുന്നുവെന്നു പറയണം. </b><b>ബാലചന്ദ്രന്റെ അദ്ഭുതകരമായ കാവ്യപാടവം </b><span face="Arial, Helvetica, sans-serif"><b>ഈ പുനർരചനയിലും കാണാം.</b></span><b> </b><b>പാ</b><b>നഭാജനം, സൂര്യാസവം, വർണ്ണപഞ്ചകം, സ്മിതധാര </b><b>എന്നീ കൂട്ടുകൾ ബാലചന്ദ്രനിൽ നിന്നു തന്നെ </b><b>പ്രതീക്ഷിക്കാവുന്നവയാണ്. </b></span></p><p dir="ltr" style="background-color: white;"><span style="font-size: medium;"><b>ദിനം ദിനം എന്ന ആവർത്തനം കൊണ്ടുവരുന്ന താളം </b><b>ഷീജയിൽ നിന്നും.</b></span></p><p dir="ltr" style="background-color: white;"><span style="font-size: medium;"><b>പുതിയ എഴുത്തുകാരിൽ </b><b>കാർത്തിക ശിവപ്രസാദിന്റെയും സീന ദേവകിയുടെയും </b><b>വിവർത്തനങ്ങൾ ഏറെ ശ്രദ്ധേയം. </b><span face="Arial, Helvetica, sans-serif"><b>സച്ചിദാനന്ദന്റെ കവിതയുടെ സാരള്യത്തെയും </b></span><span face="Arial, Helvetica, sans-serif"><b>സ്വാഭാവികതയെയും എത്തിപ്പിടിക്കാൻ അത് </b></span><b>ശ്രമിക്കുന്നുണ്ട് . അവസാനഭാഗത്ത് 'അതില്‍നിന്നും' എന്ന അര്‍ത്ഥം വരുന്ന വാക്കുകള്‍ ഉപയോഗിക്കാത്തതോ വ്യംഗ്യമായി ആ അര്‍ത്ഥത്തെ ആവാഹിക്കാത്തതോ ആയ മൊഴിമാറ്റങ്ങള്‍ വളരെ അപൂര്‍ണ്ണങ്ങളായിട്ടാണ് എനിക്കു തോന്നുന്നത്.</b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b><br></b></span></p><p dir="ltr" style="background-color: white;"><span style="font-size: medium;"><span face="Arial, Helvetica, sans-serif" style="color: #222222;"><b>ഓ</b></span></span><span style="background-color: transparent;"><span style="color: #222222; font-size: medium;"><b>ട്ടോ </b></span></span><span face="Arial, Helvetica, sans-serif" style="color: #222222; font-size: large;"><b>റെനെ കാസ്റ്റിലോയുടെ കവിത </b></span><b style="font-size: large;">പല പ്രാദേശികഭാഷാരൂപങ്ങളിൽ നിന്നുകൊണ്ട് </b><b style="font-size: large;">എഴുതാൻ ശ്രമിച്ച ഒരു രീതിയല്ല*, ഇവിടെ </b><span face="Arial, Helvetica, sans-serif" style="font-size: large;"><b>വിവർത്തക</b></span><b style="font-size: large;">ർ </b><b style="font-size: large;"> സ്വീകരിച്ചത്. </b><b style="font-size: large;">പ്രാദേശികചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും </b><b style="font-size: large;">ഭാഷാഭേദങ്ങളുടെയും ആഖ്യാനങ്ങളായിട്ടല്ല, </b><b style="font-size: large;">വിവിധ കാവ്യഭാവുകത്വങ്ങളുടെ പ്രതികരണങ്ങളായിട്ടാണ് </b><b style="font-size: large;">ഈ വിവർത്തനസംരംഭങ്ങളെ കാണേണ്ടത്.</b></p><p dir="ltr" style="background-color: white;"><span style="font-size: medium;"><span face="Arial, Helvetica, sans-serif" style="color: #222222;"><b>ഒരൊറ്റ കവിതയില്‍ നിന്നും പല കവിതകള്‍ പിറക്കുന്നു. ഒരേ കവിതയിൽ നിന്നും </b></span><b>കവിതയുടെ ബഹുസ്വരങ്ങൾ കേൾക്കുന്നു</b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b><br></b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><b>***************************************************************************************</b></span></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222;"><b><span style="font-size: x-small;">*</span>ഓ</b></span><span style="background-color: transparent;"><span style="color: #222222;"><b>ട്ടോ </b></span></span><span face="Arial, Helvetica, sans-serif" style="color: #222222;"><b> റെനെ കാസ്റ്റിലോയുടെ കവിതയുടെ പല </b></span><span face="Arial, Helvetica, sans-serif" style="color: #222222;"><b>വിവർത്തനങ്ങളെ </b></span><b style="color: #222222; font-family: Arial, Helvetica, sans-serif;">കുറിച്ച് എഴുതിയ </b><b style="color: #222222; font-family: Arial, Helvetica, sans-serif;">"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല." </b><b style="color: #222222;">എന്ന കുറിപ്പ് ഈ ബ്ലോഗിൽ വായിക്കാം. </b></p><p dir="ltr" style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><br></span></p><p dir="ltr" style="background-color: white;"><br></p>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com2tag:blogger.com,1999:blog-641698044116271460.post-85591764568091630762023-05-22T21:46:00.021+05:302023-05-23T21:40:07.126+05:30'ദുര്ന്നയത്തിന് നേരെ പൊങ്ങിയാലും നിന് കൊടുവാള് നിന്നിലേ പതിപ്പൂ' <p><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"></span></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOY8eJvs5LuqoSFvt1kURzcHje-krmjRdWsrCjqQIpgHxDYXE8W9dwQozVyZ_rMIYWazkuJw2cs_3x6OZ_5ox-tZ6ZJ86hFZjQETWcp3sOC-6MfCYJbm1eWYzmZFY9qttK_CQCHuYWAN9NmBY38OXESmgi7-4viW4Xhf6BXXHNFSYhrB6mXXVbrLv1uA/s1032/Screenshot%202023-05-21%20175738.png" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="704" data-original-width="1032" height="379" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOY8eJvs5LuqoSFvt1kURzcHje-krmjRdWsrCjqQIpgHxDYXE8W9dwQozVyZ_rMIYWazkuJw2cs_3x6OZ_5ox-tZ6ZJ86hFZjQETWcp3sOC-6MfCYJbm1eWYzmZFY9qttK_CQCHuYWAN9NmBY38OXESmgi7-4viW4Xhf6BXXHNFSYhrB6mXXVbrLv1uA/w630-h379/Screenshot%202023-05-21%20175738.png" width="630"></a></div><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"><p style="font-size: large;">കഥാകാരന്, നോവലിസ്റ്റ്, ചലച്ചിത്രകാരന്, പത്രാധിപര്‍, സാംസ്കാരികസ്ഥാപനങ്ങളുടെ നേതൃനായകന് എന്നിങ്ങനെ താന്‍ 'തൊട്ടിടങ്ങളെയെല്ലാം പൊന്നാക്കിയ' മലയാളമഹാപ്രതിഭ എം.ടി.വാസുദേവന്‍ നായരല്ലാതെ മറ്റൊരാള്‍ നമ്മുടെ കാലത്തില്ല. എം.ടി സാക്ഷാത്ക്കരിച്ച നിര്‍മ്മാല്യം, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചലച്ചിത്രങ്ങള്‍ കണ്ടിട്ടുള്ളവരില്‍ ഏറെപ്പേരും അദ്ദേഹത്തിലെ ചലച്ചിത്രപ്രതിഭ കൂടുതല്‍ ചലച്ചിത്രങ്ങള്‍ സാക്ഷാത്ക്കരിച്ചിരുന്നെങ്കില് എന്ന് ഉള്ളില്‍ പറഞ്ഞിട്ടുണ്ടാകണം. മലയാളത്തിലെ പ്രശസ്തരായ പല ചലച്ചിത്രസംവിധായകരുടേയും നല്ല ചലച്ചിത്രങ്ങള്‍ എം.ടിയുടെ തിരക്കഥയില്‍ നിന്നു പിറന്നതാണെന്ന കാര്യവും എടുത്തു പറയണം. എം.ടിയുടെ സംവിധാനകലയില്‍ പുറത്തുവന്ന സൃഷ്ടികളെ ചലച്ചിത്രാത്മകവും സൗന്ദര്യാത്മകവുമായ മൂല്യങ്ങള്‍ കൊണ്ടു പരിശോധിച്ചാല്‍ ഏറ്റവും മികച്ചത് 'നിര്‍മ്മാല്യം' തന്നെ. മലയാളത്തിലെ ക്ലാസിക് ചലച്ചിത്രകൃതികളിലൊന്നാണത്. അതീവ സൗന്ദര്യാത്മകഭാവനയും ദൃശ്യാവബോധവുമുള്ള ഒരു കലാഹൃദയം ചലച്ചിത്രാകാരത്തിന്റെ എല്ലാ ഘടകങ്ങളിലും ഏറെ സൂക്ഷ്മതയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ ചലച്ചിത്രം.</p></span><p></p><span style="font-size: medium;"><br style="color: #222222; font-family: Arial, Helvetica, sans-serif;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ചലച്ചിത്രത്തിന്റെ ഓരോ ഫ്രെയിമും വളരെ സൂക്ഷ്മതയോടെ തയ്യാറാക്കപ്പെട്ടതും സന്നിവേശിപ്പിക്കപ്പെട്ടതുമാണ്. പുതിയ യഥാതഥരീതിയുടെ ഏറെ ആകര്‍ഷകവും സഫലവുമായ പ്രയോഗമാണത്. അന്നത്തെ സാങ്കേതികവിദ്യയുടെ കാലപരമായ പരിമിതികള്‍ പോലും ഈ ചലച്ചിത്രത്തിന് അനുഗ്രഹമായി തീര്‍ന്നിരിക്കുന്നുവെന്നും പറയണം. കറുപ്പിലും വെളുപ്പിലും 35 എംഎം വലിപ്പത്തിലും തന്നെയാണ് ഈ ചലച്ചിത്രം സാക്ഷാത്ക്കരിക്കേണ്ടതെന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഈ കാലത്തും പല ചലച്ചിത്രസഹൃദയരും പറഞ്ഞേക്കുമെന്നു തോന്നുന്നു. മാറിയ കേരളപ്രകൃതിയില് ഈ ചലച്ചിത്രത്തിന്റെ ഒരു പുനര്‍സൃഷ്ടി എം.ടിയുടെ സാക്ഷാത്ക്കാരത്തെ അതിശയിക്കാനുള്ള ഒരു സാദ്ധ്യതയുമില്ല താനും. പുഴയും കുന്നും ആറ്റുകടവും നാട്ടുവഴികളും വീട്ടുമുറ്റങ്ങളും വീടുകളുടെ ഉള്‍വശങ്ങളും പഴയ ക്ഷേത്രവും മനുഷ്യരുടെ വര്‍ത്തമാനങ്ങള്‍ പോലും ഇത്രമേല്‍ യഥാതഥമായി ഇനി ആവിഷ്ക്കരിക്കാന്‍ കഴിഞ്ഞേക്കില്ല. 'നിര്‍മ്മാല്യ'ത്തിന്റെ ഏറ്റവും നല്ല ചട്ടക്കൂട് എം.ടി നല്കിയതു തന്നെ. ആ കാലത്തിന്റെ കേരളീയപ്രകൃതിയുടേയും സമൂഹത്തിന്റേയും സവിശേഷമായ ഒരു ഏട് ഈ ചലച്ചിത്രകൃതിയില് ആവിഷ്കൃതമായിരിക്കുന്നു. അങ്ങനെ, ഇതൊരു ചരിത്രരേഖ കൂടിയാണ്.</span></span><div><span style="font-size: medium;"><br></span></div><div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVksHsg3_RdWZgm0uByyV1nx3RBsPQTN9Requ4a2TZMP6Ck_Sl4E91b6BcOotttY5dAnBEhGHYM1Z_e3QdFqcTZ1ND8sfBQ9C5kXvKnajQXFr3UUbOf-tVn78o09sa8ZvGcXHVW18y7jbLIXlFW8rWLkWzG9EyQ1uVThaYDlmGI7CIw63tNIYRLq2RQw/s1042/Screenshot%202023-05-21%20181010.png" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="695" data-original-width="1042" height="476" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVksHsg3_RdWZgm0uByyV1nx3RBsPQTN9Requ4a2TZMP6Ck_Sl4E91b6BcOotttY5dAnBEhGHYM1Z_e3QdFqcTZ1ND8sfBQ9C5kXvKnajQXFr3UUbOf-tVn78o09sa8ZvGcXHVW18y7jbLIXlFW8rWLkWzG9EyQ1uVThaYDlmGI7CIw63tNIYRLq2RQw/w678-h476/Screenshot%202023-05-21%20181010.png" width="678"></a></div><br><span style="font-size: medium;"><br style="color: #222222; font-family: Arial, Helvetica, sans-serif;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">മഴ നനഞ്ഞ് ഓടിക്കയറി വൃക്ഷത്തണലിലെ ഉയര്‍ന്ന തിട്ടയില്‍ ഇരിക്കുന്ന ഉണ്ണി നമ്പൂതിരിയുടേയും അമ്മിണിയുടേയും പിന്‍ഭാഗത്തു നിന്നുള്ള ഛായാഗ്രാഹിദൃശ്യം മനോഹരമായ ചിത്രാലേഖ്യങ്ങളോടു കിടപിടിക്കുന്നതാണ്. രാമചന്ദ്രബാബുവിന്റെ ക്യാമറയെന്നതു പോലെ എം.ബി.ശ്രീനിവാസന്റെ പശ്ചാത്തലസംഗീതവും എടുത്തു പറയണം. ദൃശ്യസന്ദര്ഭങ്ങളുടെ സവിശേഷതകള്‍ക്കും പ്രാധാന്യത്തിനുമനുസരിച്ച് നല്‍കിയിരിക്കുന്ന പശ്ചാത്തലശബ്ദ, സംഗീതവിന്യാസങ്ങള്‍ എത്രയോ ഉചിതമായി. വെളിച്ചപ്പാടായി വരുന്ന പി.ജെ. ആന്റണിയുടെ അഭിനയവിശേഷം വളരെ പ്രകീര്‍ത്തിക്കപ്പെടുകയും ദേശീയപുരസ്കാരത്തിന് അര്‍ഹമാകുകയും ചെയ്തതാണ്. അതിന്നപ്പുറം മലയാളചലച്ചിത്രലോകത്തെ അത്യുന്നത അഭിനേതാവായിരുന്ന ശങ്കരാടിക്കായി മാറ്റിവയ്ക്കപ്പെട്ട വേഷം ഇതു തനിക്കു പാകമല്ലെന്നു പറയുകയും പി.ജെ. ആന്റണിക്കാണു യോജിക്കുകയെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയിലാണ് പി.ജെ. ആന്റണി ഈ ചലച്ചിത്രത്തിലെ കോമരമായി വേഷമിട്ടതെന്ന കാര്യം നമ്മുടെ സമകാലചലച്ചിത്രലോകം പല പ്രാവശ്യം ഓര്‍മ്മിക്കേണ്ടതാണ്. പഴയകാല അഭിനേതാക്കളുടെ ആര്‍ജ്ജവമുള്ള, പ്രതിജ്ഞാബദ്ധമായ </span></span></div><div><span style="font-size: medium;"><span style="background-color: white; color: #222222;">പ്ര</span><span style="background-color: white; color: #222222;">വൃത്തികളുടെ ഒരു ഉത്തമോദാഹരണമാണിത്. ഈ ചലച്ചിത്രത്തില്‍ വേഷമിട്ട അനേകം മഹാനടീനടന്മാരോടൊപ്പം (പി.ജെ. ആന്റണി, കൊട്ടാരക്കര, ശങ്കരാടി, എം.എസ്. തൃപ്പൂണിത്തറ, കുഞ്ഞാണ്ടി, കവിയൂര്‍ പൊന്നമ്മ, ശാന്താദേവി...) പുതുമുഖങ്ങളായി വന്ന രവിമനോനും സുമിത്രയും സുകുമാരനും കൂടി എത്രയോ നന്നായി അഭിനയിച്ചിരിക്കുന്നു. രവിമനോനും സുമിത്രയും അവരുടെ ഈ ആദ്യചിത്രത്തേക്കാളും നന്നായി മറ്റേതെങ്കിലും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടോയെന്നു സംശയമാണ്. പുഴ കടന്നു മറുകരയിലേക്കു നടന്നു പോകുന്ന ഉണ്ണിനമ്പൂതിരിയെ നോക്കി നില്ക്കുന്ന അമ്മിണിയുടെ കദനഭാരം പേറുന്ന മുഖഭാവത്തോളം തന്മയത്വമുള്ള ഭാവപ്രകടനദൃശ്യങ്ങള് മലയാളസിനിമയില്‍ അധികമൊന്നുമില്ല. ചലച്ചിത്രത്തിലെ പാട്ടുകള്‍ എം.ടിയുടെ കവിയെന്നു പറയാവുന്ന ഇടശ്ശേരിയുടെ വരികളാണ്. കാവിലെ പാട്ട് എന്ന ഇടശ്ശേരിക്കവിതയിലെ ഭാഗങ്ങള്‍ ചലച്ചിത്രഗാത്രത്തോടു ചേര്‍ന്നുനില്‍ക്കുന്ന രൂപത്തില്‍ ഉപയോഗിച്ചിരിക്കുന്നു. കാവില്‍ കുരുതി കഴിക്കാനും വെളിച്ചപ്പാട് കോമരം തുള്ളാനും തയ്യാറാകുമ്പോള്‍ 'സമയമായി സമയമായി തേരിറങ്ങുകംബേ' എന്ന വരികള്‍ കെ. രാഘവന്റെ സംഗീതസംവിധാനത്തില്‍ കുരുതിയൊരുക്കത്തിന്റെ ദൃശ്യങ്ങളോടൊപ്പം മുഴങ്ങുന്നു. ഈ വരികള്‍ക്കപ്പുറം ഇടശ്ശേരിയുടെ കവിതയുടെ ആന്തരികസത്ത; കഠിനരോഷം കൊണ്ടു പൂക്കുല പോലെ തുള്ളുന്നത് ദേവി തന്നെ, ...'എങ്ങളുടെ ദുര്ന്നയത്തിന് നേരെ പൊങ്ങിയാലും നിന് കൊടുവാള് നിന്നിലേ പതിപ്പൂ', ഈ ചലച്ചിത്രത്തിന്റെ പ്രമേയത്തിനും ബാധകമാകുന്നതത്രെ! പ്രമേയത്തിനു മാത്രമല്ല, ചലച്ചിത്രത്തിന്റെ ഫലശ്രുതിയില്‍ 'നിര്‍മ്മാല്യ'ത്തിലൂടെ ചലച്ചിത്രകാരന് ഉയര്‍ത്തുന്ന കൊടുവാള് 'ഈ ചലച്ചിത്രത്തിന്റെ ദൈവ'മായ അയാളില്‍ തന്നെയും പതിക്കുന്നുണ്ട്. ഈ കാര്യത്തെ പറയാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം</span></span><span style="background-color: white; color: #222222; font-size: large;">.</span></div><div><span style="font-size: medium;"><br></span></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi879Rk47OgmJ_-Mp0mhhSX4Y6jkmOjymk7FOcv9F4uqBJ7DogMW-TJ0owNIpk_QD_x3dM6Sy1GjzEOoC-EpRx8Rp7TilpQy6XtiKTIgSG2_K3OXALyeITsdr5aAyE-cBO4KMBYdHGVqgRKcf8DJDiwGAlTln12W2iQGO6uBt4CRdktFyD8RcnoXj0GQA/s1044/Screenshot%202023-05-21%20180728.png" style="margin-left: 1em; margin-right: 1em;"><span style="font-size: medium;"><img border="0" data-original-height="665" data-original-width="1044" height="402" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi879Rk47OgmJ_-Mp0mhhSX4Y6jkmOjymk7FOcv9F4uqBJ7DogMW-TJ0owNIpk_QD_x3dM6Sy1GjzEOoC-EpRx8Rp7TilpQy6XtiKTIgSG2_K3OXALyeITsdr5aAyE-cBO4KMBYdHGVqgRKcf8DJDiwGAlTln12W2iQGO6uBt4CRdktFyD8RcnoXj0GQA/w607-h402/Screenshot%202023-05-21%20180728.png" width="607"></span></a></div><br><div><br><span style="font-size: medium;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ഒരു കലാസൃഷ്ടിയുടെ കലാപരമായ മൂല്യങ്ങളാണ് ആദ്യമായി നിരൂപണം ചെയ്യപ്പെടേണ്ടതെന്നു തീര്‍ച്ച. എന്നാല്‍, ഒരു വ്യവഹാരത്തെ അതിന്റെ മൂല്യങ്ങള്‍ കൊണ്ടു മാത്രം നിരൂപിക്കാനുള്ള ശ്രമങ്ങള്‍ ചാക്രികവലയങ്ങള്‍ സൃഷ്ടിക്കുകയും സ്വയം പുനരുല്‍പ്പാദിപ്പിക്കുന്ന യാന്ത്രികതയില്‍ എത്തിച്ചേരുകയും ചെയ്യും. കലയെ സംബന്ധിച്ചിടത്തോളം കലാപരമായ മൂല്യങ്ങള്‍ പരമപ്രധാനമായിരിക്കുമ്പോള്‍ തന്നെ പുറമേ നിന്നുള്ള നോട്ടങ്ങളും ആവശ്യമാണ്. 1 'നിര്‍മ്മാല്യ'മെന്ന ചലച്ചിത്രത്തിന്റെ സൗന്ദര്യാത്മകവും ചലച്ചിത്രാത്മകവുമായ മൂല്യങ്ങള്‍ക്കു നല്കുന്ന പ്രശംസ അതിന്റെ സാമൂഹികശാസ്ത്രപരമായ നിരൂപണത്തിലൂടെ പുനരുല്പ്പാദിപ്പിക്കാന് കഴിയുന്നതല്ല. '</span><span style="color: #222222;">എം ടി യുടെ രചന; അത് നോവലോ കഥയോ സിനിമയോ ആകട്ടെ, </span><span style="color: #222222;">സാമൂഹികമാനങ്ങൾക്കു പ്രാധാന്യം നൽകപ്പെടുന്നവയല്ല. അയാൾ </span><span style="color: #222222;">വ്യക്തിയെ ആവിഷ്ക്കരിക്കുന്നവനാണ്. അതുകൊണ്ട്, </span></span></div><div><span style="font-size: medium;"><span style="color: #222222;">എം ടിയുടെ </span><span style="color: #222222;">ആഖ്യാനങ്ങൾക്ക് സാമൂഹികശാസ്ത്രനിരൂപണം ആവശ്യമില്ല' എന്നു </span><span style="color: #222222;"> </span><span style="color: #222222;">പറയുന്നവരുണ്ടാകും. 'നിർമ്മാല്യ'ത്തിൽ സമൂഹമുണ്ട്, </span><span style="color: #222222;">മറഞ്ഞുകിടക്കുന്ന സമൂഹവുമുണ്ട്. അത്, വെളിച്ചപ്പാടിന്റെ വ്യക്തിദുരന്തത്തിന്റെ </span><span style="color: #222222;">ആഖ്യാനമല്ല. </span><span style="color: #222222;"><br></span><br style="color: #222222; font-family: Arial, Helvetica, sans-serif;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">എഴുപതുകളുടെ തുടക്കത്തിലെ കേരളീയസാമൂഹികബന്ധങ്ങളാണ് ചലച്ചിത്രത്തിന്റെ പശ്ചാത്തലം. ഭൂപരിഷ്ക്കരണവും കാര്‍ഷികബന്ധനിയമവും പ്രാബല്യത്തില്‍ വന്നിരിക്കുന്നു. വളരെയേറെ പാട്ടം കിട്ടിയിരുന്ന ജന്മിമാര്‍ക്ക് ഭൂമി നഷ്ടപ്പെടുകയും കുടിയാന്മാര്ക്കും കൃഷി നോക്കി നടത്തിയിരുന്ന ഇടച്ചേരിവര്ഗ്ഗത്തിനും ഭൂമിയിലുള്ള അവകാശം കിട്ടുകയും ചെയ്തു. പല ജന്മിമാരുടെ ഗൃഹങ്ങളും അവരുടെ ക്ഷേത്രങ്ങളും ഇതിനെയെല്ലാം ആശ്രയിച്ചു ജീവിച്ചിരുന്ന സവര്ണ്ണകുടുംബങ്ങളും പതുക്കെ പതുക്കെയെങ്കിലും ദാരിദ്ര്യത്തിലേക്കു സഞ്ചരിച്ചു തുടങ്ങി. അന്നേവരെ സവിശേഷമായ തൊഴിലുകളൊന്നും എടുക്കാതെ ജന്മിത്വവ്യവസ്ഥയുടെ ആശ്രിതത്വം മാത്രം തൊഴിലായി സ്വീകരിക്കുകയും അതിന്റെ മൂല്യങ്ങളില്‍ മാത്രം ജീവിക്കുകയും ചെയ്തവരാണ് ഏറെ വൈഷമ്യങ്ങളെ നേരിട്ടത്. തൊഴിലില്ലായ്മ വളരെ വലിയ പ്രശ്നമായി ഉയര്‍ന്നുവന്നു. അതില്‍, സവര്‍ണ്ണരും അഭ്യസ്തവിദ്യരുമായവരുടെ തൊഴിലില്ലായ്മക്ക് കൂടുതല്‍ ശ്രദ്ധ കിട്ടുക സ്വാഭാവികമായിരുന്നു. 'വിളക്കു കത്തിക്കാന്‍ എണ്ണയില്ലാത്ത' ക്ഷേത്രങ്ങളുണ്ടായി. അമ്പലത്തിലെ പൂജാരികള്‍, ദൈവത്തിനു മാല കെട്ടിയിരുന്നവര്‍, വെളിച്ചപ്പാടന്മാര്... അമ്പലവാസികള്‍ പെട്ടെന്നു ദരിദ്രരായി. ജന്മിവ്യവസ്ഥ കുലുങ്ങാന്‍ പോകുന്നുവെന്നു നേരത്തെ മനസ്സിലാക്കിയ മിടുക്കന്മാരായ ചില ജന്മിമാര് കൃഷിയില്‍ നിന്നു മാറി വ്യവസായങ്ങളിലേക്കും വാണിജ്യത്തിലേക്കും സഞ്ചരിച്ചു രക്ഷപ്പെടുന്നുണ്ട്. അവര്‍ക്ക് ഫ്യൂഡല്‍ വ്യവസ്ഥയുടെ കലകളും മറ്റും വിദേശവിപണിയില്‍ പ്രദര്‍ശിപ്പിക്കാനും വില്ക്കപ്പെടാനുമുള്ളവയായി മാറിത്തീര്‍ന്നു. അങ്ങനെ, മുതലാളിവേഷം അണിഞ്ഞവരോ ദല്ലാള്‍ മുതലാളിമാരായി മാറിത്തീര്ന്നവരോ മാത്രം മാറ്റത്തിന്റെ പ്രളയത്തിലും പൊങ്ങിക്കിടന്നു. ഇങ്ങനെയൊരു സാമൂഹികാന്തരീക്ഷത്തിന്റെ ചിത്രമാണ് 'നിര്‍മ്മാല്യം'നല്‍കുന്നത്.</span><br style="color: #222222; font-family: Arial, Helvetica, sans-serif;"><br style="color: #222222; font-family: Arial, Helvetica, sans-serif;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ഈ ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന പ്രധാന കഥാപാത്രങ്ങളെല്ലാവരും, മൈമുണ്ണിയൊഴികെ, സവര്‍ണ്ണഹിന്ദുക്കളാണ്. </span></span><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: medium;">ഉണ്ണി</span><span style="font-size: medium;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">നമ്പൂതിരിയും കുടുംബവും, വലിയ തമ്പുരാനും കോവിലകവും, വാരിയരും ഭാര്യയും, അമ്പലത്തിലെ പൂജാരിയായിരുന്ന തിരുമേനി, രാമുണ്ണി നായര്‍, വെളിച്ചപ്പാടും കുടുംബവും (എം.ടിയുടെ കഥയായ 'പള്ളിവാളും കാല്‍ച്ചിലമ്പു'മാണ് ചലച്ചിത്രത്തിന്റെ ആധാരമെന്നു കരുതിയാല്‍ വെളിച്ചപ്പാട് രാമക്കുറുപ്പിന്റെ മകനാണ്) എന്നിങ്ങനെ എല്ലാവരും സവര്‍ണ്ണരാണ്. ഈ സവര്‍ണ്ണരില്‍ മുതലാളിത്തത്തിലേക്കു സഞ്ചരിച്ചു തുടങ്ങിയിരിക്കുന്ന വലിയ തമ്പുരാനൊഴികെ എല്ലാവരും ദരിദ്രരായിക്കുന്നു. വെളിച്ചപ്പാടിന്റെ മകന് തൊഴില്‍രഹിതനാണ്. കൂട്ടുകാര്‍ നല്കുന്ന ബീഡിയിലും ചായയിലും ഒരു നേരത്തെ ഊണിലും ദൈവത്തെ കാണുന്നവന്. പകിട കളിച്ചു സമയം കളയുന്നവന്. അച്ഛനു പാരമ്പര്യമായി കിട്ടിയ പള്ളിവാളും കാല്‍ച്ചിലമ്പും ഓടിന്റെ വിലയ്ക്കു വില്ക്കാന് തുനിയുന്നവനെ വെളിച്ചപ്പാട് ശകാരിക്കുന്നു. അവന് വീടും നാടും വിട്ടുപോകുന്നു. വെളിച്ചപ്പാടിന്റെ വീട് പട്ടിണിയിലാണ്. അയാള്‍ക്ക് നെല്ലിനു വേണ്ടി വീടുകള്‍ കയറിയിറങ്ങി തെണ്ടേണ്ടിവരുന്ന സ്ഥിതിയുണ്ട്. അയാള്‍ മൈമുണ്ണിയുടെ കടക്കാരനാണ്. കടം വാങ്ങിയ പണം തിരികെ കിട്ടുന്നതിനു വേണ്ടി മൈമുണ്ണി വെളിച്ചപ്പാടിനെ നിരന്തരം ശല്യം ചെയ്യുന്നുണ്ട്. ഭഗവതിക്ഷേത്രത്തില്‍ ശാന്തിപൂജകള്‍ ചെയ്തിരുന്ന നമ്പൂതിരിക്ക് ശാന്തിപ്പണിയില്‍ നിന്നും ജീവിക്കാനുള്ള വകയൊന്നും കിട്ടാത്തതു കൊണ്ട് ചായക്കട തുടങ്ങേണ്ടി വരുന്നു. പിന്നീടു പൂജാരിയായി വരുന്ന ഉണ്ണിനമ്പൂതിരിക്ക് അയാളുടെ ഇളയ പെങ്ങളുടെ വിവാഹം നടന്നു കിട്ടുന്നതിന് വേളി കഴിക്കേണ്ടതായി വരുന്നു. അയാള്‍ക്ക് അമ്മിണിയോടുള്ള പ്രണയം ഉപേക്ഷിക്കേണ്ടി വരുന്നു. ചലച്ചിത്രത്തിലുടനീളം ഇങ്ങനെ സവര്‍ണ്ണരുടെ വിവിധ നിലകളിലുള്ള ദാരിദ്ര്യത്തിന്റെ ചിത്രണമുണ്ട്. തീര്‍ച്ചയായും, അന്നത്തെ സാമൂഹികയാഥാര്‍ത്ഥ്യത്തിന്റെ സാകല്യചിത്രമല്ല ഇത്. വിഭാഗീയമെന്നു വിളിക്കാവുന്നിടത്തോളം ഭാഗികമാണത്. എംടിയുടെ ആഖ്യാനത്തില്‍ നിന്നും പല സാമൂഹികവിഭാഗങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. ചലച്ചിത്രകാരന് കാണാതെ പോകുകയോ അയാളുടെ ദര്‍ശനമോ പ്രത്യയശാസ്ത്രമോ ദമിതമാക്കുകയോ ചെയ്ത കാര്യങ്ങളെ തിരയേണ്ടതാണല്ലോ?</span></span></div><div><span style="font-size: medium;"><br></span></div><div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvreqb1kcdGgkKmkZVHQ4zknfXR-SQz7tL07RJJLDf8OEokyCWzkAMHhxYLHJIAZ-HCYQbOIhnS2GXpothL4IJUtAEIbIF4pZlraH46VJPqipOmbz_IvH64v5qA3a2KcpKVpi5vC_3DXkhpi5ioMKMIL8pTBspIIhi1mSQBw1A3-z0I4AFO7i22JOrNg/s1045/Screenshot%202023-05-21%20181722.png" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="701" data-original-width="1045" height="390" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvreqb1kcdGgkKmkZVHQ4zknfXR-SQz7tL07RJJLDf8OEokyCWzkAMHhxYLHJIAZ-HCYQbOIhnS2GXpothL4IJUtAEIbIF4pZlraH46VJPqipOmbz_IvH64v5qA3a2KcpKVpi5vC_3DXkhpi5ioMKMIL8pTBspIIhi1mSQBw1A3-z0I4AFO7i22JOrNg/w629-h390/Screenshot%202023-05-21%20181722.png" width="629"></a></div><span style="font-size: medium;"><br style="color: #222222; font-family: Arial, Helvetica, sans-serif;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">കേരളത്തില്‍ ഭൂപരിഷ്ക്കരണവും കാര്ഷികബന്ധനിയമങ്ങളും നടപ്പിലാക്കപ്പെട്ടുവെങ്കിലും മണ്ണില്‍ പണിയെടുക്കുന്ന അടിയാളവിഭാഗങ്ങള്ക്കല്ല കൃഷിഭൂമി ലഭിച്ചത്. കൃഷിക്കു പണമിറക്കുകയും ജന്മിക്കു പാട്ടം നല്കി കൃഷി നടത്തുകയും ചെയ്തിരുന്ന കുടിയാന്മാരുടെ കൈകളിലേക്കാണ് കൃഷിഭൂമി മാറ്റം ചെയ്യപ്പെട്ടത്. കുടികിടപ്പവകാശത്തിന്റെ പേരില്‍ അഞ്ചു സെന്റ് ഭൂമിയോ ലക്ഷം വീടു കോളനിയിലെ പുരയോ നല്കി അടിയാളജനതയെ വിവിധതരത്തില്‍ പെട്ട സെറ്റില്‍മെന്റ് കോളനികളിലേക്ക് മാറ്റി പാര്‍പ്പിക്കുകയായിരുന്നു, ഉയര്‍ന്നു വരുന്ന പുതിയ മദ്ധ്യവര്‍ഗത്തില്‍ നിന്നും അവരെ പാര്‍ശ്വവല്‍ക്കരിക്കുകയും അദൃശ്യരാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടപ്പിലാക്കപ്പെട്ടത്. കുടിയാന്മാരുടെയോ അടിയാളരുടെയോ ഒരു പ്രതിനിധി പോലും എം.ടിയുടെ ചലച്ചിത്രാഖ്യാനത്തില്‍ പ്രധാന പങ്കു വഹിക്കുന്നില്ല. നെല്ലു മെതിക്കുന്നതിന്റെയോ പാറ്റുന്നതിന്റെയോ പാട്ടം അളക്കുന്നതിന്റെയോ ദൃശ്യങ്ങളില്‍ ഇവരുണ്ടായിരിക്കാമെന്നു ഊഹിക്കാമെങ്കിലും ക്യാമറയുടെ കണ്ണുകള്‍ അവരുടെ ജീവിതങ്ങളിലേക്കോ ശരീരങ്ങളിലേക്കു പോലുമോ നീളുന്നില്ല. സവര്‍ണ്ണരുടെ ദാരിദ്ര്യത്തിന്റെ ചിത്രണവും ചലച്ചിത്രത്തില്‍ സംഭവിച്ച ഈ അദൃശ്യവല്‍ക്കരണവും പ്രത്യയശാസ്ത്രമാനങ്ങളുള്ളവയാണ്.</span><br style="color: #222222; font-family: Arial, Helvetica, sans-serif;"><br style="color: #222222; font-family: Arial, Helvetica, sans-serif;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">എം.ടിയുടെ ചലച്ചിത്രാഖ്യാനം അതു ഫോക്കസ് ചെയ്യുന്ന പട്ടിണിക്കാരും സജ്ജനങ്ങളുമായ സവര്ണ്ണമനുഷ്യര്ക്ക് അപരത്തെ നിര്‍മ്മിക്കുന്നുണ്ടെന്ന കാര്യമാണ് അടുത്തത്. അപരവല്ക്കരണത്തിനു വിധേയരാകുന്ന രണ്ടു പേരാണ് ചലച്ചിത്രത്തിലുള്ളത്. നാടുവാഴിത്തമൂല്യങ്ങളുടേയും മുതലാളിത്തതാല്പ്പര്യങ്ങളുടേയും ഇടയില്‍ സംഘര്‍ഷങ്ങളോടെ നില്‍ക്കുകയും നാട്ടിലെ മനുഷ്യരുടെ ജീവിതത്തോടും താല്പ്പര്യങ്ങളോടും വൈരുദ്ധ്യത്തില്‍ നില്‍ക്കുകയും ചെയ്യുന്ന വലിയ തമ്പുരാനാണ് ആദ്യത്തെയാള്‍. വലിയ തമ്പുരാന് ആശ്ലേഷിക്കുന്ന മുതലാളിത്തത്തിന്റെ ചിത്രണം രാഷ്ട്രീയമായി യഥാതഥമാണ്. റബ്ബര്‍ വ്യവസായവും വാണിജ്യവും കാറും ഒക്കെയുണ്ടെങ്കിലും ആനയെ പരിപാലിക്കുന്ന മുതലാളിത്തമാണത്. ഇന്ത്യന്‍ മുതലാളിത്തം നാടുവാഴിത്തത്തിന്റെ മൂല്യവ്യവസ്ഥയില്‍ നിന്നും മുക്തമാകാത്തതും ജനാധിപത്യവല്‍ക്കരണത്തിനു വിധേയമാകാന്‍ മടിക്കുന്നതുമാണ്. നാടുവാഴിത്തത്തിന്റെ അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും ചിഹ്നമെന്നു കാണാവുന്ന ആനയുടെ പരിപാലനത്തിലൂടെ ഇതു സൂചിതമാകുന്നുമുണ്ട്. കടം വാങ്ങിയ പണം തിരികെ കിട്ടുന്നതിനു വേണ്ടി വെളിച്ചപ്പാടിനെ നിരന്തരം ശല്യം ചെയ്യുന്ന മൈമുണ്ണിയാണ് അടുത്തയാള്‍. ഈ ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ഏക അവര്ണ്ണന്. മൈമുണ്ണി ഒരു മുസ്ലീമാണ്. അയാളുടെ നാമം ഏതെങ്കിലും വിധത്തിലുള്ള അവ്യക്തതകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കില് തന്നെ മേമുണ്ണിയുടെ വേഷവും താടിയും അരയിലെ പല അറകളുള്ള ബെല്‍റ്റും ശരീരഭാഷയും അതിനെ അകറ്റുകയും മുസ്ലിമാണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. വെളിച്ചപ്പാടിന്റെ ദാരിദ്ര്യത്തെ ദുഷ്ടലാക്കോടെ സമീപിക്കുന്ന നീചനായിട്ടാണ് അയാള്‍ ചിത്രീകരിക്കപ്പെടുന്നത്. തന്റെ വീട്ടിലെ ഒരു മുറിയില്‍ നിന്നും ബെല്റ്റു മുറുക്കി മൈമുണ്ണി ഇറങ്ങിവരുന്നതും അതിനു പിന്നാലെ തന്റെ ഭാര്യ നാരായണി നില്ക്കുന്നതും വെളിച്ചപ്പാടിനു കാണേണ്ടി വരുന്നുണ്ട്. ''എന്റെ നാലുമക്കളെ പെറ്റ നീയോ?, നാരായണി'' എന്ന് അയാള്‍ വിതുമ്പുന്നു. കാവിലെ കുരുതിക്കായി വെളിച്ചപ്പാട് ഓടി നടക്കുന്നതിന്നിടയില്‍ പട്ടിണിയായ വീടിനെ പുലര്‍ത്തിയത് മൈമുണ്ണിയുടെ പണമാണെന്ന് നാരായണി പറയുന്നു. സവര്‍ണ്ണരുടെ ദാരിദ്ര്യത്തിന്നിടയില് അവരുടെ മാനത്തെ പണം കൊടുത്തു വാങ്ങുന്നവനായി ചലച്ചിത്രത്തിലെ ഏക അവര്‍ണ്ണനായ മുസ്ലിം ചിത്രീകരിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ഈ അപരന് മുസ്ലീം ആയിത്തീരുന്നത് എന്തുകൊണ്ടാണ്? മൈമുണ്ണിയുടെ സ്വഭാവചിത്രണത്തെ ശ്രദ്ധിക്കുക. പലിശ വാങ്ങുന്നത് ഹറാമായി കാണുന്ന സാധാരണ മുസ്ലിം വിശ്വാസികള്‍ പണം കടം കൊടുക്കുന്നതിനെ സമ്പാദ്യത്തിനുള്ള മാര്‍ഗ്ഗമായി സ്വീകരിക്കാന്‍ പൊതുവെ വിമുഖരാണ്. എന്നിട്ടും ആ റോളില്‍ ഒരു മുസ്ലിം തന്നെ പ്രതിഷ്ഠിക്കപ്പെടുന്നു. മൈമുണ്ണി വെളിച്ചപ്പാടിനോടുള്ള സ്നേഹവും കാരുണ്യവും കൊണ്ടാണ് കടം നല്‍കിയതെന്നു കരുതാനുള്ള ന്യായങ്ങളില്ല. അവര്‍ക്കിടയിലുള്ളത് ഉത്തമമായ സ്നേഹബന്ധമല്ല, അത് വളരെ ഔപചാരികമായ ബന്ധം മാത്രമാണ്. ദരിദ്രനായ വെളിച്ചപ്പാടിന് വലിയ ദുഷ്ടലാക്കോടെ മൈമുണ്ണി പണം കടം നല്കിയെന്നു വേണം കരുതാന്‍. വേണമെങ്കില്‍ പുതുപണക്കാരനും മദ്ധ്യവര്ഗക്കാരനുമായ മറ്റൊരു സവര്‍ണ്ണ കഥാപാത്രത്തിന്റെ സൃഷ്ടിയിലൂടെ പൂര്‍ണ്ണമായും സവര്‍ണ്ണരുടെ കഥയായി പറയാമായിരുന്ന 'നിര്‍മ്മാല്യ'ത്തെ മൈമുണ്ണി എന്ന നീചനായ അവര്‍ണ്ണന്റെ നിര്‍മ്മിതിയിലൂടെ 'മലിനീകരിച്ചത്' അപരം മുസ്ലീമാണെന്ന ഉത്തമവിശ്വാസത്തിലായിരുന്നോ? അതോ, അബോധപ്രേരണകള്‍ പ്രവര്‍ത്തിച്ചതോ?</span><br style="color: #222222; font-family: Arial, Helvetica, sans-serif;"><br style="color: #222222; font-family: Arial, Helvetica, sans-serif;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">എം.ടിയുടെ 'നാലുകെട്ട് ' എന്ന നോവലിന്റെ പ്രമേയത്തില്‍ ഹിന്ദു-മുസ്ലിം വൈരത്തെ കുറിച്ചുള്ള പൊതുബോധം പ്രവര്‍ത്തിക്കുന്നതായി ഈ ലേഖകന്‍ എഴുതിയിട്ടുണ്ട് 2. നോവലിലെ നായകനായ അപ്പുണ്ണിയുടെ അച്ഛന് കോന്തുണ്ണിനായരെ വിഷം കൊടുത്തു കൊന്നത് സെയ്താലിക്കുട്ടിയാണ്. ജീവിതത്തില്‍ മതേതരമൂല്യങ്ങളെ സൂക്ഷിച്ച കോന്തുണ്ണിനായരെ സെയ്താലിക്കുട്ടി വിഷം കൊടുത്തു കൊല്ലുന്നുവെന്നത് മതേതരമൂല്യങ്ങളെ ഇസ്ലാം നിഷേധിക്കുന്നുവെന്ന പൊതുധാരണയുടെ അബോധപ്രകാശനമായിരുന്നു. എം.ടിയുടെ ആ കൃതിയെ മൂടി നില്ക്കുന്ന അധീശത്വത്തിന്റെ പ്രത്യയശാസ്ത്രത്തെയാണ് ഇതു വെളിപ്പെടുത്തുന്നത്. എന്നാല്‍, ഹിന്ദു-മുസ്ലിം വൈരത്തെ കുറിച്ചുള്ള പൊതുബോധത്തിനൊപ്പം അതിന്നെതിരായ സമന്വയത്തിന്റെ ഒരു ശബ്ദവും 'നാലുകെട്ടി'ല്‍ നിന്നും മുഴങ്ങിക്കേല്ക്കുന്നുണ്ട്. എഴുത്തുകാരന് അഭിമുഖീകരിച്ച സന്ദിഗ്ദ്ധതകളുടെ ലക്ഷണമായിട്ടാണ് ഈ ലേഖകന്‍ അതിനെ കണ്ടത്. ഇടശ്ശേരിക്കോ ഉറൂബിനോ ഇല്ലാത്ത സന്ദിഗ്ദ്ധതകള്‍ എം.ടി പ്രകടിപ്പിക്കുന്നു. ഇവിടെ, 'നിര്‍മ്മാല്യ'ത്തിലും ഇസ്ലാമിനെ അപരമാക്കുന്ന പൊതുബോധം പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്ലാമിനെ അപരമായി ഉറപ്പിക്കുന്ന ഹിന്ദുത്വവാദത്തിന്റെ അജണ്ടകള്‍ക്ക് ഇത്തരം ആഖ്യാനങ്ങള്‍ എപ്പോഴും സഹായകമായിരുന്നു. തന്റെ മനോവേദന പൊറാഞ്ഞ് ദേവിയെ തുപ്പുന്ന വെളിച്ചപ്പാട്, ക്ഷേത്രത്തിനുള്ളില്‍ ഇണ ചേരുന്ന കമിതാക്കള്‍...എന്നിങ്ങനെയുള്ള ദൃശ്യങ്ങള്‍ക്ക് പുരോഗാമിത്വമോ വിമതത്വമോ ഉണ്ടായിരിക്കാം. എന്നാല്‍, ഇതിന്നപ്പുറത്ത് അപരനായ മുസ്ലിം എന്ന പൊതുബോധത്തെ വഹിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ചലച്ചിത്രം കൂടിയായിരുന്നു അത്!</span><br style="color: #222222; font-family: Arial, Helvetica, sans-serif;"><br style="color: #222222; font-family: Arial, Helvetica, sans-serif;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">'നിര്‍മ്മാല്യ'ത്തിനു ആധാരമായത് 'പള്ളിവാളും കാല്‍ച്ചിലമ്പും' എന്ന കഥയാണെന്നതു ശരിയാകാം. എന്നാല്‍, ചലച്ചിത്രാഖ്യാനത്തില്‍ വളരെയേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കഥയില്‍ നിന്നും സ്വീകരിക്കപ്പെട്ടതിനേക്കാളും എത്രയോ ഏറെ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. അന്യമതസ്ഥര്‍ കാവുതീണ്ടിയതു കണ്ട് കലി കയറുന്ന വെളിച്ചപ്പാടിനെ കുറിച്ചു കഥയില്‍ പറയുന്നുണ്ട്. രാമക്കുറുപ്പിന്റെ അച്ഛന് 'ഞാന്‍ വേല നടത്തണോ?' എന്നലറിക്കൊണ്ട് ഒരു പിടി വെള്ളരി വാരി നിലത്തെറിഞ്ഞുവത്രേ! നിലത്ത് വസൂരിയുടെ അണുക്കള്‍ പ്രത്യക്ഷമായി. മൂപ്പന് വന്നു തെറ്റു പറഞ്ഞപ്പോളാണത്രെ നിലത്തെ അണുക്കള്‍ അരിമണികളായത്. അന്യമതസ്ഥന് കാവു തീണ്ടിയതില്‍ കലി തുള്ളുന്ന ഈ ദൈവം അയിത്തം ആചരിക്കുന്ന ദൈവമാണല്ലോ? അത് ജനാധിപത്യയുഗത്തിലെ ദൈവമല്ല. പക്ഷേ, കഥയില്‍ ഈ വെളിച്ചപ്പാടും ദൈവവും പഴയകാര്യങ്ങളാണ്. കുടുംബത്തില്‍ ദീനം വന്ന കുട്ടിയെ ചികിത്സിക്കാന്‍ പണം തേടി വാളും ചിലമ്പും വില്ക്കാന് മൂശാരിയുടെ അടുത്തെത്തുന്ന പുതിയ വെളിച്ചപ്പാടിന്റെ കാലമാണ് കഥയില്‍ വരുന്നത്. വെളിച്ചപ്പാടിന്റെ വീട്ടില്‍ വസൂരി പ്രത്യക്ഷപ്പെടുന്ന കാലമാണത്. 'ദേവിക്ക് അതൃപ്തിയായിട്ടുള്ളത് നിങ്ങള്‍ ചെയ്തിട്ടാണോ ഇങ്ങനെ സംഭവിച്ചതെ'ന്നു ചോദിക്കുന്ന അയല്‍ക്കാരനോട് 'ഇത്രകാലം ഞാന്‍ അവളുടെ കാലു പിടിച്ചിട്ട്' എന്നു പറയുന്നു, വെളിച്ചപ്പാട്. 'ഞാന്‍ അവളുടെ സ്വത്ത് കട്ടു തിന്നിട്ടില്ല' എന്നു കോപിക്കുന്നവനേയും കഥയില്‍ വായിക്കാം. ചലച്ചിത്രാഖ്യാനത്തില്‍ ഇതൊന്നും കാണാന്‍ കഴിയില്ല. 'പള്ളിവാളും കാല്‍ച്ചിലമ്പും' വെളിച്ചപ്പാടിന്റെ കുടുംബത്തിന്റെ ദാരിദ്ര്യത്തിന്റെ കഥ മാത്രമായിരുന്നു. 'നിര്‍മ്മാല്യ'മെന്ന ചലച്ചിത്രത്തില്‍ അത് ഒരു കാലഘട്ടത്തിന്റെ കഥയോ ചരിത്രമോ ആയി വികസിക്കുന്നുണ്ട്. ചലച്ചിത്രത്തിന്റെ രൂപപ്പെടലില്‍ തന്റെ തന്നെ മറ്റു കൃതികളില്‍ നിന്നുള്ള ചില നുറുങ്ങുകള്‍ എംടി ദൃശ്യാഖ്യാനത്തിനായി ഉപയോഗിച്ചിരിക്കുന്നു. 'കാലം' എന്ന നോവലിലെ സേതുവും സുമിത്രയും മഴ നനഞ്ഞു കയറി നില്ക്കുന്ന വൃക്ഷത്തണല്‍ ഇവിടെ ഉണ്ണി നമ്പൂതിരിക്കും അമ്മിണിക്കുമായി മാറ്റിപ്പണിയുന്നത് ഓര്‍ക്കാവുന്നതാണ്. എന്നാല്‍, കഥ ചലച്ചിത്രാഖ്യാനമായി മാറുന്നതിന്നിടയില് കുറേ പ്രത്യയശാസ്ത്രഭാരങ്ങളെ അതിനു പേറേണ്ടി വന്നു.</span></span></div><div><span style="font-size: medium;"><br></span></div><div><div class="separator" style="clear: both; text-align: center;"><img border="0" data-original-height="656" data-original-width="1041" height="371" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEsVnT0zNayOb7XC4L8lRQL1TDQeJiSJ3e_GsqBaDTJT4up9vsCvpSp8jP8rEmEwYqnb3IjI3TyU716Ve0Kt5QC1FbVbrhm1OHno_gXVV-8JNc_0aP-IydONvOQtKC3LQD25CvodJRBxEzJm354uzDDQrDBcuPWpfxXXz9Ou4WUjiyzcnsspYWmMhhVA/w569-h371/Screenshot%202023-05-21%20175552.png" width="569"></div><span style="font-size: medium;"><br style="color: #222222; font-family: Arial, Helvetica, sans-serif;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">പ്രതിലോമപരമായ പ്രത്യയശാസ്ത്രഭാരങ്ങളെ പേറുന്ന കൃതി നല്ല കലാസൃഷ്ടിയായി തീരുമോ? കേവലനന്മയുടെ ഇടമായി കല പോലും പ്രത്യക്ഷപ്പെടാനുള്ള സാദ്ധ്യതകളില്ല. കലാസൗന്ദര്യവും യാഥാര്‍ത്ഥ്യവും ധാര്‍മ്മികതയും എല്ലാം പരസ്പരം ഇണങ്ങിച്ചേര്‍ന്ന് ഒന്നായി നില്‍ക്കുമ്പോളാണ് മഹത്തായ കലാസൃഷ്ടി ഉണ്ടാകുന്നതെന്ന തോന്നല്‍ ഒരു ആദര്‍ശം മാത്രമാണ്. സൗന്ദര്യത്തിനും സത്യത്തിനും ധര്‍മ്മത്തിനും ബഹുമുഖങ്ങളും ബഹുതലങ്ങളുമുണ്ട്. എല്ലാറ്റിനേയും ഒന്നിലേക്ക് അമര്‍ത്തിയൊതുക്കി സൗന്ദര്യത്തിന്റെ മഹത്പൂരങ്ങള് സൃഷ്ടിക്കാമെന്നത് ഒരു വ്യാമോഹം മാത്രമാണ്. വിശുദ്ധമായ കല അസാദ്ധ്യമാണ്.</span></span><div><span style="font-size: medium;"><br></span></div><div><span style="font-size: medium;">**************************************************************************</span><br style="color: #222222; font-family: Arial, Helvetica, sans-serif;"><br style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: x-small;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">*പത്തു വയസ്സുള്ളപ്പോള്‍, വൈക്കം ചന്ദ്രശേഖരന് നായരുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'ചിത്രകാര്‍ത്തിക'യില്‍ 'നിര്‍മ്മാല്യ'ത്തിന്റെ തിരക്കഥ വായിച്ചപ്പോള്‍ മുതല്‍ ആ ചലച്ചിത്രം കൂടെയുണ്ട് . പിന്നെ, എത്രയോ പ്രാവശ്യം കണ്ടു. ഇപ്പോള്‍, നിര്‍മ്മാല്യത്തിന് അമ്പതു വയസ്സായിരിക്കുന്നു. എം.ടിക്ക് തൊണ്ണൂറും.</span><br style="color: #222222; font-family: Arial, Helvetica, sans-serif;"><br style="color: #222222; font-family: Arial, Helvetica, sans-serif;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">1.</span><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">ലേഖകന്റെ ഈ സമീപനം ഇതിനു മുന്നേ തന്നെ എഴുതിയിട്ടുള്ളതാണ്. കാഴ്ച : ചലച്ചിത്രവും ചരിത്രവും എന്ന പുസ്തകത്തിലെ 'ചലച്ചിത്രക്കാഴ്ചയുടെ രീതിശാസ്ത്രം' എന്ന ലേഖനം ശ്രദ്ധിക്കുക.</span></span></div><div><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-small;"><br></span></div><div><span style="font-size: x-small;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">2. '</span><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">പ്രതിബോധത്തിന്റെ അടയാളങ്ങള്‍' എന്ന പുസ്തകം.</span></span></div><div><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: x-small;"><br></span></div><div><span style="font-size: x-small;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;">3. ചലച്ചിത്രത്തിലെ ശ്രദ്ധേയമായ അവസാനരംഗം തന്റെ പിതാവ് ടി.ദാമോദരന്റെ 'ഉടഞ്ഞ വിഗ്രഹങ്ങള്‍''എന്ന നാടകത്തില്‍ നിന്നും പകര്‍ത്തിയെടുത്തതാണെന്ന് ദീദി ദാമോദരന്‍ ഫെയ്സ് ബുക്ക് പേജില്‍ ആരോപിച്ചിരിക്കുന്നു. 'നിര്‍മ്മാല്യ'ത്തിന് ആധാരമായ കഥയിലോ എം.ടിയുടെ മറ്റു കഥകളിലോ അത്തരമൊരു ദൈവനിന്ദയില്ലെന്ന് അവര്‍ എഴുതുന്നു. കുട്ടികള്‍ക്കുള്ള ഭക്ഷണത്തിനു വേണ്ടി ഭാര്യക്കു ശരീരം വില്‍ക്കേണ്ടിവന്ന അവസ്ഥ കണ്ട വെളിച്ചപ്പാട് വിഗ്രഹത്തിനുനേരെ തുപ്പി സ്വന്തം തലവെട്ടിപ്പൊളിച്ചു മരിക്കുന്ന രംഗത്തെ കുറിച്ചാണ് ദീദി ഈ ആരോപണം ഉന്നയിക്കുന്നത്. തന്റെ ജീവിതകാലത്ത് എം.ടി ഇത്തരത്തിലുള്ള എത്രയോ ആരോപണങ്ങളെ നേരിട്ടുണ്ട്. എം.ടിയുടെ ശത്രുവായി സ്വയം പ്രഖ്യാപിക്കുന്ന മറ്റൊരു കഥാകാരന് എം.ടിക്കെതിരെ എത്രയോ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു. അര്‍ത്ഥം നിറഞ്ഞ മൗനമോ മൂളലുകളോ കൊണ്ട് എം.ടി അതിനെ നേരിട്ടിട്ടുണ്ട്. ഇപ്പോള്‍, ഇവയില്‍ നിന്നും വ്യത്യസ്തമായി ചലച്ചിത്രരംഗത്തെ പ്രശസ്തയായ ഒരു സ്ത്രീ ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോള്‍ ...</span><br style="color: #222222; font-family: Arial, Helvetica, sans-serif;"></span><br></div></div>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com4tag:blogger.com,1999:blog-641698044116271460.post-59651660649414330092023-05-11T21:25:00.011+05:302023-05-12T08:19:26.731+05:30സാഹിതീയതയെ അനാദരിക്കുന്നു. ആധികാരികതയെ നഷ്ടപ്പെടുത്തുന്നു.<p><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"></span></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhA4XqA9B75-UuZFEzikRAKNnF2qhCnUkeaG1p-5d9fWLQVJaza_j2rb383lrgFrUzJlsfK2TNf99xI5lzzz4__VWXAyf5xya6B4nsDqZP22Hsxjgb6JGtWUtoTKCMBepwwcEk7XklrpKLRYY223QCo7iHmTxb2fKWZ3KTUY6scxA24TlNrd3tvPuyMbg/s347/Screenshot%202023-05-11%20204727.png" style="margin-left: 1em; margin-right: 1em;"><span style="font-size: medium;"><img border="0" data-original-height="347" data-original-width="242" height="489" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhA4XqA9B75-UuZFEzikRAKNnF2qhCnUkeaG1p-5d9fWLQVJaza_j2rb383lrgFrUzJlsfK2TNf99xI5lzzz4__VWXAyf5xya6B4nsDqZP22Hsxjgb6JGtWUtoTKCMBepwwcEk7XklrpKLRYY223QCo7iHmTxb2fKWZ3KTUY6scxA24TlNrd3tvPuyMbg/w314-h489/Screenshot%202023-05-11%20204727.png" width="314" /></span></a></div><span style="font-size: medium;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"><div><span style="font-size: medium;"><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"><br /></span></span></div><b>മലയാളഭാഷയിലെ പല രചനകളെയും ചൂണ്ടി, നോവല്‍ എന്തും കുത്തിനിറയ്ക്കാനുള്ള കീറച്ചാക്കാണോ എന്ന സംശയം ഉന്നയിക്കാവുന്ന സ്ഥിതിയുണ്ടെന്നാണ് എനിക്കു തോന്നുന്നത്. വിവരങ്ങളെ കൊട്ടിയിടാനുള്ള താളുകളായി നോവല്‍ പുസ്തകങ്ങള്‍ മാറിത്തീര്‍ന്നതിന്റെ എത്രയോ അനുഭവങ്ങള്‍ പറയാന്‍ കഴിയും. ഇത്തരം കീറച്ചാക്കുകള്‍ സാഹിതീയഭാവുകത്വത്തെ നിര്‍ണ്ണയിച്ചു തുടങ്ങുന്ന അവസ്ഥയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ബെന്യാമിന്റേയും കെ ആര് മീരയുടേയും ടി ഡി രാമകൃഷ്ണന്റേയും മറ്റു പലരുടേയും പല നോവലുകളും സമകാലത്തെ ഉത്തമസാഹിത്യകൃതികളായി കൊണ്ടാടപ്പെടുന്നതില്‍ ഈ കീറച്ചാക്കുപ്രവണതയും അതുണ്ടാക്കിയ ഭാവുകത്വമാറ്റവും വലിയ പങ്കു വഹിക്കുന്നുണ്ട്. സാഹിത്യവിപണിയുടെ ആഘോഷങ്ങളും ഇവയെ പ്രോജ്ജ്വലിപ്പിക്കുന്ന സാഹിത്യോത്സവങ്ങളും ഈ പ്രവണതകളെ ത്വരിപ്പിക്കുന്നു. എന്നാല്‍, ഈ ലോകജീവിതത്തെ നേരിട്ടു പ്രമേയമാക്കിയവരും, തങ്ങളുടെ ഭാവനയേയും ധിഷണയേയും പ്രചോദിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന ദര്‍ശനങ്ങളെയോ ചിന്താധാരകളെയോ കുറിച്ചെഴുതാന്‍ നോവല്‍ മാദ്ധ്യമം സഫലമായി ഉപയോഗിച്ചിട്ടുള്ള എഴുത്തുകാരും നമുക്കുണ്ട്. ആദരവോടെ മലയാളത്തിലെ വായനക്കാര്‍ അവരെ, അവരുടെ കൃതികളെ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍, അതല്ല സ്ഥിതി. വര്‍ത്തമാനപ്പത്രങ്ങളിലെ വാര്‍ത്താകുറിപ്പുകളുടേയും വാര്‍ത്താവലോകനങ്ങളുടേയും ശൈലിയില്‍ ചരിത്രത്തിലെ സംഭവങ്ങളേയും വ്യക്തികളേയും മറ്റും എഴുതുകയും അതിനെ നോവലെന്ന പേരില്‍ അവതരിപ്പിച്ചു പുറത്തിറക്കുകയും ചെയ്യുമ്പോള്‍ സാഹിതീയത മാനിക്കപ്പെടുന്നില്ല. മാനവികവ്യവഹാരങ്ങളില്‍ സാഹിത്യത്തിനു ചെയ്യാനുള്ള ദൗത്യത്തെ ഒട്ടുമേ ഉള്‍ക്കൊള്ളാത്ത ദിനപ്പത്രഫീച്ചറുകളെ കുത്തിക്കെട്ടി നോവലാക്കുന്ന രീതി നോവല്‍മാദ്ധ്യമത്തിന്റെ സാഹിതീയതക്കു മാത്രമല്ല, ദിനപ്പത്രലേഖനത്തിനുണ്ടാകേണ്ട വസ്തുനിഷ്ഠതയ്ക്കും ദോഷമുണ്ടാക്കുന്നു. സാഹിത്യത്തേയും പത്രപ്രവര്‍ത്തനത്തേയും കെടുത്തുന്നതിലൂടെ രണ്ടു വ്യവഹാരരീതികളേയും നിര്‍വീര്യമാക്കുകയും ഈ രണ്ടു രൂപങ്ങളില്‍ ഒന്നിനേയും നേരിട്ട് അഭിമുഖീകരിക്കാനുള്ള എഴുത്തുകാരന്റെ കഴിവില്ലായ്മയും കൃത്രിമത്വവും മേല്‍ക്കൈ നേടുകയും ചെയ്യുന്നു. പള്‍പ്പ് നോവലുകളാണിവ</b></span><span face="Arial, Helvetica, sans-serif" style="background-color: white; color: #222222;"><b>.</b></span></span><div><span><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: medium;"><b><br /></b></span></span></div><div><span><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: medium;"><b><br /></b></span></span></div><div><span><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: medium;"><b>പി.കെ. ശ്രീനിവാസന്റെ 'രാത്രി മുതല്‍ രാത്രി വരെ' എന്ന രചനയെ കുറിച്ചു പറയുമ്പോള്‍ ആദ്യം സൂചിപ്പിക്കേണ്ടത് മുകളില്‍ പറഞ്ഞ കാര്യമാണ്. അടിയന്തരാവസ്ഥയുടേയും നക്സലൈറ്റുകളുടേയും ചരിത്രത്തിലെ വ്യക്തികളേയും സംഭവങ്ങളേയും പത്രങ്ങളിലെ കുറിപ്പുകളുടേയും അവലോകനങ്ങളുടേയും ശൈലിയില്‍ (തനി ജേര്‍ണലിസ്റ്റിക് ശൈലിയില്‍) എഴുതുന്ന രചനയാണിത്. നോവലെന്ന പേരില്‍ നമ്മുടെ മുന്നിലെത്തുന്ന കൃതിയില്‍ ചരിത്രത്തിലെ വ്യക്തികളായ ഇന്ദിരാഗാന്ധിയും കെ കരുണാകരനും അച്യുതമേനോനും സഞ്ജയഗാന്ധിയും കെ വേണുവും ഈച്ചരവാര്യരും ജയറാം പടിക്കലും തോട്ടം രാജശേഖരനും എല്ലാം അതേ രൂപത്തിലും നാമത്തിലും തന്നെ പ്രത്യക്ഷപ്പെടുന്നു. എഴുത്തുകാരന് ഭാവനയില്‍ നിന്നും അവതരിപ്പിക്കുന്ന മൂന്നു കഥാപാത്രങ്ങളേ പ്രധാനമായിട്ടുള്ളൂ - കപിലനും കെബിയും കുമാര്‍ജിയും. എഴുത്തുകാരന് പരോക്ഷമായി സൂചിപ്പിക്കുന്നതു പോലെ ചരിത്രത്തില്‍ തിരഞ്ഞാല്‍ ഇവരുടെ പ്രാഗ്രൂപങ്ങളെ കണ്ടെത്താന്‍ കഴിയുകയും ചെയ്യും. മിക്കവാറും മറ്റുള്ളവരെല്ലാം തന്നെ ചരിത്രത്തില്‍ നിന്നും നേരിട്ട് നോവല്‍കഥയിലേക്ക് ഹാജരാകുന്നവരാണ്. അവരില്‍, ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ കൂടിയുണ്ട്. ഇതിലെ പല കഥാപാത്രങ്ങളും സങ്കല്‍പ്പനത്തിന്റെ വിതാനത്തിലുള്ളതാണെന്ന വാദത്തിനു വലിയ പ്രസക്തിയില്ല. എന്തിനാണ് ചരിത്രത്തിലെ നായകന്മാരെ അതേപടി കൊണ്ടുവരികയും പത്രലേഖനത്തിന്റെ ഭാഷ ഉപയോഗിക്കുകയും ചെയ്തിട്ടും നോവല്‍ എന്ന ചട്ടക്കൂടിലേക്കു തന്റെ പ്രമേയത്തെ കൊണ്ടുവരാന്‍ എഴുത്തുകാരന് ഉത്സുകനായത്? തനിക്ക് പറയാനുള്ള കാര്യത്തിന്റെ വസ്തുനിഷ്ഠതയെയും ആധികാരികതയെയും ലഘൂകരിക്കാനല്ലേ അതു ഉപകരിച്ചുള്ളൂ? നോവലിന്റെ സാഹിതീയതയോടു കാണിച്ച അനാദരവു മാത്രമായിട്ടല്ല, തനിക്കു പറയാനുള്ള കാര്യത്തോടുള്ള ആത്മാര്‍ത്ഥതാരാഹിത്യമായും ഇതിനെ വ്യാഖ്യാനിക്കേണ്ടി വരില്ലേ? ചരിത്രസംഭവങ്ങളിലെ അനിശ്ചിതത്വങ്ങളെ തരണം ചെയ്യാനോ മറയ്ക്കാനോ ഉള്ള ശ്രമമായിരിക്കാം ഇത്. ഒരു ലേഖനസമാഹാരമായി കൂടുതല്‍ കൃത്യതയോടെയും കരുതലോടെയും എഴുതപ്പെട്ടിരുന്നെങ്കില്‍, അക്കാലത്തെ ചരിത്രസംഭവങ്ങളുടെ ശരിയായ രേഖീകരണത്തിനുള്ള ശ്രമമെന്നു ശ്ലാഘിക്കപ്പെടാനുള്ള അവസരത്തെ എഴുത്തുകാരന് നഷ്ടപ്പെടുത്തുന്നു. ആധികാരികതയെ നഷ്ടപ്പെടുത്തുകയും സാഹിതീയതയെ അനാദരിക്കുകയും ചെയ്യുന്ന ഈ സമീപനത്തോടുള്ള വിയോജിപ്പിനെ പറഞ്ഞു കൊണ്ടേ പി.കെ.ശ്രീനിവാസന്റെ ഈ രചനയിലേക്കു എനിക്കു പ്രവേശിക്കാന്‍ കഴിയൂ.</b></span></span></div><div><span style="color: #222222; font-size: medium;"><b><br /></b></span><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><br /></span></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFifPKcGNeGY55-NhBZiaD0vryCdgVru8FuepMC0vU9nNF9ouPzhLpfR21MrouZHJA90ensHctSi1r2xHVbgbh9VIztpMUURhRaa6wUINKtUpiC5v80Fr3GjeqwYZMbVvupIYZCfI2TcBfIRi6pnWYmt4ShAHFXn9shB1DkYhavFEy5N2cOvQTUu9diA/s4096/GridArt_20230511_211939452.jpg" style="margin-left: 1em; margin-right: 1em;"><span style="font-size: medium;"><img border="0" data-original-height="3276" data-original-width="4096" height="405" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFifPKcGNeGY55-NhBZiaD0vryCdgVru8FuepMC0vU9nNF9ouPzhLpfR21MrouZHJA90ensHctSi1r2xHVbgbh9VIztpMUURhRaa6wUINKtUpiC5v80Fr3GjeqwYZMbVvupIYZCfI2TcBfIRi6pnWYmt4ShAHFXn9shB1DkYhavFEy5N2cOvQTUu9diA/w553-h405/GridArt_20230511_211939452.jpg" width="553" /></span></a></div><span style="font-size: medium;"><br /></span><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><br /><span>ഇന്ത്യയിലെ അടിയന്തരാവസ്ഥയുടേയും കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റേയും പ്രധാനപ്പെട്ട ഏടുകളെ ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. ചില കാര്യങ്ങളെങ്കിലും മറ്റു പുസ്തകങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ ശേഖരണമാണ്. നക്സലൈറ്റുകളെ കുറിച്ചെഴുതാന്‍ കെ. വേണുവിന്റെ ആത്മകഥയിലെ വിവരങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത് കാണുക. ചില സ്ഥലങ്ങളില്‍ ചരിത്രത്തില്‍ നിന്നുള്ള രേഖകള്‍ അതേപടി ഉപയോഗിക്കുന്നുണ്ട്. ജയറാം പടിക്കലും കവിയൂര്‍ ബാലനും നക്സലൈറ്റുകളെ കുറിച്ചു പറഞ്ഞ വാക്യങ്ങളുടെ ഉദ്ധരണി ഉദാഹരണമാണ്. എന്നാല്‍, പൊതുജനങ്ങള്‍ക്ക് അധികമൊന്നും അറിവില്ലാത്ത ചില വസ്തുതകളെ കുറിച്ചെങ്കിലും ഈ പുസ്തകം വിശദമായി പറയുന്നുണ്ട്. വളരെ ധനാത്മകമായ കാര്യമാണിത്. വയനാടിന്റെ പെരുമന്‍ വര്‍ഗീസിന്റേയും സ്ട്രീറ്റ് പത്രാധിപരായിരുന്ന സുഭാഷ് ചന്ദ്രബോസിന്റേയും ജീവചരിത്രം വിശദമായി പറയുന്നു. പ്രൊഫ. ഈച്ചരവാരിയരുടെ മകന് രാജനെ അറസ്റ്റു ചെയ്യുന്നതിനു ദൃക്സാക്ഷികളായ ദമ്പതികളെ പോലീസുകാര്‍ കൊലപ്പെടുത്തി കെട്ടിത്തുക്കുകയും ആത്മഹത്യയാക്കി മാറ്റുകയും ചെയ്ത കഥയും പലര്‍ക്കും അറിയുന്നതല്ല. ആ ദമ്പതികളുടെ പേരുകള്‍ ഈ രചനയില്‍ മാറ്റിപ്പറഞ്ഞിരിക്കുന്നുവെന്നേ<wbr></wbr>യുള്ളൂ. കക്കയം ക്യാമ്പിലെ ഉരുട്ടലിനു ശേഷം കൊല്ലപ്പെട്ട രാജനെ മറവു ചെയ്യാന്‍ സഹായിച്ച മണ്‍സൂര്‍ എന്ന പോലീസുകാരനെ നേതൃതലത്തിലുണ്ടായിരുന്ന പോലീസുകാര്‍ തന്നെ കൊലപ്പെടുത്തിയിരിക്കണം എന്ന സൂചനയും അധികമാര്‍ക്കും അറിവുള്ളതല്ല. ഇതിനെ കുറിച്ച്, അന്നു കക്കയം ക്യാമ്പില്‍ പീഡിപ്പിക്കപ്പെട്ടിരുന്ന ഒരു നക്സലൈറ്റു സുഹൃത്തിനോട് ഞാന്‍ അന്വേഷിക്കുകയുണ്ടായി. അദ്ദേഹം ഇക്കാര്യത്തില്‍ അജ്ഞനാണ്. നോക്കൂ. ആധികാരികമായ ഒരു ലേഖനമായിരുന്നെങ്കില്‍ ഈ കാര്യം സന്ദേഹങ്ങളില്ലാതെ പരിശോധിക്കപ്പെടേണ്ട ചരിത്രവസ്തുതയാകുമായിരുന്നു. ഇനി, ഇത് കൂട്ടിച്ചേര്‍ക്കപ്പെട്ട കഥയാണെങ്കില്‍ ഇത്രയേറെ വസ്തുതാപരമായ വിവരണങ്ങള്‍ക്കിടയില്‍ ഈ കഥ ആഖ്യാനത്തിന്റെ സ്വഭാവത്തെ തന്നെ സന്ദേഹത്തിലാക്കുന്നു.</span></span></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifTAm5rA1Ak1625CANVj1KTKAgmxjiZY-EJSt5J1TwlMnvp2gcrgnlRUC8zBu2PSv0g-KQGRsaDr2Lq6kUBXSDfj3KIpVdbvSseZEuxgyOprODPeKDhibq3laFoE8pCwqtjawX0-fn9ZDBoh6agXrAQqDZiO44dKtjp4l2HivDsunAAKJnD1AxFJGtJw/s4096/GridArt_20230511_212017412.jpg" style="margin-left: 1em; margin-right: 1em; text-align: center;"><img border="0" data-original-height="3276" data-original-width="4096" height="448" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifTAm5rA1Ak1625CANVj1KTKAgmxjiZY-EJSt5J1TwlMnvp2gcrgnlRUC8zBu2PSv0g-KQGRsaDr2Lq6kUBXSDfj3KIpVdbvSseZEuxgyOprODPeKDhibq3laFoE8pCwqtjawX0-fn9ZDBoh6agXrAQqDZiO44dKtjp4l2HivDsunAAKJnD1AxFJGtJw/w577-h448/GridArt_20230511_212017412.jpg" width="577" /></a><br /><br /><br />നക്സലൈറ്റുകളെ കുറിച്ച് എഴുത്തുകാരന് സന്ദേഹരൂപത്തില്‍ എഴുതുന്ന ചില കാര്യങ്ങള്‍ ജയറാം പടിക്കലിനെ പോലുള്ള പോലീസുകാരോ എതിര് രാഷ്ട്രീയസംഘടനകളോ പ്രചരിപ്പിച്ചിരുന്നവയാണ്. കെ.വേണു പോലീസിന്റെ ഏജന്റായിരുന്നു എന്നു ധ്വനിപ്പിക്കുന്ന സന്ദേഹങ്ങള്‍ കൃതിയിൽ മൂന്നു പ്രാവശ്യം വരുന്നതു കാണാം. നക്സലൈറ്റുകളില്‍ നിന്നും മാര്‍ക്സിസ്റ്റു രാഷ്ട്രീയത്തില്‍ നിന്നും കെ.വേണു മാറിപ്പോകുകയും അന്ന് ഒപ്പമുണ്ടായിരുന്ന പലരും ഇപ്പോള്‍ അദ്ദേഹത്തെ രാഷ്ട്രീയമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ടെന്നതു ശരിയാണ്. എന്നാല്‍, അവരിലൊരാളെങ്കിലും അദ്ദേഹം പോലീസ് ഏജന്റായിരുന്നെന്നു പറയുകയില്ല. വേണു പോലീസ് ഏജന്റായിരുന്നെന്നു പി. ഗോവിന്ദപ്പിള്ള ധരിച്ചിരുന്നുവെന്ന സന്ദേഹവും വലിയ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. കെ.വേണുവിന് പി.ജിയുമായുള്ള ബന്ധം വളരെ പഴക്കമുള്ളതായിരുന്നു. മാത്രമല്ല, കായണ്ണ പോലീസ് സ്റ്റേഷന് ആക്രമണക്കേസിലെ പ്രതികളെ കോഴിക്കോട് ജില്ലാക്കോടതിയില്‍ കൊണ്ടുവരുമ്പോള്‍ അവരെ കാണാനായി സാധാരണമനുഷ്യരോടൊപ്പം സാധാരണക്കാരനായി പി.ജിയും അവിടെ എത്തിയിരുന്നു. ഇക്കാര്യം എന്നോടു പറഞ്ഞ പ്രതികളിലൊരാള്‍ പി.ജിയുടെ ഇപ്പോഴും അറിയപ്പെടാത്ത ഒരു മുഖമാണ് അതെന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. ജയറാം പടിക്കലിന്റെ കള്ളക്കഥയെ സന്ദേഹമായി അവതരിപ്പിച്ച രീതി ഈ പുസ്തകത്തിനു തന്നെ കോട്ടമായി തീരുന്നു. കെ.വേണു ക്യാപ്റ്റനായി നടത്തിയ കായണ്ണ ആക്രമണത്തിന്റെ തുടര്‍ച്ചയിലുണ്ടായ സംഭവഗതികളാണ് ജയറാം പടിക്കലിന്റേയും കെ കരുണാകരന്റേയും മറ്റും ജീവിതത്തിലെ വലിയ പരീക്ഷണഘട്ടങ്ങള്‍ക്കു കാരണമായതെന്ന കാര്യം ജയറാം പടിക്കലിന്റെ പോലീസ് ഏജന്റ് പ്രസ്താവന കള്ളമാണെന്നു തെളിയിക്കുന്നുമുണ്ട്. </span></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><br /></span></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjYjO5EPFkzgFKyh-0ZLS2MAFYY2G6mme8LiS5ZIqHhU3vi_lxbDASF_KFhji6guntAv42A9RrH6MIR4vIzAr0G4rDp3A0qsz4_e9qgzUsXy0_XJmcoeNfuR4ss1yHSo7SJGkf5Bmz2hIaUX5jNLd2Pcml2Zi9WEsIT03WNbLttjtP7sqV1P61Cd27FpA/s4096/GridArt_20230511_212046550.jpg" style="margin-left: 1em; margin-right: 1em;"><span style="font-size: medium;"><img border="0" data-original-height="3276" data-original-width="4096" height="409" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjYjO5EPFkzgFKyh-0ZLS2MAFYY2G6mme8LiS5ZIqHhU3vi_lxbDASF_KFhji6guntAv42A9RrH6MIR4vIzAr0G4rDp3A0qsz4_e9qgzUsXy0_XJmcoeNfuR4ss1yHSo7SJGkf5Bmz2hIaUX5jNLd2Pcml2Zi9WEsIT03WNbLttjtP7sqV1P61Cd27FpA/w588-h409/GridArt_20230511_212046550.jpg" width="588" /></span></a></div><span style="font-size: medium;"><br /></span></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">കേരളത്തിലെ നക്സലൈറ്റുകളുടെ ചരിത്രത്തെ മിക്കവാറും കെ.വേണുവിന്റെ കഥയായി അവതരിപ്പിക്കുന്ന രീതി ഈ പുസ്തകവും പിന്തുടരുന്നു. കെ.വേണു പലപ്പോഴും സൈദ്ധാന്തികപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന ആളായിരുന്നു. അദ്ദേഹം നല്ലൊരു പ്രായോഗികപ്രവര്‍ത്തകനോ സംഘാടകനോ ആയിരുന്നില്ലെന്നാണ് മിക്ക സഖാക്കളുടേയും അഭിപ്രായം. അദ്ദേഹം പ്രായോഗികപ്രവര്‍ത്തനത്തില്‍ ഏറെയും അറിയപ്പെടുന്നത് കായണ്ണ പോലീസ് സ്റ്റേഷന് ആക്രമണവുമായി ബന്ധപ്പെട്ടാണല്ലോ? നേതൃസഖാവെന്ന നിലയ്ക്ക് ആക്രമണത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനം കെ. വേണുവിനായിരുന്നെങ്കിലും അതിനു വേണ്ട അടിസ്ഥാനപ്രവര്‍ത്തനങ്ങളും പദ്ധതികളും ഒരുക്കിയത് സോമശേഖരനായിരുന്നു. അന്ന് പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയും സോമശേഖരനായിരുന്നിരിക്കണം. തടവറക്കവിതകള്‍, പില്ക്കാലത്ത് തൃശൂരില്‍ നടന്ന ആവിഷ്ക്കാരസ്വാതന്ത്ര്യസംരക്ഷണ കണ്വെന്ഷന്, ജാതി, സ്ത്രീ, പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയിലെല്ലാം പൊതുഘടകമോ നേതൃത്വമോ ആയി നിന്നു സംഭാവനകള്‍ ചെയ്തിരുന്നു, സോമശേഖരന്‍. കോമ്രേഡ്, മാസ്ലൈന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ജനതാ ബുക്സ്റ്റാളും ആരംഭിക്കുന്നത് കെ.എന്‍.രാമചന്ദ്രനായിരുന്നു. കെ എന്‍ രാമചന്ദ്രനെ പോലെ പ്രവര്‍ത്തനശേഷിയും ഇച്ഛാശക്തിയും പ്രതിജ്ഞാബദ്ധതയും ദൃഢനിശ്ചയവും പുലര്‍ത്തുന്ന രാഷ്ട്രീയപ്രവര്ത്തകന് ഇന്ത്യയിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നുണ്ടാകില്ല. ഇന്ത്യയിലെ വ്യവസ്ഥാപിതപ്രസ്ഥാനങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ വളരെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തുവാന്‍ സാദ്ധ്യതയുണ്ടായിരുന്ന രാഷ്ട്രീയപ്രവര്‍ത്തകനാണ്, അദ്ദേഹം. വളരെ സങ്കുചിതനും യാഥാസ്ഥിതികനുമായ മാര്‍ക്സിസ്റ്റായി ചിലര്‍ കെ.എന്‍.രാമചന്ദ്രനെ കാണുന്നുണ്ടെങ്കിലും അദ്ദേഹം കേരളത്തില്‍ എത്തുമ്പോള്‍ പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം ലഭിക്കുന്നതിനെ കുറിച്ച് പല സഖാക്കള്‍ (അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ പോലും) എന്നോട് പറഞ്ഞിട്ടുണ്ട്. കെ.എന്‍.രാമചന്ദ്രനേയും സോമശേഖരനേയും ഒക്കെ ആനുഷംഗികമായി പരാമര്‍ശിക്കുന്ന ഈ പുസ്തകം വേണുവിന്റെ ഒളിവുകാലനടത്തങ്ങള്‍ക്ക് ഏറെ പേജുകളാണ് ചെലവാക്കുന്നത്. ഇക്കിളിപ്പെടുത്തുന്നതും സെന്‍സേഷണലുമായ വാര്‍ത്തകള്‍ക്കായി വലതുപക്ഷമാദ്ധ്യമങ്ങള്‍ ഇതേ വരെ തുടര്‍ന്നു പോന്ന രീതി ഈ പുസ്തകവും സ്വീകരിക്കുന്നു. ഇതരരൂപത്തില്‍ പറഞ്ഞാല്‍ നക്സലൈറ്റുകളുടെ ചരിത്രത്തിന്റെ തെറ്റായ രേഖീകരണമാണത്. കെ.വേണുവിന്റേയും കെ എന്‍ രാമചന്ദ്രന്റേയും സോമശേഖരന്റേയും പേരുകള്‍ നേരിട്ടു പറയുന്ന ആഖ്യാനം ജയറാം പടിക്കലിനെ ആക്രമിക്കാനായി പാര്‍ട്ടി ചുമതലപ്പെടുത്തിയ നേതാവ് ആരാണെന്നു പറയുന്നില്ല! (അത് ആഖ്യാനകാരന് അറിയാത്തതല്ലെന്ന് സൂചനകള്‍ കാണിക്കുന്നുണ്ടു താനും)</span><div class="separator" style="clear: both; text-align: center;"><span style="font-size: medium;"><br /></span></div><span style="font-size: medium;"><br /></span></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><br /></span></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><br /></span><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXWCSEo6_Un8V7Jk-ZrT1M77qnAglQSNB88N1rt4i1e2Hjt2k6yc4zaatydSRRp7KeNVg3NmQoihMYMDHwKVbuUnX59OmOG2r8g3q1Vvxu87AfvQmcqyeQs8G-gupnu2RaoKYUJK7MR8U0Vq45GkInU_t8JN_JVKzkU-aWa7Gbv9waQg1ddRLukdsqHA/s201/Screenshot%202023-05-11%20204812.png" style="margin-left: 1em; margin-right: 1em;"><span style="font-size: medium;"><img border="0" data-original-height="201" data-original-width="176" height="371" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXWCSEo6_Un8V7Jk-ZrT1M77qnAglQSNB88N1rt4i1e2Hjt2k6yc4zaatydSRRp7KeNVg3NmQoihMYMDHwKVbuUnX59OmOG2r8g3q1Vvxu87AfvQmcqyeQs8G-gupnu2RaoKYUJK7MR8U0Vq45GkInU_t8JN_JVKzkU-aWa7Gbv9waQg1ddRLukdsqHA/w310-h371/Screenshot%202023-05-11%20204812.png" width="310" /></span></a></div></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">PK Sreenivasan<br /><br /></span></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><br /></span></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><span>കേരളത്തിന്റെ അടിയന്തരാവസ്ഥ വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ നക്സലൈറ്റുകളാണ് പ്രധാന പങ്കു വഹിക്കുന്നതെന്ന സമീപനം പുസ്തകം സ്വീകരിക്കുന്നത് യഥാതഥമാണ്. സംഘപരിവാര്‍ സംഘടനകളുടെ ചെറുത്തുനില്‍പ്പിന്റെ ചരിത്രത്തെ വിവരിക്കുന്ന അദ്ധ്യായത്തിലെ കാര്യങ്ങളുടെ ശുഷ്ക്കിച്ച സ്വഭാവം തന്നെ അവരുടെ പങ്ക് എത്രമാത്രം ലഘുവായിരുന്നുവെന്നു കാണിക്കുന്നുണ്ട്. സിപിഎം അടിയന്തരാവസ്ഥയോടു ന്യൂട്രലായ ഒരു സമീപനം സ്വീകരിച്ചു എന്ന ധാരണയെ പങ്കു വയ്ക്കുമ്പോള്‍ കോണ്‍ഗ്രസിനെ പിന്താങ്ങിയ സിപിഐയും അച്യുതമേനോനും ഈ പുസ്തകത്തിൽ രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നു. രാജന് കേസിന്റെ കഥയും ഈച്ചരവാര്യരുടെ സഹനവും വിശദമായി എഴുതപ്പെട്ടിരിക്കുന്നു. അഖിലേന്ത്യാതലത്തില്‍ അടിയന്തരാവസ്ഥയില്‍ നടന്ന അതിക്രമങ്ങള്‍ - തുര്‍ക്ക്മാന്‍ ഗേറ്റ് സംഭവം, നിര്‍ബ്ബന്ധിത വന്ധ്യംകരണപദ്ധതികള്‍, കിസാ കുര്‍സി കാ, സഞ്ജയ് ഗാന്ധിയുടെ അധികാരപ്രയോഗങ്ങള്‍ - ഇവയെല്ലാം ചുരുക്കിയെങ്കിലും വിവരിക്കപ്പെടുന്നുണ്ട്; നഗര്‍വാല കേസ് പോലുള്ള ചില കാര്യങ്ങള്‍ പരാമര്ശിക്കപ്പെടുന്നില്ലെങ്കി<wbr></wbr>ലും.<br /><br />അടിയന്തരാവസ്ഥയേയും നക്സലൈറ്റുകളേയും കുറിച്ചുള്ള ആഖ്യാനത്തെ നോവലായി രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ ദൗര്‍ബ്ബല്യമായി ഭവിച്ചുവെന്നു വേണം കാണാന്‍. നോവലിന്റെ ചട്ടക്കൂടിലേക്കു കൊണ്ടുവരാന്‍ ചമയ്ക്കപ്പെട്ട മൂന്നു പ്രധാന കഥാപാത്രങ്ങളും ദൗര്‍ബ്ബല്യങ്ങളെ പേറുന്നവയാണ്. ആദ്യന്തം ആദര്‍ശവത്ക്കരണവും നാടകീയസംഭാഷണങ്ങളും ചേര്‍ന്ന് അടിമുടി കൃത്രിമമായി അനുഭവപ്പെടുന്നു, ഈ ഭാഗങ്ങള്‍. അന്വേഷണത്തില്‍ ഉരുത്തിരിയുന്ന വസ്തുതകളോടുള്ള അനുതാപം എവിടെയോ നഷ്ടപ്പെട്ടു പോകുന്നതായും യാഥാര്‍ത്ഥ്യത്തിനു മുകളില്‍ മാദ്ധ്യമപ്രവര്‍ത്തനമെന്ന തൊഴിലിനെ പ്രോജ്ജ്വലിപ്പിക്കുന്നതായും തോന്നിപ്പോയ സന്ദര്‍ഭങ്ങളുമുണ്ട്. ആഖ്യാനത്തിനു നല്കിയ നോവലിന്റെ ചട്ടക്കൂട് എഴുത്തുകാരന്റെ ലക്ഷ്യത്തെ വഞ്ചിച്ചുവെന്നു പറയണം.<br /><br />രാത്രി മുതല്‍ രാത്രി വരെ എന്ന ശീര്‍ഷകം അടിയന്തരാവസ്ഥ മുതല്‍ സമകാലത്തെ പ്രച്ഛന്ന അടിയന്തരാവസ്ഥ വരെ (ഒരു പക്ഷേ, അന്നത്തേക്കാളും ഭീകരമായത്) എന്ന പ്രതീതി ജനിപ്പിക്കുന്നുണ്ടെങ്കിലും 2022ല്‍ കപിലന് കെബി എഴുതുന്ന കത്തോടെയാണ് ആഖ്യാനം അവസാനിക്കുന്നതെങ്കിലും ആ കത്തില്‍ സമകാലാവസ്ഥയുടെ സൂചനകള്‍ ഉണ്ടെങ്കിലും വായനക്കാരനെ ഉണര്‍ത്താനും പ്രകോപിപ്പിക്കാനും അതു പ്രാപ്തമായില്ല.<br /></span><br /></span><br /></div></div>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com2tag:blogger.com,1999:blog-641698044116271460.post-25764246998173798492023-04-10T13:09:00.021+05:302023-04-10T15:27:05.178+05:30 ശാസ്ത്രജ്ഞാനത്തിന്റെ അതിർത്തികൾ <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjfdiHQaEKuGeIgMRRuL-E5MvLNeHJ9d85ZZ2iN2g6IfQKD4UxY6si3OiUzSgrjueHDK--3-kGrtZLOwG4-haA2Dr6P0KIc6bKGUUlI4kqTtTVtPXkgT6GgvCOzVlgTy3KKcKTjlMk7kIfXa3x4wmS0t-5Ml3_SabKDQ0mvbtkSYqnRQuwK6-bKCmlBtQ/s1024/CMB_Timeline300_no_WMAP(1).jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="676" data-original-width="1024" height="410" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjfdiHQaEKuGeIgMRRuL-E5MvLNeHJ9d85ZZ2iN2g6IfQKD4UxY6si3OiUzSgrjueHDK--3-kGrtZLOwG4-haA2Dr6P0KIc6bKGUUlI4kqTtTVtPXkgT6GgvCOzVlgTy3KKcKTjlMk7kIfXa3x4wmS0t-5Ml3_SabKDQ0mvbtkSYqnRQuwK6-bKCmlBtQ/w642-h410/CMB_Timeline300_no_WMAP(1).jpg" width="642"></a></div><br><p><br></p><p><span style="font-size: medium;">നാം പ്രപഞ്ചത്തെ കുറിച്ചുള്ള വിജ്ഞാനം കൂടുതലായി ആര്ജ്ജിക്കുന്നതനുസരിച്ച് പുതിയ ചോദ്യങ്ങള്‍ ഉയരുകയും കൂടുതല്‍ അജ്ഞാതമായ മേഖലകള്‍ തുറക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ വിജ്ഞാനം പരിമിതമായി തുടരുന്നു. അനിശ്ചിതത്വസിദ്ധാന്തം പ്രകൃതിയുടെ അടിസ്ഥാനനിയമമായി മനസ്സിലാക്കപ്പെടുന്നതിനാല്‍, പ്രകൃതി തന്നെ വിജ്ഞാനത്തിന് ചില അതിര്‍ത്തികള്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്നു വ്യാഖ്യാനിക്കുകയും ചെയ്യാം. എന്നാല്‍, നമ്മുടെ ഇന്ദ്രിയങ്ങളുടെ പരിമിതി നമ്മുടെ വിജ്ഞാനത്തെയും പരിമിതമാക്കുന്നു എന്ന കാര്യം കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുന്നതാണ്. അതിനു രണ്ടു വശങ്ങളുണ്ട്. ഇന്ദ്രിയങ്ങളുടെ പരിമിതിയെ മറികടക്കുന്നതിനോ അതിന്റെ ക്ഷമതയെ വര്‍ദ്ധിപ്പിക്കുന്നതിനോ ഉള്ള എത്രയോ ഉപകരണങ്ങളും സാങ്കേതികവിദ്യാപരിപ്രേക്ഷ്യങ്ങളും മനുഷ്യന് വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നതാണ് ഒരു വശം. ഇതില്‍ പരീക്ഷണശാലയിലെ ഉപകരണങ്ങളെന്ന പോലെ സൈദ്ധാന്തിക ഉപകരണങ്ങളും(ചിന്തയുടെ ഉപകരണങ്ങളും) ഉണ്ടെന്നതാണ് രണ്ടാമത്തേത്. ആപേക്ഷികസിദ്ധാന്തം രൂപപ്പെടുന്നതിന് നോണ്‍ യൂക്ലിഡിയന്‍ ജ്യാമിതിയും ടെന്‍സര്‍ സിദ്ധാന്തങ്ങളും ആവശ്യമായിരുന്നു. സൂക്ഷ്മദര്‍ശിനി സൂക്ഷ്മാണുജീവശാസ്ത്രത്തെ സൃഷ്ടിച്ചതു പോലെ, ആപേക്ഷികസിദ്ധാന്തത്തെ സൃഷ്ടിച്ച ഗണിതശാസ്ത്ര ഉപകരണങ്ങളായിരുന്നു അവയെന്ന് ബാഷ്ലാദ് പറയുന്നുണ്ട്. വിജ്ഞാനാര്‍ജ്ജനത്തിന് ഗണിതശാസ്ത്രം എത്ര പ്രധാനമാണെന്ന് ഇതു കാണിക്കുന്നുണ്ട്. എന്നാല്‍, ഗണിതവും പരിമിതികള്‍ക്കുള്ളിലാണ്. മനുഷ്യന് സാദ്ധ്യമാകുന്ന ഗണിതം മനുഷ്യമസ്തിഷ്ക്കത്തിനു സാദ്ധ്യമാകുന്ന ഗണിതമാണെന്ന(Embodied Mathematics) ആശയം ഓര്‍ക്കുക. നമ്മുടെ മനസ്സും മസ്തിഷ്ക്കവും നാഡീവ്യവസ്ഥയും അറിയാന്‍ അനുവദിക്കുന്ന ഗണിതമാണ്, മനുഷ്യശരീര സാക്ഷാത്കൃതമാകുന്ന ഗണിതമാണ് നാം കൈകാര്യം ചെയ്യുന്നതെന്ന ആശയമാണിത്.</span></p><span style="font-size: medium;">ഭൗതികശാസ്ത്രത്തെ മാത്രമെടുത്താല്‍, <br>ഇതു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ബന്ധം ഉറപ്പിക്കുകയെന്ന ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ നടപ്പിലാക്കാന്‍ ഇപ്പോൾ കഴിയുന്നില്ലെന്നതാണ്.<br> ഉദാഹരണത്തിന്, സ്ട്രിങ് തിയറി മുന്നോട്ടുവയ്ക്കുന്ന സൂപ്പര്‍ പാര്‍ട്ടിക്കിളുകളെ (സെലക്ട്രോണും മറ്റും) കണ്ടെത്താന്‍ ക്ഷമതയുള്ള കണികാത്വരകങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടില്ല. <br>അതാകട്ടെ, വളരെ ഉയര്‍ന്ന വിഭവശേഷി ആവശ്യമുള്ളതാണ്. <br>കോസ്മോളജിയെ പോലുള്ള ഒരു ശാസ്ത്രശാഖ പ്രപഞ്ചത്തെ മൊത്തമായി പരീക്ഷണശാലയായി കാണുന്നു എന്ന സ്ഥിതിയുമുണ്ട്. ശാസ്ത്രസിദ്ധാന്തത്തെ പരീക്ഷണങ്ങളിലൂടെ ഉറപ്പിക്കുകയെന്ന രീതിശാസ്ത്രം തുടര്‍ന്നും സാദ്ധ്യമായേക്കുമോ എന്ന ആശങ്ക പല ശാസ്ത്രജ്ഞന്മാരും ഉയര്‍ത്തുന്നുണ്ട്. <br>ഈ പ്രതിസന്ധികളെ മറികടക്കുന്ന </span><div><span style="font-size: medium;">പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നവരുമുണ്ട്.<br><br>വിജ്ഞാനത്തെ കുറിച്ചുള്ള നമ്മുടെ സങ്കല്പ്പനങ്ങളും പ്രശ്നഭരിതമാണ്. പ്രപഞ്ചത്തെ കുറിച്ചുള്ള ആത്യന്തികവും കേവലവുമായ വിജ്ഞാനമാണോ <br>(Absolute Knowledge) നാം ആഗ്രഹിക്കുന്നത്? </span><div><span style="font-size: medium;">അങ്ങനെയൊരു ജ്ഞാനം സാദ്ധ്യമാണോ?</span></div><div><span style="font-size: medium;"> പ്രപഞ്ചത്തെ സ്ഥിത(static)മായ ഒരു ഉണ്മ(being)യായി</span></div><div><span style="font-size: medium;"> കാണുന്ന സമീപനമല്ലേ അത്? </span></div><div><span style="font-size: medium;"> നിരന്തരം മാറിക്കൊണ്ടിരിക്കുന്ന, വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തെ ശാസ്ത്രം തന്നെ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ? പ്രപഞ്ചം ഒരു ആയിത്തീരലാ(becoming)ണ്. </span></div><div><span style="font-size: medium;">നിരന്തരം മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തെ കുറിച്ച് </span></div><div><span style="font-size: medium;">Absolute Knowledge അസാദ്ധ്യമാണല്ലോ?<br>Absolute Knowledge എന്ന പരികൽപ്പന തന്നെ<br> അബദ്ധത്തിൽ നിന്നും ഉണ്ടാകുന്നതാണ്.<br><br>അമേരിക്കന്‍ സംജ്ഞാന മന:ശാസ്ത്രജ്ഞനായ </span></div><div><span style="font-size: medium;">ഡൊണാള്‍ഡ് ഡി ഫോഫ്മാന്‍ പറയുന്ന മറ്റൊരു (അതിഭൗതിക)വാദവുമുണ്ട്. നമ്മുടെ ഇന്ദ്രിയങ്ങള്‍ പരിണാമത്തിലൂടെ വികസിച്ചു വന്നതാണ്. </span></div><div><span style="font-size: medium;">പരിണാമത്തിലൂടെ സംഭവിച്ച വികാസം </span></div><div><span style="font-size: medium;">യാഥാര്‍ത്ഥ്യത്തെ അതേപടി പകര്‍ന്നു തരുന്നതിനെ</span></div><div><span style="font-size: medium;">അഥവാ യാഥാര്ത്ഥ്യസംവേദനത്തെ</span></div><div><span style="font-size: medium;">സാദ്ധ്യമാക്കുന്നതാണെന്നു കരുതപ്പെടുന്നു. <br>ഈ ധാരണ അബദ്ധമാണെന്നാണ് <br>ഫോഫ്മാന്‍ പറയുന്നത്. <br>യാഥാര്‍ത്ഥ്യമുഖത്തെ മറയ്ക്കുകയും <br>ജീവികളുടെ അതിജീവനാവശ്യങ്ങള്‍ക്കുതകുന്ന</span></div><div><span style="font-size: medium;">സമ്പര്‍ക്കമുഖങ്ങളെ നല്‍കുകയുമാണ് </span></div><div><span style="font-size: medium;">പരിണാമം ചെയ്തതെന്ന് ഡൊണാള്‍ഡ് ഹോഫ്മാന്‍ വാദിക്കുന്നു.<br><br>ശാസ്ത്രത്തിന്റെ വ്യവഹാരങ്ങൾക്കപ്പുറത്ത്<br>യാഥാർത്ഥ്യത്തിന്റെ മണ്ഡലങ്ങൾ ഉണ്ടെന്ന വാദഗതിയുണ്ട്.<br>യാഥാർഥ്യം ഏകമാണെന്ന ധാരണയും വെല്ലുവിളിക്കപ്പെടുന്നുണ്ട്.<br>ഇതിനെല്ലാമപ്പുറത്ത്, ശാസ്ത്രത്തിന്റെ വിജ്ഞാനപദ്ധതിയെ അതിശയിക്കുന്ന മറ്റൊന്ന് ഉദയം കൊണ്ടിട്ടില്ലെന്നും</span></div><div><span style="font-size: medium;">ഇപ്പോഴും ഏറെ വിശ്വാസ്യമായ ജ്ഞാനം<br> ശാസ്ത്രത്തിന്റേതാണെന്നുമുള്ള യാഥാർഥ്യവുമുണ്ട്.</span><div><span style="font-size: medium;"><br></span></div><div><span style="font-size: medium;">***********************************************************************************</span></div><div><br></div><div><div><span style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222;"><div style="font-size: small;"><span color="var(--primary-text)" style="background-color: transparent; font-family: inherit; font-size: 0.9375rem; white-space: pre-wrap;">സത്യം.ശിവം.സുന്ദരം</span></div><div style="font-size: small;"><span color="var(--primary-text)" style="background-color: transparent; font-family: inherit; font-size: 0.9375rem; white-space: pre-wrap;"><br></span></div><div><span color="var(--primary-text)" style="background-color: transparent; font-family: inherit; font-size: 0.9375rem; white-space: pre-wrap;">ശാസ്ത്രം സത്യ(യാഥാ</span><span style="font-size: 15px; white-space: pre-wrap;">ർ</span><span color="var(--primary-text)" style="background-color: transparent; font-family: inherit; font-size: 0.9375rem; white-space: pre-wrap;">ത്ഥ്യ)ത്തെ</span></div><div style="font-size: small;"><span color="var(--primary-text)" style="background-color: transparent; font-family: inherit; font-size: 0.9375rem; white-space: pre-wrap;"><br></span></div><div style="font-size: small;"><span color="var(--primary-text)" style="background-color: transparent; font-family: inherit; font-size: 0.9375rem; white-space: pre-wrap;">അറിയാനുള്ള തീവ്രമായ അന്വേഷണത്തിലാണ്.</span></div></span></span><div style="font-family: inherit;"><div dir="auto" style="font-family: inherit;"><div class="x1iorvi4 x1pi30zi x1swvt13 xjkvuk6" data-ad-comet-preview="message" data-ad-preview="message" id=":r5h:" style="font-family: inherit; padding: 4px 16px;"><div class="x78zum5 xdt5ytf xz62fqu x16ldp7u" style="display: flex; flex-direction: column; font-family: inherit; margin-bottom: -5px; margin-top: -5px;"><div class="xu06os2 x1ok221b" style="font-family: inherit; margin-bottom: 5px; margin-top: 5px;"><span class="x193iq5w xeuugli x13faqbe x1vvkbs x1xmvt09 x1lliihq x1s928wv xhkezso x1gmr53x x1cpjm7i x1fgarty x1943h6x xudqn12 x3x7a5m x6prxxf xvq8zen xo1l8bm xzsf02u x1yc453h" color="var(--primary-text)" dir="auto" style="display: block; font-family: inherit; font-size: 0.9375rem; line-height: 1.3333; max-width: 100%; min-width: 0px; overflow-wrap: break-word; word-break: break-word;"><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a" style="font-family: inherit; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;"><br></div><div dir="auto" style="font-family: inherit;"><br></div><div dir="auto" style="font-family: inherit;">ശാസ്ത്രം സൗന്ദര്യമാകുന്നു.</div><div dir="auto" style="font-family: inherit;"><br></div><div dir="auto" style="font-family: inherit;"><span style="font-family: inherit;"><a style="color: #385898; cursor: pointer; font-family: inherit;" tabindex="-1"></a></span>ശാസ്ത്രത്തിന്<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>റെ സർഗാത്മകതയിൽ, </div><div dir="auto" style="font-family: inherit;"><br></div><div dir="auto" style="font-family: inherit;">അന്വേഷണധിഷണയി<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;">ൽ,</span></div><div dir="auto" style="font-family: inherit;"> </div><div dir="auto" style="font-family: inherit;">ഗണിതശാസ്ത്രസമീകരണങ്ങളിൽ <span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> (ഡിറാക്ക്)</div><div dir="auto" style="font-family: inherit;"> </div><div dir="auto" style="font-family: inherit;">സൗന്ദര്യമുണ്ട്.</div></div><div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a" style="font-family: inherit; margin: 0.5em 0px 0px; overflow-wrap: break-word; white-space: pre-wrap;"><div dir="auto" style="font-family: inherit;"><br></div><div dir="auto" style="font-family: inherit;"><br></div><div dir="auto" style="font-family: inherit;"><br></div><div dir="auto" style="font-family: inherit;">എന്നാൽ <span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>,</div><div dir="auto" style="font-family: inherit;"><br></div><div dir="auto" style="font-family: inherit;">ശാസ്ത്രം ശിവ(ethical)മാണോ?</div><div dir="auto" style="font-family: inherit;"><br></div><div dir="auto" style="font-family: inherit;">ശാസ്ത്രത്തിന് അതിനുള്ളിൽ <span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> തന്നെയുള്ള (ആന്തരികമായ)</div><div dir="auto" style="font-family: inherit;"><br></div><div dir="auto" style="font-family: inherit;">ധർ<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>മ്മബുദ്ധിയോ നീതിചിന്തയോ ഇല്ല. </div><div dir="auto" style="font-family: inherit;"><br></div><div dir="auto" style="font-family: inherit;">യാഥാർത്ഥ്യത്തെ അറിയാനുള്ള അതിതാല്<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>പ്പര്യത്താ<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;">ൽ</span></div><div dir="auto" style="font-family: inherit;"><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"> </span></div><div dir="auto" style="font-family: inherit;">യന്ത്രം കണക്കെയുള്ള നിരന്തരപ്രവർത്തനത്തിനിടയിൽ </div><div dir="auto" style="font-family: inherit;"><br></div><div dir="auto" style="font-family: inherit;">അതു ധർമ്മത്തെയോ നീതിയെയോ കുറിച്ചു ചിന്തിക്കുന്നില്ല.</div><div dir="auto" style="font-family: inherit;"> </div><div dir="auto" style="font-family: inherit;">ശാസ്ത്രത്തിന് അതു പുറമേ നിന്നു നല്<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span>കണം.</div><div dir="auto" style="font-family: inherit;"> </div><div dir="auto" style="font-family: inherit;">ധ<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;">ർ</span>മ്മചിന്ത ശാസ്ത്രത്തിൽ <span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;"></span> പ്രവർത്തിക്കുന്നവ<span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="display: inline-flex; font-family: inherit; margin: 0px 1px; vertical-align: middle;">ർ</span>ക്കുണ്ടാകണം.</div></div></span></div></div></div></div></div><div style="font-family: inherit;"><div class="x168nmei x13lgxp2 x30kzoy x9jhf4c x6ikm8r x10wlt62" data-visualcompletion="ignore-dynamic" style="border-radius: 0px 0px 8px 8px; font-family: inherit; overflow: hidden;"><div style="font-family: inherit;"><div style="font-family: inherit;"><div style="font-family: inherit;"><div class="x1n2onr6" style="font-family: inherit; position: relative;"><div class="x6s0dn4 xi81zsa x78zum5 x6prxxf x13a6bvl xvq8zen xdj266r xktsk01 xat24cr x1d52u69 x889kno x4uap5 x1a8lsjc xkhd6sd xdppsyt" style="align-items: center; border-bottom: 1px solid var(--divider); color: var(--secondary-text); display: flex; font-family: inherit; font-size: 0.9375rem; justify-content: flex-end; line-height: 1.3333; margin: 0px 16px; padding: 10px 0px;"><div class="x6s0dn4 x78zum5 x1iyjqo2 x6ikm8r x10wlt62" style="align-items: center; background-color: white; color: #65676b; display: flex; flex-grow: 1; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; overflow: hidden;"><span aria-label="See who reacted to this" class="x1ja2u2z" role="toolbar" style="font-family: inherit; z-index: 0;"><span class="x6s0dn4 x78zum5 x1e558r4" id=":r5k:" style="align-items: center; display: flex; font-family: inherit; padding-left: 4px;"><span class="x6zyg47 x1xm1mqw xpn8fn3 xtct9fg x13zp6kq x1mcfq15 xrosliz x1wb7cse x13fuv20 xu3j5b3 x1q0q8m5 x26u7qi xamhcws xol2nv xlxy82 x19p7ews xmix8c7 x139jcc6 x1n2onr6 x1xp8n7a xhtitgo" style="border-bottom-color: var(--card-background); border-left-color: var(--card-background); border-radius: 11px; border-right-color: var(--card-background); border-style: solid; border-top-color: var(--card-background); border-width: 2px; font-family: inherit; height: 18px; margin-left: -4px; position: relative; width: 18px; z-index: 2;"><span class="x12myldv x1udsgas xrc8dwe xxxhv2y x1rg5ohu xmix8c7 x1xp8n7a" style="border-radius: 9px; display: inline-block; font-family: inherit; height: 18px; width: 18px;"><span class="x4k7w5x x1h91t0o x1h9r5lt xv2umb2 x1beo9mf xaigb6o x12ejxvf x3igimt xarpa2k xedcshv x1lytzrv x1t2pt76 x7ja8zs x1qrby5j x1jfb8zj" style="align-items: inherit; align-self: inherit; display: inherit; flex-direction: inherit; flex: inherit; font-family: inherit; height: inherit; max-height: inherit; max-width: inherit; min-height: inherit; min-width: inherit; place-content: inherit; width: inherit;"><div aria-label="Like: 10 people" class="x1i10hfl x1qjc9v5 xjbqb8w xjqpnuy xa49m3k xqeqjp1 x2hbi6w x13fuv20 xu3j5b3 x1q0q8m5 x26u7qi x972fbf xcfux6l x1qhh985 xm0m39n x9f619 x1ypdohk xdl72j9 x2lah0s xe8uvvx xdj266r x11i5rnm xat24cr x1mh8g0r x2lwn1j xeuugli xexx8yu x4uap5 x18d9i69 xkhd6sd x1n2onr6 x16tdsg8 x1hl2dhg xggy1nq x1ja2u2z x1t137rt x1o1ewxj x3x9cwd x1e5q0jg x13rtm0m x3nfvp2 x1q0g3np x87ps6o x1lku1pv x1a2a7pz" role="button" style="-webkit-tap-highlight-color: transparent; align-items: stretch; background-color: transparent; border-bottom-color: var(--always-dark-overlay); border-left-color: var(--always-dark-overlay); border-radius: inherit; border-right-color: var(--always-dark-overlay); border-style: solid; border-top-color: var(--always-dark-overlay); border-width: 0px; box-sizing: border-box; cursor: pointer; display: inline-flex; flex-basis: auto; flex-direction: row; flex-shrink: 0; font-family: inherit; list-style: none; margin: 0px; min-height: 0px; min-width: 0px; outline: none; padding: 0px; position: relative; text-align: inherit; touch-action: manipulation; user-select: none; z-index: 0;" tabindex="0"><img class="x16dsc37" height="18" role="presentation" src="data:image/svg+xml,%3csvg xmlns='http://www.w3.org/2000/svg' xmlns:xlink='http://www.w3.org/1999/xlink' viewBox='0 0 16 16'%3e%3cdefs%3e%3clinearGradient id='a' x1='50%25' x2='50%25' y1='0%25' y2='100%25'%3e%3cstop offset='0%25' stop-color='%2318AFFF'/%3e%3cstop offset='100%25' stop-color='%230062DF'/%3e%3c/linearGradient%3e%3cfilter id='c' width='118.8%25' height='118.8%25' x='-9.4%25' y='-9.4%25' filterUnits='objectBoundingBox'%3e%3cfeGaussianBlur in='SourceAlpha' result='shadowBlurInner1' stdDeviation='1'/%3e%3cfeOffset dy='-1' in='shadowBlurInner1' result='shadowOffsetInner1'/%3e%3cfeComposite in='shadowOffsetInner1' in2='SourceAlpha' k2='-1' k3='1' operator='arithmetic' result='shadowInnerInner1'/%3e%3cfeColorMatrix in='shadowInnerInner1' values='0 0 0 0 0 0 0 0 0 0.299356041 0 0 0 0 0.681187726 0 0 0 0.3495684 0'/%3e%3c/filter%3e%3cpath id='b' d='M8 0a8 8 0 00-8 8 8 8 0 1016 0 8 8 0 00-8-8z'/%3e%3c/defs%3e%3cg fill='none'%3e%3cuse fill='url(%23a)' xlink:href='%23b'/%3e%3cuse fill='black' filter='url(%23c)' xlink:href='%23b'/%3e%3cpath fill='white' d='M12.162 7.338c.176.123.338.245.338.674 0 .43-.229.604-.474.725a.73.73 0 01.089.546c-.077.344-.392.611-.672.69.121.194.159.385.015.62-.185.295-.346.407-1.058.407H7.5c-.988 0-1.5-.546-1.5-1V7.665c0-1.23 1.467-2.275 1.467-3.13L7.361 3.47c-.005-.065.008-.224.058-.27.08-.079.301-.2.635-.2.218 0 .363.041.534.123.581.277.732.978.732 1.542 0 .271-.414 1.083-.47 1.364 0 0 .867-.192 1.879-.199 1.061-.006 1.749.19 1.749.842 0 .261-.219.523-.316.666zM3.6 7h.8a.6.6 0 01.6.6v3.8a.6.6 0 01-.6.6h-.8a.6.6 0 01-.6-.6V7.6a.6.6 0 01.6-.6z'/%3e%3c/g%3e%3c/svg%3e" style="border: 0px; vertical-align: top;" width="18"></div></span></span></span></span></span><div style="font-family: inherit;"><span class="x4k7w5x x1h91t0o x1h9r5lt xv2umb2 x1beo9mf xaigb6o x12ejxvf x3igimt xarpa2k xedcshv x1lytzrv x1t2pt76 x7ja8zs x1qrby5j x1jfb8zj" style="align-items: inherit; align-self: inherit; display: inherit; flex-direction: inherit; flex: inherit; font-family: inherit; height: inherit; max-height: inherit; max-width: inherit; min-height: inherit; min-width: inherit; place-content: inherit; width: inherit;"><div class="x1i10hfl xjbqb8w x6umtig x1b1mbwd xaqea5y xav7gou x9f619 x1ypdohk xe8uvvx xdj266r x11i5rnm xat24cr x1mh8g0r xexx8yu x4uap5 x18d9i69 xkhd6sd x16tdsg8 x1hl2dhg xggy1nq x1o1ewxj x3x9cwd x1e5q0jg x13rtm0m x1n2onr6 x87ps6o x1lku1pv x1a2a7pz x1heor9g xnl1qt8 x6ikm8r x10wlt62 x1vjfegm x1lliihq" role="button" style="-webkit-tap-highlight-color: transparent; background-color: transparent; border-color: initial; border-radius: inherit; border-style: initial; border-width: 0px; box-sizing: border-box; color: inherit; cursor: pointer; font-family: inherit; list-style: none; margin: 0px; max-height: 1.3333em; outline: none; overflow: hidden; padding: 0px; position: relative; text-align: inherit; touch-action: manipulation; user-select: none; z-index: 1;" tabindex="0"><div class="x9f619 x1ja2u2z xzpqnlu x1hyvwdk xjm9jq1 x6ikm8r x10wlt62 x10l6tqk x1i1rx1s" style="box-sizing: border-box; clip-path: inset(50%); clip: rect(0px, 0px, 0px, 0px); font-family: inherit; height: 1px; overflow: hidden; position: absolute; width: 1px; z-index: 0;">All reac</div></div></span></div></div><div class="x1c4vz4f x2lah0s xci0xqf" style="background-color: white; color: #65676b; flex-grow: 0; flex-shrink: 0; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; width: 7px;"></div><div class="x9f619 x1n2onr6 x1ja2u2z x78zum5 x2lah0s x1qughib x1qjc9v5 xozqiw3 x1q0g3np xykv574 xbmpl8g x4cne27 xifccgj" style="align-items: stretch; background-color: white; box-sizing: border-box; color: #65676b; display: flex; flex-flow: row nowrap; flex-shrink: 0; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; justify-content: space-between; margin: -6px; position: relative; z-index: 0;"></div></div></div></div></div></div></div></div></div><div><span face="Arial, Helvetica, sans-serif" style="background-color: white; color: #222222; font-size: small;"><br></span></div><div><br></div><div><span style="background-color: white;"><span face="Arial, Helvetica, sans-serif" style="color: #222222; font-size: x-small;"><div>(ഒരു WHATSAPP ഗ്രൂപ്പിൽ നടന്ന ചർച്ചക്കിടയിൽ എഴുതിയ </div><div><br></div><div>കാര്യങ്ങൾ കൂടുതൽ വിശദീകരണങ്ങളോടെ</div></span></span></div></div></div></div>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com0tag:blogger.com,1999:blog-641698044116271460.post-27001965733491743732023-02-11T19:12:00.004+05:302023-03-19T19:58:32.407+05:30"ഈ വിദ്യാഹീനമാർ കേൾക്കാതൊഴിപ്പീല ജീവിതോല്ലാസത്തിൻ സംഗീതത്തെ"<p><br /></p><p><br /></p><p></p><div class="separator" style="clear: both; text-align: center;"><iframe allowfullscreen='allowfullscreen' webkitallowfullscreen='webkitallowfullscreen' mozallowfullscreen='mozallowfullscreen' width='608' height='390' src='https://www.blogger.com/video.g?token=AD6v5dw1Nbg4tB4m4SLI6Kbj2NKng1vXXclDKJ5iBz9QyX5ucAY8dor7ndwT0Zmh2e_eAFja0gZI_FWFrFqZRyAQhA' class='b-hbp-video b-uploaded' frameborder='0'></iframe></div><br /><blockquote style="border: none; margin: 0px 0px 0px 40px; padding: 0px; text-align: left;"><span style="font-size: large;">ബാലാമണിയമ്മ 'മതിലുകള്‍' എന്ന പേരില്‍</span> </blockquote><blockquote style="border: none; margin: 0px 0px 0px 40px; padding: 0px; text-align: left;"><span style="font-size: large;"> ഒരു</span><span style="font-size: large;"> കവിത</span><span style="font-size: large;"> എഴുതിയിട്ടുണ്ട്. വിദ്യാഭ്യാസത്തിലും വിജ്ഞാനത്തിലും ഉല്‍ക്കര്‍ഷേച്ഛുവായ ഒരു അമ്മ മുലകുടി മാറിയിട്ടില്ലാത്ത തന്റെ കുഞ്ഞിനെ വീട്ടിലാക്കി വിദേശത്തു വിദ്യാഭ്യാസത്തിനായി പോകുന്നു. ഉപരിപഠനത്തിനു ശേഷം അവര്‍ മടങ്ങിയെത്തുന്ന സന്ദര്‍ഭത്തെയാണ് കവി ആവിഷ്ക്കരിക്കുന്നത്. ഉജ്ജ്വലമായ വൈകാരികതയുടേയും ഭാവതീവ്രതയുടേയും മുഹൂര്‍ത്തങ്ങളെ ഈ കവിത സൃഷ്ടിക്കുന്നു. അന്നത്തെ മുലകുടി മാറാത്ത കുഞ്ഞിനെയാണ് അമ്മ മനസ്സില്‍ വഹിക്കുന്നതെങ്കിലും ഇപ്പോള്‍ അവന് കൊച്ചു കുഞ്ഞല്ല. വളര്‍ന്നു ബാലനായിരിക്കുന്നു. അമ്മയെ തോല്‍പ്പിക്കാന്‍ അവന്റെ ശൈശവം ഒളിച്ചു പോയിരിക്കുന്നു. അവള് വണ്ടിയിറങ്ങുമ്പോള്‍, അച്ഛന്റെ പിന്നില്‍ മുഖം കുമ്പിട്ട് അന്യനായി നില്ക്കുന്ന ബാലനെ കാണുന്നു. അമ്മയ്ക്കും മകനും ഇടയില്‍ ഒരു വന്മതിലുണ്ടായി തീര്‍ന്നിരുന്നുവോ എന്നു കവിഹൃദയം കേഴുന്നു. </span><div><div><span style="font-size: medium;"><br /></span></div></div><div><div><span style="font-size: large;">'മതിലുകള്‍'എന്ന കവിത ബാലാമണിയമ്മയുടെ ജീവിതദര്‍ശനത്തിന്റെയും സാമൂഹികമായ ഉല്ക്കണ്ഠകളുടെയും സൃഷ്ടിയായിരുന്നു. ആ ജീവിതദര്‍ശനത്തില്‍ കാലഘട്ടത്തിന്റെ ചരിത്രം ഇടപെട്ടു നിര്‍മ്മിക്കപ്പെട്ടതാണ് ആ കവിത എന്നു പറയണം. അന്തര്ജ്ജനങ്ങളോ വീട്ടമ്മമാരോ മാത്രമായി കഴിച്ചു കൂട്ടിയിരുന്ന സ്ത്രീകളുടെ ജീവിതം മാറ്റത്തിനു വിധേയമാകുന്ന സന്ദര്‍ഭം ആഗതമാകുന്നു. മാതൃത്വവും ശുശ്രൂഷയും അടുക്കളജോലിയും മാത്രം സ്ത്രീകളുടെ കര്മ്മമേഖലകളെന്ന് ഉറപ്പിക്കപ്പെട്ടിരുന്ന കാലത്തിന് വിള്ളലേല്‍ക്കുന്നു. സ്ത്രീജീവിതത്തിനു കല്‍പ്പിക്കപ്പെട്ടിരുന്ന ആദര്ശശുദ്ധിക്കേറ്റ വിള്ളലായിരുന്നു അത്. മാതാവായിരിക്കുന്നിടത്തോളം മഹനീയമായി സ്ത്രീജീവിതത്തില് മറ്റൊന്നുമില്ലെന്നു കരുതപ്പെട്ടിരുന്ന ഒരു കാലത്തിന്റെ കവി പുതുകാലം കൊണ്ടുവന്ന മൂല്യസംഘര്‍ഷങ്ങളെ അനുഭവിച്ചതിന്റെ ഫലമായിരുന്നു, ആ കവിത.</span></div></div><div><div><span style="font-size: medium;"><br /></span></div></div><div><div><span style="font-size: large;">വിദ്യാഭ്യാസത്തില്‍ ഉല്ക്കര്ഷേച്ഛുവായി മകനെ വിട്ടുപോയ അമ്മക്ക് മകന്റെ ശൈശവത്തോടൊപ്പം ജീവിതോല്ലാസത്തിന്റെ സംഗീതവും നഷ്ടപ്പെടുന്നു. മക്കളെ മാറില്‍ ചേര്‍ത്തു നില്ക്കുന്ന ഗേഹിനിമാരുടെ ജീവിതോല്ലാസം ഉല്‍ക്കര്‍ഷേച്ഛുവായ അമ്മയുടെ ജീവിതത്തിനില്ല. മടക്കയാത്രയില്‍, വണ്ടിയില്‍ നിന്നും പുറത്തേക്കു നോക്കുന്ന അമ്മ കാണുന്നത് മക്കളെ മാറില്‍ ചേര്‍ത്തു നില്ക്കുന്ന വിദ്യാഹീനരായ അമ്മമാരെയാണ്. വിദ്യാസമ്പന്നയായ താനും വിദ്യാഹീനരായ അമ്മമാരും അവളുടെ മനസ്സില്‍ താരതമ്യം ചെയ്യപ്പെടുന്നു. കവി എഴുതുന്നത് ഇങ്ങനെയാണ് </span></div></div><div><div><span style="font-size: large;"> 'ഏതാറ്റിന്വക്കത്തും ഏതാലിന്ചോട്ടിലും</span></div></div><div><div><span style="font-size: large;">ഏതൊരു മണ്‍കുടില്‍ തന് മുറ്റത്തും നില്ക്കുന്നു </span></div></div><div><div><span style="font-size: large;">നോക്കുന്നു പുഞ്ചിരി തൂകുന്നു </span></div></div><div><div><span style="font-size: large;">മക്കളെ മാര്ചേര്ത്ത ഗേഹിനിമാര് </span></div></div><div><div><span style="font-size: large;">ഈ വിദ്യാഹീനമാര്‍ കേള്ക്കാതൊഴിപ്പീല </span></div></div><div><div><span style="font-size: large;">ജീവിതോല്ലാസത്തിന് സംഗീതത്തെ' </span></div></div><div><div><div style="text-align: left;"><span style="font-size: medium;"><div>ഉല്‍ക്കര്‍ഷേച്ഛുവായ അമ്മ ജീവിതോല്ലാസത്തിന്റെ സംഗീതത്തെ കേള്‍ക്കാതെ ഒഴിച്ചുവിട്ടവളാണ്.വിദ്യാഹീനമാര്‍ പോലും ചെയ്യാത്തതാണ് വിദ്യാസമ്പന്നയായവള്ക്കു ചെയ്യേണ്ടി വരുന്നത്. വിദ്യ ഫലശൂന്യമാകുന്ന സന്ദർഭവുമാണിത്. </div></span></div></div></div></blockquote><div><span style="font-size: large;">ഈ ജീവിതോല്ലാസത്തിന്റെ നിരാസം അന്യമനുഷ്യര്ക്കിടയിലല്ല, അമ്മയ്ക്കും മകനുമിടയില്‍ പോലും മതിലുകള്‍ തീര്‍ക്കുന്നതാണ്. ബാലാമണിയമ്മയുടെ കവിത പ്രശ്നത്തിന്റെ സാകല്യത്തിലുള്ള കാഴ്ച്ചയെ നല്കുമ്പോള് തന്നെ ആദര്‍ശഭാരം പേറിനില്ക്കുന്ന രചനയാണ്. </span><br /><div style="text-align: left;"><span style="font-size: medium;"><br /></span></div><span style="font-size: medium;"><br /></span><span style="font-size: large;">കേരളത്തിന്റെ പില്ക്കാലത്തെ സ്ത്രീയുടെ ചരിത്രം കവി ഉന്നയിച്ച ഈ പ്രശ്നത്തെ ഏറ്റെടുക്കുമ്പോഴും ആണ് - പെണ് സമത്വത്തെ കുറിച്ച്, സ്ത്രീശാക്തീകരണത്തെ കുറിച്ച്, സ്ത്രീ വിമോചനത്തെ കുറിച്ച്, പൊതുമണ്ഡലത്തിലും രാഷ്ട്രീയത്തിലും സ്ത്രീകളുടെ പ്രാതിനിധ്യത്തെ കുറിച്ച്...ഒക്കെ നമ്മുടെ സമൂഹം ചര്‍ച്ച ചെയ്യുമ്പോഴും സവിശേഷമായ രീതിയില്‍ നമ്മളില്‍ വീണ്ടും തുടരുന്നുണ്ട്. കലാപൂര്ണ്ണയില് സംഗീത ചേനംപുല്ലി എഴുതിയ കവിത ഇതിന്റെ ഒരു തെളിവാണ്. ബാലാമണിയമ്മയുടെ കവിതയെ ഇപ്പോള്‍ ഓര്‍ക്കുന്നതിനു എനിക്കു നിമിത്തമായത് സംഗീതയുടെ കവിതയാണ്. സംഗീതയുടെ കവിതയിലെ ഏറ്റവും പ്രധാനവും പ്രസക്തവുമായ വരികള്‍ ഏതാണ്? 'കുഞ്ഞിന്റെ സ്വപ്നത്തിലേക്കു </span><br /><span style="font-size: large;">വിരുന്നു ചെല്ലാന്‍ പറ്റാത്തത്രയും </span><br /><span style="font-size: large;">തിരക്കെന്തായിരുന്നു എനിക്ക്' </span><br /><span style="font-size: large;">അമ്മയുടെ അബോധത്തിലെ ഈ ചോദ്യമാണ് ഈ കവിതയെ നിര്‍മ്മിച്ചതെന്ന് ഞാന്‍ കരുതുന്നു. നമ്മുടെ വ്യവസ്ഥാപിതകുടുംബവ്യവസ്ഥ കെട്ടിയേല്‍പ്പിക്കുന്ന പശ്ചാത്താപമോ കുറ്റബോധമോ ഈ വാക്കുകളിലുണ്ട്. ഒരു പക്ഷേ, സംഗീതയുടെ തലമുറയായിരിക്കണം ഇത് കൂടുതലായി അനുഭവിച്ചത്. ബാലാമണിയമ്മയുടെ കവിതയില്‍ ഇത് വളരെ മുന്നേ വളരെ നന്നായി രേഖിതമായിട്ടുണ്ടെന്നു നാം കണ്ടു. അങ്ങനെ, സംഗീതയുടെ കവിത ബാലാമണിയമ്മയുടെ കവിതയുടെ തുടര്‍ച്ചയാകുന്നു. ഉദ്യോഗസ്ഥകളോ വിദ്യാഭ്യാസത്തില്‍ ഉല്ക്കര്ഷേച്ഛുക്കളോ ആയ കുടുംബിനികള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളാണ് അബോധത്തില്‍ നിന്നും ഈ കവിതയെ ഉണര്‍ത്തുന്നത്. സംഗീതക്ക് തന്റെ കവിത ജീവിതാനുഭവത്തിന്റെ തുടര്‍ച്ചയാണ്. ബാലാമണിയമ്മയുടെ കവിത സൃഷ്ടിക്കുന്ന ഉജ്ജ്വലമായ വൈകാരികതയോ ഭാവതീവ്രതയോ സംഗീതയുടെ കവിത സൃഷ്ടിക്കുന്നില്ലെന്നും പറയണം.</span><br /><span style="font-size: large;">'ഞാന്‍ ജീവിതത്തിലായിരുന്നു </span><br /><span style="font-size: large;">എന്നു മാത്രം </span><br /><span style="font-size: large;">അവനോടുത്തരം പറഞ്ഞു'</span><br /><span style="font-size: large;">സംഗീതയുടെ കവിതയിലെ അമ്മയുടെ ഈ മറുപടി കുഞ്ഞിനു മനസ്സിലാകാത്തതും തന്റെ 'കുറ്റബോധത്തെ' ശമിപ്പിക്കുന്നതും മാത്രമാണ്. എന്നാല്‍, കാലമെത്തിക്കുന്ന പ്രശ്നലോകത്തെ സംഗീതയുടെ കവിതയും ഉള്‍ക്കൊള്ളുന്നു. സംഗീതയുടെ കവിത ഉല്‍ക്കര്‍ഷേച്ഛുക്കളായ സ്ത്രീകളുടെ അബോധത്തെ, മനോലോകത്തെ നമ്മുടെ മുന്നില്‍ വിവൃതമാക്കുന്നു. ബാലാമണിയമ്മയുടെ കവിതയില്‍ ആവിഷ്കൃതമായ പ്രശ്നം നമ്മളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതു പരിഹൃതമായിട്ടില്ലെന്നും സംഗീത രചിച്ച കവിത സൂചിപ്പിക്കുന്നുണ്ട്. </span><br /><span style="font-size: large;">ഈ കവിത ആരുടേതാണ്? </span><br /><span style="font-size: large;">എന്റെയോ അവന്റെയോ?'</span><br /><span style="font-size: large;">എന്ന സംശയത്തിലാണ് ആ കവിത തീരുന്നത്.എനിക്ക് സംശയമില്ല, ഈ കവിത അമ്മയുടേതാണ്.</span><br /><blockquote style="border: none; margin: 0px 0px 0px 40px; padding: 0px; text-align: left;"><div><span style="font-size: medium;"><div><br /></div></span></div></blockquote><blockquote style="border: none; margin: 0px 0px 0px 40px; padding: 0px; text-align: left;"><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;">സംഗീത ചേനംപുല്ലി എഴുതിയ കവിത:</span></div><div><span style="font-size: medium;"><br /></span></div></blockquote><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;">"ഇന്നുച്ചയുറക്കത്തിൽ </span><p></p><p><span style="font-size: medium;">കുഞ്ഞൊരു സ്വപ്നം കണ്ടു </span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;">സ്വപ്നത്തിൽ </span></p><p><span style="font-size: medium;">സ്പൈഡർമാനും ബാറ്റ്മാനും </span></p><p><span style="font-size: medium;">അവനെ വന്നുമ്മവച്ചു </span></p><p><span style="font-size: medium;">ഭയക്കാതെ പതറാതെ </span></p><p><span style="font-size: medium;">വിജയശ്രീലാളിതനായി </span></p><p><span style="font-size: medium;">അവനതേറ്റു വാങ്ങിയത്രേ </span></p><p><span style="font-size: medium;">സംഭവം നടന്ന ഉമ്മറപ്പടി </span></p><p><span style="font-size: medium;">ചുറ്റുമുണ്ടായിരുന്ന ആളുകൾ </span></p><p><span style="font-size: medium;">വസ്തുക്കൾ </span></p><p><span style="font-size: medium;">അണിഞ്ഞിരുന്ന മാസ്ക് </span></p><p><span style="font-size: medium;">എല്ലാ വിശദാംശങ്ങളും </span></p><p><span style="font-size: medium;">അവനോർമ്മയുണ്ട് </span></p><p><span style="font-size: medium;">ഒരു സംശയം മാത്രം </span></p><p><span style="font-size: medium;">എന്റെ സ്വപ്നത്തിൽ വരാതെ </span></p><p><span style="font-size: medium;">അമ്മ എവിടേക്കാണ് പോയത്</span></p><p><span style="font-size: medium;">ഞാനുമതാലോചിച്ചു </span></p><p><span style="font-size: medium;">കുഞ്ഞിന്റെ സ്വപ്നത്തിലേക്കു </span></p><p><span style="font-size: medium;">വിരുന്നു ചെല്ലാൻ പറ്റാത്തത്രയും </span></p><p><span style="font-size: medium;">തിരക്കെന്തായിരുന്നു എനിക്ക് </span></p><p><span style="font-size: medium;">ഞാൻ ജീവിതത്തിലായിരുന്നു </span></p><p><span style="font-size: medium;">എന്നു മാത്രം </span></p><p><span style="font-size: medium;">അവനോടുത്തരം പറഞ്ഞു </span></p><p><span style="font-size: medium;">അപ്പോൾ വേറൊരു സംശയം </span></p><p><span style="font-size: medium;">ഈ കവിത ആരുടേതാണ്?</span></p><p><span style="font-size: medium;">എന്റെയോ അവന്റെയോ?"</span></p><p><span style="font-size: medium;"><br /></span></p><p><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwqzgnzpQj0ajOhTXi1ZlU5jHcxV7PYezG-JgxDu8WWcDz_Gfls2duRLJOvlta6puxri-FE6-e_toseWih6HStW1d6K8SuqiW7S9h2dLhlYGP7MbMX_R5gvQfRDHyoN2fUBc2K4hhcoKKMamyYTuPODKjnCFVwPCEAoBFbVWJrk1eWhEWKIp6LhX-Lsg/s438/12650871_10201178262336139_5528233009555246165_n.jpg" style="margin-left: 1em; margin-right: 1em;"><span style="font-size: medium;"><img border="0" data-original-height="438" data-original-width="413" height="408" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwqzgnzpQj0ajOhTXi1ZlU5jHcxV7PYezG-JgxDu8WWcDz_Gfls2duRLJOvlta6puxri-FE6-e_toseWih6HStW1d6K8SuqiW7S9h2dLhlYGP7MbMX_R5gvQfRDHyoN2fUBc2K4hhcoKKMamyYTuPODKjnCFVwPCEAoBFbVWJrk1eWhEWKIp6LhX-Lsg/w405-h408/12650871_10201178262336139_5528233009555246165_n.jpg" width="405" /></span></a></div><p><span style="font-size: medium;"><br /></span></p></div><blockquote style="border: none; margin: 0 0 0 40px; padding: 0px;"><p style="text-align: left;"><br /></p></blockquote></div>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com0tag:blogger.com,1999:blog-641698044116271460.post-87195410021780916572023-02-07T12:02:00.002+05:302023-02-07T12:10:39.072+05:30രാഷ്ട്രീയശരികളെ കുറിച്ച് <p><span style="font-size: medium;">സാഹിത്യരചന പ്രശ്നീകരണങ്ങളുടെ മേഖലയാണ്. അര്ത്ഥോല്പാദനങ്ങളുടെ മേഖലയാണ്. അവിടെ പൊളിറ്റിക്കല്‍ കറക്ട്നസ് സര്‍ഗാത്മകതയെ നശിപ്പിക്കുകയേ ഉള്ളൂ.പൊളിറ്റിക്കലി കറക്ടായി സാഹിത്യമെഴുതാന്‍ ശ്രമിക്കുന്നവരെ വിമര്‍ശിക്കണം. എന്നാല്‍, പൊളിറ്റിക്കലി കറക്ടായി രാഷ്ട്രീയപ്രവര്‍ത്തനവും സാംസ്കാരികപ്രവര്‍ത്തനവും നടത്തുന്നതു പ്രായോഗികമല്ലെന്നു പറയുന്നവരെ സൂക്ഷിക്കണം. അതു തീരുമാനങ്ങളുടേയും ജനങ്ങള്‍ക്കിടയിലെ പ്രയോഗത്തിന്റേയും മേഖലയാണ്. അവിടെ സ്ഥല-കാലബന്ധിതമായ രാഷ്ട്രീയശരിയെ അന്വേഷിക്കാനും സ്ഥാപിക്കാനും കഴിയണം.</span></p><p><span style="font-size: medium;">രാഷ്ട്രീയശരികള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനു വേണ്ടെന്നു പറയുന്നവരേയും രാഷ്ട്രീയശരികളെ പ്രവര്‍ത്തിക്കാതിരിക്കാനുള്ള മുട്ടായുക്തിയാണെന്നു കാണുന്നവരേയും അങ്ങനെ വാദിക്കുന്നവരേയും രൂക്ഷമായി വിമര്‍ശിക്കണം. രാഷ്ട്രീയശരികള്‍ കേവലസത്യങ്ങളല്ലെങ്കിലും ഇത് ആവശ്യമുണ്ട്.</span></p><p><span style="font-size: medium;">രാഷ്ട്രീയപ്രവര്‍ത്തനത്തിൽ രാഷ്ട്രീയശരികളെ കുറിച്ചുള്ള ആധി പുലർത്തേണ്ടെന്ന സമീപനം പ്രായോഗികപ്രവർത്തനങ്ങൾക്ക് സൈദ്ധാന്തികവ്യവഹാരങ്ങളുടെ status തന്നെ നല്കുന്ന സമീപനമാണെന്നു തോന്നുന്നു. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള യോജിപ്പ് ശാസ്ത്രീയതയുടെ ഉരകല്ലാണെങ്കിലും അവ രണ്ടു മണ്ഡലങ്ങളാണ്. ഐൻസ്റ്റൈന്റെ ദ്രവ്യ-ഊർജ്ജ സമീകരണം കാണിക്കുന്ന സൗന്ദര്യഭാവത്തോടെയല്ല, ഭീകരവിനാശമായാണ് അത് ഭൂമിയിൽ ആദ്യം പ്രയോഗിക്കപ്പെട്ടത്, അണുബോംബിന്റെ രൂപത്തിലാണ്. പ്രയോഗത്തെ കുറിച്ചുള്ള ആധി എല്ലാ സിദ്ധാന്തങ്ങളും പ്രകടിപ്പിക്കണമെന്ന് ഈ ഉദാഹരണമെങ്കിലും കാണിക്കുന്നുണ്ട്.രാഷ്ട്രീയത്തിൽ പ്രത്യേകിച്ചും ഇത് ബാധകമാകണം. അത് ജനജീവിതത്തിന്റെ പ്രശ്നമേഖല കൂടിയാണ്. </span></p><p><span style="font-size: medium;"><span>രാഷ്ട്രീയപ്രവര്‍ത്തനത്തിൽ രാഷ്ട്രീയശരികളെ കുറിച്ചുള്ള ആധി പുലർത്തേണ്ടെന്ന സമീപനം </span><span> </span><span>ഉരുവം കൊള്ളുന്നത് </span><span>ശരിയും തെറ്റും വ്യവച്ഛേദിക്കാന്‍ കഴിയില്ലെന്ന ഏകപക്ഷീയതയിലാകണം. സമൂര്‍ത്ത യാഥാര്‍ത്ഥ്യങ്ങളുടെ മേലുള്ള അന്ധമായ പ്രയോഗത്തെ ഇത് ഏതെങ്കിലും ഒരു ഘട്ടത്തിലെങ്കിലും വിഭാവനം ചെയ്യുന്നുണ്ട്. ഒരു പക്ഷേ, ഫാസിസത്തിനും മതരാഷ്ട്രവാദത്തിനും ഒക്കെ കടന്നുവരാനുള്ള വഴികള്‍ ഇതിലെ അനിശ്ചിതത്വം ഒരുക്കി നല്‍കുന്നുണ്ട്. </span></span></p><p><span style="font-size: medium;">പ്രയോഗങ്ങള്‍ക്കു മുമ്പ് ശരിയാണോയെന്ന ആധി ഉണ്ടായിരിക്കുന്നത് എപ്പോഴും ആവശ്യമാണെന്നു ഞാന്‍ കരുതുന്നു. തിരുത്തലിനെ കുറിച്ചും വീണ്ടും തിരുത്തലിനെ കുറിച്ചും നാം ആലോചിക്കുന്നതിന്റെ ഭാഗം കൂടിയാണത്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ സ്ഥല-കാലബന്ധിതമായ ശരിയെ കുറിച്ചുള്ള വാക്കുകളും അതു കേവലമായ ശരിയാണെന്ന വാദത്തെ സ്വീകരിക്കാതിരിക്കുന്നതും അമിതാധികാരത്തിന്റെ ദുര്‍ഭൂതങ്ങളെ അകറ്റുന്നതും നവീകരണത്തെ സ്വാഗതം ചെയ്യുന്നതുമാണ്. മറിച്ച്, പ്രയോഗത്തിലെ ശരിയെ കുറിച്ചുള്ള ആധിയില്ലായ്മ ഫാസിസത്തേയും മറ്റും ക്ഷണിച്ചു വരുത്തുമെന്നു തീർച്ചയാണ്. ഉത്തരാധുനികത കൊണ്ടുവന്ന ദുര്ഭൂതങ്ങള് ഈ ആധിയുടെ നിരാസത്തിന്റെ ഫലമല്ലേ?</span></p><p><span style="font-size: medium;"><span>ജനാധിപത്യം ഒരു നല്ല സൈദ്ധാന്തികനിർമ്മിതി ആയിരിക്കാം, ആണ്. എന്നാൽ, ജനാധിപത്യവ്യവസ്ഥ പണാധിപത്യവ്യവസ്ഥയോ ഭൂരിപക്ഷാധിപത്യ വ്യവസ്ഥയോ ആയിത്തീരുന്നതിനു നമ്മുടെ രാജ്യം തന്നെ ഉദാഹരണമാണല്ലോ? ജനാധിപത്യം എന്ന വാക്കിന്റെ മൂല്യം അതിന്റെ പ്രവര്‍ത്തനപദ്ധതികളില്‍ എപ്പോഴും പ്രതിഫലിക്കണമെന്നില്ല. ജനാധിപത്യത്തെ കുറിച്ചുള്ള ആധിയും തിരുത്താനുള്ള ജാഗ്രതയും എപ്പോഴും സൂക്ഷിക്കപ്പെടണം. </span><span>രാഷ്ട്രീയമായ ശരികള്‍ക്കു വേണ്ടിയുള്ള വാദം രാഷ്ട്രീയമാ</span>യി തങ്ങൾ ശരിയാണെന്ന് ആണയിടുന്നവരെ നിര്‍മ്മിക്കുമെന്നതു കൊണ്ട്, അത് ചിലപ്പോൾ ഫാസിസത്തിലേക്കു നടന്നു കയറുമെന്നതു കൊണ്ടുമാത്രം രാഷ്ട്രീയമായ ശരികളെ കുറിച്ചുള്ള ആധി ഉപേക്ഷിക്കേണ്ടതില്ല. ഫാസിസത്തെ നേരിടാനും ഈ സങ്കല്പ്പനത്തിനാണല്ലോ കഴിയുന്നത്.</span></p>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com0tag:blogger.com,1999:blog-641698044116271460.post-60432149117965705832023-01-29T18:37:00.008+05:302023-01-29T21:03:47.011+05:30ഒരു വിവർത്തന പണിശാലയിലെ ചില അനുഭവങ്ങള്‍<div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuGmL-rYFaUFoZsk9HnvgQBNNoGyj-HHMe4pnnfODZL93OlKdCVls4vROvx-KNJ212hYz5K1tNsb5ngOGYFTOA2Tqt1ayT3Hq2ND_J48J1mso7cDKH1Mp04kl_2FW42y2TlkLi96DUMDpiAcDXJmMbRrb6qWVU6_lFeYv7jI6xMlVONxG3nkhs_1aBFw/s852/INSIDE%20ATOMS.png" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="593" data-original-width="852" height="358" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuGmL-rYFaUFoZsk9HnvgQBNNoGyj-HHMe4pnnfODZL93OlKdCVls4vROvx-KNJ212hYz5K1tNsb5ngOGYFTOA2Tqt1ayT3Hq2ND_J48J1mso7cDKH1Mp04kl_2FW42y2TlkLi96DUMDpiAcDXJmMbRrb6qWVU6_lFeYv7jI6xMlVONxG3nkhs_1aBFw/w565-h358/INSIDE%20ATOMS.png" width="565" /></a></div><span style="font-size: medium;"><br /></span></div><span style="font-size: medium;"><div><br /><span style="font-size: medium;"><br /></span></div><div>കേരളത്തിലെ ഗവേഷണവിദ്യാഭ്യാസരംഗത്തെ കുറിച്ചു പുതിയ വാര്‍ത്തകളും വിമര്‍ശനങ്ങളും നിത്യേനയെന്നോണം സംഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ? ഭാഷാവിഷയങ്ങളില്‍ മാത്രമല്ല, മാനവികശാസ്ത്രവിഷയങ്ങളിലും ശാസ്ത്രവിഷയങ്ങളിലുമുള്ള പഠനത്തിലും ഗവേഷണത്തിലും വലിയ മൂല്യശോഷണം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നു വേണം കരുതാന്‍. ഇത് കേരളത്തിലെ മാത്രം പ്രശ്നമല്ലെന്നും ഇന്ത്യയിലെമ്പാടും ഇത്രയുമോ ഇതിലേറെയുമോ, ഏറിയോ കുറഞ്ഞോ, രൂക്ഷമായി ഇതു സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്നും കാണാവുന്നതാണ്.</div><br /> കഴിഞ്ഞ ദിവസങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വച്ച് നാഷണല്‍ ട്രാന്സ്ലേഷന് മിഷന്റെ നേതൃത്വത്തില്‍ നടന്ന പണിശാലയിലെ ചില അനുഭവങ്ങള്‍ പങ്കുവയ്ക്കാനാണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്താനും ശാസ്ത്രവിജ്ഞാനം വ്യാപിപ്പിക്കാനും ഉതകുന്ന ചില പുസ്തകങ്ങള്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രചരിപ്പിക്കാനാണ് ഇത്തരം വിവര്ത്തനപണിശാലകള് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട ചില പുസ്തകങ്ങള്‍ പരിശോധിക്കുന്നതിനു വേണ്ടിയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വച്ച് മൂന്നു ദിവസത്തെ പണിശാല നടന്നത്. എല്‍ എസ് കോത്താരി, എസ് പി തിവാരി എന്നിവര്‍ ചേര്‍ന്നു രചിച്ച 'INSIDE ATOMS' എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണ് ഞാനും മടപ്പള്ളി ഗവ.കോളേജിലെ ജി ഹരികൃഷ്ണനും ചേര്‍ന്നു പരിശോധിക്കേണ്ടിയിരുന്നത്. സി എസ് ഐ ആര് ഗോള്‍ഡന്‍ ജുബിലി ഇയര്‍ സീരീസില്‍ ഉള്‍പ്പെടുത്തി ആംഗലഭാഷയില്‍ 1996ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണത്. ഇതിനകം മൂന്നു പതിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടിസ്ഥാനപരമായി കണികാഭൗതികത്തെ കുറിച്ചുള്ള പുസ്തകമാണിത്. രണ്ടു ദശാബ്ദങ്ങള്‍ക്കുള്ളില്‍ വളരെ വലിയ മുന്നേറ്റങ്ങളുണ്ടായ ഒരു ശാസ്ത്രശാഖയാണിത്. അത്തരമൊരു വിഷയത്തില്‍ നിരന്തരം പുതുക്കി നല്‍കേണ്ട അറിവുകളെ മാറ്റങ്ങളോടെ നവീകരിച്ചു നല്‍കാനുള്ള ഒരു ശ്രമവും ഇല്ലെന്നു മാത്രമല്ല, വിവര്‍ത്തനത്തിലെ പിശകുകള്ക്കുപരിയായി അസ്സല് പുസ്തകത്തിലെ ശാസ്ത്രസിദ്ധാന്തപരവും വസ്തുതാപരവുമായ നിരവധി പിശകുകള്‍ കൂടി ഞങ്ങള്‍ക്കു ശ്രദ്ധിക്കേണ്ടി വരുന്ന ഒരു സ്ഥിതിയാണുണ്ടായിരുന്നത്. ഇരുപത്തിയേഴു വര്‍ഷങ്ങള്‍ക്കു മുന്നേ ഇറങ്ങുകയും മൂന്നു പതിപ്പുകളെങ്കിലും ഇംഗ്ലീഷില്‍ പുറത്തിറങ്ങുകയും ഇന്ത്യയിലെമ്പാടും വിതരണം ചെയ്യപ്പെടുകയും ചെയ്ത, ഇന്ത്യയിലെ ശാസ്ത്രഗവേഷണത്തെ മുഴുവന്‍ നയിക്കുന്ന സി എസ് ഐ ആറിന്റെ ഗോള്‍ഡന്‍ ജുബിലി ഇയര്‍ സീരീസില്‍ പെട്ട, ഒരു പുസ്തകത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഉദാഹരണത്തിന്, ശാസ്ത്രസിദ്ധാന്തപരവും വസ്തുതാപരവുമായ ചില പിശകുകള്‍ ശ്രദ്ധിക്കുക. <br /><br /> “The other experiment which clearly establishes the particle nature of light is the scattering of light by free electrons. Arthur H. COMPTON (1892-1962) observed that when X- rays are scattered by electrons there is a decrease in the wavelength of the X-rays, which is independent of the initial wavelength and is dependent only on the angle of scattering. This is referred to as Compton effect.”കോംപ്ടണ്‍ പ്രഭാവത്തെ കുറിച്ചു പറയുന്ന ഭാഗത്തു നിന്നുള്ള ഈ ഉദ്ധരണിയില്‍ നിന്നും നാം മനസ്സിലാക്കുന്നതെന്താണ്? ഇലക്ട്രോണുകളുമായുള്ള പ്രതിപ്രവര്‍ത്തനത്തിന്റെ ഭാഗമായി എക്സ് കിരണങ്ങളുടെ തരംഗദൈര്‍ഘ്യം കുറയുമെന്നാണ് എഴുതിയിരിക്കുന്നത്. എന്നാല്‍, കോംപ്ടണ്‍ പ്രഭാവത്തില്‍, പ്രതിപ്രവര്‍ത്തനത്തിനു ശേഷം എക്സ് കിരണങ്ങളുടെ ഊര്‍ജ്ജവും ആവൃത്തിയും കുറയുകയും തരംഗദൈര്‍ഘ്യം വര്‍ദ്ധിക്കുകയുമാണ് ചെയ്യുന്നതെന്ന് ബിരുദതലം വരെയെങ്കിലും ഭൗതികശാസ്ത്രം പഠിച്ചവര്‍ക്ക് അറിയേണ്ടതാണ്.<br /><br /> “Pauli observed that in the state of an atom specified by a given set of quantum numbers no more than two electrons can be accommodated. If an atom has more than two electrons they have; necessarily to go to states with different quantum numbers. This is referred to: as ‘Pauli’s exclusion principle’ and has been used to explain the arrangement and the properties of different elements in the Periodic Table. This is one of the major achievements of quantum theory of matter.” ഈ ഉദ്ധരണി പോളിയുടെ അപവര്‍ജ്ജനനിയമം വിശദീകരിക്കുന്നതിന് പുസ്തകത്തില്‍ എഴുതിയിരിക്കുന്നതാണ്. ഒരു വ്യവസ്ഥയിലെ രണ്ട് ഇലക്ട്രോണുകള്‍ക്ക് (ഫെര്‍മിയോണുകള്‍ക്ക്) ഒരേ ക്വാണ്ടം അവസ്ഥയില്‍ നിലനില്ക്കാന് കഴിയില്ലെന്ന നിയമമാണിത്. 'രണ്ട് ഇലക്ട്രോണുകള്‍ക്ക്' എന്നത് 'രണ്ടിലേറെ ഇലക്ട്രോണുകള്‍ക്ക്' എന്ന് തെറ്റായി പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. ഒരു ഓര്‍ബിറ്റലില്‍ രണ്ട് ഇലക്ട്രോണുകള്‍ക്ക് ഇരിക്കാന്‍ കഴിയുന്നതു തന്നെ അവ ഏതെങ്കിലും ഒരു ക്വാണ്ടം നമ്പര്‍ വ്യത്യസ്തമായി സ്വീകരിച്ചു കൊണ്ടാണ് സാദ്ധ്യമാകുന്നത്. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളൊന്നായി പുസ്തകം തന്നെ അവതരിപ്പിക്കുന്ന ഒരു നിയമത്തെ തെറ്റായി പുസ്തകത്തില്‍ പ്രസ്താവിക്കുന്നു!<br /><br /><br /> “We already know about the gravitational and the electromagnetic interactions. The other two are: ‘strong’ or nuclear interaction and ‘weak’ interaction. There is a fifth force which acts between quarks, the constituents of the nucleons (name for protons and neutrons taken together). Its agent is gluon.”ഈ ഉദ്ധരണിയില്‍ ഭൗതികശാസ്ത്രജ്ഞന്മാര്ക്കൊന്നും അറിയാത്ത അഞ്ചാമത്തെ അടിസ്ഥാനബലത്തെ കുറിച്ചു പറയുന്നു! ക്വാര്‍ക്കുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതും ശക്തബലമാണെന്നും അതിന്റെ ഏജന്റാണ് ഗ്ലുവോണ്‍ എന്നും പറയേണ്ടിടത്താണ് അഞ്ചാമത്തെ ഒരു ബലം ഉണ്ടെന്ന് എഴുതിയിരിക്കുന്നത്. <br /><br /> വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാനഭൗതികശാസ്ത്രം പഠിപ്പിക്കുന്നതിനും അധികവായനയ്ക്കും നല്കുന്ന പുസ്തകത്തില്‍ ഇങ്ങനെയുള്ള പരമാബദ്ധങ്ങള്‍ നിറയ്ക്കാന്‍ സി എസ് ഐ ആര് തന്നെ മുതിരുന്നുവെന്നത് ശാസ്ത്രവിദ്യാഭ്യാസത്തെ കുറിച്ച് താല്‍പ്പര്യപ്പെടുന്നവരെ ഉല്‍ക്കണ്ഠപ്പെടുത്തുന്നതാണ്. ഈ പുസ്തകം രചിച്ച എല്‍ എസ് കോത്താരിയും എസ് പി തിവാരിയും ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്മാരായിരുന്നുവെന്നാണ് പുസ്തകത്തില്‍ കാണിച്ചിരിക്കുന്നത്. ഇത്തരം അബദ്ധങ്ങള്‍ അവര്‍ എഴുതാന്‍ സാദ്ധ്യതയില്ലെന്നു കരുതിയാല്‍, ഏതെങ്കിലും വിദ്യാര്‍ത്ഥികളെ കൊണ്ടോ മറ്റോ എഴുതിപ്പിച്ച പുസ്തകങ്ങള്‍ വേണ്ടത്ര പരിശോധനയില്ലാതെ പ്രസിദ്ധീകരണത്തിനു നല്കിയെന്നു കരുതേണ്ടി വരും.ഗൗരവപൂർവം എഴുതപ്പെട്ടിട്ടുള്ള എത്രയോ വിജ്ഞാനപ്രദമായ പുസ്തകങ്ങൾ വിവർത്തനത്തിനും പ്രസിദ്ധീകരണത്തിനും ലഭ്യമാണെന്നിരിക്കെ ഇത്തരം പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നത് എന്തു മാനദണ്ഡത്തിലാണ് ? <br /><br /> ഈ ശാസ്ത്രപുസ്തകം ചുമക്കുന്ന പ്രത്യയശാസ്ത്രഭാരത്തെ കുറിച്ചു കൂടി പറയണം. ഈ വാക്യങ്ങള്‍ ശ്രദ്ധിക്കുക!“Bohr devoted considerable time to resolve this paradox and came up with his principle of complementarity. According to this principle, two opposite statements (for example, wave and particle aspects) need not be contradictory, but are com-plementary. This principle is perhaps most significant and revolutionary concept of modern physics. In Indian (generally Eastern) philosophy such situations have been dealt with froth very early times and it was realized that the opposite of a deep truth could also be true. We come across statements like Nirguna Brahma (non-space time universe) and Saguna Brahma (space time universe) to denote the same reality. Looked at casually, these two are contradictory terms.” ആധുനികഭൗതികത്തിലെ വിപ്ലവകരമായ സങ്കല്‍പ്പനം എന്ന പേരില്‍ ഗ്രന്ഥകര്‍ത്താക്കള്‍ അവതരിപ്പിക്കുന്ന ബോറിന്റെ പരസ്പരപൂരകതത്ത്വം ഇപ്പോള്‍ ക്വാണ്ടം ഭൗതികത്തിലെ ഒരു പ്രധാനപ്പെട്ട തത്ത്വം എന്ന നിലയ്ക്ക് പാഠപുസ്തകങ്ങളിലൊന്നും ഉള്ക്കൊള്ളിക്കുന്നതേയില്ല എന്നതാണ് വാസ്തവം. ഒരു കാലത്ത് അനിശ്ചിതത്വനിയമത്തോളം പ്രധാനമായ ഒരു തത്ത്വമായി ബോറും അദ്ദേഹത്തിന്റെ ചില ശിഷ്യന്മാരും ഇതിനെ പരിഗണിച്ചിരുന്നുവെങ്കിലും ബോറിന്റെ ഒരു ദാര്‍ശനികനിലപാട് എന്ന നിലയ്ക്കാണ് ഇപ്പോള്‍ ഇത് ഏറെയും പരിഗണിക്കപ്പെടുന്നത്. അനിശ്ചിതത്വനിയമം തെറ്റെന്നു തെളിയിക്കപ്പെടുന്ന ഒരു സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടാല്‍ ക്വാണ്ടം ബലതന്ത്രം തകര്‍ന്നു പോകുമെന്നു ശാസ്ത്രജ്ഞന്മാര് കരുതുമ്പോള്‍ ബോറിന്റെ പരസ്പരപൂരകതത്ത്വത്തിന് അങ്ങനെയൊരു പദവിയേയില്ല.“Wave and particle characteristics of an electron are complementary potentialities and any attempt to bring one of the potentialities into focus may commensurate vagueness on the other” ബോറിന്റെ പരസ്പരപൂരകതത്ത്വത്തി്ന്റെ ഒരു പ്രസ്താവനയായി ഇതിനെ സ്വീകരിച്ചു കൊണ്ട് പൂര്‍ണ്ണമായും കണികാസ്വഭാവത്തെ ഫോക്കസ് ചെയ്തു കൊണ്ടുള്ള പരീക്ഷണങ്ങള്‍ തരംഗസ്വഭാവത്തെ മനസ്സിലാക്കുന്നതിനെ നശിപ്പിക്കുമോയെന്ന്; മറിച്ചും, അന്വേഷിക്കുന്ന പരീക്ഷണങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാരായ ദീപാങ്കുര്‍ ഹോം, പാര്ത്ഥാഘോഷ്, ഗിരീഷ് അഗര്‍വാള്‍ എന്നീ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര് രൂപപ്പെടുത്തിയ ഒരു പരീക്ഷണം യുതാക്കാ മിസോബുക്കി, യോഷിയുക്കി ഒത്താക്കേ എന്നീ ജാപ്പനീസ് ശാസ്ത്രജ്ഞന്മാര് പരീക്ഷണശാലയില്‍ പരിശോധിക്കുകയുണ്ടായി. കണികാ, തരംഗസ്വഭാവങ്ങള്‍ പരസ്പരം പൂരിപ്പിക്കുന്നവയോ പരസ്പരം വര്ജ്ജിക്കുന്നവയോ അല്ല, ഒരേ സമയം പ്രകടിപ്പിക്കപ്പെടുന്നു എന്ന നിഗമനത്തിലാണ് അവര്‍ എത്തിയത്. ഇത്തരമൊരു ചരിത്രമുള്ള ബോറിന്റെ ദാര്‍ശനിക നിലപാടിനെ സഗുണബ്രഹ്മം, നിര്‍ഗുണബ്രഹ്മം എന്ന ദാര്ശനികസങ്കല്പ്പനങ്ങളെ ന്യായീകരിക്കാന്‍ മാത്രം പുസ്തകത്തില്‍ ഉപയോഗിക്കുന്നത് രചയിതാക്കളുടെ പ്രത്യയശാസ്ത്ര താല്‍പ്പര്യം വ്യക്തമാക്കുന്നതാണ്. പുസ്തകത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ രീതിയില്‍ പ്രത്യയശാസ്ത്രതാല്‍പ്പര്യങ്ങള്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. <br /><br /><br /> നമ്മുടെ വിദ്യാഭ്യാസരംഗം അനഭിലഷണീയമായ പല പ്രവണതകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.
</span>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com3tag:blogger.com,1999:blog-641698044116271460.post-44377768452271061762023-01-24T19:59:00.000+05:302023-01-24T19:59:57.697+05:30 'കേട്ടെഴുത്തുകാരി' നല്കുന്ന പ്രതീക്ഷകള്‍<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8fK8p8JEgjIjac7_2VGh5DCqKb4zeRIZ6XSTdtRvta7_r7gLG5r8n3ebK7wy9F22nPgOx63gmfa1WkQe2RxhrgnznwZCL6IDGvIdU5BmtCW_F3D6SMTIdc6hy0SBdHzSW6aZR8aJJ2gcrzYBfzBTPBZ_gOGlw8v_Y4bqmsnyxoTqQ3N_GtqaWHp915w/s470/karunakaran.jpg.image.470.246.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="246" data-original-width="470" height="307" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8fK8p8JEgjIjac7_2VGh5DCqKb4zeRIZ6XSTdtRvta7_r7gLG5r8n3ebK7wy9F22nPgOx63gmfa1WkQe2RxhrgnznwZCL6IDGvIdU5BmtCW_F3D6SMTIdc6hy0SBdHzSW6aZR8aJJ2gcrzYBfzBTPBZ_gOGlw8v_Y4bqmsnyxoTqQ3N_GtqaWHp915w/w578-h307/karunakaran.jpg.image.470.246.jpg" width="578" /></a></div><div class="separator" style="clear: both; text-align: center;"><br /></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">കരുണാകരന് വ്യത്യസ്തനായ ഒരു എഴുത്തുകാരനാണ്. വ്യവസ്ഥിതമായ ഒരു മലയാളിഭാവുകത്വത്തിന് അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്. ആദ്യകാലങ്ങളില്‍ വളരെ പരീക്ഷണാത്മകമായ ചില സംരംഭങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടിരുന്നു. ശുദ്ധകലാവാദത്തോടുള്ള ചായ്വ് എല്ലാക്കാലത്തും മനസ്സില്‍ സൂക്ഷിക്കുന്നുമുണ്ട്. അതിന്റെ ഏകപക്ഷീയതകള്‍ കരുണാകരന്റെ രചനകളെ പലപ്പോഴും ദുര്‍ബ്ബലവും വിരസവും ആക്കിയിരുന്നു. ആദ്യകാലങ്ങളിലെങ്കിലും, കരുണാകരന്റെ രചനകള്‍ സഹൃദയരിലേക്കെത്താതിരിക്കാന് ഇതു കാരണമായിട്ടുമുണ്ട്. 'യുവാവായിരുന്ന ഒമ്പതുവര്‍ഷം' എന്ന നോവല്‍ അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തില്‍ ഒരു പരിവര്‍ത്തനത്തെ അടയാളപ്പെടുത്തുന്നുണ്ട്. അത് ഒരു വിച്ഛേദമല്ലെന്ന് ഉറപ്പിച്ചു പറയാം. രൂപവും പ്രമേയവും തമ്മിലുള്ള ലയനവും അവയുടെ വൈരുദ്ധ്യാത്മകബന്ധവും ആ നോവലിന്റെ ഏറെ ഭാഗങ്ങളിലും നന്നായി പ്രവര്‍ത്തനക്ഷമമായി. ഇപ്പോള്‍, അതിനു ശേഷം കരുണാകരന് രചിച്ച 'കേട്ടെഴുത്തുകാരി' എന്ന നോവല്‍ വായിച്ചു തീര്‍ത്തിരിക്കുന്നു. ഒ വി വിജയന്, അദ്ദേഹത്തിന്റെ കഥയുടെ കേട്ടെഴുത്തുകാരി എന്നിങ്ങനെ...ഏറെ ആകാംക്ഷകളോടെയാണ് ഈ നോവല്‍ വായിച്ചു തുടങ്ങുക! ആകാംക്ഷകളെയും പ്രതീക്ഷകളെയും ഈ കൃതി പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തിയെന്നു പറയുന്നില്ല. എങ്കിലും നിരന്തരം നവീകരണക്ഷമമായ ഒരു രാഷ്ട്രീയ, സാമൂഹികദര്‍ശനത്തെ സൂക്ഷിക്കുന്ന സര്‍ഗ്ഗധനനായ ഒരു എഴുത്തുകാരനെ ഈ കൃതിയുടെ പല ഭാഗങ്ങളിലും നമുക്കു കണ്ടുമുട്ടാം.<br /><br />നോവലിലെ ഒ വി വിജയനല്ല, രണ്ടു സ്ത്രീകളാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്, വിജയന്റെ കേട്ടെഴുത്തുകാരി പത്മാവതിയും അവളുടെ അമ്മ സീതാലക്ഷ്മിയും. സ്വഭാവചിത്രണത്തില്‍ സീതാലക്ഷ്മി കൂടുതല്‍ മിഴിവോടെ നില്ക്കുന്നു. എഴുത്തുകാരന് കേരളീയ സ്ത്രീസമൂഹത്തോടു പുലര്‍ത്തുന്ന വലിയ പ്രതീക്ഷക്ക് കഥയില്‍ ജീവന് നല്കിയ രൂപങ്ങളാണ് ഈ സ്ത്രീകളെന്നു പറയാം. രമണിയെന്ന സ്ത്രീയെ ഇവരോടൊപ്പം ചേര്‍ത്തു പറയണമെന്ന് കരുതുന്നവരുമുണ്ടാകാം. കഥയുടെ പ്രമേയം ഈ സ്ത്രീകളിലാണ് മുഖ്യമായും നില്‍ക്കുന്നതെന്നും പറയണം. പത്മാവതിയേയും സീതാലക്ഷ്മിയേയും പോലെ നമ്മുടെ സ്ത്രീജീവിതം ഉറച്ച തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തമാകുമ്പോള്‍, അത് പുരുഷാധികാരത്തിന്റെ ധാര്‍ഷ്ട്യത്തിന്റേയും തിന്മയുടേയും ലോകത്തിന് പ്രഹരമാകുകയും പുതിയ ജീവിതത്തിനു കാരണമാകുകയും ചെയ്യുമെന്നു എഴുത്തുകാരനോടൊപ്പം കരുതാന്‍ ഇതെഴുതുന്നയാളും താല്‍പ്പര്യപ്പെടുന്നു. കേട്ടെഴുത്തുകാരിയുടെ അച്ഛന് സേതുപതിയെ പോലീസ് അറസ്റ്റു ചെയ്യുന്നതിനു തൊട്ടുമുമ്പുള്ള നാളുകളിലൊന്നില്‍ ഒരു ബസ് യാത്രയ്ക്കിടക്ക് സേതുലക്ഷ്മി അയാളോടു പറയുന്നുണ്ട് -<br />'നിങ്ങള്‍ ജീവിക്കാന്‍ ഏതുതരം രാജ്യമാണ് ആഗ്രഹിക്കുന്നതെന്ന് എനിക്കും അറിയില്ലായിരുന്നു. ഇത്രനാളും അത് എന്നോടും പറഞ്ഞിട്ടില്ലായിരുന്നു.'<br />പിന്നെ, അയാള്‍ തിരിച്ചുവരുമ്പോള്‍<br />'നിങ്ങള്‍ തിരിച്ചുപോകണം. നിങ്ങള്‍ എന്നെ കാണാന്‍ വരരുത്.'<br />എന്നിങ്ങനെ കരച്ചിലിലേക്കു ഏതു നിമിഷവും ചിതറാവുന്ന ഒച്ചയില്‍ ധൈര്യം സംഭരിച്ചു പറയുന്നവളെ കരുണാകരന് എഴുതുന്നു. മകളോടു സംസാരിക്കുമ്പോള്‍ സീതാലക്ഷ്മി ഇങ്ങനെ പറയുന്നു.<br /><br />'...ഇപ്പോഴാണ് അതു നിന്നോടു പറയാന്‍ ഓര്‍മ്മ വന്നത്. അയാളുടെ ഒരു പ്രവൃത്തിയെ പറ്റിയാണ് അത്. ഈച്ചകളെ ഓരോന്നായി കൊന്ന് തിണ്ണയില്‍ ചിലപ്പോള്‍ നിലത്ത് നിരനിരയായി വെക്കുന്ന ഒരു പ്രവൃത്തിയായിരുന്നു അത്.'<br />അമ്മ സീതാലക്ഷ്മി അച്ഛനെ പറ്റി 'അയാള്‍' എന്നു പറയുന്നത് പത്മാവതി ശ്രദ്ധിക്കുന്നുണ്ട്. അയാള്‍ ഹിന്ദുത്വരാഷ്ട്രീയക്കാരനാണെന്<wbr></wbr>നറിയുന്ന നാളില്‍ സീതാലക്ഷ്മി ചിത്രകാരിയാവാന്‍ തീരുമാനിക്കുന്നു. എം എഫ് ഹുസൈന് ഉള്‍പ്പെടെ ചിത്രം വരയ്ക്കുന്നവരോട് ഹിന്ദുത്വം കാണിച്ച അക്രമങ്ങളെ അവളുടെ പ്രവൃത്തി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വീടിന്റെ തുറന്നിട്ട ഒരു ജാലകത്തിനു മുന്നില്‍ ചിത്രം വരയ്ക്കാനുള്ള ഇച്ഛയുമായി അവള് പല ദിവസം ഇരുന്നുവെങ്കിലും ചി്ര്രതരചന നടക്കുന്നില്ല. പിന്നെ, സീതാലക്ഷ്മിയുടെ മരണശേഷം ആ വീടു സന്ദര്‍ശിക്കുന്ന പത്മാവതി അമ്മയുടെ ചിത്രരചനാസാമഗ്രികളെല്ലാം തനിക്കു വേണ്ടി എടുക്കുന്നു. മകള്‍ അമ്മയോടു നേരിട്ടു പറയുില്ലെങ്കിലും അവളും അച്ഛനെ നിഷേധിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന സന്ദര്‍ഭവും നോവലില്‍ നാം വായിക്കുന്നു.<br /> 'ഫ്ളാറ്റിന്റെ വാതില്ക്കല് തന്റെ പിറന്നാള്‍ ദിവസം കേക്കിന്റെ പെട്ടിയുമായി വന്നു നിന്ന അച്ഛനെ പറ്റി അവള് അമ്മയോടു പറഞ്ഞില്ല. തങ്ങളെ ഇപ്പോഴും പിന്തുടരുന്ന, ഓര്‍ക്കുമ്പോള്‍ ഭയപ്പെടുത്തുന്ന വേറെ ഒരാളെ പോലെയാണ് അച്ഛനിപ്പോള്‍ ...'<br />സ്ത്രീകള്‍ കുടുംബത്തിനുള്ളില്‍ തന്നെ ഹിന്ദുത്വവാദത്തിന്റെ നൃശംസതയെ നേരിടുന്നതിന്റെ പ്രതീക്ഷയെ എഴുതുന്ന വാക്കുകളാണിത്. ആയുസ്സിലും പ്രായത്തിലും ശാപം പോലെ കുടുങ്ങിപ്പോയവനായിട്ടാണ് സേതുലക്ഷ്മി ഹിന്ദുത്വവാദിയായ പത്മാവതിയുടെ അച്ഛനെ എഴുതുന്നത്. ഭാര്യയ്ക്കും മകള്‍ക്കും പ്രായമായിട്ടും അയാള്‍ മാറാതെ അതേ രൂപത്തില്‍ തന്നെ തുടരുന്നു. ഒരിക്കലും പ്രായമാകാതെ പഴയതു പോലെ തന്നെയിരിക്കുന്ന സേതുപതിയെ കുറിച്ച് എഴുത്തുകാരന് തന്നെ പല തവണ പറയുന്നുണ്ട്. അത് ശാപം കിട്ടിയ ജന്മം. അശ്വത്ഥാമാവിനെ പോലെ ഒരിക്കലും മാറാതെ, ഒരിക്കലും പുതുക്കാതെ, വെറുപ്പിന്റേയും പകയുടേയും നിന്ദയുടേയും ചോരയും ചലവും ഒലിപ്പിച്ച് ലോകാവസാനം വരെ തുടരുന്ന നികൃഷ്ടത! എന്നാല്‍, പത്മാവതിയേയും സീതാലക്ഷ്മിയേയും പോലെ ഉറച്ച തീരുമാനമെടുത്ത സ്ത്രീകള്‍ കേരളത്തിലെങ്കിലും ഉണ്ടോയെന്നു സന്ദേഹിക്കാം. മതപൗരോഹിത്യത്തിന്റേയും വര്‍ഗീയതയുടേയും പുരുഷാധികാരത്തിന്റേയും ലോകത്തിനു പിന്തുണ നല്‍കിക്കൊണ്ട്, തങ്ങള്‍ അശുദ്ധകളാണെന്നു സ്വയം പ്രഖ്യാപിച്ച് കാവിക്കൊടികളുമായി തെരുവിലിറങ്ങിയ കുലസ്ത്രീമഹത്ത്വത്തിന്റെ നാടു കൂടിയാണിത്.</div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><br /></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgF9_kYGl311Z-z5VKF6lFQZaxrDX83G3_NgwZSEE4jzStv4zhpTvrPmdA7KJQp3veNV-YkPKZGz5XVaWEU7MNP7RSLamtAoYNpK3f7kWjVoJ55Z8_oKhSWbSV1uMJ2iWaqEdtCMeg4C_bO4bDKtZXIwgAbtsZLS0IUIQpu5O8y5C4O4Q2u8lIp1UNIGg/s612/kette.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="588" data-original-width="612" height="372" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgF9_kYGl311Z-z5VKF6lFQZaxrDX83G3_NgwZSEE4jzStv4zhpTvrPmdA7KJQp3veNV-YkPKZGz5XVaWEU7MNP7RSLamtAoYNpK3f7kWjVoJ55Z8_oKhSWbSV1uMJ2iWaqEdtCMeg4C_bO4bDKtZXIwgAbtsZLS0IUIQpu5O8y5C4O4Q2u8lIp1UNIGg/w621-h372/kette.PNG" width="621" /></a></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><br /><br />1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനും 2014ലെ തീവ്രവലതുപക്ഷകക്ഷിയുടെ അധികാരാരോഹണത്തിനുമിടയിലെ കാലയളവാണ് നോവലില്‍. അടിയന്തരാവസ്ഥയുടെ നാളുകളിലാണ് ഹിന്ദുത്വവാദിയായ സേതുപതി അറസ്റ്റു ചെയ്യപ്പെടുന്നത്. അന്ന് തീവ്രവലതുപക്ഷവും നിരോധിക്കപ്പെട്ടിരുന്നു. ഹിന്ദുത്വത്തിന്റെ രാജ്യസങ്കല്പ്പനത്തെ പേറുന്ന സേതുപതിയെ നിശിതമായ വിചാരണയ്ക്കു വിധേയമാക്കുന്ന കരുണാകരന്റെ കഥാപാത്രങ്ങള്‍ തീവ്രഇടതുപക്ഷത്തെ സ്നേഹത്തോടെയും സഹഭാവത്തോടെയും കാണുന്നു. ഒമ്പതുവര്‍ഷം മാത്രം യുവാവായിരുന്നവനെന്നു സ്വയം വിളിക്കുന്ന രാമു; കരുണാകരന്റെ പഴയ നോവലിലെ കഥാപാത്രം, ഇവിടെ പത്മാവതിയുടെ ഇഷ്ടകവിയും സുഹൃത്തുമായി പ്രത്യക്ഷപ്പെടുന്നു. തീവ്രവലതുപക്ഷകക്ഷി വിജയിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന ദിവസം ഒരു കോഫീഹൗസില്‍ വച്ച് പത്മാവതിയും രാമുവും ഷീബയും കണ്ടുമുട്ടുന്നു. ഷീബ രാമുവിനെ ചൂണ്ടി പറയുന്നു-<br />'എന്റെ ഉപ്പ ഇതാ ഇവര്‍ കുറച്ചു പേരോടൊപ്പം ഈ രാജ്യത്ത് മറ്റൊരു രാജ്യം കൊണ്ടുവരാന്‍ പോയതാണ്. ആ രാജ്യം പക്ഷേ വന്നതേയില്ല. ഉപ്പ ഇതേ രാജ്യത്തില്‍ തന്നെ പാര്‍ത്ത് പിന്നെ പോവുകയും ചെയ്തു. മരിക്കുന്നതുവരെ അതേ സ്വപ്നം സ്വന്തം നൊസ്സാക്കി ഓര്‍ത്തുകൊണ്ട്.''<br />തെരഞ്ഞെടുപ്പു വാര്‍ത്തകളില്‍ മനസ്സുകെട്ട് പുറത്തിറങ്ങിയതാണെന്നു പറയുന്ന പത്മാവതിയോട് രാമു പറയുന്നത് ഇങ്ങനെയാണ്.<br />'രാജ്യം പൗരന്റെ സങ്കല്‍പ്പത്തില്‍ തന്നെ ഇല്ലാത്ത ദിവസങ്ങളില്‍ ഈ രാജ്യം നമ്മള് വിട്ടുപോന്നിരിക്കുന്നു.''<br />കരുണാകരന് തീവ്രവലതുപക്ഷത്തേയും തീവ്രഇടതുപക്ഷത്തേയും ഒരേ രീതിയിലല്ല കാണുന്നതെന്ന കാര്യം പ്രധാനമാണ്. രാഷ്ട്രീയദര്ശനത്തിലെ വലിയ അന്തരം തീവ്രഇടതുപക്ഷത്തെ പത്മാവതിക്കു സ്വീകാര്യമാകുന്ന ജൈവപക്ഷമാക്കുന്നുണ്ട്. കരുണാകരന് എന്ന എഴുത്തുകാരന് തന്റെ ജീവിതത്തിന്റെ ചില സന്ദര്‍ഭങ്ങളിലെങ്കിലും ഇടതുപക്ഷതീവ്രവാദിയായിരുന്നു. (പലപ്പോഴും അത് കെ. വേണു വരെ മാത്രം എത്തിനില്‍ക്കുന്നതായി എനിക്കു തോന്നുന്നുണ്ട്) എന്നാല്‍, ഇപ്പോള്‍ തികഞ്ഞ ജനാധിപത്യവാദിയുടെ മുഖവുമായാണ് അദ്ദേഹം സാമൂഹികമാദ്ധ്യമങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുന്നത്. നല്ല ജനാധിപത്യവാദികള്‍ക്ക് തീവ്രഇടതുപക്ഷം എത്രമാത്രം ജൈവപക്ഷമാണെന്ന് തിരിച്ചറിയാന്‍ കഴിയും!<br /><br />ഒ വി വിജയനേയും അദ്ദേഹത്തിന്റെ എഴുത്തിനെയും ചുറ്റിപ്പറ്റിയാണ് നോവല്‍ രചിക്കപ്പെട്ടിരിക്കുന്നതെന്നു പറഞ്ഞല്ലോ? വിജയന്റെ പഴയ കഥാപാത്രങ്ങള്‍ ശിവരാമന്നായരും നൈജാമലിയും ഈ നോവലിലും അദ്ദേഹത്തിന്റെ നല്ല സുഹൃത്തുക്കളായി കഥാപാത്രങ്ങളായി വരുന്നുണ്ട്. നോവലിലെ സംഭാഷണങ്ങളില്‍ നിന്ന് വിജയന്റെ ചില വാക്കുകള്‍ ഇവിടെ എഴുതുന്നത് ഉചിതമായിരിക്കും. നോവലിന്റെ ദര്ശനതലത്തേയും വായനക്കാരനു നല്കുന്ന ചിന്താഭാരത്തെയും അതു കാണിച്ചു തരും.<br /> 'നമ്മള് മനുഷ്യര്‍ ഭൂമിയില്‍ ദു:ഖിതരായി തന്നെ തുടരും. നാം അധികാരവും ഭരണവും കണ്ടുപിടിച്ചവരാണ്.'<br /> 'ഭരിക്കുന്നവര്‍ ഒരിക്കലും അവരുടെ കണ്ണുചിമ്മില്ല. അവര്‍ക്ക് എപ്പോഴും പേടിയാണ്.'<br />(ഈ വാക്കുകള്‍ കേട്ട പത്മാവതി എപ്പോഴും കണ്ണുതുറന്നിരിക്കുന്ന ക്രുദ്ധപുരുഷരൂപമായി ഭരണകൂടത്തെ സങ്കല്പ്പിക്കുന്നുണ്ട്.)<br />'എന്റെ പേടി മാറാനല്ലേ ഞാന്‍ കഥകള്‍ എഴുതുന്നത്?'<br />മറ്റൊരു വാക്യം ഉദ്ധരിക്കാനുള്ളത് വിജയനെ കുറിച്ച് ഭ്രാന്തനോ ജ്ഞാനിയോ ആയ പട്ടേരി പറഞ്ഞ വാക്കുകളാണ്. 'വ്യഥയാണ് ആ മനുഷ്യന്റെ മനസ്സില്‍. വ്യഥ ഇരുട്ടുമാണ്. അതിനാല്‍ തന്നെ അപൂര്‍ണ്ണമാണ് അയാള്‍ കാണുന്ന പലതും.'<br /><br />കരുണാകരന്റെ നോവല്‍ ജാതിയെ പ്രശ്നീകരിക്കുന്ന ചില സന്ദര്‍ഭങ്ങളെ സൃഷ്ടിക്കുന്നുണ്ട്. തലമുറകളുടെ കഥ എഴുതാനാണ് വിജയന് വീണ്ടും പാലക്കാട്ടേക്കു വന്നത്. യദൃച്ഛയാ പത്മാവതി അയാളുടെ കേട്ടെഴുത്തുകാരിയായി വരുന്നു. വിജയന് പത്മാവതിക്കു കഥ പറഞ്ഞു കൊടുക്കുന്നു.<br />'അന്നും പൂച്ചകള്‍ക്ക് എവിടെയും പ്രവേശിക്കാമായിരുന്നതിനാല്‍ ഗംഭീരമായ എടുപ്പോടെ നിന്ന ആ ക്ഷേത്രത്തില്‍ രാവു മുഴുവനും ക്ഷേത്രത്തില്‍ കഴിയാനും കണ്‍നിറയെ ഭഗവാനെ കാണാനും വേണ്ടി അതിനും ഏഴുദിവസം മുമ്പു വിവാഹിതരായ ചീതയും രാമനും, പറയജാതിയില്‍ ജനിച്ച പെണ്ണും ആണും, വെളുപ്പും കറുപ്പും നിറമുള്ള പൂച്ചകളുടെ വേഷം സ്വീകരിച്ച് വൈകുന്നേരത്തോടെ ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തി. വളരെ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് താഴ്ന്ന ജാതിയില്‍ ജനിച്ചവര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനമില്ലാതിരുന്ന കാലത്ത്.'<br />അതു രമണി വിജയനോടു പറഞ്ഞ കഥയാണ്. രമണിയുടേയും വേലായുധന്റേയും കഥ. രമണിയെന്ന കഥാപാത്രത്തിനും നോവലിസ്റ്റ് ചില സവിശേഷമായ ചാരുതകള്‍ നല്‍കുന്നുണ്ട്. ജാതിഭേദങ്ങളുടേയും അയിത്താചാരങ്ങളുടേയും കഥയാണ് രമണി പറയുന്നത്. രമണിയുടെ കഥ കേട്ട വിജയന് പറഞ്ഞു:<br />'ജാതിയുടെ രഹസ്യങ്ങള്‍ എന്നെ ചിലപ്പോള്‍ അമ്പരപ്പിക്കുന്നു.'<br />സന്ധ്യയാകുമ്പോള്‍ വിജനമാകുന്ന പാടങ്ങളും പറമ്പുകളും വീണ്ടും കാണുന്നതു പോലെ വിജയനു തോന്നി. ആ വിജനതയെ അമ്പരപ്പിച്ചു കൊണ്ട് ഒരു നിലവിളി കേട്ട പോലെയും. വേലായുധനെ കൊല്ലുന്ന സേതുപതിയില്‍ നിന്നും ജാതിചിന്തയുടെ നീചമായ വാക്കുകള്‍ പിന്നെയും നാം കേള്‍ക്കുന്നു. വിജയന് ആ കഥ പൂര്‍ത്തിയാക്കുന്നില്ല.<br /><br />വിജയനെ അന്വേഷിച്ചു വരുന്ന പോലീസുകാരന് അബ്ദുല്‍അസീസ് സ്വഭാവചിത്രണത്തില്‍ ഏറെ മികവുകളുള്ള ഒരു കഥാപാത്രമാണ്. ഇയാളില്‍ നിറഞ്ഞിരിക്കുന്ന വൈരുദ്ധ്യങ്ങള്‍ ഒരു മനുഷ്യനിലെ പല മനുഷ്യരെ കുറിച്ചു വിചാരിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു. വിജയന് ഇടതുപക്ഷതീവ്രവാദികളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കാനാണ് അബ്ദുല്‍ അസീസ് വരുന്നത്. വിജയന്റെ വായനക്കാരനാണ് അയാള്‍. ആരാധകന്. വിജയന്റെ കേട്ടെഴുത്തുകാരന് സേതുപതി ഒരു വലതുപക്ഷതീവ്രവാദിയാണെന്ന് ഇയാളാണ് മനസ്സിലാക്കുന്നത്. സേതുപതിയുടെ അറസ്റ്റിലേക്കു നയിക്കുന്നതും ഇയാള്‍ തന്നെ. തീവ്രവലതുപക്ഷം അധികാരമേറ്റെടുത്തതിനു ശേഷം സേതുപതി പഴയ അതേ രൂപത്തില്‍ അപ്പോഴേക്കും സര്‍വ്വീസില്‍ നിന്നും വിരമിച്ച ഈ പോലീസുകാരനെ കാണാന്‍ വരുന്നുണ്ട്. വിജയന്റെ വായനക്കാരനാണെന്നതു കൊണ്ടു മാത്രം സേതുപതിയുടെ കൊലയില്‍ നിന്നും അസീസ് രക്ഷ നേടുന്നു. സേതുപതിയില്‍ നിന്നും വിജയന്റെ വായനക്കാരനായിരുന്ന വേലായുധനു ലഭിക്കാതിരുന്ന കാരുണ്യമാണ് ഇയാള്‍ക്കു ലഭിക്കുന്നത്. അബ്ദുല്‍ അസീസിനോടു നീ ഇനി ഭയത്തില്‍ മാത്രം ജീവിക്കുകയെന്നു പറയാതെ പറയുന്ന തീവ്രവലതുരാഷ്ട്രീയത്തെ വരികള്‍ക്കിടയില്‍ നാം വായിക്കുന്നു. വിജയന്റെ കേട്ടെഴുത്തുകാരനായിരുന്നു സേതുപതി എന്ന കാര്യം നമ്മുടെ ഭാഷയിലെ ഏറെ പ്രധാനിയായ എഴുത്തുകാരന്റെ ശൈലിയില്‍ ചിലരെങ്കിലും ആരോപിക്കുന്ന സവര്‍ണ്ണതയുടെ മൂലകങ്ങളെ ധ്വനിപ്പിക്കുന്നുണ്ടോയെന്നും ആലോചിക്കാം.<br /><br />ഒട്ടും തന്നെ രേഖീയമല്ലാത്ത ഒരു രചനാശൈലിയാണ് ഈ നോവലിനുള്ളത്. വിജയനേയും അദ്ദേഹത്തിന്റെ എഴുത്തിനെയും ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടെങ്കിലും ചിതറിയ ഒരു ഘടനയാണ് ഇതിനുള്ളത് അത് നോവലിന് സവിശേഷമായ മെച്ചങ്ങളൊന്നും നീട്ടുന്നില്ല. സീതാലക്ഷ്മിയുടേയും മകളുടേയും ആര്‍ജ്ജവമുള്ള മനസ്സു കൊണ്ടും കൃതിയുടെ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെടുന്ന നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കുറേ നുറുങ്ങുകള്‍ കൊണ്ടും ആയിരിക്കണം ഈ നോവലിനെ നാം ഇഷ്ടപ്പെടുക.<br /><br /></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;">******************************<wbr></wbr>******************************<wbr></wbr>******************************</div>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com0tag:blogger.com,1999:blog-641698044116271460.post-69054330610728139322023-01-21T00:10:00.004+05:302023-01-21T22:21:01.322+05:30 ഈ ഉച്ചയിലെ മലയാളിമയക്കം<p><br></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhh1zIG1YrjHaC85H1Uh0dMnmkkEqA4P4DR79Tiel7b9hDxJZlyNXjxC_x72VBNlNxVwXWT2mlTl70UpK-rLvBmJge2BacfCKP-0prG2n1g2iI6DN-ETJrRmw-rm1hjByVtquqVRsUWgR-wq0yPU8kFM9QKIBkT8nEQO8HPgHloG3455UssxxgeecAXxg/s795/Screenshot%202023-01-20%20235329.png" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="454" data-original-width="795" height="350" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhh1zIG1YrjHaC85H1Uh0dMnmkkEqA4P4DR79Tiel7b9hDxJZlyNXjxC_x72VBNlNxVwXWT2mlTl70UpK-rLvBmJge2BacfCKP-0prG2n1g2iI6DN-ETJrRmw-rm1hjByVtquqVRsUWgR-wq0yPU8kFM9QKIBkT8nEQO8HPgHloG3455UssxxgeecAXxg/w582-h350/Screenshot%202023-01-20%20235329.png" width="582"></a></div><p><br></p><p><span style="font-size: medium;"><span>ലിജോ ജോസ് പെല്ലിശേരിയുടെ 'നന്‍പകല്‍ നേരത്തെ മയക്കം' സമകാലമലയാളിയുടെ മനസ്സിനെ അഴിക്കുകയും അവന്റെ (അവളുടേയും) ആന്തരികലോകത്തെ നമുക്കേവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ പ്രത്യക്ഷീകരിക്കുകയും ചെയ്യുന്നു. സമകാലമലയാളിമനസ്സിനെതിരായ ആക്രമണവും മലയാളിയുടെ അബോധത്തിന്റെ പ്രകാശനവുമായി ഈ ചലച്ചിത്രം മാറുന്നു. സ്വൈര</span><span>മുള്ള സ്ഥിതാവസ്ഥയെ വിട്ട് എങ്ങെങ്ങോ എത്തിച്ചേരാന്‍ വെമ്പുകയും അതിനായി അലയുകയും ചെയ്യുന്ന മനുഷ്യമനസ്സിന്റെ ഭ്രമാത്മകതയുടെ ആവിഷ്ക്കരണമെന്ന സാമാന്യപാഠത്തിലുപരി മലയാളിക്കുള്ള ചില സവിശേഷപാഠങ്ങളെ ഈ ചലച്ചിത്രം ഒരുക്കുന്നുണ്ട്</span></span><span style="font-size: large;">.</span></p><p><span style="font-size: medium;"><br></span></p><p><span style="font-size: medium;"><span>ഇത് ഒരു ലോകസിനിമയാണെന്ന് സ്വയം തിരിച്ചറിഞ്ഞുകൊണ്ട്, മലയാളത്തേയും തമിഴിനേയും ലോകത്തിലെ മുഴുവന്‍ പ്രേക്ഷകര്‍ക്കുമായി പരിചയപ്പെടുത്തിക്കൊണ്ടാണ് ഈ ചലച്ചിത്രം ആരംഭിക്കുന്നത്. അങ്ങനെ, ഈ ചലച്ചിത്രം മലയാളത്തേയും തമിഴിനേയും കുറിച്ചാണ്. മലയാളികളേയും തമിഴരേയും കുറിച്ചാണ്. ഇത് ഒരു മലയാളചലച്ചിത്രം മാത്രമല്ല, തമിഴ് ചലച്ചിത്രം കൂടിയാണ്. മലയാളി ഒരുക്കിയ മലയാളചലച്ചിത്രം </span><span>തമിഴ് ചലച്ചിത്രം കൂടിയായി മാറിത്തീര്‍ന്നതാണ്. മലയാളിയുടെ അബോധത്തിലെ തമിഴാണ് ഈ ചലച്ചിത്രത്തിന്റെ പ്രേരണ. മലയാളിക്ക് തമിഴകത്തോട് ഏറെ ആഭിമുഖ്യങ്ങളുണ്ട്. എന്നും എപ്പോഴും ഏറിയും കുറഞ്ഞും ഈ ആഭിമുഖ്യങ്ങള്‍ സൂക്ഷിക്കപ്പെട്ടിരുന്നു. പഴയ തമിഴകത്തില്‍ മലയാളി കൂടി ഉണ്ടായിരുന്നല്ലോ? ഏതോ ചരിത്രസന്ധിയില്‍ ചിതറിപ്പോയതാണ്. ഇപ്പോള്‍, നമ്മുടെ വലിയ കലാകാരന്മാരായ ജോണ്‍ ഏബ്രഹാമിലും ആറ്റൂര്‍ രവിവര്‍മ്മയിലും മറ്റും കൂടിക്കടന്ന് മലയാളിയുടെ തമിഴ് ആഭിമുഖ്യങ്ങള്‍ ലിജോ ജോസിലും ഹരീഷിലും മമ്മൂട്ടിയിലും എത്തിച്ചേര്‍ന്നിരിക്കുന്നു. </span></span></p><p><span style="font-size: medium;"><br></span></p><p><span style="font-size: medium;">തങ്ങളുടെ ദൈവത്തെ തേടി തമിഴ്നാട്ടിലെ വേളാങ്കണ്ണിയിലേക്കു പോയ മലയാളികളുടെ ഒരു യാത്രാസംഘത്തിന്റെ രണ്ടു ദിവസത്തെ ജീവിതാനുഭവങ്ങളുടെ ആവിഷ്ക്കാരമാണ് ഈ ചലച്ചിത്രം. ദൈവത്തെ തേടുന്ന യാത്ര ജീവിതത്തിന്റെ പൊരുളിനെ തേടിയുള്ള യാത്ര കൂടിയാണ്. ഈ ചലച്ചിത്രത്തിലെ മലയാളികളുടെ ദൈവം കുടികൊള്ളുന്നത് തമിഴ്നാട്ടിലാണെന്നതു മലയാളമനസ്സിന്റെ ആഭിമുഖ്യങ്ങളുടെ സൂചനയാകുന്നുണ്ട്. പുറത്തേക്ക് വലിയ ദൈവവിശ്വാസങ്ങളൊന്നും പ്രകടിപ്പിക്കാത്ത ജെയിംസ് എന്ന കഥാപാത്രത്തിലൂടെ സമകാലമലയാളിയുടെ ജീവിതപ്പൊരുളിനെ തേടിയുള്ള യാത്രയായി ഈ തീര്‍ത്ഥയാത്രയെ ചലച്ചിത്രകാരന് പരിവര്‍ത്തിപ്പിക്കുന്നു. ജെയിംസാകട്ടെ, മുഴുവന്‍ മലയാളികളുടേയും പ്രതിനിധിയായി മാറുകയും ജെയിംസിലൂടെ പ്രകടമാകുന്നതെല്ലാം മലയാളമനസ്സിന്റെ പ്രകടനങ്ങളായി മാറിത്തീരുകയും ചെയ്യുന്നു. സമകാലമലയാളിയുടെ അബോധം ഒരു തമിഴനായി മാറിത്തീരാന്‍ ആഗ്രഹിക്കുന്നുണ്ട്. തന്റെ സ്വത്വത്തില്‍ നിന്നും നന്മയെ ഉരിഞ്ഞുകളഞ്ഞ് സ്വാര്‍ത്ഥതയുടേയും പൊങ്ങച്ചങ്ങളുടേയും പര്യായങ്ങളായി തീര്‍ന്ന, മദ്ധ്യവര്ഗമലയാളിയുടെ അബോധത്തിലെ ഭാവപ്പകര്‍ച്ചകളാണ് ജെയിംസിലൂടെ ആവിഷ്ക്കൃതമാകുന്നത്. ചലച്ചിത്രത്തില്‍ കാണുന്നത് നാടകകലാകാരന്മാരുടെ തീര്ത്ഥയാത്രയാണെന്നത് ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തു കാണണം. നാടകമേ ഉലകം എന്ന ചൊല്ലിലൂടെ നാടകത്തിനു ലോകത്തോടും ജീവിതത്തോടും ഉള്ള ബന്ധങ്ങള്‍ സൂചിപ്പിക്കപ്പെടുക മാത്രമല്ല, മറ്റൊരു വ്യാഖ്യാനതലത്തില് ജീവിതത്തെ അഭിനയമാക്കി മാറ്റുന്ന മലയാളിവേഷങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നു, ചലച്ചിത്രകാരന്. ജീവിതനാടകമാടുന്ന ഈ മനുഷ്യരില്‍ വ്യത്യസ്തനായ ഒരുവനിലേക്ക് മലയാളിയുടെ തമിഴ് ആഭിമുഖ്യങ്ങള്‍ കുടിയേറുന്നു. അത് പകര്‍ന്നാടുന്നു. മലയാളി പകല്‍മയക്കം വിട്ടു തമിഴ് ഊരിലേക്ക് ഉണരുന്നു.</span></p><p><span style="font-size: medium;"><br></span></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEix2TKoDPUjVdVHV5-QVcNA2f6qN1KQCjPsjZ5kTy-yEJoBvCgx8yALzO5Ve8l7M0aoCAa9-A9JBSynjCQ6Sol45DJ0-XxqSseyIomBS3pkDqRqoREj6zvlxBAQ30cSsgWEkNWnLtgDyDhMgqbvusPnHuLJCjQmmSOEbf-gUBVTtIi4foRlDtm7MQtoqA/s1200/nanpakal-1674138410.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="675" data-original-width="1200" height="407" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEix2TKoDPUjVdVHV5-QVcNA2f6qN1KQCjPsjZ5kTy-yEJoBvCgx8yALzO5Ve8l7M0aoCAa9-A9JBSynjCQ6Sol45DJ0-XxqSseyIomBS3pkDqRqoREj6zvlxBAQ30cSsgWEkNWnLtgDyDhMgqbvusPnHuLJCjQmmSOEbf-gUBVTtIi4foRlDtm7MQtoqA/w674-h407/nanpakal-1674138410.jpg" width="674"></a></div><p></p><p><span style="font-size: medium;"><br></span></p><p><span style="font-size: medium;"><span>പരസ്പരവിശ്വാസമില്ലായ്മ, പിശുക്ക്, അത്യാര്‍ത്തി, സ്വാര്‍ത്ഥത, തന്‍കാര്യം കാണുന്നതിലെ സാമര്‍ത്ഥ്യം, പരദൂഷണത്തിലുള്ള താത്പ്പര്യം എന്നിവയെല്ലാം തീര്ത്ഥയാത്രക്കാരായ മലയാളികളുടെ നാടകസംഘത്തില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നതായി നമുക്കു തോന്നുന്നുണ്ട്. ഉച്ചമയക്കത്തിനിടയില്‍ ഈ സംഘത്തില്‍ നിന്നുമാണ് ജെയിംസ് ഇറങ്ങിപ്പോകുന്നത്. അയാള്‍ പോകുന്നത് തന്റെ ഊരിലേക്കാണ്. സ്നേഹനിധികളായ അപ്പയും അമ്മയും പൂങ്കുഴലിയും മുത്തും പശുവും നായയുമുള്ള കുടിയിലേക്കു അവന് പോകുന്നു. ജെയിംസ് സുന്ദരമായി മാറുന്നു. തന്നെ കേരളത്തിലേക്കു </span><span>തിരിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നവരോട് അവന് ആണയിടുന്നു, നാന് ഇന്ത ഊരുകാരന്‍ താന്‍ എന്ന്.. ഓരോരുത്തരേയും വിളിച്ചു ചോദിക്കുന്നു - നാന് ഈ ഊരുകാരനല്ലേയെന്ന്. തമിഴകത്തിലെ തന്റെ ഊരിലേക്കു തിരിച്ചുപോകാനുള്ള മലയാളിയുടെ അബോധാഭിലാഷങ്ങളുടേയും പ്രേരണകളുടേയും വളരെ തീക്ഷ്ണമായ ഒരു ദൃശ്യാവിഷ്ക്കരണമാണ് ജെയിംസിന്റെ ഭ്രമാത്മകമായ ഈ ഭാവപ്പകര്‍ച്ചയിലൂടെ ചലച്ചിത്രകാരന് സാധിച്ചെടുക്കുന്നത്. </span></span></p><p><span style="font-size: medium;"><br></span></p><p><span style="font-size: medium;">മലയാളിയുടെ അന്ത:സാരശൂന്യമായ ജീവിതാഭിനയത്തില് നിന്നും മാറി ഏറെ ജൈവികവും മാനുഷികവുമായ ബന്ധങ്ങളുടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളുടേയും ഒരു ലോകമാണ് തമിഴിലെ ഊരുകളിലെ ദുശ്യങ്ങളില്‍ നാം കാണുന്നത്. ജെയിംസ് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത് തനിക്ക് നഷ്ടപ്പെട്ടു പോയ ഈ ലോകത്തെയാണ്. കുറ്റബോധം നിറഞ്ഞ മലയാളിയുടെ മദ്ധ്യവര്‍ഗമനസ്സിന്റെ കുമ്പസാരം കൂടി സൂക്ഷ്മമായ കാഴ്ചയിലും കേള്‍വിയിലും പ്രേക്ഷകര്‍ക്ക് ഈ ദൃശ്യത്തില്‍ അനുഭവിക്കാന്‍ കഴിയും. ഭാഷയോടുള്ള മമതയില്‍, സ്ത്രീകളോടും അധ:കൃതരോടുമുള്ള പെരുമാറ്റത്തില്‍, പരസ്പരവിശ്വാസത്തില്‍... എല്ലാം മലയാളികളുടെ മദ്ധ്യവര്‍ഗജീവിതത്തിനു സംഭവിച്ച മൂല്യശോഷണത്തെ (ചലച്ചിത്രത്തിന്റെ ആദ്യഭാഗദൃശ്യങ്ങളില് മാത്രമല്ല, അത് ബാഹ്യയാഥാര്‍ത്ഥ്യമായി പ്രേക്ഷകനിലും ചലച്ചിത്രകാരനിലും നിലനില്‍ക്കുന്നുണ്ട്) ഈ ദൃശ്യത്തോടൊപ്പം ചേര്‍ത്തുവയ്ക്കുമ്പോള്‍ പുതിയ അര്‍ത്ഥങ്ങള്‍ ഉണരുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ മാത്രം മലയാളിയുടെ അബോധം ഉണരുന്നതില്‍ സവിശേഷമായ ചരിത്രപരമായ കാരണങ്ങളുമുണ്ടാകാം. 'പാണ്ടി'കള്‍ ജീവിതായാധോനത്തിനുള്ള ഏതു തൊഴിലും ചെയ്യാന്‍ സന്നദ്ധരായി കേരളത്തിലേക്കു വരുന്ന കാലം ഇല്ലാതാകുകയും കൂടുതല്‍ മികവുള്ള ഉല്പ്പാദനപ്രവര്ത്തനങ്ങളിലൂടെ തങ്ങളുടെ ഊരുകളില്‍ തന്നെ നല്ല ജീവിതങ്ങളെ കരുപ്പിടിപ്പിക്കുകയും സാമ്പത്തികപ്രവര്‍ത്തനത്തിന്റെ പല മേഖലകളിലും കേരളത്തേക്കാളും മുന്നിട്ടുനില്ക്കാന് കരുത്തു നേടിവരികയും ചെയ്യുന്ന ഒരു സന്ദര്‍ഭത്തിലാണ് ഇതു സംഭവിക്കുന്നത്. ഈ ബാഹ്യയാഥാര്‍ത്ഥ്യത്തിന്റെ പ്രേരണയില്ലെങ്കില്‍ നമ്മുടെ കലാഹൃദയവും ഭാവുകത്വവും ഇങ്ങനെ തുടിക്കുകയില്ലായിരുന്നു! </span></p><p><br><span style="font-size: medium;"><br></span></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj5UJAioDi018TYDPaJn6TOVsNkUuwz_VzhFjlOuuCQ_zWy-TEMKQFr9_TqNrTY2pfbHIMMRX2zsWcHwG0fPrsnOrP_rxcgI7bq3zHMxjkqpQGXFWtAJhWk-9Ln8nRKSucQi0J06_0c-kaMnnu1wAiPkXbo-VquvGo9GDyvqA_xjUG1VALIvE9hkjin8Q/s745/Screenshot%202023-01-20%20235501.png" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="455" data-original-width="745" height="455" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj5UJAioDi018TYDPaJn6TOVsNkUuwz_VzhFjlOuuCQ_zWy-TEMKQFr9_TqNrTY2pfbHIMMRX2zsWcHwG0fPrsnOrP_rxcgI7bq3zHMxjkqpQGXFWtAJhWk-9Ln8nRKSucQi0J06_0c-kaMnnu1wAiPkXbo-VquvGo9GDyvqA_xjUG1VALIvE9hkjin8Q/w634-h455/Screenshot%202023-01-20%20235501.png" width="634"></a></div><p></p><p><span style="font-size: medium;"><br></span></p><p><span style="font-size: medium;"><span style="white-space: pre;"> </span>തമിഴ് സംസ്കാരത്തിന്റേയും സമകാലജീവിതത്തിന്റേയും ഉള്ളറകളിലേക്ക് കടന്നുചെല്ലുന്നതിന് നമ്മുടെ ചലച്ചിത്രകാരനു കഴിഞ്ഞിരിക്കുന്നു. ആ സംസ്കാരത്തിന്റെ ഉണ്മയില് കവിതകളും ഗാനങ്ങളും ചലച്ചിത്രങ്ങളും ദൈവങ്ങളും ഉള്ച്ചേര്ന്നിരിക്കുന്നതിനെ പൂര്‍ണ്ണമായും തിരിച്ചറിയുന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും ആവിഷ്ക്കരണവും പലപ്പോഴും അത്ഭുതജനകമായിരിക്കുന്നു.</span></p><p><span style="font-size: medium;"> 'ഇരുക്കും ഇടത്തൈ വിട്ട് ഇല്ലാത ഇടം തേടി</span></p><p><span style="font-size: medium;">എങ്കങ്കോ അലയിന്‍ട്രാല്‍ ജ്ഞാനതങ്കമേ</span></p><p><span style="font-size: medium;">അവര്‍ ഏതും അറിയാതടി ജ്ഞാനതങ്കമേ ' </span></p><p><span style="font-size: medium;">എന്ന വരികളോടൊപ്പമുള്ള ചലച്ചിത്രത്തിന്റെ തുടക്കത്തിലെ ദൃശ്യക്കാഴ്ചകള് തന്നെ ഇതിന് ഉദാഹരണമാണ്. ചലച്ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചുള്ള ഒരു സാമാന്യധാരണയെ പ്രേക്ഷിക്കുന്ന ഈ ഗാനവും </span></p><p><span style="font-size: medium;">'മയക്കമാ </span></p><p><span style="font-size: medium;">കലക്കമാ </span></p><p><span style="font-size: medium;">മനമതിലെ കുഴപ്പമാ </span></p><p><span style="font-size: medium;">വാഴ്കയില്‍ നടുക്കമാ' </span></p><p><span style="font-size: medium;">എന്ന ഗാനവും നല്കുന്ന അത്ഭുതത്തെ മറികടക്കുന്ന സവിശേഷതലങ്ങളാണ് പിന്നീട് തുറക്കപ്പെടുന്നത്. മുന്നേ സൂചിപ്പിച്ച മലയാളിയുടെ ഭാവപ്പകര്‍ച്ചയെ മറ്റാര്‍ക്കും കഴിയാത്ത രീതിയില്‍ മലയാളികളുടെ മഹാനടന് അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടിയെ ഒരു പൊടിക്കു പോലും കാണാന്‍ കഴിയാത്ത രീതിയില്‍ ഒരു മദ്ധ്യവര്ഗമലയാളിയും പിന്നെ തമിഴ് ഊരിലെ ഒരു സാധാരണക്കാരനായ കൃഷിക്കാരനും ആ ശരീരത്തില്‍ കുടിയേറിയിരിക്കുന്നു. സ്വാഭാവികമായ നോട്ടങ്ങളേയും ഭാവങ്ങളേയും ചേഷ്ടകളേയും അഭിനയത്തിന്റെ മര്‍മ്മമായി കരുതുന്നവരെ പോലും നടനകലയുടെ വൈശിഷ്ട്യത്തെ കുറിച്ചു ധരിപ്പിക്കാനും അനായാസമായ കൂടുമാറ്റത്തിലൂടെ അത്ഭുതം ജനിപ്പിക്കാനും മമ്മൂട്ടിക്ക് ഈ ചലച്ചിത്രം മതിയാകും.</span></p><p><span style="font-size: medium;"><br></span></p><p><span style="font-size: medium;">ഹരീഷ് എന്ന തിരക്കഥാകൃത്തിന്റേയും ലിജോ ജോസ് പെല്ലിശ്ശേരി എന്ന ചലച്ചിത്രകാരന്റേയും ഗ്രാഫുകള്‍ മുകളിലേക്കു വരയുന്ന ചലച്ചിത്രമാണ് 'നന് പകല്‍നേരത്തു മയക്കം.' </span></p><div><br></div>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com3tag:blogger.com,1999:blog-641698044116271460.post-72932376983846662612023-01-06T23:22:00.001+05:302023-01-06T23:22:57.413+05:30''ഒച്ച കൂടിയോ ലേശം''<p></p><div class="separator" style="clear: both; text-align: center;"><iframe allowfullscreen='allowfullscreen' webkitallowfullscreen='webkitallowfullscreen' mozallowfullscreen='mozallowfullscreen' width='697' height='461' src='https://www.blogger.com/video.g?token=AD6v5dx4lPdjM29wKmdrpGoO1J2YVGNceUlgBOkv-xeNfiOT8cuCyN1CXrouLmyX6ykV5P5kVGBr_65F0b7QxVmW4A' class='b-hbp-video b-uploaded' frameborder='0'></iframe></div><br /><span style="font-size: medium;">കെ. രാജഗോപാലിന്റെ 'പതികാലം' എന്ന കവിത </span><p></p><p><span style="font-size: medium;">മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്ന ദിവസം തന്നെ </span></p><p><span style="font-size: medium;">പല പ്രാവശ്യം വായിച്ചു. </span></p><p><span style="font-size: medium;">ആറ്റൂരിനെ കുറിച്ചുള്ള പരാമര്‍ശമായിരുന്നു ആദ്യപ്രചോദനം. </span></p><p><span style="font-size: medium;">കവിതയില്‍ നിറയെ ആറ്റൂരുണ്ടായിരുന്നു. </span></p><p><span style="font-size: medium;"> ഒരു വൈകുന്നേരം അദ്ദേഹത്തിന്റെ രാഗമാലികാപുരത്തെ വീട്ടില്‍ </span></p><p><span style="font-size: medium;">ഒരു മണിക്കൂറോളം സമയം ഒറ്റയ്ക്കു ഞങ്ങള്‍ തന്നെ </span></p><p><span style="font-size: medium;">സംസാരിച്ചിരുന്നത് ഓര്‍ത്തു. </span></p><p><span style="font-size: medium;">ഞാന്‍ അറിഞ്ഞ ആറ്റൂര്‍ രാജഗോപാലിന്റെ കവിതയില്‍</span></p><p><span style="font-size: medium;"> അതേപടി കണ്ടത് ആശ്ചര്യമായി .</span></p><p><span style="font-size: medium;">''ഒച്ച കൂടിയോ ലേശം''</span></p><p><span style="font-size: medium;">''ഇത്ര കൂട്ടണോ കാലം?''</span></p><p><span style="font-size: medium;">''മീന്‍ പൊള്ളിച്ചതിലുപ്പധികമോ?''</span></p><p><span style="font-size: medium;">''ഇത്ര കടുപ്പിക്കാനെന്തുണ്ടു കാപ്പിക്കപ്പില്‍ ''</span></p><p><span style="font-size: medium;">''ഒട്ടധികമാണെല്ലാം എന്നത്രേ,</span></p><p><span style="font-size: medium;"> താങ്കള്‍ തോതിട്ടി പ്രപഞ്ചത്തെ </span></p><p><span style="font-size: medium;">അളന്നിട്ടത് കവിതയില്‍''</span></p><p><span style="font-size: medium;">രാജഗോപാലിന്റെ കവിതയുടെ കുറേ വായനകള്‍ക്കു ശേഷം </span></p><p><span style="font-size: medium;">ഞാന്‍ അതു ചൊല്ലാന്‍ തുടങ്ങി. </span></p><p><span style="font-size: medium;">എന്റെ ശബ്ദത്തില്‍ ചൊല്ലി ഫോണില്‍ സൂക്ഷിച്ചു.</span></p><p><span style="font-size: medium;"> രാജഗോപാലിന്റെ ഒരു ചിത്രവും ചേര്‍ത്ത് വീഡിയോ ആക്കി. </span></p><p><span style="font-size: medium;">ഫേസ്ബുക്കിലും ചില whatsapp കൂട്ടായ്മകളിലും പോസ്റ്റ് ചെയ്തു.</span></p><p><span style="font-size: medium;">ഫേസ്ബുക്കിലെ കുറിപ്പ് കണ്ട് അൻവർ അലി </span></p><p><span style="font-size: medium;">"രാജഗോപാൽ വലിയ കവിയാണ്. </span></p><p><span style="font-size: medium;">നിങ്ങൾ അതെഴുതിയത് എത്ര നന്നായി"</span></p><p><span style="font-size: medium;">എന്ന് കുറിച്ചത് ഓർക്കുന്നു </span></p><p><span style="font-size: medium;">കവി ചൊല്ലിയത് ബാര്‍കോഡില്‍ നിന്നും പിടിച്ചെടുത്ത് </span></p><p><span style="font-size: medium;">ഞാന്‍ ചൊല്ലിയതോ കവി ചൊല്ലിയതോ മെച്ചമെന്നു പരിശോധിച്ചു.</span></p><p><span style="font-size: medium;">ആദ്യം എന്റെ ചൊല്ലല്‍ തന്നെ മെച്ചമെന്നു തോന്നി. </span></p><p><span style="font-size: medium;">പിന്നെ, കവി തന്നെ മുന്നിലെന്നു ധരിച്ചു.</span></p><p><span style="font-size: medium;">ഒരു പകൽ മുഴുവൻ ആ കവിതയിലായിരുന്നു.</span></p><p><span style="font-size: medium;">ഇപ്പോൾ, 'പതികാലം' ആദ്യകവിതയായി ഉൾപ്പെടുത്തി </span></p><p><span style="font-size: medium;">ആ പേരിലുള്ള പുസ്തകം വന്നിരിക്കുന്നു.</span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;">രാജഗോപാൽ എന്ന കവിയിൽ കുറച്ച് ആറ്റൂർ ഉണ്ടായിരിക്കണം.</span></p><p><span style="font-size: medium;">അല്ലെങ്കിൽ ഇത്ര പാകത്തിൽ അദ്ദേഹത്തിന്റെ കവിതയിൽ </span></p><p><span style="font-size: medium;">ആറ്റൂർ വന്നിരിക്കുകയില്ലായിരുന്നു.</span></p><p><span style="font-size: medium;">കുറുക്കിയെടുക്കുന്ന രീതി രാജഗോപാലിനുമുണ്ട് , </span></p><p><span style="font-size: medium;">ഒന്നുമധികമാകാതെ എഴുതാനും ഇയാൾ ശ്രദ്ധനാണ് .</span></p><p><span style="font-size: medium;">'തത്സമയം' എന്ന കവിതയിൽ നാം ഇങ്ങനെ വായിക്കുന്നുണ്ട് </span></p><p><span style="font-size: medium;">"ഒരു വെയിലുണക്കിനു വാലമീ നെല്ല് </span></p><p><span style="font-size: medium;">ഒരു തിളയ്ക്കധികമീ ചോറിനു വേവ് </span></p><p><span style="font-size: medium;">തീ താണുനിൽക്കട്ടെ കാടി,ക്കടുപ്പിൽ </span></p><p><span style="font-size: medium;">കുമിള വിരിയാനുണ്ട് തവിടിന്റെ കുന്നിൽ </span></p><p><span style="font-size: medium;">ഒരു കൊത്ത് ഇളക്കം കുറവുണ്ട് മണ്ണി-</span></p><p><span style="font-size: medium;">ന്നൊരു വളം ചെല്ലുവാനുണ്ട് വാഴയ്ക്ക് </span></p><p><span style="font-size: medium;">തടമിത്രവേണ്ട , വഴുതനക്കെന്നാൽ</span></p><p><span style="font-size: medium;">ചെറുകിഴങ്ങിന്നേറ്റമിങ്ങനെ പോരാ</span></p><p><span style="font-size: medium;">പലതാണ് പാകം ഞങ്ങൾക്ക്; കണ്ടാൽ </span></p><p><span style="font-size: medium;">പറയാതിരിക്കാനും ആവി, ല്ലവർക്ക് "</span></p><p><span style="font-size: medium;">എന്നിങ്ങനെ പാകത്തെ കുറിച്ചുള്ള ആകാംക്ഷകൾ </span></p><p><span style="font-size: medium;">ആറ്റൂരിലെന്ന പോലെ ഈ കവിയിലും നന്നായി കാണാം .</span></p><p><span style="font-size: medium;">സംസ്കാരത്തെ കുറിച്ചുള്ള വിചാരങ്ങൾ, </span></p><p><span style="font-size: medium;">നാടിന്റെ ചരിത്രത്തെ കുറിച്ചുള്ള അറിവുകൾ </span></p><p><span style="font-size: medium;">ഓർമ്മകൾ, ചില ഗൃഹാതുരതകൾ ..... </span></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbXuMeucwgDPTw-va1ttsCdnvv3eeT5gPCwjWtOLtNNn6PDVVYByn8u3RaOipmv9aIFkErweiqLILc1S8zeHIV_gaKRaeAO4rOKKmfiNqd-1_CnR04Bwr-OKMbJTuhFppSmd7aTAAOGsCwea5PrWN16XLV92k3hVUg_i6Nemc30XeN_P3VZ3695bQrkw/s963/IMG_20230106_224928.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><span style="font-size: medium;"><img border="0" data-original-height="963" data-original-width="644" height="551" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbXuMeucwgDPTw-va1ttsCdnvv3eeT5gPCwjWtOLtNNn6PDVVYByn8u3RaOipmv9aIFkErweiqLILc1S8zeHIV_gaKRaeAO4rOKKmfiNqd-1_CnR04Bwr-OKMbJTuhFppSmd7aTAAOGsCwea5PrWN16XLV92k3hVUg_i6Nemc30XeN_P3VZ3695bQrkw/w406-h551/IMG_20230106_224928.jpg" width="406" /></span></a></div><span style="font-size: medium;"><br /></span><p><span style="font-size: medium;">എന്നാൽ, രാജഗോപാലിന്റെ കവിതയ്ക്ക് </span></p><p><span style="font-size: medium;">അയാൾ മാത്രമായി സൃഷ്ടിച്ച ഒരു താളമുണ്ട്.</span></p><p><span style="font-size: medium;">ഒരു പ്രത്യക്ഷ കാഴ്ചയിൽ നിന്നും ഒത്തിരിയൊത്തിരി </span></p><p><span style="font-size: medium;">അകക്കാഴ്ച്ചകളിലേക്കു കൊണ്ടുപോകുന്ന,</span></p><p><span style="font-size: medium;">ഭാവനയിൽ നിർമ്മിക്കുന്ന കാഴ്ചകളിലേക്കു കൊണ്ടുപോകുന്ന,</span></p><p><span style="font-size: medium;">മറ്റിടങ്ങളിലൊന്നും </span></p><p><span style="font-size: medium;">അധികമൊന്നും അനുഭവിക്കാത്ത കവിതയുണ്ട്.</span></p><p><span style="font-size: medium;">കയ്പനാരകം എന്ന കവിതയുടെ ആദ്യഭാഗം നോക്കുക </span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;">"അതിരിൽ മുള്ളുനാരകം </span></p><p><span style="font-size: medium;">ആരു നട്ടതാകാം ?</span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;">അതിലുടക്കി നീണ്ടുപോകെ </span></p><p><span style="font-size: medium;">നിഴൽ വരച്ചതാകാം </span></p><p><span style="font-size: medium;">അതിനുമേൽ പറന്ന പക്ഷി </span></p><p><span style="font-size: medium;">കൊത്തിയിട്ടതാകാം </span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;">കുടൽ മറിഞ്ഞു പാഞ്ഞ പൂച്ച </span></p><p><span style="font-size: medium;">കക്കി വച്ചതാകാം </span></p><p><span style="font-size: medium;">അതിനു ചാരി മുതുകുരച്ച </span></p><p><span style="font-size: medium;">പോത്ത് നട്ടതാകാം </span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;">പടലു, പാൽമതക്കു നാമ്പു </span></p><p><span style="font-size: medium;">തേടി നീണ്ടനാവാൽ </span></p><p><span style="font-size: medium;">അതിരുവിട്ട് മേഞ്ഞ പയ്യ് </span></p><p><span style="font-size: medium;">നുര പതച്ചതാകാം </span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;">അതിരിൽ ഒറ്റനാരകം </span></p><p><span style="font-size: medium;">നട്ടതാരുമാകാം "</span></p><p><span style="font-size: medium;">നമ്മളെ മറ്റൊന്നായി കാണാൻ പ്രേരിപ്പിക്കുന്ന, </span></p><p><span style="font-size: medium;">നമ്മളെ പുതുക്കിപ്പണിയുന്ന </span></p><p><span style="font-size: medium;">വാക്കുകൾ കൊണ്ടാണ് ഈ കവി എഴുതുന്നത് </span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;"> "മരുമക്കത്തായം" വായിച്ചപ്പോൾ </span></p><p><span style="font-size: medium;">തൃണയംകുടത്തെ വീട്ടിലെ അച്ഛൻപെങ്ങളെ (അപ്പച്ചിയെ)</span></p><p><span style="font-size: medium;">ഓർത്തു. കുഞ്ഞൂട്ടനും പങ്കജാക്ഷിയും നേരിൽ കാണുമ്പോൾ </span></p><p><span style="font-size: medium;">അവരുടെ കണ്ണിൽ നിറഞ്ഞിരുന്ന സ്നേഹത്തെ ഓർത്തു.</span></p><p><span style="font-size: medium;">പിന്നെ, അച്ഛന്റെ മൃതദേഹത്തിൽ അവർ വീണു കരഞ്ഞ</span></p><p><span style="font-size: medium;"> 46 വർഷം പഴക്കമുള്ള രംഗം ഓർത്തു.</span></p><p><span style="font-size: medium;">"കുരവചേച്ചി"യെ വായിച്ചപ്പോൾ ശാന്തചേച്ചിയെ ഓർത്തു </span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;">ഈ പുസ്തകത്തിൽ 42 കവിതകളുണ്ട്.</span></p><p><span style="font-size: medium;">ഇതേവരെ പുറത്തിറങ്ങിയവയിൽ </span></p><p><span style="font-size: medium;">രാജഗോപാലിന്റെ ഏറ്റവും മികച്ച സമാഹാരം </span></p><p><span style="font-size: medium;">ഇതായിരിക്കണം.</span></p><p><span style="font-size: medium;">ഈ കവിതകളെല്ലാം വായനക്കാരനെ വ്യത്യസ്തമായ </span></p><p><span style="font-size: medium;">പല ലോകങ്ങളിലേക്കു കൊണ്ടുപോകുന്നു.</span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;">അയാൾ പാഴൊച്ചകൾ കേൾപ്പിക്കാതെ </span></p><p><span style="font-size: medium;">കവിതകൾ മാത്രം എഴുതുന്നു.</span></p><p><span style="font-size: medium;">ആർദ്രതയുള്ള ഈ കവിതയുടെ മണ്ണിൽ </span></p><p><span style="font-size: medium;">ചെടികൾ ആർത്തുവളരുന്നു.</span></p><p><span style="font-size: medium;"><br /></span></p><p><br /></p>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com0tag:blogger.com,1999:blog-641698044116271460.post-15618087578315179492022-11-30T12:42:00.009+05:302022-11-30T16:06:46.010+05:30 ഞാന്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍<p><span style="white-space: pre;"></span></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhl8K3SyAfFnG0PN-iw1pSS5wMlvN39Y2SZ8xDP5LGxrKye9qu5kwes8eGds31J8HU2OF6aN1Pc40JU4MyGOZw1oaF7U52NcVadzNKYvzT7alP5qQwtyshmXnnUD3D4Zh7Jnrj6WEqiOvGkAAEA8IWwxF1ojPdIJvQuvCQ-fjfGf5824pGwlnBHx57m_Q/s2677/IMG_20221129_202022.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1773" data-original-width="2677" height="440" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhl8K3SyAfFnG0PN-iw1pSS5wMlvN39Y2SZ8xDP5LGxrKye9qu5kwes8eGds31J8HU2OF6aN1Pc40JU4MyGOZw1oaF7U52NcVadzNKYvzT7alP5qQwtyshmXnnUD3D4Zh7Jnrj6WEqiOvGkAAEA8IWwxF1ojPdIJvQuvCQ-fjfGf5824pGwlnBHx57m_Q/w639-h440/IMG_20221129_202022.jpg" width="639" /></a></div><br /> <p></p><p><span style="font-size: medium;">കുറേ നാളുകളായി മാതൃഭൂമി ആഴ്ചപതിപ്പില്‍ ഒരു പംക്തി കാണുന്നു. എന്റെ ആഴ്ചപതിപ്പ്. മാതൃഭൂമിയുടെ നവതിയുടെ ഭാഗമായി ആരംഭിച്ച പംക്തിയാണ്. എഴുത്തുകാര്‍ അവരുടെ ആഴ്ചപതിപ്പ് അനുഭവങ്ങള്‍ എഴുതുന്നു. എനിക്കു താല്‍പ്പര്യമുള്ള ചിലര്‍ എഴുതിയ ലേഖനങ്ങള്‍ ഞാന്‍ വായിച്ചു. അങ്ങനെയൊരു ലേഖനം ആവശ്യപ്പെട്ടിട്ടുണ്ടെന്നു ചില എഴുത്തുകാര്‍ എന്നോടു പറഞ്ഞു. എഴുതുന്നില്ലെന്നു കൂട്ടിച്ചേര്‍ത്തവരും ഉണ്ട്. ഈ പംക്തി മാതൃഭൂമിയെ സംബന്ധിച്ചിടത്തോളം സ്വയം തന്നെ ഒരു പരസ്യം ചെയ്യലും സ്വാഭിമാനം പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗവുമാണ്. എനിക്കെന്താണ് മാതൃഭൂമി ആഴ്ചപതിപ്പെന്ന് ഞാന്‍ ആലോചിക്കുന്നത് ഈ പംക്തി കണ്ടതുകൊണ്ടു കൂടിയാണ്. ഇപ്പോള്‍, മാതൃഭൂമി ആഴ്ചപതിപ്പിന്റെ ഭാഗത്തു നിന്നും എന്നോട് ഇങ്ങനെയൊരു ലേഖനം ചോദിക്കാനുള്ള സാദ്ധ്യതകളില്ല. എഡിറ്റര്‍ സ്ഥാനത്തു നിന്നും കമല്‍ റാം സജീവിന്റെ രാജിക്കു ശേഷം മാതൃഭൂമി ആഴ്ചപതിപ്പുമായുള്ള ബന്ധം നല്ല നിലയിലല്ല. കമല്‍ റാമിനും ഹരീഷിനും പിന്തുണ നല്‍കിക്കൊണ്ട് സാമൂഹികമാദ്ധ്യമങ്ങളിലും ചില ആനുകാലികങ്ങളിലും ഞാന്‍ നടത്തിയ ഇടപെടലുകള്‍ സ്വാഭാവികമായും ആ മാദ്ധ്യമസ്ഥാപനത്തെ പ്രകോപിപ്പിക്കുന്നതായിരുന്നു. ഇപ്പോള്‍, മാതൃഭൂമി ആഴ്ചപതിപ്പിനു പുറത്ത് 'എന്റെ മാതൃഭൂമി ആഴ്ചപതിപ്പ്'എനിക്ക് എഴുതാന്‍ കഴിയും. അതാകട്ടെ, കുറേക്കൂടി തുറന്നതും ബന്ധങ്ങളുടെ ബന്ധനങ്ങളില്ലാത്തതും ആയിരിക്കും. ഇത് അങ്ങനെയൊരു എഴുത്താണ്. </span></p><p><span style="font-size: medium; white-space: pre;"> </span></p><p><span style="font-size: medium;">വീട്ടില്‍ മാതൃഭൂമി പത്രമാണ് വരുത്തിയിരുന്നത്. കുടയത്തുരിലെ വാടകവീട്ടില്‍ (ഊളാനിയില്‍) താമസിക്കാന്‍ തുടങ്ങുമ്പോഴേ പത്രത്തെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നുള്ളൂ. രണ്ടാം ക്ലാസ്സിൽ പഠിക്കുന്നതു മുതലാണ് കുടയത്തൂരില്‍ </span><span style="font-size: medium;"><span>താമസി</span><span>ക്കുന്നത്.* ഇപ്പോള്‍ സി.പി.ഐ(എം) സംസ്ഥാനകമ്മിറ്റിയിലുള്ള കെ.പി.മേരിയുടെ പിതാവ് പൗലോസ് ചേട്ടനാണ് ഞങ്ങള്‍ക്കു പത്രം നല്‍കിയിരുന്നത്. എട്ടു കിലോമീറ്റര്‍ അകലെയുള്ള മുട്ടത്തു നിന്നും പത്രക്കെട്ടുമായി സൈക്കിളില്‍ പൗലോസ് ചേട്ടന് വരും. പൗലോസ് ചേട്ടന് വരാന്‍ താമസിക്കുന്ന ദിവസങ്ങളില്‍ അദ്ദേഹത്തേയും കാത്ത് ഗേറ്റുപടിയില്‍ നിന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. പത്രത്തില്‍ സിനിമാപരസ്യം വരുന്ന പേജുകളായിരുന്നു അന്നത്തെ ആകര്‍ഷണം.</span></span></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlul6jOi9dS7szQKDsPOcFOkeOgcwLtnLrbkr1Jsj2gzAiJNpzQV9Co1qF64rX6_qyYEaE5F9O5aGFI_QLxnRgIyDrZBzGhZvnPQlTy4QlmLJxn6Fxsd4haKZ96PD30d0eBFb9q5Dcg71MtYhcxoc7407xs-DJxAf6jGXd_X2rX8gLPpdwGl6k-RHd7A/s2704/IMG_20221129_201904.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1719" data-original-width="2704" height="388" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlul6jOi9dS7szQKDsPOcFOkeOgcwLtnLrbkr1Jsj2gzAiJNpzQV9Co1qF64rX6_qyYEaE5F9O5aGFI_QLxnRgIyDrZBzGhZvnPQlTy4QlmLJxn6Fxsd4haKZ96PD30d0eBFb9q5Dcg71MtYhcxoc7407xs-DJxAf6jGXd_X2rX8gLPpdwGl6k-RHd7A/w659-h388/IMG_20221129_201904.jpg" width="659" /></a></div><div class="separator" style="clear: both; text-align: center;"><br /></div><p><span style="font-size: medium;">രണ്ടു വര്‍ഷത്തിനു ശേഷം ഞങ്ങള്‍ കുടയത്തൂരില്‍ തന്നെ വീടു വച്ചു സ്ഥിരതാമസമാക്കുമ്പോള്‍ പത്രക്കാരനും മാറുന്നു. അയല്പക്കക്കാരനായ രാഘവന് ചേട്ടന് പത്ര ഏജന്‍സി ഉണ്ടായിരുന്നു. ഇപ്പോള്‍, അവിടെ നിന്നും മാതൃഭൂമി പത്രം എത്തി. അക്കാലത്തെ മിക്കവാറും എല്ലാ പ്രമുഖ പത്രങ്ങളുടേയും വാരികകളുടേയും ഏജന്‍സി അദ്ദേഹത്തിനുണ്ടായിരുന്നു. രാഘവന് ചേട്ടന്റെ വീട് വായനയ്ക്കുള്ള സാമഗ്രികളുടെ ഒരു സ്രോതസായി മാറി. വാരികകളുടെയും മറ്റും പഴയ ലക്കങ്ങള്‍ (ചിലപ്പോള്‍ പുതിയ ലക്കങ്ങളും) വായനക്കായി വീട്ടിലെത്തി. ജനയുഗം, സിനിരമ, മനോരാജ്യം, മനോരമ, ചിത്രകാര്‍ത്തിക, മലയാളനാട്, കുങ്കുമം, ഫിലിം മാഗസിന്, കലാകൗമുദി... എല്ലാം വായിച്ചു തുടങ്ങുന്നത് അവിടെ നിന്നാണ്. മാതൃഭൂമി ആഴ്ചപതിപ്പിന്റെ വായനയും ഇപ്പോഴാണ് ആരംഭിക്കുന്നത്. അരവിന്ദന് വരയ്ക്കുന്ന കാര്‍ട്ടൂണ്‍ മുഴുവനും കാണുകയും വായിക്കുകയും ചെയ്യുമായിരുന്നെങ്കിലും മനോരമയിലെ ബോബനും മോളിയും പോലെ പെട്ടെന്ന് ആകര്‍ഷിക്കുന്നില്ല. മാതൃഭൂമി ആഴ്ചപതിപ്പില്‍ വരുന്ന ഇല്ലസ്ട്രേഷനുകള്‍ മനോരാജ്യത്തിലെ വരകള്‍ പോലെയോ മനോരമയിലെ ഫോട്ടോകള്‍ പോലെയോ പെട്ടെന്ന് ആകര്‍ഷിക്കുന്നില്ല. കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകളായിരിക്കണം ആദ്യമായി മുഴുകി വായിച്ചത്. ദുര്‍ഗാപ്രസാദ് ഖത്രിയേയും നീലകണ്ഠന് പരമാരയേയും തേടി കുടയത്തൂരിലെ പബ്ലിക് ലൈബ്രറിയിലേക്കു പോകാന്‍ പ്രേരിപ്പിച്ചതും കോട്ടയം പുഷ്പനാഥായിരിക്കണം.** രാഘവന് ചേട്ടന്റെ വീട്ടില്‍ നിന്നും കിട്ടിയിരുന്ന വാരികകളും കുടയത്തൂരിലേയും കാഞ്ഞാറ്റിലേയും പബ്ളിക് ലൈബ്രറികളുമാണ് എന്റെ ആദ്യകാലവായനയെ പോഷിപ്പിച്ചത്. മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന എം.എം. മേനോന്റെ 'എണ്ണ' എന്ന നോവല്‍ അച്ഛന് താല്പ്പര്യപൂര്വ്വം വായിക്കുന്നതും മറ്റുമാണ് ഇതിലെന്തോ കാര്യമുണ്ടെന്ന തോന്നലുണ്ടാക്കുന്നത്. അമ്പലമുകള്‍ എന്ന സ്ഥലത്ത് എണ്ണ ശുദ്ധീകരണശാല വരുന്നതുമായി ബന്ധപ്പെട്ട പ്രമേയമായിരുന്നു ആ നോവലിന്റേത്. നന്തനാര്‍ രചിച്ച ഒരു നോവലോ എം.എം. മേനോന്റെ 'എണ്ണ' എന്ന നോവലോ ആയിരിക്കണം ആദ്യം ആഴ്ചപതിപ്പിലൂടെ വായിച്ചത്. തന്റെ വീട്ടില്‍ ചായയുണ്ടാക്കുന്നതിനായി അയല്പക്കത്തെ വീട്ടിലെ ചായച്ചണ്ടി എടുക്കാന്‍ പോകുന്ന കൗമാരക്കാരനെ എഴുതുന്ന നന്തനാറുടെ നോവലിന്റെ പേര് 'അനുഭവങ്ങള്‍' എന്നായിരുന്നില്ലേ?</span></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTF4V9njHh3CyB0ruPBhDDZ-O2wvWXtlNxkbZno_qkFFOQzeAFLvHUCs52T2GSx-roE-9-VDlAxRhsc2Rb9DAP6IOHiBynawkngOf4v9DGREIcsnmykVhvGB4Y_mjCuQT20P8eb8JnAB7Xzm7-RSPuJw9UcOO6rT0TCcl8dk66-Q0YPxJgw0cnUjxz9w/s2613/IMG_20221129_201815.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1783" data-original-width="2613" height="383" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTF4V9njHh3CyB0ruPBhDDZ-O2wvWXtlNxkbZno_qkFFOQzeAFLvHUCs52T2GSx-roE-9-VDlAxRhsc2Rb9DAP6IOHiBynawkngOf4v9DGREIcsnmykVhvGB4Y_mjCuQT20P8eb8JnAB7Xzm7-RSPuJw9UcOO6rT0TCcl8dk66-Q0YPxJgw0cnUjxz9w/w685-h383/IMG_20221129_201815.jpg" width="685" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgP_nAUAwpGlJywP7LZ2fYUQMsZ-aJPwgS1d8lZ2ZeqAFFWQP2J0JYxz6m6zABdPbMt9IfyRXwdzQxXdRPfPzMQMhXcw1BQ7UpA18jrLVjK4q3JajN48KVQ7aO4pvRhKXPKp-pDlQyw3MUghZrWVqAbiZilE77Ov0hHtPgFvxuv-ZuBLlvCsSgoQulhNA/s2621/IMG_20221129_201938.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1800" data-original-width="2621" height="363" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgP_nAUAwpGlJywP7LZ2fYUQMsZ-aJPwgS1d8lZ2ZeqAFFWQP2J0JYxz6m6zABdPbMt9IfyRXwdzQxXdRPfPzMQMhXcw1BQ7UpA18jrLVjK4q3JajN48KVQ7aO4pvRhKXPKp-pDlQyw3MUghZrWVqAbiZilE77Ov0hHtPgFvxuv-ZuBLlvCsSgoQulhNA/w670-h363/IMG_20221129_201938.jpg" width="670" /></a></div><br /><p><span style="font-size: medium;">ഞാന്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ 'വരിക്കാരനാ'കുന്നത് ഒന്നാം വര്‍ഷ ഡിഗ്രിക്കു പഠിക്കുമ്പോഴാണ്. സാഹിത്യത്തോടും മറ്റും താല്‍പ്പര്യമുള്ളവര്‍ ആഴ്ചപതിപ്പിനോടു കാണിച്ചിരുന്ന ആഭിമുഖ്യങ്ങള്‍ എനിക്കും ഉണ്ടായിരുന്നിരിക്കണം. 1980 ജനുവരിയിലെ ആദ്യലക്കം മുതല്‍ എല്ലാ ലക്കങ്ങളും എന്റെ ശേഖരത്തിലുണ്ടായിരുന്നു. കോളേജിലേക്കുള്ള യാത്രക്കും ചെറിയ ചെലവുകള്‍ക്കും ഫീസിനുമായി അമ്മ നല്കുന്ന പണത്തില്‍ നിന്നും നീക്കിവച്ചാണ് പഠനകാലത്ത് ആഴ്ചപതിപ്പ് വാങ്ങിയിരുന്നത്. അന്നു ആഴ്ചപതിപ്പിന്റെ വില ഒരു രൂപയായിരുന്നു. എന്‍.വി. കൃഷ്ണവാരിയര്‍ എഡിറ്ററായിരുന്ന കാലം. എന്‍.വി.യുടെ ഒരു പേജ് എഡിറ്റോറിയല്‍ ലേഖനം ഉണ്ടാകും. ഞാന്‍ സൂക്ഷിച്ചുവയ്ക്കാന്‍ തുടങ്ങുന്ന ആദ്യലക്കത്തിന്റെ എഡിറ്റോറിയലിന്റെ ശീര്‍ഷകം 'എണ്‍പതുകള്‍' എന്നായിരുന്നു. പുതിയ ദശകം തുടങ്ങുകയാണ്, അത് എണ്‍പതുകള്‍ എന്നറിയപ്പെടും എന്നോ മറ്റോ പറഞ്ഞുകൊണ്ടാണ് ആ എഡിറ്റോറിയല്‍ ആരംഭിച്ചിരുന്നത്. 1980 മുതലുള്ള ലക്കങ്ങള്‍ നമ്പറിട്ടു സൂക്ഷിച്ചു വച്ചിരുന്നു. 1996ല്‍ മലപ്പുറത്തേക്കു താമസം മാറ്റുമ്പോള്‍ അപ്പോള്‍ വരെ സൂക്ഷിച്ചിരുന്ന എല്ലാ ലക്കങ്ങളും പെരുമ്പാവൂരിലെ ബഹുജനവിദ്യാകേന്ദ്രത്തിനു കൈമാറി. പിന്നെയും ആഴ്ചപതിപ്പ് ക്രമത്തില്‍ അടുക്കി സൂക്ഷിക്കുന്നതു തുടര്‍ന്നു. 2019ല്‍ പാലക്കാടു നിന്നും തൃശൂരിലേക്കു താമസം മാറുമ്പോള്‍ കൈയ്യിലുണ്ടായിരുന്ന ആഴ്ചപതിപ്പിന്റെ എല്ലാ ലക്കങ്ങളും കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം കോളേജിന്റെ മലയാളം വകുപ്പിനു കൈമാറി. ഉഷാകുമാരി ടീച്ചര്‍ അയച്ച ഒരു വിദ്യാര്‍ത്ഥി ഒരു മിനി ലോറിയിലാണ് കെട്ടുകളാക്കി അതു കോളേജിലേക്കു കൊണ്ടുപോയത്. </span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;">ഞാന്‍ എഴുതിയ വാക്കുകള്‍ ആദ്യം അച്ചടിമഷി പുരളുന്നതും മാതൃഭൂമി ആഴ്ചപതിപ്പിലൂടെയാണ്. ഒന്നാം വര്‍ഷ എംഎസ്സിക്കു പഠിക്കുമ്പോളാണ്, അത്. വായനക്കാരനെഴുതിയ ഒരു കത്തായിരുന്നു. സച്ചിദാനന്ദന് മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തെ കുറിച്ച് എഴുതിയ ലേഖനത്തോടുള്ള ഒരു പ്രതികരണം. കെ.സി. നാരായണന് ആയിരുന്നു അപ്പോള്‍ ആഴ്ചപതിപ്പിന്റെ എഡിറ്റര്‍.*** ആദ്യമായി ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നത് മാതൃഭൂമി പത്രത്തിലാണ്. അത് ഒരു ശാസ്ത്രലേഖനമായിരുന്നു. ഏകധ്രുവകാന്തങ്ങളെ കുറിച്ച് എന്ന ശീര്‍ഷകത്തില്‍. മാഗ്നറ്റിക് മോണോപോള്‍സിനെ കുറിച്ച് സയന്‍സ് റിപ്പോര്‍ട്ടറില്‍ വന്ന ഒരു ലേഖനത്തിലെ ആശയങ്ങള്‍ ഉപയോഗിച്ച് സ്വതന്ത്രമായി എഴുതിയതായിരുന്നു ആ ലേഖനം. 75 രൂപ പ്രതിഫലം കിട്ടി, അതാണ് എഴുത്തിനു കിട്ടുന്ന ആദ്യത്തെ പ്രതിഫലം. സച്ചിദാനന്ദന് സാംസ്കാരികനവോത്ഥാനത്തെ കുറിച്ച് ആഴ്ചപതിപ്പില്‍ തുടങ്ങിവച്ച ഒരു ചര്‍ച്ചയോടു പ്രതികരിച്ചുകൊണ്ട് വായനക്കാര്‍ എഴുതിയ നാല് ലേഖനങ്ങള്‍ 1991 ആഗസ്റ്റില്‍ ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ആദ്യലേഖനം എന്റേതായിരുന്നു. ആ പ്രതികരണലേഖനത്തിനു കിട്ടുന്ന പ്രതിഫലമാണ് ആഴ്ചപതിപ്പില്‍ നിന്നും ലഭിക്കുന്ന ആദ്യത്തെ പ്രതിഫലം. ഒരു സമ്പൂര്‍ണ്ണലേഖനം ആഴ്ചപതിപ്പില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നത് 1993 ഫെബ്രുവരിയിലാണ്. 'തിരിച്ചറിയേണ്ട അവിശുദ്ധബന്ധം' എന്ന ശീര്‍ഷകത്തിലുള്ള ആ ലേഖനം ഒരു രാഷ്ട്രീയലേഖനമായിരുന്നു. ഇന്ത്യയിലെ വര്‍ഗ്ഗീയതയും സാമ്രാജ്യത്വവും പരസ്പരം പോഷിപ്പിക്കുന്നുവെന്നു പറയുന്ന ഒരു ലേഖനമായിരുന്നു അത്. എം.ടിയായിരുന്നു അപ്പോള്‍ എഡിറ്റര്‍. (എം.ടിയുടെ ആഴ്ചപതിപ്പിലെ രണ്ടാമൂഴക്കാലം.) ആ ലേഖനം കൂടി ഉള്‍പ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതായി കാണിച്ച് മാതൃഭൂമി ബുക്സില്‍ നിന്നും എനിക്കൊരു കത്തു വന്നിരുന്നെങ്കിലും അങ്ങനെയൊരു പുസ്തകം പുറത്തിറങ്ങിയില്ല. ആ ലേഖനമുള്‍പ്പെടെ എം.ടി, എ സഹദേവന്, ടി ബാലകൃഷ്ണന്, കമല്‍ റാം സജിവ് എന്നിവരുടെ എഡിറ്റര്‍ഷിപ്പിനു കീഴില്‍ ഞാന്‍ എഴുതിയ മുപ്പതു ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. 1997, 2011 വര്‍ഷങ്ങളിലെ മാതൃഭൂമി വാര്‍ഷികപതിപ്പുകളിലും എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. </span></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNk_uTHCifCM8Gp8t28pk53QNt3Wysb09YRTjwf4Xlt3W6E31nES7ERYbvhqzCvCz8oyUIl6RRV0g3lptMKLzxtZtKRqwuYJdkL-blP1JvuXPni7dNTMYKZOFT-WgIAg6Fxa1krR2CO_5Kpybv-oGhivspY6AFTJKkSVLYF0jNJeR3K-c5KS2bNVLvFQ/s2048/murthy.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1308" data-original-width="2048" height="384" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNk_uTHCifCM8Gp8t28pk53QNt3Wysb09YRTjwf4Xlt3W6E31nES7ERYbvhqzCvCz8oyUIl6RRV0g3lptMKLzxtZtKRqwuYJdkL-blP1JvuXPni7dNTMYKZOFT-WgIAg6Fxa1krR2CO_5Kpybv-oGhivspY6AFTJKkSVLYF0jNJeR3K-c5KS2bNVLvFQ/w684-h384/murthy.jpg" width="684" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNeEGRRZjXKcpn-Im28PaY4-nRXJYufNaQ_46k5fHbrWl2MU1IFSaBNmX8EdTvE5DEAbJkMd2WXx3JoErejLXCSIzlGHxJKTj0o-RclcLVxO4K3EOw2eryP2yL_KhkkerIV7TeC-170yiwZhg_b3nk2GmTDNbjYKfFeiBtpJLqyrx2ySzM1jfyx87fjQ/s2663/IMG_20221129_202125.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1770" data-original-width="2663" height="385" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNeEGRRZjXKcpn-Im28PaY4-nRXJYufNaQ_46k5fHbrWl2MU1IFSaBNmX8EdTvE5DEAbJkMd2WXx3JoErejLXCSIzlGHxJKTj0o-RclcLVxO4K3EOw2eryP2yL_KhkkerIV7TeC-170yiwZhg_b3nk2GmTDNbjYKfFeiBtpJLqyrx2ySzM1jfyx87fjQ/w675-h385/IMG_20221129_202125.jpg" width="675" /></a></div><br /><p><br /></p><p><span style="font-size: medium;">എ.സഹദേവന് അസിസ്റ്റന്റ് എഡിറ്ററായിരുന്നപ്പോള്, കെ.പി.അപ്പന്റെ 'ഉത്തരാധുനികത: വര്‍ത്തമാനവും വംശാവലിയും' , ഗ്രേസിയുടെ 'നരകവാതില്‍' , പി.വത്സലയുടെ 'വിലാപം' , അയ്യപ്പപണിക്കരുടെ 'ഗോത്രയാനം' , ടി പത്മനാഭന്റെ 'പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്', ആനന്ദിന്റെ 'ചരിത്രപാഠങ്ങള്‍' എന്നീ പുസ്തകങ്ങള്‍ ആഴ്ചപതിപ്പിലൂടെ നിരൂപണം ചെയ്യുന്നതിന് എനിക്ക് അയച്ചു നല്‍കുകയും അവയുടെ നിരൂപണങ്ങള്‍ ആഴ്ചപതിപ്പിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. കെ പി അപ്പന് തുടങ്ങിവച്ച ഒരു ചര്‍ച്ചയില്‍ എന്റെ ലേഖനം ആവശ്യപ്പെടുകയും ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഭാഷാപോഷിണിയില്‍ വന്ന ഒരു ലേഖനത്തിനുള്ള പ്രതികരണം മാതൃഭൂമി ആഴ്ചപതിപ്പിലൂടെ നല്‍കുന്നതിനും അദ്ദേഹം തയ്യാറായി. ഇവ കൂടാതെ മൂന്നു സാഹിത്യവിമര്‍ശനലേഖനങ്ങളും വാര്‍ഷികപതിപ്പിലേക്കുള്ള ഒരു ലേഖനവും എ. സഹദേവന്റെ പ്രേരണയില്‍ എഴുതിയിരുന്നു. യു.പി.ജയരാജിന്റെ കഥയെ കുറിച്ച് എഴുതിയ ഒരു പഠനം; ആഴ്ചപതിപ്പിനു നല്‍കിയത്, ആഴ്ചപതിപ്പില്‍ ഒറ്റക്കഥാപഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ലെന്നതു കൊണ്ട് വാരാന്തപതിപ്പിനു നല്കി പ്രസിദ്ധീകരിപ്പിച്ചതും അദ്ദേഹമായിരുന്നു. (ഭാഷാപോഷിണിയിലും കലാകൗമുദിയിലും വന്ന മൂന്നു ലേഖനങ്ങളെ ഒഴിവാക്കിയാല്‍ ആ കാലയളവില്‍ ഞാന്‍ മാതൃഭൂമിയില്‍ മാത്രമേ എഴുതിയിരുന്നുള്ളൂ) നാലുവര്‍ഷത്തിന്റെ കുറഞ്ഞ കാലയളവില്‍ ഞാന്‍ എഴുതിയ ഇത്രയേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച ആ എഡിറ്ററെ എനിക്കു നേരിട്ടു പരിചയമുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം, തൃശൂരില്‍ നടന്ന ചിന്തരവി അനുസ്മരണപരിപാടിക്കു ശേഷം ഭാരത് ഹോട്ടലില്‍ നിന്നും ഞങ്ങള്‍ ഒരുമിച്ച് ഓട്ടോറിക്ഷയില്‍ വളരെ കുറച്ചു സമയം യാത്ര ചെയ്യാനുള്ള അവസരമുണ്ടായി. അപ്പോള്‍, എന്റെ രചനകള്‍ ആഴ്ചപതിപ്പിലൂടെ പ്രകാശിപ്പിച്ചിട്ടുണ്ടെന്നു ഞാന്‍ പറയുമ്പോള്‍ അദ്ദേഹം വേണ്ടത്ര ഓര്‍ക്കുന്നുണ്ടായിരുന്നില്ല. വളരെ നിഷ്ക്കാമമായ ഒരു പത്രാധിപപ്രവര്‍ത്തനം! ടി.ബാലകൃഷ്ണന് എഡിറ്ററായിരുന്നപ്പോള്, ടി.ആറിനെ അനുസ്മരിക്കുന്ന ലക്കത്തില്‍ ആ കഥാകാരന്റെ ഒരു കഥയെ കുറിച്ചു ഞാന്‍ എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.</span></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCS5LufJakx3Fw4PhWKT4TdBPopDvtBkjJBLCT-nKjW_9xSWxfeWtIUIyOh1Ja4GwIAmoB5NqOioH_2EUltcQ4FO6xzzdjD7JoyagmpwkD6-FK84qFtBq-HVnSlaiwbY0ltI9bdlfcUB8XroHzPrf_noVwgi3Z_cE5UDHfE9KBxpGZsIN0Y8wy3W6lvw/s3754/IMG_20221129_155134.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1800" data-original-width="3754" height="352" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCS5LufJakx3Fw4PhWKT4TdBPopDvtBkjJBLCT-nKjW_9xSWxfeWtIUIyOh1Ja4GwIAmoB5NqOioH_2EUltcQ4FO6xzzdjD7JoyagmpwkD6-FK84qFtBq-HVnSlaiwbY0ltI9bdlfcUB8XroHzPrf_noVwgi3Z_cE5UDHfE9KBxpGZsIN0Y8wy3W6lvw/w666-h352/IMG_20221129_155134.jpg" width="666" /></a></div><br /><p><span style="font-size: medium;">ഞാന്‍ എഴുതിയ ചില ദീര്‍ഘമായ ലേഖനങ്ങള്‍ ഉള്‍പ്പെടെ വളരെ പ്രാധാന്യത്തോടെ തന്നെ കമല്‍ റാം സജീവ് ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒരു പുസ്തകനിരൂപണമുള്‍പ്പെടെ എന്റെ 15 ലേഖനങ്ങള്‍ആഴ്ചപതിപ്പിലൂടെയും ഒരു ലേഖനം വാര്‍ഷികപതിപ്പിലൂടെയും അദ്ദേഹത്തിന്റെ പത്രാധിപത്യത്തിന്റെ കാലത്ത് പുറത്തുവന്നു. ചലച്ചിത്രലേഖനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച അടൂരിന്റെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള ലേഖനം അതില്‍ ഉള്‍പ്പെടുന്നു. സച്ചിദാനന്ദന്റെ കവിതകളെ കുറിച്ച് എഴുതിയ ലേഖനത്തിലെ ചില നിരീക്ഷണങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് കവി എനിക്ക് ഒരു മെയില്‍ അയച്ചിരുന്നു. ആറ്റൂരിന്റെ കവിതകളെ കുറിച്ച് ഞാന്‍ എഴുതിയ ലേഖനത്തോട് ആറ്റൂര്‍ വലിയ മതിപ്പു കാണിച്ചു. എന്റെ പേരില്‍ കവി എഴുതിയ ഒരു ഇന്‍ലാന്‍ഡ് ലെറ്റര്‍ കോളേജിലേക്ക് വന്നു. വളരെ നാളുകള്‍ കൂടി എനിക്ക് ലഭിക്കുന്ന ഇന്‍ലാന്‍ഡ് ലെറ്റര്‍ ആയിരുന്നു അത്. ആ കത്തില്‍ അദ്ദേഹത്തിന്റെ സന്തോഷം പങ്കു വച്ചിരുന്നു. രാഗമാലികാപുരത്തുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ആറ്റൂരിനെ ഞാന്‍ സന്ദര്‍ശിക്കുകയും ചെയ്തു. എന്‍. എസ്. മാധവന്റെ കഥയെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിക്കുന്നതായി അറിയിച്ചുകൊണ്ട് അയച്ച സന്ദേശത്തില്‍ സാധാരണയായി കമല്‍റാം ഒരിക്കലും പ്രകടിപ്പിക്കാത്ത പ്രശംസ അറിയിച്ചിരുന്നു. പാലക്കാട് വിക്ടോറിയ കോളേജിലെ മലയാളം വകുപ്പ് സംഘടിപ്പിച്ച ഒരു സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ എന്‍.എസ്. മാധവനോട് ആ ലേഖനത്തെ കുറിച്ചു പറയാന്‍ ഞാന്‍ നടത്തിയ ശ്രമത്തെയും എന്നെ തന്നെയും പൂര്‍ണ്ണമായും അവഗണിച്ചു കൊണ്ടു അദ്ദേഹം നടന്നു പോയി. ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ എന്ന നോവലിനെ കുറിച്ച് ഭാഷാപോഷിണിയില്‍ എഴുതിയ ലേഖനത്തില്‍ ‘മലയാളത്തിലെ ആധുനികതാവാദത്തിന്റെ അവസാനത്തെ കോട്ടകാവല്‍ക്കാരന്‍’ എന്നു വിശേഷിപ്പിച്ചതിലുള്ള എതിര്‍പ്പായിരിക്കണം അതിനു അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സ്റ്റീഫണ്‍ ഹോക്കിങിനെ കുറിച്ചഴുതിയ അനുസ്മരണലേഖനം, അരവിന്ദന്റെയും കെ ജി ജോര്‍ജിന്റേയും സിനിമകളെ കുറിച്ചെഴുതിയ ലേഖനങ്ങള്‍, ശാസ്ത്രത്തോടുള്ള ആനന്ദിന്റെ സമീപനത്തെ വിമര്‍ശിച്ചു കൊണ്ട് എഴുതിയ ലേഖനം തുടങ്ങിയവയെല്ലാം പ്രാധാന്യത്തോടെ കമല്‍റാം പ്രസിദ്ധീകരിക്കുകയുണ്ടായി.</span></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTayYmBnwTbuR2irsEbb05b6k4Tz8v8dUEuDdpDdQ2x19LkhtFMCvkewkbw9gZV8mgf1IEY_KXTI9pQiR3kMtxnkNANVxq3NeoPZq3F_ZdH_GxnHl5GdsVHiSrJ-hzWgzsXaHuCeY0VGyD81QwpmsTpwAkJFxPBeh_xuYzedK1IwMiVVHSwW9MV2AfyA/s2569/IMG_20221129_201721.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1800" data-original-width="2569" height="434" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTayYmBnwTbuR2irsEbb05b6k4Tz8v8dUEuDdpDdQ2x19LkhtFMCvkewkbw9gZV8mgf1IEY_KXTI9pQiR3kMtxnkNANVxq3NeoPZq3F_ZdH_GxnHl5GdsVHiSrJ-hzWgzsXaHuCeY0VGyD81QwpmsTpwAkJFxPBeh_xuYzedK1IwMiVVHSwW9MV2AfyA/w658-h434/IMG_20221129_201721.jpg" width="658" /></a></div><br /><p><span style="font-size: medium;">ഇതിന്നിടയില്‍, 2005ല്‍ മാതൃഭൂമി ബുക്സിലൂടെ 'ക്വാണ്ടം ഭൗതികത്തിലെ ദാര്‍ശനികപ്രശ്നങ്ങള്‍' എന്ന പുസ്തകം ഒ കെ ജോണിയുടെ മുന്‍കൈയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ പുസ്തകത്തെ കുറിച്ച് ടി എന്‍ ജയരാമന് എഴുതിയ റിവ്യൂ ആഴ്ചപതിപ്പിലും വന്നു. മാതൃഭൂമി ബുക്സിന്റെ മാനേജരായി നൗഷാദ് ചാര്‍ജില്‍ വന്നതിനു ശേഷം 'ക്വാണ്ടം ഭൗതികത്തിലെ ദാര്‍ശനികപ്രശ്നങ്ങള്‍' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പും വന്നു. ഇപ്പോള്‍ ആ പുസ്തകം വിപണിയില്‍ ലഭ്യമല്ല .</span></p><p><span style="white-space: pre;"> </span></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiT4YE2nOeGiM6MFH-UQ2KcrSeYLIO25KTYv-1-q30OSGCPnWYoSmnV7V-5WYSf8pJJMgN1vot73-3_MycKnJUvZkAIkoBXZ331i0ci9MGL3h_vWqutqhE44E0w9TopDmya4R0DfXwkmy54cDgxWu2rmK0hvRVrFhLCmvJEZ0AL47rKvDLWr_Krghg7cg/s1867/subash.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1867" data-original-width="1381" height="534" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiT4YE2nOeGiM6MFH-UQ2KcrSeYLIO25KTYv-1-q30OSGCPnWYoSmnV7V-5WYSf8pJJMgN1vot73-3_MycKnJUvZkAIkoBXZ331i0ci9MGL3h_vWqutqhE44E0w9TopDmya4R0DfXwkmy54cDgxWu2rmK0hvRVrFhLCmvJEZ0AL47rKvDLWr_Krghg7cg/w478-h534/subash.jpg" width="478" /></a></div><br /><p></p><p><span style="font-size: medium;">നേരത്തെ സൂചിപ്പിച്ചതു പോലെ ‘മീശ’യെ കുറിച്ചുള്ള വിവാദവും കമല്‍റാമിന്റെ രാജിയും സാമൂഹികമാധ്യമങ്ങളിലൂടെ ഞാന്‍ നടത്തിയ ഇടപെടലുകളും മാതൃഭൂമിയുമായുള്ള ബന്ധത്തെ അകറ്റി. പുതിയ എഡിറ്ററായ സുഭാഷ്ചന്ദ്രനെ നേരിട്ടു പരിചയമുള്ളതാണ്. അദ്ദേഹത്തിന്റെ കൃതികളെ കുറിച്ച് ഞാന്‍ മൂന്നു ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍, 'ഉരുളക്കിഴങ്ങു തിന്നുന്നവര്‍' എന്ന കഥയെ കുറിച്ച് ഞാന്‍ എഴുതിയ ലേഖനം അദ്ദേഹത്തിന്റെ 'കഥകള്‍' എന്ന സമ്പൂര്‍ണ്ണ സമാഹാരത്തിലും 'പറുദീസാനഷ്ടം' എന്ന സമാഹാരത്തിലും ചേര്‍ത്തിരിക്കുന്നതു കാണാം. സുഭാഷ്ചന്ദ്രന്റെ കഥകളെ കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും നല്ല ലേഖനങ്ങളിലൊന്ന് മലയാളം വാരികയില്‍ ഞാന്‍ എഴുതിയതാണെന്ന് എനിക്കു തോന്നുന്നു. ('ഘടികാരങ്ങള്‍ പറയുന്നത്' എന്ന ലേഖനത്തെ കുറിച്ചുളള ഈ വിശ്വാസം ചിലപ്പോള്‍ വിഡ്ഢിത്തമായിരിക്കാം) ആ ലേഖനം 'കഥയിലില്ലാത്തത്' എന്ന എന്റെ കഥാലേഖനങ്ങളുടെ സമാഹാരത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഈ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ സുഭാഷ്ചന്ദ്രന് എന്നെ വിളിച്ച് സന്തോഷം അറിയിച്ചിരുന്നു. രണ്ടു പ്രാവശ്യമെങ്കിലും ഞങ്ങള്‍ നേരിട്ടു കണ്ടിരുന്നു താനും. എന്നാല്‍, അദ്ദേഹം മാതൃഭൂമി വാരാന്തപതിപ്പിന്റെ എഡിറ്ററായിരിക്കുന്ന സന്ദര്‍ഭത്തില്‍ കല്‍പ്പറ്റ നാരായണന്റെ കവിതകളെ കുറിച്ച് ഞാന്‍ തയ്യാറാക്കിയ ഒരു കുറിപ്പ് പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ‘മീശ’ വിവാദത്തിനു ശേഷം അദ്ദേഹം എഡിറ്ററായി വന്നതിനു ശേഷം സാമൂഹികമാധ്യമങ്ങളിലൂടെ ഞാന്‍ നടത്തിയ ഇടപെടലുകളിലൂടെ അകലം കൂടുതല്‍ വര്‍ദ്ധിച്ചിരിക്കണം!തൃശൂരിലേക്കു താമസം മാറിയതോടെ മാതൃഭൂമി ആഴ്ചപതിപ്പിന്റെ വരിക്കാരനല്ലാതായി. ഇപ്പോള്‍ മഗ്സ്റ്ററിലാണ് ആഴ്ചപതിപ്പ് വായിക്കുന്നത്.</span></p><div>***********************************************************************************</div><div><span style="font-size: x-small;">*ഒന്നാം ക്ലാസില്‍ പഠിച്ചത് തൊടുപുഴയിലായിരുന്നു. അപ്പോഴും വാടകക്കായിരുന്നു താമസം. അച്ഛന് വഴി ബന്ധത്തില്‍ പെട്ട ഒരാളുടെ വീട്ടില്‍ തന്നെയായിരുന്നു അത്. വീട്ടുടമസ്ഥര്‍ വരുത്തിയിരുന്ന പത്രം ഞങ്ങളും പങ്കുവയ്ക്കുകയായിരുന്നുവെന്നു തോന്നുന്നു. എഴുത്തുകളരിയിലെ പഠനം വൈക്കത്തിനടുത്ത് അച്ഛന്റെ നാടായ തിരുമണിവെങ്കിടപുരത്തായിരുന്നു.<br /><br />**ഊളാനിയില്‍ താമസിക്കുമ്പോള്‍ തന്നെ അമ്മയ്ക്കു വായിക്കാനുള്ള പുസ്തകങ്ങള്‍ക്കെന്ന പേരില്‍ ആ ലൈബ്രറിയില്‍ പോകുമായിരുന്നു. അവിടെ വരുത്തിയിരുന്ന സിനിമാമാസികയിലെ ചിത്രങ്ങളായിരുന്നു അന്നത്തെ ആകര്‍ഷണം. </span></div><div><span style="font-size: x-small;"><br /></span></div><div><span style="font-size: x-small;">***പിന്നീട്, മാതൃഭൂമി വാരാന്തപതിപ്പിന്റെ എഡിറ്റര്‍ ആയിരിക്കുമ്പോഴും ഭാഷാപോഷിണിയുടെ എഡിറ്റര്‍ ആയിരിക്കുമ്പോഴും കെ.സി. നാരായണന് എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. </span></div><div><span style="font-size: x-small;"><br /></span></div><div><br /></div>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com0tag:blogger.com,1999:blog-641698044116271460.post-88452169026700027642022-11-10T11:19:00.001+05:302022-11-13T08:48:38.492+05:30കണിക്കൊന്ന<p></p><div class="separator" style="clear: both; text-align: center;"><iframe allowfullscreen='allowfullscreen' webkitallowfullscreen='webkitallowfullscreen' mozallowfullscreen='mozallowfullscreen' width='625' height='364' src='https://www.blogger.com/video.g?token=AD6v5dyW98ScBo-X0HnwJpNYduLUVm4RhW0cC4ce4j2v-OcBgKlIcjUljyfhX4eZWthiYAoFqcFIVb9R8AGE3606PQ' class='b-hbp-video b-uploaded' frameborder='0'></iframe></div><br><span style="font-size: medium;"><br></span><p></p><p><span style="font-size: medium;">അയ്യപ്പപണിക്കരുടെ 'കണിക്കൊന്ന' (പൂക്കാതിരിക്കാനെനിക്കാവതില്ലേ..) എന്ന കവിതയിലെ വാക്കുകളെല്ലാം വേനലിലെ പൂമരം കാഴ്ച വയ്ക്കുന്ന സൗന്ദര്യപൂരത്തെ ആവാഹിച്ചെടുക്കുന്നു. പൂത്തുലഞ്ഞു നില്ക്കുന്ന കൊന്ന അതിന്റെ സ്വത്വത്തെ പ്രകാശിപ്പിക്കുകയാണ്. സ്വത്വപ്രകാശനത്തിന്റെ വിവിധതലങ്ങളെ ഇത്രമേല്‍ ലളിതമായി, സൗന്ദര്യത്തോടെ സാകല്യത്തില്‍ അവതരിപ്പിക്കുന്ന മലയാളഭാഷാഖ്യാനങ്ങള്‍ വേറെയില്ല. കണിക്കൊന്നയുടെ മനസ്സിന്നാഴത്തില്‍ കുടികൊള്ളുന്ന സ്വത്വബോധം സ്വാഭാവികമായി പുറത്തേക്കു പ്രവഹിക്കുകയാണ്. നൈസര്‍ഗ്ഗികമാണത്. സ്വയമേവം അതു പ്രവര്‍ത്തിക്കുന്നു; പരപ്രേരണകളില്ലാതെ, അയത്നലളിതമായി, അചോദകമായി. അടക്കാനും മറയ്ക്കാനും വയ്യാതെ സ്വത്വത്തെ പ്രകാശിപ്പിച്ചു പാടുകയാണ്, കണിക്കൊന്ന. പൂക്കുകയെന്ന തനതും ജൈവികവുമായ പ്രക്രിയയില്‍ നിന്ന് മാറിനില്‍ക്കാനേ കഴിയുന്നില്ലെന്ന്, ഏക വഴി സ്വത്വത്തെ ഇങ്ങനെ വെളിപ്പെടുത്തുകയെന്നതു മാത്രമാണെന്ന് കണിക്കൊന്ന പാടുന്നു. കലയില്‍ സ്വത്വപ്രകാശനത്തിന്റെ പ്രാധാന്യത്തെ അറിയുന്നവന്റെ കവിതയാണിത്. </span></p><p><span style="font-size: medium;"><br></span></p><p><span style="font-size: medium;">ഈ സ്വത്വപ്രകാശനത്തില്‍ കാലത്തിന്റെ ഭാവവും പങ്കു വഹിക്കുന്നുണ്ട്. വിഷുക്കാലമെത്തുമ്പോഴേക്കുമാണ് കൊന്ന പൂക്കുന്നത്. വിയല്‍പക്ഷിയുടെ കാലം. കണിക്കൊന്ന ഏതോ വികാരാവേഗത്തില്‍ പെട്ടു പോകുന്നു. ഇരുള്‍ത്തൊപ്പി പൊക്കി പ്രഭാതം ചിരിക്കുമ്പോള്‍, പുലര്‍ച്ചയില്‍ കുളിര്കാറ്റു വീശുമ്പോള്‍ കൊന്നയുടെ മേനീഞരമ്പുകള്‍ തിക്കിത്തിരക്കുന്നു, കൊമ്പുകളിലെങ്ങും പൂവിടര്‍ത്താന്‍. വേനലിന്റെ ഉഗ്രതാപത്തില്‍ ഹരിതമെല്ലാം മറഞ്ഞു പോകുമ്പോളാണ് മരമാകെ മഞ്ഞപ്പൂക്കള്‍ നിറയുന്നത്. ജനിതകമായതിനെ ത്വരിപ്പിക്കുന്ന പാരിസ്ഥിതികത്തെയും എഴുതുകയാണ് കവി. യാഥാര്‍ത്ഥ്യം ജനിതകത്തിന്റേയും പാരിസ്ഥിതികത്തിന്റേയും സംഗമത്തിലൂടെ, കൂടിച്ചേരലിലൂടെ ഉരുവം കൊള്ളുന്നുവെന്ന് കവിയും അറിയുന്നു. അങ്ങനെ കവിയിലെ ശാസ്ത്രജ്ഞന് കൂടി കവിതയില്‍ പ്രകാശിതമാകുന്നു. കൊന്നയുടെ പൂവിടലില്‍, ജീവിതത്തില്‍ തന്നെ, ഋതുക്കളുടേയും കാലത്തിന്റേയും ഇടപെടല്‍ യാദൃച്ഛികഘടകങ്ങളുടെ സാന്നിദ്ധ്യത്തെ കാണിക്കുന്നു. പ്രകൃതിയിലെ ഏതൊരു പ്രക്രിയയും അനിവാര്യതയുടേയും യാദൃച്ഛികതയുടേയും വൈരുദ്ധ്യാത്മകമായ സംയോഗമാണെന്ന് ഈ കവിത കാണുന്നുണ്ട്. </span></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5jToV6r10KWTSzwPK5l5JxtA57gnYqAO-GCywTa7RhTlLhFeLouQojvwtNVuPi9P3S4ex3926sLmCgdUlSiJi43ArwoD6vs69-6L8ZOxXLomqAZAxehfpbUEc0X3S3ePGwPUdRff89dawlzb5BJtT6h6ekxal41UJSaY8mvvBEp8dCkfg3jawmiLakw/s693/ayappa-panicker.jpg.image.784.410.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="361" data-original-width="693" height="346" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5jToV6r10KWTSzwPK5l5JxtA57gnYqAO-GCywTa7RhTlLhFeLouQojvwtNVuPi9P3S4ex3926sLmCgdUlSiJi43ArwoD6vs69-6L8ZOxXLomqAZAxehfpbUEc0X3S3ePGwPUdRff89dawlzb5BJtT6h6ekxal41UJSaY8mvvBEp8dCkfg3jawmiLakw/w609-h346/ayappa-panicker.jpg.image.784.410.jpg" width="609"></a></div><br><span style="font-size: medium;"><br></span><p></p><p><span style="font-size: medium;">ഒരു നിറം മാത്രമേ തന്നതുള്ളൂ വിധിയെന്നു ഖേദിക്കുമ്പോഴും തന്റെ മഞ്ഞവര്‍ണ്ണത്തിന്റെ പ്രകീര്‍ത്തനത്തില്‍ മുഴുകുന്നു, കൊന്ന.</span></p><p><span style="font-size: medium;">വധുവിനെയൊരുക്കാനെടുക്കുന്ന മഞ്ഞള്‍ </span></p><p><span style="font-size: medium;">നിറത്തില്‍ നിറയ്ക്കുന്ന ശൃംഗാരവര്‍ണ്ണം.</span></p><p><span style="font-size: medium;">കടക്കണ്ണെറിഞ്ഞാല്‍ പിടിച്ചിങ്ങെടുക്കാന്‍ </span></p><p><span style="font-size: medium;">തരിക്കുന്ന വ്യാമോഹ താരുണ്യവര്‍ണ്ണം. </span></p><p><span style="font-size: medium;">കല്യാണമന്ത്രം പൊഴിക്കുന്ന വര്‍ണ്ണം</span></p><p><span style="font-size: medium;">കളകളം പാടിക്കുണുങ്ങുന്ന വര്‍ണ്ണം </span></p><p><span style="font-size: medium;">താനേ മയങ്ങിത്തിളങ്ങുന്ന വര്‍ണ്ണം</span></p><p><span style="font-size: medium;">വേറുള്ളതെല്ലാം തിളക്കുന്ന വര്‍ണ്ണം</span></p><p><span style="font-size: medium;">പകല്‍ നേര്‍ത്തു നേര്‍ത്തീക്കടല്‍മാല ചാര്ത്തു-</span></p><p><span style="font-size: medium;">ന്നൊരന്തിച്ചുകപ്പിന്നകമ്പടി വര്‍ണ്ണം.</span></p><p><span style="font-size: medium;">ആ വര്‍ണ്ണം കൊണ്ടു തിളങ്ങുന്ന തന്റെ പൊന്മേനിയെ പാടുന്നു, മഞ്ഞപ്പൂവൃക്ഷം. കൊന്നപ്പൂവിതളിനെ താലിയുടെ രൂപകമായി കല്‍പ്പന ചെയ്യുകയും മേടത്തിലെ കൊന്ന പൂത്താലിയാടിക്കളിച്ചു നില്ക്കുന്നതായി പറയുകയും ചെയ്യുന്നു. ഇവിടെ കവിയുടെ പ്രത്യയശാസ്ത്രവും കവി ഇഷ്ടപ്പെടുന്ന സവര്‍ണ്ണമായ സാംസ്കാരികലോകവും വെളിപ്പെടുന്നുണ്ടെന്നു കണ്ടെത്തുന്നവരുണ്ടാകും. സ്വര്‍ണ്ണവര്‍ണ്ണപ്രകീര്‍ത്തനത്തെ സ്വര്‍ണ്ണത്തോടും സവര്‍ണ്ണതയോടും ബന്ധിപ്പിക്കാനുള്ള വഴികളുണ്ട്. കാവ്യഭാഷ; രൂപകങ്ങള്‍, പ്രത്യയശാസ്ത്രം തന്നെയെന്നതിനു തെളിവുമാകാം ഇത്.</span></p><p><span style="font-size: medium;"><br></span></p><p><span style="font-size: medium;">കൊന്നയുടെ വികാരാവേഗങ്ങളെ പാടുന്ന കവിതയില്‍ പ്രത്യക്ഷയാഥാര്‍ത്ഥ്യത്തിന്നപ്പുറം ചിന്തയെ ഉത്തേജിപ്പിക്കുന്ന ഒരു പരോക്ഷലോകം ധ്വനിക്കുന്നുണ്ട്. അസ്തിത്വത്തിന്റെ അവര്‍ണ്ണനീയമായ പ്രകൃതത്തിലേക്ക് ക്ഷണിക്കുന്നു, അത്. ഈ വികാരാവേഗം അനിവാര്യമായ എന്തൊന്നിന്റെയോ ഫലമാണെന്ന സൂചന കവിതയിലുണ്ട്. 'ഒരു നിറം മാത്രമേ തന്നതുള്ളൂ വിധി' എന്ന വരിയില്‍ ഈ അനിവാര്യത അതിന്റെ സമ്പൂര്‍ണ്ണരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. മഞ്ഞ നിറത്തില്‍ മാത്രം സ്വയം വിടരുന്ന വൃക്ഷം 'എനിക്കാവതില്ലേ പല വര്‍ണ്ണമാകാന്‍' എന്നു ചൊല്ലുമ്പോള്‍ അനിവാര്യതയെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങള്‍ ഉറപ്പിക്കപ്പെടുന്നു. സൂക്ഷ്മതലത്തില്‍, സ്വത്വത്തെ അനിവാര്യതയായി കാണുന്ന വിചാരമാണിത്. സ്വത്വത്തെ പാരമ്പര്യവുമായോ ജനിതകദ്രവ്യവുമായോ ബന്ധിപ്പിക്കുന്നതാണെന്നും വിപുലീകരിച്ചു പറയാം. പാരിസ്ഥിതികഘടകങ്ങളുടെ പങ്കിനെ കവി അറിയുന്നുവെന്ന മുന്‍ നിരീക്ഷണത്തെ സ്വീകരിക്കാമെങ്കിലും കവിതയുടെ ഊന്നല്‍ ജനിതകത്തിലാണെന്നു പറയേണ്ട പ്രകരണമാണിത്. പ്രകൃതിയിലെ അനിവാര്യഘടകങ്ങളുടെ അസ്തിത്വത്തെ ഉറപ്പിക്കുന്ന പാഠാവിഷ്ക്കാരമായി കവിതയെ വായിക്കാം. അനിവാര്യത, പാരമ്പര്യം, ജനിതകം എന്നീ വാക്കുകള്‍ക്കെല്ലാം തുറക്കാന്‍ കഴിയുന്നതായി 'വിധി' എന്ന വാക്ക് പ്രത്യക്ഷമാകുന്നു. യാഥാസ്ഥിതികത്വത്തിന്റെ മേളനമായും ഇതു വായിക്കപ്പെടാം. 'എനിക്കാവതില്ലേ പല വര്‍ണ്ണമാകാന്‍' എന്ന വരികളില്‍ പരിമിതികളുടെ സ്വയം തിരിച്ചറിവുമുണ്ട്. എന്നാല്‍, ഏകവര്ണ്ണം തന്നെ സൃഷ്ടിക്കുന്ന സൗന്ദര്യലോകത്തെ കുറിച്ചുള്ള വിശ്വാസം അകമേ സൂക്ഷിക്കപ്പെടുന്നുമുണ്ട്. </span></p><p><span style="font-size: medium;"><br></span></p><p><span style="font-size: medium;">കൊന്നയുടെ ജീവചരിത്രം കവിതയില്‍ എഴുതുന്നു. ഓരോ ഋതുവിലും വരുന്ന ഭാവപ്പകര്‍ച്ചകള്‍, നേരിട്ട നോവുകള്‍, നേടിയ സാഫല്യം...എല്ലാം. ഇമ പൂട്ടി, ഉണരാതെ, ഉണര്‍ന്നാലും ഇമ തുറക്കാതെ, തുറന്നാലും ആരും കാണാതെ, തങ്ങളുടെ ഗുണത്തിനായി സ്വര്‍ണ്ണവര്‍ണ്ണത്തെ കണി കാണുന്നതിന്നായി കാത്തിരിക്കുന്ന കുഞ്ഞിക്കണ്ണുകള്‍ക്കു വേണ്ടി കൊന്ന മഞ്ഞയണിയുന്നു. </span></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhr5ucn0t8li36N5cAhJDO_ut2vTagBoBT8WQPSAog2a0hcZpmT8Xyz9Q1oRuIk4C8xl0jP91sr9S79D69oU1_4G3fmcnWF5X3KnnrT5gzl6yFcRK3H0tkewOfXrUu7BK1M6KvKRy2QUF21t2ZP1zCKeuPH3a6IbTCMyroodXPLFxW76GQ_MPC9kPhE6g/s424/images.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="232" data-original-width="424" height="358" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhr5ucn0t8li36N5cAhJDO_ut2vTagBoBT8WQPSAog2a0hcZpmT8Xyz9Q1oRuIk4C8xl0jP91sr9S79D69oU1_4G3fmcnWF5X3KnnrT5gzl6yFcRK3H0tkewOfXrUu7BK1M6KvKRy2QUF21t2ZP1zCKeuPH3a6IbTCMyroodXPLFxW76GQ_MPC9kPhE6g/w562-h358/images.jpg" width="562"></a></div><br><span style="font-size: medium;"><br></span><p></p><p><span style="font-size: medium;">കവിത അപ്പാടെ ഒരു സൗന്ദര്യപൂരമാണ്. പച്ചിലകളില്ലാത്ത വൃക്ഷത്തില്‍ മഞ്ഞപ്പൂക്കളുടെ ആഘോഷം. ലാവണ്യാത്മകതയോടുള്ള കവിമനസ്സിന്റെ ആഭിമുഖ്യം കൂടി കവിതയിലെമ്പാടും വായിക്കാം. </span></p><p><span style="font-size: medium;"> </span></p><div><span style="font-size: medium;"><br></span></div><div><br></div>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com0tag:blogger.com,1999:blog-641698044116271460.post-12539249872816216232022-11-04T22:49:00.009+05:302022-11-20T18:34:13.985+05:30 കാടിനു ഞാനെന്തു പേരിടും? <p><br /></p><br /><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgioSMzvBecyFMsVTGGvWJwAzbuuzLmQY7oUbdo8ZXvA3LpRAaXSJeVqP5aRqb9aC9hVLv8-X8ObZKPGyioSpVshSY_-Dp4taTzk7RtCvozyGr5fKRBvPmE4qDWDvXWyfXIZbboEqD6LR62Yb1lAgB-OOGHlz1D7Jb6e1C0jqhO2N2IeuhDo5zy4UoZ5Q/s228/download.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="228" data-original-width="200" height="431" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgioSMzvBecyFMsVTGGvWJwAzbuuzLmQY7oUbdo8ZXvA3LpRAaXSJeVqP5aRqb9aC9hVLv8-X8ObZKPGyioSpVshSY_-Dp4taTzk7RtCvozyGr5fKRBvPmE4qDWDvXWyfXIZbboEqD6LR62Yb1lAgB-OOGHlz1D7Jb6e1C0jqhO2N2IeuhDo5zy4UoZ5Q/w406-h431/download.jpg" width="406" /></a></div><br /><p></p><p><br /></p><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">വിനയചന്ദ്രന് 'കാട്' എന്ന കവിത ചൊല്ലുന്നത് കേള്‍ക്കുന്നത് </span></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">പാല സെന്റ്തോമസ് കോളേജില്‍ ഡിഗ്രിക്കു പഠിക്കുമ്പോഴാണ്. കോളേജ് യൂണിയന് സംഘടിപ്പിച്ച പരിപാടിയിലാകണം, </span></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">കവിത ചൊല്ലാനായി വിനയചന്ദ്രന് വന്നത്.* </span></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">ആ കവിതയുടെ അര്‍ത്ഥതലങ്ങളല്ല, ശബ്ദതാളങ്ങളും ചൊല്ലലിലെ സവിശേഷതയുമായിരിക്കണം ആദ്യം ആകര്‍ഷിച്ചത്.</span></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"> എന്നാല്‍, അന്യൂനമായ എന്തോ അര്‍ത്ഥതലങ്ങള്‍ ഈ കവിതയിലുണ്ടെന്ന അനുഭവവും </span></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">പെട്ടെന്നു തന്നെ നമുക്കുണ്ടാകുന്നു; </span></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">അതു പിടികിട്ടിയില്ലെങ്കില്‍ തന്നെയും. </span></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">പിന്നെ, പല പ്രാവശ്യം 'കാട്' വായിച്ചിരിക്കണം.<br /><br />ഞാനെന്തുപേരിടും<br />കാട്ടിലെക്കാരണേന്മാര്‍ക്കെന്തു പേരിടും<br />...<br />ഞാനെന്തുപേരിടും<br />കാട്ടിലെ കൂട്ടുകാര്‍ക്കെന്തു ഞാന്‍ പേരിടും<br />...<br />ഞാനെന്തുപേരിടും<br />കാട്ടിലെ കുട്ടികള്‍ക്കെന്തു ഞാന്‍ പേരിടും<br />...<br />കാടിനു ഞാനെന്തു പേരിടും.<br />എന്നിങ്ങനെ സന്ദേഹങ്ങളുടെയും ആധികളുടെയും പല ഖണ്ഡങ്ങളിലൂടെ കടന്ന്<br /><br /></span></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">കാടിനു ഞാനെന്തു പേരിടും;<br />കാടിനു ഞാനെന്റെ പേരിടും.<br />എന്ന തീര്‍ച്ചയിലെത്തി പതുക്കെ വ്യാഖ്യാനതലത്തിലേക്കു നീങ്ങി</span></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"> <br />'പേരുകളല്ലയോ സര്‍വ്വചരാചരം<br />പേരുകള്‍ക്കുള്ളില്‍ പെരുമാളിരിക്കുന്നു.<br />പേരും പെരുമാളുമൊന്നുതാനല്ലയോ' എന്ന അറിവു നേടി<br /><br /></span></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">'ഒന്നുതാനല്ലയോ നിങ്ങളും ഞാനു<br />മിക്കാടും കിനാക്കളുമണ്ഡകടാഹവും' എന്ന അദ്വൈതസങ്കല്‍പ്പനത്തിലെത്തി ഈശാവാസ്യോപനിഷത്തിലെ ശാന്തിമന്ത്രത്തില്‍ കവിത അവസാനിക്കുന്നു.</span></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><br /></span></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><div class="separator" style="clear: both; text-align: center;"><iframe allowfullscreen='allowfullscreen' webkitallowfullscreen='webkitallowfullscreen' mozallowfullscreen='mozallowfullscreen' width='644' height='472' src='https://www.blogger.com/video.g?token=AD6v5dwPcoRsgICItI0OYgWJwF8vFie28jXoSFFizRqb0nnd_LYdzTjVb3TNmCqDh5kLU2WDcOONwzakdjOXc3gBRg' class='b-hbp-video b-uploaded' frameborder='0'></iframe></div><br /></div><div style="background-color: white; color: #222222; font-family: Arial, Helvetica, sans-serif;"><br /></div><div style="background-color: white;"><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">പേരിനെ കുറിച്ചുള്ള ആകുലത കവിയുടെ </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">വാക്കിനെ കുറിച്ചുള്ള ആകുലതയായിട്ടാണ് </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">ആദ്യം നമുക്കു അനുഭവപ്പെടുക! </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">അറിയാനുള്ള മാര്‍ഗ്ഗം പേരിടലാണ്. </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">എല്ലാറ്റിനും പേരിടാന്‍ കഴിഞ്ഞാല്‍ എല്ലാം അറിഞ്ഞെന്നാകും!</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">പക്ഷേ, എല്ലാറ്റിനും പേരിടുകയെന്നത് അസാദ്ധ്യമാണ്. രാപകലെണ്ണിയടങ്ങാത്ത ഗന്ധങ്ങള്‍ക്കും </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">മാരിവെയിലെണ്ണി മാറാത്ത കാറ്റുകള്‍ക്കും...</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">ഇങ്ങനെ ഓരോന്നിനും പേരിടുന്നതെങ്ങനെ? </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">എത്ര കാറ്റുകള്‍ക്കു പേരിടും? </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">എത്ര ഗന്ധങ്ങള്‍ക്കു പേരിടും?</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">എത്ര കല്ലുകള്‍ക്ക്, എത്ര കുന്നുകള്‍ക്ക്, എത്ര പ്രണയങ്ങള്‍ക്ക്,</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">എത്ര രാത്രികള്‍ക്കു പേരിടും?<br /><br /></span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">'പൂവുകള്‍ ചോലകള്‍ പക്ഷികള്‍ യാമങ്ങള്‍<br />പൂര്‍വ്വജന്മങ്ങളെപ്പുല്‍കി നില്ക്കുന്നവര്<br />നാമരൂപങ്ങളാല്‍ നാമറിയാത്തവര്‍<br />നാമെന്തറിയുന്നു നമ്മളെക്കൂടിയും'</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">എല്ലാറ്റിനും പേരിടാന്‍ കഴിയാത്തതു കൊണ്ടു കവിതയുണ്ടാകുന്നു. സവിശേഷമായ അനുഭവം സാമാന്യമായി തീര്‍ന്ന വാക്കു കൊണ്ടും പേരു കൊണ്ടും പറയണമെങ്കില്‍ കവിതയുണ്ടാകണം. </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">എന്തു പേരിടുമെന്ന കവിയുടെ ആകുലത വാക്കിനെ കുറിച്ചും കവിതയെ കുറിച്ചുമുള്ള ആകുലതയായി </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">നമുക്കു തോന്നുന്നത് ഇതു കൊണ്ടാകാം. </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">എല്ലാറ്റിനും പേരിടാന്‍ കഴിഞ്ഞാല്‍ കവിതയില്ലെന്നാകും.</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">ഈ അസാദ്ധ്യതയിലാണ് കവിതയുണ്ടാകുന്നത്. </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">ഈ അസാദ്ധ്യത കവിതയുടെ സാദ്ധ്യതയാകുന്നു.<br /></span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><br /></span></div><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;">സാമാന്യാര്‍ത്ഥത്തില്‍ നിന്നും തെന്നിമാറി</span><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">പുതിയ അര്‍ത്ഥം കിട്ടിയ വാക്കാണ് കവിത.</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">വാക്കിന് പുതിയ അര്‍ത്ഥം നിര്‍മ്മിച്ചു നല്‍കലാണ്, കവികര്‍മ്മം.</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">ഇത് അനായാസമായ കാര്യമല്ല. </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">ഇത് ഒരു വിഷമഘട്ടമാണ്. </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">കാടിനു ഞാനെന്തു പേരിടും എന്ന സന്ദിഗ്ദ്ധത</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">കാടിന്റെ ബഹുലതയെ എങ്ങനെ ആവിഷ്ക്കരിക്കും</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">എന്ന സന്ദിഗ്ദ്ധതയാണ്. കാടിന്റെ അനുഭവം മുഴുവന്‍ എന്നിലുണ്ടാകയാല്‍ കാടിനു ഞാനെന്റെ പേരിടും </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">എന്നു കവി പറയുന്നു. എല്ലാം എന്നിലുണ്ട്. </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">എല്ലാം ഞാന്‍ തന്നെയാണ്. </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">അപരമായതെല്ലാം ആത്മത്തിലുണ്ടെന്ന വിവേകത്തിലൂടെ കവികര്‍മ്മത്തിന്റെ വിഷമഘട്ടത്തെ ഭേദിക്കുകയാണ് കവി.</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">കവി അദ്വൈതിയായി മാറുന്നു.</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">ഞാന്‍ നീ തന്നെ, മറിച്ചും. </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">കാട് ഞാന്‍ തന്നെ. അതുകൊണ്ട് കാടിനു ഞാനെന്റെ പേരിടും.</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">എല്ലാം ഞാനാകയാല്‍ പേരും പെരുമാളും ഒന്നുതന്നെ. </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">ഞാന്‍ തന്നെ ദൈവവും. </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">തികഞ്ഞ അദ്വൈതത്തില്‍ എത്തിയിട്ടാണ് കവി തന്റെ സന്ദേഹങ്ങളെയും ആകുലതകളെയും ശമിപ്പിക്കുന്നത്.</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണമുണ്ടാകുന്ന അവസ്ഥയാണിതെന്ന പൂര്‍വ്വികവചനത്തെ ഉദ്ധരിച്ചു കവിത ഇത് ഉറപ്പിക്കുന്നു. </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">എല്ലാമായ എന്നില്‍ നിന്നും എന്നെ മാറ്റിയാലും</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">എല്ലാം അവശേഷിക്കും. </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">അനന്തത്തില്‍ നിന്നും അനന്തത്തെ നീക്കിയാലും</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">അനന്തം അവശേഷിക്കും.</span></div><div><span face="Arial, Helvetica, sans-serif" style="color: #222222; font-size: medium;"><span face="Arial, Helvetica, sans-serif" style="color: #222222;"> വിനയചന്ദ്രന്റെ കവിത അദ്വൈതത്തിന്റെ പ്രഘോഷണമാണ്.</span><br /><br /></span><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">ബഹുലതകളിലെ എല്ലാ വൈരുദ്ധ്യങ്ങളേയും ശമിപ്പിക്കാനുള്ള മാര്‍ഗ്ഗം എല്ലാറ്റിനേയും ഒന്നായി കാണുകയാണെന്ന്, എല്ലാം ഏകമാണെന്ന് ഉറപ്പിക്കുകയാണെന്ന് ഏതൊരു അദ്വൈതവാദിയോടുമൊപ്പം ചേര്‍ന്ന് വിനയചന്ദ്രനിലെ അദ്വൈതിയായ കവി പറയുന്നു. </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">ഞാന്‍ ഈ സങ്കല്‍പ്പനത്തോടു യോജിക്കാത്തയാളാണ്. </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">എല്ലാറ്റിനേയും ഒന്നായി കാണുകയെന്നത് </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">എല്ലാറ്റിനേയും ഒന്നിലേക്കു ചുരുക്കുന്നതിലേക്കാണ് എത്തിപ്പെടുകയെന്ന്</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">ഈ ആദര്‍ശത്തിന്റെ ഇന്നേവരെയുള്ള പ്രയോഗങ്ങള്‍ ബോദ്ധ്യപ്പെടുത്തിക്കഴിഞ്ഞു. </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">ബഹുലതയെ ഏകത്വത്തിലേക്കു മര്‍ദ്ദിച്ചൊതുക്കുന്നത് ആധിപത്യപരമായ സമീപനമാണ്. അതാണ് ഏകാധിപത്യം. ബഹുലതയുടെ ലക്ഷണം ബഹുലമായിരിക്കലാണ്. </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">ഏകമായിരിക്കാന്‍ കഴിയാത്തതു കൊണ്ടാണ് അതു ബഹുലമായിരിക്കുന്നത്. </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">ബഹുലതകളിലെ എല്ലാ വൈരുദ്ധ്യങ്ങളേയും ശമിപ്പിക്കാനുള്ള മാര്‍ഗ്ഗം അവ നിലനില്‍ക്കുന്നുവെന്ന് അംഗീകരിക്കുകയും പരസ്പരം ആദരിച്ചുകൊണ്ടു അവയ്ക്കു നിലനില്‍ക്കാനുള്ള അവസ്ഥ സൃഷ്ടിക്കുകയുമാണ്. ഇതാണ് ജനാധിപത്യം. </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">എന്നിലേയും നിന്നിലേയും ബഹുലതകളെ അമര്‍ത്തി ഞെരുക്കി</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><span>ഞാനും നീയും </span><span>ഒന്നാണെന്നു പറയുന്നതിലും ഉചിതമായത് </span></span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><span>നമ്മളിലെ വ്യത്യസ്ത</span><span>ത</span><span>കളെ പരസ്പരം അറിയുകയും ആദരിക്കുകയും വ്യത്യസ്തമായിരിക്കാന്‍ പരസ്പരം സഹായിക്കുകയുമാണ്.</span><span> </span></span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span><span style="font-size: medium;">നമ്മുടെ ഭവശാസ്ത്രം ഗണിതമാണെങ്കില്‍</span> </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">അതിലെ ഒന്ന് എന്ന സംഖ്യയെ അഭിമുഖീകരിക്കാതെ</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"> തന്നെ നമുക്കു കടന്നു പോകാവുന്നതാണ്. (നാം ഏകമായിരിക്കുന്ന സന്ദര്‍ഭങ്ങളില്ലേ എന്ന ചോദ്യത്തിന് അത് അനന്തത്തിലെ ഒന്നു മാത്രമാണെന്നു താല്‍പ്പര്യം) പ്രത്യക്ഷലോകത്തിലേക്കു നോക്കൂ. </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">നമ്മുടെ ലോകത്ത് ശുന്യതയും ബഹുലതകളും മാത്രമേയുള്ളൂ.</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">നമ്മുടെ ഗണിതപരമായ ഭവശാസ്ത്രത്തില്‍ </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">പൂജ്യവും ബഹുലതകളും മാത്രം മതിയാകും. </span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">പൂജ്യം, രണ്ട്, മൂന്ന്....എന്നിങ്ങനെ.</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><br /></span></div><div><span style="font-size: medium;"><div><span face="Arial, Helvetica, sans-serif" style="color: #222222;">വിനയചന്ദ്രന്റെ കവിത സൗന്ദര്യപൂര്‍ണ്ണമാകുന്നതും ആനന്ദദായകമാകുന്നതും ബഹുലതകളെ തോറ്റിയുണര്‍ത്തുമ്പോഴും പാടിപ്പൊലിപ്പിക്കുമ്പോഴും ആണെന്നു കാണുക!</span></div><div><span face="Arial, Helvetica, sans-serif" style="color: #222222;">വിരുദ്ധങ്ങളെന്നു വിധിക്കപ്പെടുന്നവയുടെ ബഹുസ്വരതയില്‍</span></div><div><span face="Arial, Helvetica, sans-serif" style="color: #222222;">കവിത സൗന്ദര്യം കൊണ്ടു തളിര്‍ക്കുകയും പൂക്കുകയുംചെയ്യുന്നു. </span></div><div><span face="Arial, Helvetica, sans-serif" style="color: #222222;">ഈ ബഹുലതകളെ ശമിപ്പിച്ച് ഏകത്തിലേക്ക് ആനയിക്കുന്നത് കവിയുടെ ദാര്‍ശനികമായ ആവശ്യം മാത്രമാണ്.</span></div><div><span face="Arial, Helvetica, sans-serif" style="color: #222222;">അതിനെ ഒഴിവാക്കിയാലും കവിത ആനന്ദദൗത്യം നന്നായി നിര്‍വ്വഹിക്കുന്നുണ്ട്. പദാര്‍ത്ഥത്തിനു ആത്മാവില്‍ നിന്നും ഭേദം കാണാത്ത, അവയെ വേര്‍തിരിക്കാത്ത, അവയെ ഒന്നായി കാണുന്ന ഏകത്വവാദം ഭൗതികപ്രകൃതിയെ ധാര്‍മ്മികയാഥാര്‍ത്ഥ്യത്തില്‍ നിന്നും വേര്‍തിരിക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് ശാസ്ത്രചിന്തകയായ മീരാനന്ദ പറയുന്നത്</span></div><div><span face="Arial, Helvetica, sans-serif" style="color: #222222;"> ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്. **</span></div><div><span face="Arial, Helvetica, sans-serif" style="color: #222222;">ധാര്‍മ്മികപിഴകള്‍ ഭൗതികയാഥാര്‍ത്ഥ്യത്തില്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുമെന്നു വാദിക്കുകയും കര്‍മ്മത്തിലേയും ധര്‍മ്മത്തിലേയും പിഴകളാണ് ഈ ലോകവാസത്തിലെ ദുരിതങ്ങള്‍ക്കും അസ്പര്‍ശ്യതയ്ക്കും പ്രകൃതിദുരന്തങ്ങള്‍ക്കുംമറ്റും കാരണമെന്നു ഉറപ്പിക്കുകയും ചെയ്യുന്നതിന് ഹിന്ദുത്വത്തെ സഹായിക്കുന്നത് ഈ അദ്വൈതവാദമാണെന്ന് അവര്‍ നിരീക്ഷിക്കുന്നു. </span></div><div><span face="Arial, Helvetica, sans-serif" style="color: #222222;">അത് ജാതിവ്യവസ്ഥയുടെ ന്യായീകരണങ്ങള്‍ക്കു സഹായകമാകുന്നു. </span></div><div><span face="Arial, Helvetica, sans-serif" style="color: #222222;"><div>ജാതിവ്യവസ്ഥ ബഹുലതകളുടെ പ്രകാശനമല്ല. </div><div>അത് നിര്‍ബ്ബന്ധപൂര്‍ണ്ണമായ വെട്ടിമുറിക്കലിലൂടെ സൃഷ്ടിക്കപ്പെടുന്നതാണ്. അത് വിഭജനമാണ്. </div><div>അദ്വൈതവാദത്തിന്റെ തുടര്‍ച്ചയില്‍ രൂപപ്പെടുന്ന </div><div>വേദനാകരമായ പ്രകരണമാണത്.</div></span></div><div><span face="Arial, Helvetica, sans-serif" style="color: #222222;">പ്രകൃതിയെ ധര്‍മ്മമൂല്യചിന്തകളില്‍ നിന്നും വിടര്‍ത്തുന്ന ആധുനികശാസ്ത്രചിന്തയുടെ രീതിശാസ്ത്രവും ദര്‍ശനവും</span></div><div><span face="Arial, Helvetica, sans-serif" style="color: #222222;"> ഇന്ത്യയിലെ അസ്പര്‍ശ്യരും നിന്ദിതരുമായ ജനകോടികള്‍ക്ക് ആശ്രയമാണെന്ന് മീരാനന്ദ എഴുതുന്നു. </span></div><div><span face="Arial, Helvetica, sans-serif" style="color: #222222;">അംബേദ്ക്കറെ പോലുള്ള ദളിത് ചിന്തകര്‍ ഇതു തിരിച്ചറിഞ്ഞിരുന്നതായി മീര കൂട്ടിച്ചേര്‍ക്കുന്നു. </span></div><div><span face="Arial, Helvetica, sans-serif" style="color: #222222;">വ്യത്യസ്തതകളുടെ ആഘോഷം </span></div><div><span face="Arial, Helvetica, sans-serif" style="color: #222222;">ജാതിവ്യവസ്ഥയുടെ ന്യായീകരണമല്ല, </span></div><div><span face="Arial, Helvetica, sans-serif" style="color: #222222;">അതിന്റെ നിരാസമാണെന്നു ചുരുക്കം. </span></div><div><span face="Arial, Helvetica, sans-serif" style="color: #222222;">നൂറു നൂറു പൂക്കള്‍, നൂറു നൂറു വര്‍ണ്ണങ്ങള്‍ വിരിയട്ടെ! ബഹുസ്വരങ്ങള്‍ ആഘോഷിക്കപ്പെടട്ടെ!</span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><br /></div></span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;"><br /></span></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><span style="font-size: medium;">***********************************************************************************************</span></div></div><div style="color: #222222; font-family: Arial, Helvetica, sans-serif;"><div>*വിനയചന്ദ്രന് 'കുഞ്ഞനുണ്ണി'യും ചൊല്ലി.</div><div>'ചക്കക്കുരുവിന്റെയുള്ളിലില്ല' എന്ന വരികളില്‍</div><div>എത്തിയപ്പോഴേക്കും കവിത കേള്‍ക്കാനായിരുന്ന</div><div>മലയാളവിഭാഗം തലവന്‍ എഴുന്നേറ്റു പോയി. </div><div>എന്റെ അടുത്തിരുന്ന സുഹൃത്ത്; </div><div>മലയാളവിഭാഗത്തില്‍ പഠിച്ചിരുന്ന പ്രദീപ്, പറഞ്ഞു :</div><div>'സാറിന് ഇഷ്ടമായില്ല'. </div><div><br /></div><div>**ശാസ്ത്രവും ധാര്‍മ്മികതയും എന്ന വിഷയം മീരാനന്ദയുടെ ഈ നിലപാടില്‍ അവസാനിക്കുന്നതാണെന്നു ഞാന്‍ കരുതുന്നില്ല. 'ശാസ്ത്രം ചിന്തിക്കുന്നുണ്ടോ?` എന്ന വിഷയത്തില്‍ ഞാന്‍ എഴുതിയ ലേഖനങ്ങള്‍ ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ശാസ്ത്രവും ധാര്‍മ്മികതയും ചേര്‍ന്നു സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ strategic പരിഹാരങ്ങളാകണം ആവശ്യപ്പെടുന്നത്.<br /></div><span style="font-size: medium;"><br /></span></div></div>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com0tag:blogger.com,1999:blog-641698044116271460.post-60260192594043133882022-10-05T20:03:00.001+05:302022-10-06T13:44:28.231+05:30ബെൽ അസമതകളും ഭൗതികത്തിലെ നോബൽ സമ്മാനവും <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjna7KYQLc8vFnKTDgbNivSR5DF-CFtroo2ysjR4KbtdsA_N7P-B-DueSfTWHog3NjYvB3aBaZ6_qFCvXE6Em05czqvruENl_1bT-3k4OJtAUzob0Z385t1MScs7O54KJSRKt9_sTvI57kTskQ010s90rYWHVWyo4J0QHtcChLpsyY6aW_EAXo9gF8gKg/s496/download.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="406" data-original-width="496" height="362" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjna7KYQLc8vFnKTDgbNivSR5DF-CFtroo2ysjR4KbtdsA_N7P-B-DueSfTWHog3NjYvB3aBaZ6_qFCvXE6Em05czqvruENl_1bT-3k4OJtAUzob0Z385t1MScs7O54KJSRKt9_sTvI57kTskQ010s90rYWHVWyo4J0QHtcChLpsyY6aW_EAXo9gF8gKg/w578-h362/download.jpg" width="578" /></a></div><p><b>ജോണ്‍ ബെല്‍</b></p><p><b>ക്വാണ്ടം ഭൗതികത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ച ചില അന്വേഷണങ്ങള്‍ക്കാണ് ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിലെ നോബല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. അലെയ്ന് ആസ്പെക്ടിനും മറ്റും നോബല്‍ സമ്മാനം കിട്ടിയതറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. അതോടൊപ്പം ഒരു വലിയ ദു:ഖവും. ആസ്പെക്ടിന്റേയും മറ്റും പരീക്ഷണങ്ങളിലേക്ക് നയിക്കുന്ന ഗണിതശാസ്ത്ര അസമത(Mathematical Inequality)യെ രൂപീകരിച്ച ജോണ്‍ സ്റ്റെവര്‍ട്ട് ബെല്ലിന് ഇതില്‍ പങ്കാളിയാകാന്‍ കഴിയുന്നില്ലല്ലോയെന്നതാണ് ദു:ഖഹേതു. ബെല്‍ അന്തരിച്ച വര്‍ഷത്തില്‍ അദ്ദേഹത്തെ നോബല്‍ സമ്മാനത്തിനായി പരിഗണിച്ചതായി കേട്ടിട്ടുണ്ട്. മനുഷ്യധിഷണ രൂപീകരിച്ച ഏറ്റവും മഹത്തരമായ ഗണിതവാക്യങ്ങളായി ബെല്ലിന്റെ അസമതയെ വാഴ്ത്തിപ്പറഞ്ഞിട്ടുള്ളത് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. ജോണ്‍ ബെല്‍ രചിച്ച 'ക്വാണ്ടം ബലതന്ത്രത്തില്‍ പറയാവുന്നതും പറയാനാവാത്തതും' (Speakable and Unspeakable in Quantum Mechanics) എന്ന പുസ്തകത്തിന്റെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പി കുറേ നാള് എന്റെ പക്കലുണ്ടായിരുന്നു. അതിന് ആമുഖം എഴുതിയിരുന്നത് അലെയ്ന് ആസ്പെക്ട് ആണെന്നതും ഓര്‍ക്കുന്നു. ജോണ്‍ ബെല്ലുമായി PCWഡേവിസ് നടത്തിയ ബിബിസി ഇന്റര്‍വ്യു വായിച്ചതും ഓര്‍ക്കുന്നു. </b></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiChdyv_DAjQSkYvcbgGaVRzm6vmYIW2rfwWFSTHncCphbNfWMBgWA1ab6RAlB-yLJyDb4lThB0Ql4n-aZVuZ5XdwEWKDEFkCBXlaVG9ibrb3iZFmym6a8M-cxpS5ylq9FVJR2fujojjN7szfhyfZbJJy_tdpOejLJiwHDMFMgjp9v2OaqCPmzapxq2WQ/s407/07uv9jp8_nobel-prize-650_650x400_04_October_22.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="400" data-original-width="407" height="395" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiChdyv_DAjQSkYvcbgGaVRzm6vmYIW2rfwWFSTHncCphbNfWMBgWA1ab6RAlB-yLJyDb4lThB0Ql4n-aZVuZ5XdwEWKDEFkCBXlaVG9ibrb3iZFmym6a8M-cxpS5ylq9FVJR2fujojjN7szfhyfZbJJy_tdpOejLJiwHDMFMgjp9v2OaqCPmzapxq2WQ/w584-h395/07uv9jp8_nobel-prize-650_650x400_04_October_22.jpg" width="584" /></a></div><br /><p></p><p><b>1926. വര്‍ഷാന്ത്യമാകുമ്പോഴേക്കും ക്വാണ്ടംബലതന്ത്രത്തിലെ മര്മ്മപ്രധാനസിദ്ധാന്തങ്ങളെ സംബന്ധിച്ച ഗണിതശാസ്ത്രചട്ടക്കൂട് ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. എങ്കിലും, ശാസ്ത്രജ്ഞന്മാര് എത്തിച്ചേര്‍ന്ന ഗണിതശാസ്ത്രസമീകരണങ്ങളുടെ ഭൗതികവ്യാഖ്യാനങ്ങള് പൂര്‍ണ്ണമായും വ്യക്തമായിരുന്നില്ല. വ്യാഖ്യാനങ്ങളിലെ വിയോജിപ്പുകള്‍ വളരെ ശക്തമായിരുന്നു. 1927ലും 1930ലും നടന്ന സോള്‍വേ കോണ്‍ഫറന്‍സുകള്‍ ക്വാണ്ടം ബലതന്ത്രത്തിന്റെ വ്യാഖ്യാനത്തെക്കുറിച്ചുളള സംവാദം കൊണ്ട് ശ്രദ്ധേയമായി. ഐന്‍സ്റ്റൈനും നീല്‍സ്ബോറും തമ്മില്‍ നടന്ന മഹത്സംവാദം, വ്യത്യസ്ത വ്യാഖ്യാനങ്ങളെ ആശ്രയിക്കുന്ന രണ്ടു വിരുദ്ധ സ്ക്കൂളുകള്‍ക്കു ജന്മം നല്കി. അനിശ്ചിതത്വനിയമത്തെക്കുറിച്ചുളള, സോള്‍വേ കോണ്ഫറന്സുകളിലെ ബോര്-ഐന്സ്റ്റൈന് സംവാദത്തിന്റെ ഫലം 'ഐന്സ്റ്റൈന് പരാജയപ്പെട്ടെങ്കിലും ബോധ്യപ്പെട്ടില്ല'എന്നതായിരുന്നു. ഹൈസന്‍ബര്‍ഗ് സമീകരണങ്ങളുടെ സാധുതയെ അദ്ദേഹം സ്വീകരിച്ചുവെങ്കിലും ക്വാണ്ടം സിദ്ധാന്തം അപൂര്‍ണ്ണമാണെന്ന നിലപാട് തുടര്‍ന്നു. ഇക്കാര്യം ശരിയായ രൂപത്തില്‍ അവതരിപ്പിക്കുന്ന ഒരു പ്രബന്ധം 1935ല്‍ ഫിസിക്കല്‍ റിവ്യൂവില്‍ പ്രസിദ്ധപ്പെടുത്തി. 'ഭൗതികയാഥാര്‍ത്ഥ്യത്തെ കുറിച്ചുളള ക്വാണ്ടം ബലതന്ത്ര വിശദീകരണങ്ങള്‍ പൂര്‍ണ്ണമാണോ?''എന്ന ശീര്‍ഷകത്തിലുളള ഈ പ്രബന്ധം ഐന്സ്റ്റൈന്, ബോറിസ് പെഡോള്‍സ്കി, നാഥന് റോസ്സണ്‍ എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയതായിരുന്നു. ഒരു ചിന്താപരീക്ഷണമായിരുന്നു അത്. ഇത് ഇപിആര്‍ പ്രബന്ധം എന്നറിയപ്പെട്ടു. </b></p><p><b>ഭൗതികയാഥാര്‍ത്ഥ്യത്തേയും ഒരു ഭൗതികസിദ്ധാന്തത്തിന്റെ പൂര്‍ണ്ണതയേയും നിര്‍വചിച്ചുകൊണ്ടാണ് ഇ.പി.ആര്.പ്രബന്ധം ആരംഭിക്കുന്നത്. ഈ നിര്‍വചനങ്ങള്‍ ഇങ്ങനെയാണ്. </b></p><p><b><span style="white-space: pre;"> </span>(1) ഭൗതികവ്യവസ്ഥയെ ഒട്ടുംതന്നെ അലോസരപ്പെടുത്താതെ ഒരു ഭൗതികരാശിയുടെ മൂല്യം നിശിതമായ നിശ്ചിതത്വത്തോടെ (പൂര്‍ണ്ണമായ സംഭാവ്യതയോടെ) പ്രവചിക്കാനാകുമെങ്കില്‍ അത് ഭൗതികയാഥാര്‍ഥ്യത്തിന്റെ ഒരു മൂലകത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. </b></p><p><b><span style="white-space: pre;"> </span>(2) ഭൗതികയാഥാര്‍ത്ഥ്യത്തിന്റെ ഓരോ മൂലകത്തിനും അതിനെ സംബന്ധിച്ച ഭൗതികശാസ്ത്രസിദ്ധാന്തത്തില്‍ ഒരു പൂരകഭാഗ(counter part)മുണ്ടെങ്കില്‍ ആ സിദ്ധാന്തം പൂര്ണമാണെന്നു കരുതാവുന്നതാണ്. </b></p><p><b>ഈ നിര്‍വചനങ്ങളുടെ തുടര്‍ച്ചയായി ക്വാണ്ടം ബലതന്ത്രപരമായ വിശദീകരണങ്ങളുടെ സാമാന്യസ്വഭാവവും ഒരു സവിശേഷ ഉദാഹരണവും വിശദീകരിക്കപ്പെടുന്നു. ഡേവിഡ് ബോം (David Bohm) എന്ന ശാസ്ത്രജ്ഞന് പരിഷ്ക്കരിച്ച് അവതരിപ്പിച്ച ചിന്താപരീക്ഷണമാണ് പില്ക്കാലത്ത് ഏറെ പ്രചരിതമായത്.</b></p><p><b>ഇ.പി.ആര്.ചിന്താപരീക്ഷണത്തെ പരീക്ഷണശാലയില്‍ പരിശോധിക്കാന്‍ സഹായിക്കുന്ന ഒരു അസമത(Inequality) രൂപപ്പെടുത്തിക്കൊണ്ടാണ് ജോണ്‍ ബെല്‍ രംഗത്തെത്തുന്നത്. തന്റെ സൈദ്ധാന്തികനിഗമനങ്ങളിലെത്തുന്നതിന് ഇ.പി.ആര്.പരീക്ഷണത്തില്‍ പരാമര്‍ശിക്കപ്പെടുന്ന കണികകളുടെ സ്വഭാവമോ അവയില്‍ പ്രവര്‍ത്തിക്കുന്ന ബലങ്ങളോ ബെല്‍ പരിഗണിക്കുന്നില്ല. മറിച്ച്, വേര്‍തിരിക്കപ്പെട്ട കണികകളില്‍ ഒരേസമയംതന്നെ നടത്തുന്ന മാനകപരീക്ഷണ(Measurement experiments)ങ്ങളില്‍ പരിഗണിക്കേണ്ടുന്ന പരസ്പര ബന്ധങ്ങളുടെ സൈദ്ധാന്തിക അതിര്‍ത്തികള്‍ നിര്‍വ്വചിക്കുകയും എല്ലാ മാനകപ്രക്രിയകളേയും നയിക്കുന്ന ഒരു തര്ക്കശാസ്ത്രനിയമം രൂപപ്പെടുത്തുകയുമാണ് ജോണ്‍ബെല്‍ ചെയ്തത്. ഇതിലേക്ക് മൂന്ന് അടിസ്ഥാന സങ്കല്പനങ്ങള് അദ്ദേഹം സ്വീകരിക്കുന്നു. </b></p><p><b>1.<span style="white-space: pre;"> </span>എല്ലാ ക്വാണ്ടം കണികകളും വ്യക്തമായി നിര്‍വ്വചിക്കപ്പെട്ട ഭൗതികഗുണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. </b></p><p><b>2.<span style="white-space: pre;"> </span>ഏതെങ്കിലും സന്ദേശം പ്രകാശവേഗത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്നില്ല. </b></p><p><b>3.<span style="white-space: pre;"> </span>ക്വാണ്ടം ബലതന്ത്രം തര്‍ക്കശാസ്ത്രത്തിന്റെ അടിസ്ഥാനനിയമങ്ങളെ അംഗീകരിക്കുന്നുണ്ട്. </b></p><p><b>ഒന്നാമത്തെ സങ്കല്പനം ഭൗതികയാഥാര്‍ത്ഥ്യത്തെ കുറിച്ചുളളതാണ്. ഇത് നിരീക്ഷകന് പുറത്തുളള വസ്തുനുഷ്ഠയാഥാര്ത്ഥ്യം എന്ന സങ്കല്പനത്തെ അംഗീകരിക്കുന്നു. നിരീക്ഷകന്റെ ബോധത്തിനു പുറത്തു സ്വതന്ത്രമായി നിലനില്‍ക്കുന്ന ബാഹ്യലോകത്തെ കുറിച്ചാണ് ഇതു പറയുന്നത്. ഒരു കണികയിലെ ഭൗതികസ്വാധീനങ്ങള്‍ സ്ഥലീയമായി വേര്‍തിരിക്കപ്പെട്ട അടുത്ത കണികയില്‍ അതേസമയംതന്നെ അനുഭവപ്പെടുന്നില്ലെന്നതാണ് രണ്ടാമത്തെ സങ്കല്പനം. ഐന്‍സ്റ്റൈന്റെ പ്രത്യേക ആപേക്ഷികസിദ്ധാന്തം നല്കുന്ന നിര്‍ദ്ദേശമാണിത്. ഇവയോടൊപ്പം തര്‍ക്കശാസ്ത്രത്തിന്റെ അടിസ്ഥാനനിയമങ്ങളെ കൂടി സ്വീകരിച്ചുകൊണ്ട്, ഇരു കണികകളുടേയും ഒരേസമയത്തെ മാനകപരീക്ഷണങ്ങളില്‍ നിന്നും ലഭിക്കുന്ന ഫലങ്ങളിലെ സാധ്യമാകുന്ന പ്രതിപ്രവര്‍ത്തനത്തിന്റെ നിശിതമായ അതിരുകള്‍ ഒരു ഗണിതശാസ്ത്ര അസമതയിലൂടെ ജോണ്‍ബെല്‍ പ്രസ്താവിച്ചു. </b></p><p><b>അലയ്ന് ആസ്പെക്ടും മറ്റും നടത്തിയ പരീക്ഷണങ്ങള്‍ ജോണ്‍ബെല്ലിന്റെ ഈ അസമതകളെ പരിശോധനക്ക് വിധേയമാക്കുകയുണ്ടായി. ആസ്പെക്ടിന്റെ പരീക്ഷണം ക്വാണ്ടം കണികകളെ സംബന്ധിച്ചിടത്തോളം ഈ അസമതകള്‍ അസാധുവാണെന്നു വ്യക്തമായി തെളിയിച്ചു. ഈ അസമതകള്‍ അനുവദിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിപ്രവര്‍ത്തനം സ്ഥലീയമായി വേര്‍തിരിക്കപ്പെട്ട ക്വാണ്ടം കണികകള്‍ ആവശ്യപ്പെടുന്നുണ്ടെന്ന നിഗമനത്തിലാണ് ആസ്പെക്ട് എത്തിച്ചേരുന്നത്. പ്രപഞ്ചം അതിന്റെ സാകല്യത്തില്‍ തദ്ദേശീയമല്ലാത്ത പ്രഭാവങ്ങളെ പ്രകടിപ്പിക്കുന്നു. അതായത്, ജോണ്‍ ബെല്‍ സ്വീകരിച്ച സങ്കല്പനങ്ങളില് ഒരെണ്ണമെങ്കിലും സ്വീകാര്യമല്ലെന്നു വരുന്നു. ഇവയില്‍ ഏതെങ്കിലും ഒരു സങ്കല്പനത്തെ ഉപേക്ഷിക്കേണ്ടിവരികയാണെങ്കില്‍, പഴയ ഈഥര്‍ സിദ്ധാന്തത്തിലേക്കു തിരിച്ചുപോകേണ്ടി വന്നാല്‍പോലും, സവിശേഷ ആപേക്ഷികസിദ്ധാന്തത്തിന്റെ നിര്‍ദ്ദേശമായിരിക്കും താന്‍ ഉപേക്ഷിക്കുകയെന്നും, ഭൗതികയാഥാര്‍ത്ഥ്യത്തെ കുറിച്ചുളള സങ്കല്പനത്തെ സംരക്ഷിക്കുകയെന്നത് ഭൗതികശാസ്ത്രജ്ഞന്റെ കടമയാണെന്നും നേരത്തെ ഞാന്‍ സൂചിപ്പിച്ച അഭിമുഖസംഭാഷണത്തില്‍ ജോണ്‍ ബെല്‍ പറയുന്നുണ്ട്. മനുഷ്യബോധത്തിനു പുറത്തുനില്‍ക്കുന്ന ഭൗതികപ്രപഞ്ചമെന്ന യാഥാര്‍ത്ഥ്യത്തെ കുറിച്ചുളള സങ്കല്പനത്തെ ഉപേക്ഷിച്ചുകൊണ്ട് ഭൗതികശാസ്ത്രജ്ഞന്മാര്ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്ന കാര്യത്തിലാണ് ജോണ്‍ ബെല്‍ ഊന്നിയത്. എന്നാല്‍, ക്വാണ്ടം ബലതന്ത്രത്തിലെ പ്രാദേശികമല്ലാത്തപ്രഭാവങ്ങളും വിദൂര,പരസ്പരാശ്രിതത്വങ്ങളും സന്ദേശപ്രേക്ഷണത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് തെളിയിക്കാവുന്നതിനാല്‍, സവിശേഷ ആപേക്ഷികസിദ്ധാന്തത്തിന് ഇത് ഒരു വെല്ലുവിളിയും ഉയര്‍ത്തുന്നില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. </b></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjFrz66Zs2mNNpxuvWCnrSA-tiI0qm2XtSVLy6Fi1vVU8LSDA9tSnuh50tuLwpRkN5D7fyEqvxuG1Bi-awY2YLsUrDSEN5AMjWH-DV51RMvdisY_A3ri5VoVONMms2azHouqYwxRJ7cpayx4T3pNBLUT3Aof0Qzx8975r07qVfC43ZDKacX6y71gmnLAw/s554/IMG-20220314-WA0000.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="554" data-original-width="554" height="445" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjFrz66Zs2mNNpxuvWCnrSA-tiI0qm2XtSVLy6Fi1vVU8LSDA9tSnuh50tuLwpRkN5D7fyEqvxuG1Bi-awY2YLsUrDSEN5AMjWH-DV51RMvdisY_A3ri5VoVONMms2azHouqYwxRJ7cpayx4T3pNBLUT3Aof0Qzx8975r07qVfC43ZDKacX6y71gmnLAw/w544-h445/IMG-20220314-WA0000.jpg" width="544" /></a></div><b><p><b><br /></b></p>ഞാന്‍ എഴുതിയ 'ശാസ്ത്രവും തത്ത്വചിന്തയും' എന്ന പുസ്തകത്തില്‍ ഈ പരീക്ഷണങ്ങളെ കുറിച്ചു പറയുകയും പരീക്ഷണഫലങ്ങളെ ഐന്സ്റ്റൈന് സ്വീകരിച്ച ശുദ്ധയഥാതഥവാദത്തിന്റെ പരാജയമായി വ്യാഖ്യാനിക്കാവുന്നതാണെന്ന് എഴുതുകയും ചെയ്യുന്നുണ്ട്. മനുഷ്യബോധത്തിനു പുറത്തു സ്വതന്ത്രമായി നില്ക്കുന്ന പ്രകൃതിയെ കുറിച്ചുള്ള, വസ്തുനിഷ്ഠതയുടെ സങ്കല്‍പ്പനത്തിനെതിരായ വെല്ലുവിളികള്‍ ഭൗതികശാസ്ത്രത്തിനുള്ളില്‍ നിന്നു തന്നെ ഉയരുന്നുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും ഞാന്‍ എഴുതി. (ഇതിനെ ചൂണ്ടി, ബോര് - ഐന്സ്റ്റൈന് സംവാദവും അതിന്റെ തത്ത്വചിന്താപരിണതികളും തീര്‍പ്പു കല്‍പ്പിക്കപ്പെട്ട വിഷയമായി ഞാന്‍ അവതരിപ്പിക്കുന്നുവെന്ന് ഈ പുസ്തകത്തെ നിരൂപണം ചെയ്ത തത്ത്വചിന്താ അദ്ധ്യാപകനായ എന്‍.കെ.ഷിനോദ് എഴുതിയിരുന്നു. എന്റെ നിലപാട് അങ്ങനെയല്ല. ഞാന്‍ തന്നെയും ആ വിഷയത്തില്‍ ഇപ്പോഴും സന്ദേഹിയാണ്.)</b><p></p><p><b>ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിലെ നോബല്‍ സമ്മാനം എന്റെ ശാസ്ത്ര, തത്വചിന്താ താല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിനാണെന്നു പറഞ്ഞു കൊണ്ടാണല്ലോ ഞാന്‍ തുടങ്ങിയത്. ഈ വിഷയത്തെ ആധാരമാക്കുന്ന ഒരു മലയാളപുസ്തകം 2005ല്‍ മാതൃഭൂമി ബുക്സിലൂടെ ഞാന്‍ പ്രസിദ്ധീകരിച്ചിരുന്നു. ക്വാണ്ടം ബലതന്ത്രത്തിലെ ദാര്‍ശനികപ്രശ്നങ്ങള്‍. അതിന്റെ രണ്ടാമത്തെ പതിപ്പ് “ക്വാണ്ടം ഭൗതികത്തിലെ ദാര്‍ശനികപ്രശ്നങ്ങള്‍” എന്ന ശീര്‍ഷകത്തില്‍ 2013ലും പ്രസിദ്ധീകരിച്ചു. ഈ വിഷയത്തില്‍ മലയാളത്തില്‍ എഴുതപ്പെടുന്ന ആദ്യത്തെ പുസ്തകമായിരുന്നു ഇത്. (മറ്റു രചനകള്‍ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്ന അര്‍ത്ഥത്തില്‍ മാത്രം ഈ വാക്യം വായിക്കുക. ഈ പുസ്തകത്തിന് പല പതിപ്പുകള്‍ ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍, ഈ പുസ്തകം പലപ്പോഴും പ്രദര്ശനശാലകളിലൊന്നും പ്രത്യക്ഷപ്പെടാതെ മാറ്റിനിര്‍ത്തപ്പെട്ട അനുഭവമാണ് ഉണ്ടായിരുന്നത്.) ക്വാണ്ടം ഭൗതികത്തിലെ വ്യാഖ്യാനപ്രശ്നങ്ങള് എന്ന ശീര്‍ഷകത്തില്‍ കേരളത്തിലെ ചില കോളേജുകളില്‍ സെമിനാറുകളില്‍ ഞാന്‍ ഈ വിഷയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തര ബിരുദ കോഴ്സിന് ഈ വിഷയത്തെ ആധാരമാക്കി Foundational Problem in Quantum Mechanics എന്ന ശീര്‍ഷകത്തില്‍ ഒരു സ്പെഷ്യല്‍ പേപ്പര്‍ ഞാന്‍ തയ്യാറാക്കിയ (പരിമിതികളുള്ള) സിലബസിന്റെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടിരുന്നു. ഇപ്പോള്‍ ആ രൂപത്തില്‍ അതു നിലനില്‍ക്കുന്നില്ലെന്നു തോന്നുന്നു.</b></p><div><b><br /></b></div><div><br /></div>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com0tag:blogger.com,1999:blog-641698044116271460.post-4390722009367196682022-09-19T10:28:00.001+05:302022-11-13T08:50:00.162+05:30 'സ്നേഹരഹിതം' (LOVE LESS) <p><b><span style="color: #0b5394;"></span></b></p><div class="separator" style="clear: both; text-align: center;"><b><span style="color: #0b5394;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEihPCeBkPA2QRfTuHalw7CfjULptqKZi9AhyZKLRdAUw04bftFFiiBt8eAIAiOfm8NGbkK7J5XUKih3LE5LSq56frk3KSJbu64lxxO7B194cSNiKr05m0wy5YrKmRFC3f9FAjw-tgSUT3fMbd-XXX70zNDY4RLah7TILpX7fRacUl2ER6Aufwdft_ds9w/s943/011667_1280x720_936939_163.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="617" data-original-width="943" height="409" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEihPCeBkPA2QRfTuHalw7CfjULptqKZi9AhyZKLRdAUw04bftFFiiBt8eAIAiOfm8NGbkK7J5XUKih3LE5LSq56frk3KSJbu64lxxO7B194cSNiKr05m0wy5YrKmRFC3f9FAjw-tgSUT3fMbd-XXX70zNDY4RLah7TILpX7fRacUl2ER6Aufwdft_ds9w/w648-h409/011667_1280x720_936939_163.jpg" width="648" /></a></span></b></div><b><span style="color: #0b5394;"><br /><br /></span><div class="separator" style="clear: both; text-align: center;"><iframe allowfullscreen='allowfullscreen' webkitallowfullscreen='webkitallowfullscreen' mozallowfullscreen='mozallowfullscreen' width='634' height='454' src='https://www.blogger.com/video.g?token=AD6v5dxFpU-aaN89vYHcosDW5gbOaifgG6hVZplzYAjTfstUnGPErAensHsaDzYNyqNn_RAewPVUHoCug5ULdY0r5w' class='b-hbp-video b-uploaded' frameborder='0'></iframe></div><br /></b><p></p><p><b><span style="color: #0b5394;"><br /></span></b></p><p><b><span style="color: #0b5394;">ആന്ദ്രേ സൈവഗിന്‍ത്സേവ് എന്ന റഷ്യന്‍ ചലച്ചിത്രകാരന് </span></b></p><p><b><span style="color: #0b5394;">സമകാല റഷ്യന്‍ ജീവിതാവസ്ഥയുടെ വ്യത്യസ്ത മുഖങ്ങളെ</span></b></p><p><b><span style="color: #0b5394;">തന്റെ ദൃശ്യരചനകളിലൂടെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു. </span></b></p><p><b><span style="color: #0b5394;">'ലെവിയത്താന്' എന്ന ചലച്ചിത്രനാമം റഷ്യന്‍ ഭരണകൂടത്തിലെ </span></b></p><p><b><span style="color: #0b5394;">അഴിമതിയുടെ പര്യായമായി മാറിത്തീര്‍ന്നത് ഓര്‍ക്കുക! </span></b></p><p><b><span style="color: #0b5394;">ഭൂമിക്കച്ചവടമുതലാളിമാരുടേയും അതിന്നൊത്തു നീങ്ങുന്ന </span></b></p><p><b><span style="color: #0b5394;">ഉദ്യോഗസ്ഥമേധാവിത്വത്തിന്റേയും നീതിന്യായവ്യവസ്ഥയുടേയും </span></b></p><p><b><span style="color: #0b5394;">ദുഷ്ചെയ്തികളില്‍ പെട്ട് നരകിക്കുകയും </span></b></p><p><b><span style="color: #0b5394;">പാപങ്ങളില്‍ നിന്ന് പാപങ്ങളിലേക്കു നിപതിക്കുകയും </span></b></p><p><b><span style="color: #0b5394;">തകര്‍ന്നടിയുകയും ചെയ്യുന്ന വ്യക്തികളുടേയും കുടുംബങ്ങളുടേയും </span></b></p><p><b><span style="color: #0b5394;">ജീവിതത്തെയാണ് ലെവിയത്താന് പ്രമേയമാക്കിയത്. </span></b></p><p><b><span style="color: #0b5394;">പിന്നീടു പുറത്തുവന്ന 'സ്നേഹരഹിതം' (LOVE LESS), </span></b></p><p><b><span style="color: #0b5394;">കുടുംബജീവിതത്തില്‍ മാതാപിതാക്കള്‍ക്കിടയിലെ ഒടുങ്ങാത്ത </span></b></p><p><b><span style="color: #0b5394;">ആന്തരികവൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും കൊണ്ട് </span></b></p><p><b><span style="color: #0b5394;">സ്നേഹരഹിതരായി വളരുന്ന കുഞ്ഞുങ്ങളിലേക്കു ദൃഷ്ടി പായിക്കുന്നു. </span></b></p><p><b></b></p><div class="separator" style="clear: both; text-align: center;"><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhezWUlwOupbVq9RfQ---PjH_ndOGmMJNug0RLR_sT9Dpeh-o6M1-nkAuj60U2I1UbigCFcrAMV4F2y_vVyO6ZWhtkXG5PEd33SxaHeknkmkV_8LItBsmxQDjWBbrzJQ4suT3uXlU-7trZINIaKuI4ZuRnkz4DFMWB0b_MNaDDALuqRFf6JxjfZSwSfA/s1519/vlcsnap-3721-12-11-11h41m58s672.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="704" data-original-width="1519" height="408" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhezWUlwOupbVq9RfQ---PjH_ndOGmMJNug0RLR_sT9Dpeh-o6M1-nkAuj60U2I1UbigCFcrAMV4F2y_vVyO6ZWhtkXG5PEd33SxaHeknkmkV_8LItBsmxQDjWBbrzJQ4suT3uXlU-7trZINIaKuI4ZuRnkz4DFMWB0b_MNaDDALuqRFf6JxjfZSwSfA/w652-h408/vlcsnap-3721-12-11-11h41m58s672.png" width="652" /></a></b></div><b><br /><span style="color: #0b5394;"><br /></span></b><p></p><p><b><span style="color: #0b5394;">വഷളാകുകയും തകരുകയും ചെയ്യുന്ന മാനുഷികബന്ധങ്ങളെ</span></b></p><p><b><span style="color: #0b5394;"> ഒരു കുടുംബകഥയുടെ പശ്ചാത്തലത്തില്‍,</span></b></p><p><b><span style="color: #0b5394;"> ചലച്ചിത്രഭാഷയില്‍ എഴുതുകയാണ്, 'സ്നേഹരഹിത'ത്തില്‍.</span></b></p><p><b><span style="color: #0b5394;"> സഹാനുഭൂതിയുടെ അതിര്‍ത്തികള്‍ ചുരുങ്ങി വരുന്ന ലോകം. </span></b></p><p><b><span style="color: #0b5394;">സ്വയംനിന്ദയും പരസ്പരവിദ്വേഷവും കൊണ്ട് </span></b></p><p><b><span style="color: #0b5394;">കലങ്ങി മറിയുന്ന മനസ്സുകള്‍, </span></b></p><p><b><span style="color: #0b5394;">പരിലാളനകളേല്‍ക്കാതെ പരിക്കുകള്‍ മാത്രമേല്ക്കുന്ന</span></b></p><p><b><span style="color: #0b5394;">ഒറ്റപ്പെട്ടു പോകുന്ന ബാല്യവും കൗമാരവും. </span></b></p><p><b><span style="color: #0b5394;">തന്നെ ആരു സംരക്ഷിക്കണമെന്ന കാര്യത്തെ ചൊല്ലി </span></b></p><p><b><span style="color: #0b5394;">വേര്‍പിരിയാന്‍ ഒരുങ്ങി നില്ക്കുന്ന മാതാപിതാക്കള്‍ കൂട്ടുന്ന </span></b></p><p><b><span style="color: #0b5394;">വഴക്കും വക്കാണവും കലഹവും കേട്ട് കുളിമുറിയില്‍ കയറി </span></b></p><p><b><span style="color: #0b5394;">ഏങ്ങലടിച്ചു കരയുന്ന അലോഷി എന്ന ബാലന്റെ ചിത്രം അതീവ </span></b></p><p><b><span style="color: #0b5394;">സങ്കടകരമാണ്. അലോഷിയെ കാണാതാകുന്നു.</span></b></p><p><b><span style="color: #0b5394;">പിന്നെ, ഒരു കുഞ്ഞിന്റെ മൃതദേഹത്തിനു മുന്നില്‍ നില്ക്കുന്ന</span></b></p><p><b><span style="color: #0b5394;">മാതാപിതാക്കളെ നാം കാണുന്നു. </span></b></p><p><b><span style="color: #0b5394;">സ്വന്തം ഇഷ്ടങ്ങള്‍ക്കപ്പുറത്ത് ജീവിതത്തിലെ ഒരു മൂല്യവും </span></b><b><span style="color: #0b5394;">പ്രസക്തമല്ലാത്ത</span></b></p><p><b><span style="color: #0b5394;"> മനുഷ്യരെയാണോ സമകാലം നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നതെന്ന് </span></b></p><p><b><span style="color: #0b5394;">ആകുലരാകാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആന്ദ്രേ ഒരുക്കിയിരിക്കുന്നു.</span></b></p><p><b><span style="color: #0b5394;">നാഗരിക റഷ്യയെയാണ് ഈ ചലച്ചിത്രം പശ്ചാത്തലമാക്കുന്നതെങ്കിലും</span></b></p><p><b><span style="color: #0b5394;">സ്നേഹരാഹിത്യം ഈ ലോകത്തെ മുഴുവനായും മൂടിയിരിക്കുന്നുവെന്ന്</span></b></p><p><b><span style="color: #0b5394;">ആന്ദ്രേയിലെ ചലച്ചിത്രകാരനു പറയണമെന്നുണ്ടായിരുന്നുവെന്നു കരുതണം.</span></b></p><p><b><span style="color: #0b5394;">എങ്കിലും, റഷ്യ എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയ ഒരു മേലുടുപ്പു ധരിച്ച്</span></b></p><p><b><span style="color: #0b5394;">ട്രെഡ്മില്ലില് വ്യായാമത്തിനായി ഓടുന്ന (മകനെ കാണാതായ) നായികയുടെ</span></b></p><p><b><span style="color: #0b5394;">ദൃശ്യത്തോടെയാണ് ചലച്ചിത്രം അവസാനിക്കുന്നത്.</span></b></p><p><b><span style="color: #0b5394;">റഷ്യ ഓടുകയാണ്, യാന്ത്രികമായി.</span></b></p><p><b><span style="color: #0b5394;">യന്ത്രത്തെ പോലെ ചലിക്കുന്ന റഷ്യ, </span></b></p><p><b><span style="color: #0b5394;">യന്ത്രങ്ങളായി തീര്‍ന്ന മനുഷ്യരുടെ രാജ്യമായി മാറുകയാണോയെന്ന് </span></b></p><p><b><span style="color: #0b5394;">ചലച്ചിത്രകാരന് ആകുലനാകുന്നു.</span></b></p><p><b></b></p><div class="separator" style="clear: both; text-align: center;"><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOKkeHdvdgOx5PZoMaS9TCCv3SY0g01KZrHmpg1Anb9q4LObPVxPbtS1ve4Cxf42xhhPyUjdFb4t_BOCOtIXbwW-7Lb1VkbaDtWkpY1xlC01NvdpMeeEP3QNW92scfrDHkf_AxExvPI-AVzsS1YVbRzsNV1fBnn0tLLYIMneW_idoOgsqrjaVzhWPL2Q/s1936/vlcsnap-1604-04-06-07h46m11s350.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="809" data-original-width="1936" height="377" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOKkeHdvdgOx5PZoMaS9TCCv3SY0g01KZrHmpg1Anb9q4LObPVxPbtS1ve4Cxf42xhhPyUjdFb4t_BOCOtIXbwW-7Lb1VkbaDtWkpY1xlC01NvdpMeeEP3QNW92scfrDHkf_AxExvPI-AVzsS1YVbRzsNV1fBnn0tLLYIMneW_idoOgsqrjaVzhWPL2Q/w619-h377/vlcsnap-1604-04-06-07h46m11s350.png" width="619" /></a></b></div><b><span style="color: #0b5394;"><br /></span></b><p></p><p><b><span style="color: #0b5394;">കുടുംബമെന്ന സ്ഥാപനത്തിനുള്ള ന്യായീകരണത്തിലൂന്നി</span></b></p><p><b><span style="color: #0b5394;">പ്രശ്നങ്ങളെ അവതരിപ്പിക്കുന്ന പ്രത്യയശാസ്ത്രപ്രവര്‍ത്തനം </span></b></p><p><b><span style="color: #0b5394;">ചലച്ചിത്രകാരന് ഏറ്റെടുക്കുന്നില്ല. </span></b></p><p><b><span style="color: #0b5394;">യാഥാര്‍ത്ഥ്യത്തിന്റെ സവിശേഷമായ ചലച്ചിത്രഭാഷ്യം ഒരുക്കിക്കൊണ്ട് </span></b></p><p><b><span style="color: #0b5394;">രാഷ്ട്രീയമായ അര്‍ത്ഥനിര്‍ദ്ദേശങ്ങള്‍ നല്കുന്ന </span></b></p><p><b><span style="color: #0b5394;">ചലച്ചിത്രകാരന്റെ കടമ മാത്രം ആന്ദ്രേ സൈവഗിന്‍ത്സേവ് നിര്‍വ്വഹിക്കുന്നു. </span></b></p><p><b><span style="color: #0b5394;"></span></b></p><div class="separator" style="clear: both; text-align: center;"><b><span style="color: #0b5394;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4vQu7_yc9JKcJVcUFRdCEU_WzvSjgYQQW602Ep37osWauk72hOdlh8_wZwRd6LZ1eFFxSDDVQTpJRKGvn0nkjmprGyjgP6E7UsD1CF52_GOo1vUOIjupTrJXLZr7fqYTUEXmYLXuiHRlhKWWIZLepfH58dHPgwKEFk1EEBKizYq6JaKgaOwSEX0xT6g/s1936/vlcsnap-3294-07-14-02h24m36s113.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="809" data-original-width="1936" height="391" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4vQu7_yc9JKcJVcUFRdCEU_WzvSjgYQQW602Ep37osWauk72hOdlh8_wZwRd6LZ1eFFxSDDVQTpJRKGvn0nkjmprGyjgP6E7UsD1CF52_GOo1vUOIjupTrJXLZr7fqYTUEXmYLXuiHRlhKWWIZLepfH58dHPgwKEFk1EEBKizYq6JaKgaOwSEX0xT6g/w595-h391/vlcsnap-3294-07-14-02h24m36s113.png" width="595" /></a></span></b></div><b><span style="color: #0b5394;"><br /> </span></b><p></p><div><br /></div>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com1tag:blogger.com,1999:blog-641698044116271460.post-63325764210072967672022-09-15T17:15:00.002+05:302022-11-13T08:50:23.784+05:30ബാലികാമനസ്സുകളിലൂടെ ഒരു യാത്ര<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_dDYZOB9-aked4RCpsPtu54G3gPEpq7GR3tFeQHJW03x3OpeinZ1kxqHQYUkydbRbEKOY-R3Z68DW2tLEPFn_Q0f7UZuBM0NXSAl-IzEk3gW1YqludU532MGEV9S5vfNjz27RyZ907QauWvF5UkLcUVJDGy5dVJRfDi0EtzfhqAz1bDi9MqIZc8_WlA/s1068/p2.PNG" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="577" data-original-width="1068" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_dDYZOB9-aked4RCpsPtu54G3gPEpq7GR3tFeQHJW03x3OpeinZ1kxqHQYUkydbRbEKOY-R3Z68DW2tLEPFn_Q0f7UZuBM0NXSAl-IzEk3gW1YqludU532MGEV9S5vfNjz27RyZ907QauWvF5UkLcUVJDGy5dVJRfDi0EtzfhqAz1bDi9MqIZc8_WlA/w643-h426/p2.PNG" width="643" /></a></div><br /><p></p><p><b>'നിങ്ങളുടെ കുട്ടിക്കാലത്തെ കുറിച്ച് നമ്മള് സംസാരിച്ചിട്ടേയില്ല.''</b></p><p><b>'നമ്മള് അതിനെ കുറിച്ച് എപ്പോഴും സംസാരിക്കുന്നുണ്ട്.'' </b></p><p><b>'ഉവ്വ്, പക്ഷേ, അത് ചെറിയ കഥകള്‍ മാത്രം''</b></p><p><b>'നീ അതെന്താണ് അങ്ങനെ പറഞ്ഞത്.'' </b></p><p><b>'നിങ്ങള്‍ക്കു ലഭിച്ചിരുന്ന ക്രിസ്തുമസ്സ് സമ്മാനങ്ങള്‍, പിസ്സ ഇഷ്ടമായിരുന്ന കാര്യം...അതൊക്കെ എനിക്കറിയാം. എന്നാല്‍ യഥാര്‍ത്ഥകാര്യങ്ങളെ കുറിച്ച് എനിക്കറിയില്ല.'' </b></p><p><b>'യഥാര്‍ത്ഥകാര്യങ്ങള്‍ എന്നുവച്ചാല്‍ എന്താണ്?'' </b></p><p><b>'ഉദാഹരണത്തിന്, നിങ്ങള്‍ പേടിച്ചിരുന്ന കാര്യങ്ങള്‍''</b></p><p><b>'എല്ലാവരേയും പോലെ ഞാന്‍ പല കാര്യങ്ങളേയും ഭയപ്പെട്ടിരുന്നു.''</b></p><p><b>'ഒരു കാര്യത്തെ കുറിച്ച് എന്നോടു പറയു.'' ''മറന്നു പോയോ ''</b></p><p><b>'ഇല്ല. മറന്നിട്ടില്ല. (അടുത്തു വന്ന് ചെവിയില്‍ പറയുന്നു) </b></p><p><b>എനിക്ക് എന്റെ അച്ഛനെ പേടിയായിരുന്നു''</b></p><p><b>ഒരു അച്ഛനും എട്ടു വയസ്സായ മകളും തമ്മിലുള്ള സംഭാഷണമാണിത്.</b></p><p><b> മകളുടെ കണ്ണില്‍ ബാല്യകാലത്തിലെ മുഴുവന്‍ ആകാംക്ഷകളും നിറഞ്ഞു</b></p><p><b>നില്ക്കുന്നു. മാതാപിതാക്കളുടെ ബാല്യം എങ്ങനെയായിരുന്നുവെന്ന്</b></p><p><b>അറിയാനുള്ള ആകാംക്ഷകള്‍ അവള് പ്രകടിപ്പിക്കുന്നു. അച്ഛനോടുള്ള ഈ</b></p><p><b>ചോദ്യങ്ങള്‍ അവളുടെ ജിജ്ഞാസയുടെ ഭാഗമാണെങ്കിലും ഇവയേക്കാളും</b></p><p><b>അമ്മയുടെ ബാല്യം അവളെ അത്യധികമായി സ്വാധീനിക്കുന്നതിനെയാണ്</b></p><p><b> യങ് മദര്‍ (പെറ്റിറ്റ് മാമന്) എന്ന ചലച്ചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്. </b></p><p><b>നെല്ലി തന്റെ അമ്മയുടെ ബാല്യത്തിലേക്ക് ഭാവനയിലൂടെ </b></p><p><b>സഞ്ചരിക്കുകയോ സമയയാത്ര നടത്തുകയോ ചെയ്യുന്നു.</b></p><p><br /></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCEkTTYuUmUgjtZml-1D8qTefjmhgQO0LQqOrYTtZO0RJj9qY6vyUM9VLwVWJ-SbypDkNVgkmU4AkghTjBP1hkHG29r0fzt_f6umGr3d896ivpUE5q4ySYg8Q2SdwNoNSd9cedP4XT4NAblCjRgM1ip_jRGBaHaJOHfgLt23xV1hfDMhPNqhvNiu4pYA/s1280/p4.png" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="720" data-original-width="1280" height="420" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCEkTTYuUmUgjtZml-1D8qTefjmhgQO0LQqOrYTtZO0RJj9qY6vyUM9VLwVWJ-SbypDkNVgkmU4AkghTjBP1hkHG29r0fzt_f6umGr3d896ivpUE5q4ySYg8Q2SdwNoNSd9cedP4XT4NAblCjRgM1ip_jRGBaHaJOHfgLt23xV1hfDMhPNqhvNiu4pYA/w639-h420/p4.png" width="639" /></a></div><br /><br /><p></p><p><b>കവിത പോലുള്ള ഈ ചലച്ചിത്രം കാണുമ്പോള്‍</b></p><p><b>'നിങ്ങള്‍ക്കൊരു കുട്ടിക്കാലമില്ലേ'യെന്ന</b></p><p><b>യുവകവിയോടുള്ള റില്ക്കേയുടെ ചോദ്യം </b></p><p><b>നമ്മുടെ ഓര്‍മ്മകളിലേക്കു വരുന്നു. </b></p><p><b>എത്ര മഹത്തായ കവിതകള്‍ ബാല്യത്തിന്റെ സ്മരണയില്‍</b></p><p><b>രചിക്കപ്പെട്ടു കൂടാ. </b></p><p><b>എന്നാല്‍, ഏതു കവിതയേക്കാളും മനോഹരമായി </b></p><p><b>ബാല്യകാലം നിലകൊള്ളുന്നു, ഒരിക്കലും പൂര്‍ണ്ണമായും</b></p><p><b>ആവിഷ്ക്കരിക്കപ്പെടാത്ത കവിതയായി.</b></p><p><b>ചലച്ചിത്രത്തെ ദൃശ്യത്തിലെ കവിതയോ </b></p><p><b>കവിതയെ ചലച്ചിത്രമോ ആക്കി മാറ്റുന്ന പ്രവര്‍ത്തനമാണ്</b></p><p><b>ചലച്ചിത്രകാരിയായ സെലിന് സിയാമ നിര്‍വ്വഹിച്ചിരിക്കുന്നത്. </b></p><p><b>ലളിതവും മനോഹരവുമായ ചലച്ചിത്രം. </b></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVejWrebfZKePiZ15Ct2Z-F4LI94_bVPj-WEeY9hyPHLLKzjPo9q3DR-UKHVFYy7_2eLYdkovPJqPLKGK21urwhxl9XG5HgUuTftXjtRw435haazesG93xDJRFXrk392t6wW3wAKtNAweq_y_nbgI8yAD4l8tZcMeWashgbF7wcom31A-zyQx7qDdYzQ/s1388/p3.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="750" data-original-width="1388" height="447" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVejWrebfZKePiZ15Ct2Z-F4LI94_bVPj-WEeY9hyPHLLKzjPo9q3DR-UKHVFYy7_2eLYdkovPJqPLKGK21urwhxl9XG5HgUuTftXjtRw435haazesG93xDJRFXrk392t6wW3wAKtNAweq_y_nbgI8yAD4l8tZcMeWashgbF7wcom31A-zyQx7qDdYzQ/w641-h447/p3.jpg" width="641" /></a></div><div class="separator" style="clear: both; text-align: center;"><br /></div><p><b>അമ്മമ്മയോടൊപ്പമുള്ള തന്റെ അമ്മയുടെ ബാല്യത്തെ തിരയുന്ന</b></p><p><b>ബാലികയാണ് പിന്നീട് ഭൂതകാലത്തിലേക്ക് ഭാവനയിലൂടെ സഞ്ചരിക്കുന്നതും </b></p><p><b>അമ്മ മറിയോണിനെ തന്നെപ്പോലുള്ള ഒരു ബാലികയായി കണ്ടുമുട്ടുന്നതും. </b></p><p><b>ബാലികയുടെ രൂപത്തില്‍ നെല്ലിയുടെ അടുത്തെത്തുന്ന അമ്മ </b></p><p><b>അവര്‍ക്കിടയിലെ എല്ലാ ഭേദങ്ങളേയും ഇല്ലാതാക്കുകയും </b></p><p><b>ഒരേ രീതിയില്‍ സംസാരിക്കുകയും ഒരേ കളികളില്‍ മുഴുകുകയും ചെയ്യുന്നു.</b></p><p><b>ആ ബാലികമാര്‍ തുടര്‍ച്ചയായി മുതിര്‍ന്നവരെ പോലെ പെരുമാറുന്നതിനു</b></p><p><b>ശ്രമിക്കുന്നതു കാണാം, അവര്‍ മുതിര്‍ന്നവരെ അനുകരിക്കുന്നു.</b></p><p><b>മഴയില്‍ നിന്നും കയറി മുറിയിലെത്തുന്നവര്‍ അലമാരിയില്‍ നിന്നും</b></p><p><b>കൈലേസെടുത്തു തല തോര്‍ത്തുന്ന ദൃശ്യത്തില്‍ ഇതു നമുക്കു ശരിക്കും</b></p><p><b>അനുഭവിക്കാന്‍ കഴിയും. അവര്‍ പൂര്‍ണ്ണമായും</b></p><p><b>മുതിര്‍ന്നവരെ പോലെ പെരുമാറുന്നു, </b></p><p><b>എന്നാല്‍ അവരുടെ തിരുമ്മലില്‍ തലയില്‍ നിന്നും വെള്ളം പോകുന്നില്ല. </b></p><p><b>മുതിര്‍ന്നവരുടെ പ്രവൃത്തികളില്‍ അവര്‍ എത്രമാത്രം മുഴുകിയിട്ടുണ്ടെന്നും </b></p><p><b>എന്നിട്ടും അവര്‍ അതു മുഴുവനായി പഠിച്ചിട്ടില്ലെന്നതും </b></p><p><b>കുട്ടികളായി തന്നെ ഇരിക്കുന്നതും നമ്മെ സന്തോഷിപ്പിക്കുന്നു. </b></p><p><b>മരിച്ചുപോയ അമ്മമ്മ കുഞ്ഞുമരിയോണിന്റെ അമ്മയായി </b></p><p><b>നെല്ലിയുടെ മുന്നിലെത്തുന്നത് എന്തുകൊണ്ടാവാം?</b></p><p><b>അമ്മമ്മയ്ക്ക് ശരിയായ രീതിയില്‍ </b></p><p><b>അവസാനത്തെ ഗുഡ്ബൈ പറയാന്‍ കഴിയാത്തതിലുള്ള </b></p><p><b>അവളുടെ വ്യസനത്തിന്റെ പരിണിതഫലം കൂടിയാകണം അത്. </b></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGZnf2X5Lh3zVgBE_lMIiWBXZPVc3G3_XE8zs-0GohOkODUIortirojeR3ir5ARIh4dhSsy-Fqx2j320Dp0NpuHUyf6-60eAaKWiEH06MjLzGCqZJdeRISlVQ_UXKQqAmqcfkl82ulJcbzqOOdAQk1aRD5w1fZiJm-UuBK6N7dNGA8q84xYw8pL9-l7g/s1280/p6.jpeg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="720" data-original-width="1280" height="436" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGZnf2X5Lh3zVgBE_lMIiWBXZPVc3G3_XE8zs-0GohOkODUIortirojeR3ir5ARIh4dhSsy-Fqx2j320Dp0NpuHUyf6-60eAaKWiEH06MjLzGCqZJdeRISlVQ_UXKQqAmqcfkl82ulJcbzqOOdAQk1aRD5w1fZiJm-UuBK6N7dNGA8q84xYw8pL9-l7g/w642-h436/p6.jpeg" width="642" /></a></div><br /><p><b>സ്ത്രീകളുടെ വൈകാരികലോകം</b></p><p><b>സിയാമയുടെ ചലച്ചിത്രങ്ങളുടെ പ്രധാനപ്രമേയമാണ്.</b></p><p><b>സ്ത്രീകള്‍ കൂടിച്ചേരുന്ന ഇടങ്ങളെ സൃഷ്ടിക്കാന്‍ </b></p><p><b>സെലിന് സിയാമ ഉത്സുകയാണ്. </b></p><p><b>ഈ ചലച്ചിത്രത്തില്‍ എട്ടു വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ </b></p><p><b>നിഷ്ക്കളങ്കമായ കണ്ണുകളിലൂടെ അവര്‍ ലോകത്തെ കാണിച്ചു തരുന്നു. </b></p><p><b>തലമുറകള്‍ക്കിടയിലെ സൂക്ഷ്മവും മോഹനവുമായ സംഭാഷണമായി </b></p><p><b>ഇത് നമുക്ക് അനുഭവപ്പെടുന്നു.</b></p><div><br /></div>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com0tag:blogger.com,1999:blog-641698044116271460.post-42585366227818716202022-09-13T18:44:00.001+05:302022-11-13T08:50:41.210+05:30 സ്നേഹവും സദാചാരവും <p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjGtLa1ly69dAQw1jdjR7kz91vxO0SUszJRbUZS5QT74tXee7efT4Ft643LHIzxAMyubTn2P-h4MXnPl_y-lQgPzGiFqqbInPhMKqdYcN6qn5irgStElHyKsW1bQ53N8ngXCQPp9NpWlVbIEGqY6bWmZgQMLNTl1fvBH5kxbRWqkhS4wqvMpVebpYNcQ/s624/D11.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="353" data-original-width="624" height="339" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjGtLa1ly69dAQw1jdjR7kz91vxO0SUszJRbUZS5QT74tXee7efT4Ft643LHIzxAMyubTn2P-h4MXnPl_y-lQgPzGiFqqbInPhMKqdYcN6qn5irgStElHyKsW1bQ53N8ngXCQPp9NpWlVbIEGqY6bWmZgQMLNTl1fvBH5kxbRWqkhS4wqvMpVebpYNcQ/w566-h339/D11.PNG" width="566"></a></div><br><b><br></b><p></p><p><b>ക്രോയേഷ്യൻ ചലച്ചിത്രകാരനായ </b></p><p><b>ഡാലിബോർ മാറ്റാനിക് സംവിധാനം ചെയ്ത CACA (DADDY) </b></p><p><b>എന്ന ചലച്ചിത്രത്തിൽ ആവിഷ്ക്കരിക്കപ്പെടുന്ന </b></p><p><b>മഞ്ഞുവീഴുന്ന ഭൂപ്രദേശങ്ങൾ പ്രേക്ഷകരുടെ ശ്രദ്ധയെ </b></p><p><b>പെട്ടെന്നു കവർന്നെടുക്കുന്നതാണ്. </b></p><p><b>ഈ ചലച്ചിത്രത്തിലെ പെൺകുട്ടികളുടെ വൃദ്ധനായ പിതാവ്</b></p><p><b>നടന്നുകയറുന്ന കുന്നിൻചെരുവുകളിലെ വൃക്ഷങ്ങൾ </b></p><p><b>തണുപ്പിനെ ഭയന്ന് ചുരുണ്ടുകൂടി </b></p><p><b>നിൽക്കുകയാണെന്നു നമുക്കു തോന്നുന്നു. </b></p><p><b>ഛായാഗ്രാഹിയുടെ കണ്ണുകൾ ആ ദൃശ്യങ്ങളെ </b></p><p><b>മനോഹരമായി പിടിച്ചെടുക്കുന്നു. </b></p><p><b>ശീതം കട്ടിപിടിച്ചു നിൽക്കുന്ന അന്തരീക്ഷത്തിൽ നിന്നും </b></p><p><b>രക്ഷ നേടാൻ ആ വൃദ്ധൻ വിറകുകഷണങ്ങളിട്ടു </b></p><p><b>അടുപ്പുകൾ കത്തിക്കുന്നു. വിറകിനായി മഴു കൊണ്ട് </b></p><p><b>മരക്കൊമ്പുകൾ തുണ്ടം തുണ്ടമാക്കുന്നവനെ നാം കാണുന്നു.</b></p><p><b>എന്തിനെയും തുണ്ടമാക്കാൻ കഴിയുന്ന ദൃഢനിശ്ചയം </b></p><p><b>ആ പ്രവൃത്തിയിലുണ്ട്. വൃദ്ധനോട് ഏറെ സ്നേഹവും </b></p><p><b>വാത്സല്യവും കാണിക്കുന്ന (തിരിച്ചും) ഇളയമകൾ </b></p><p><b>അയാളെ ചാച്ച എന്നു വിളിക്കുന്നതു കേൾക്കുമ്പോൾ, </b></p><p><b>ചില മലയാളികളുടെ സംബോധന തന്നെയല്ലോ ഇത് </b></p><p><b>എന്നു നമുക്ക് അത്ഭുതപ്പെടാo. </b></p><p><b>അതിശീതത്തിൽ നിന്നും രക്ഷപ്പെടാൻ തീ കത്തിക്കുന്ന </b></p><p><b>വൃദ്ധന്റെ ഉള്ളിൽ സദാചാരത്തിന്റെ തീയും </b></p><p><b>ആളിക്കത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നു നാം പിന്നെ മനസ്സിലാക്കും. </b></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxj_Uakwg6avoNnxpSA4iCyBwm5hXpFn9_1bKUzqWCSo4MBDDGEThOYbSOpOAjkl5ALEolR44GgINbxHrunqzy-H_sI9GjHFzwv8dKrhfWDkrNbVKUnE35Qogcv_zNleDkwrgqvuQRKR2AkKr-drqej3_IapT42TD0Dcw6d4oyzpCj8Q5X9CbLoFTH_g/s1600/D13.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="900" data-original-width="1600" height="414" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxj_Uakwg6avoNnxpSA4iCyBwm5hXpFn9_1bKUzqWCSo4MBDDGEThOYbSOpOAjkl5ALEolR44GgINbxHrunqzy-H_sI9GjHFzwv8dKrhfWDkrNbVKUnE35Qogcv_zNleDkwrgqvuQRKR2AkKr-drqej3_IapT42TD0Dcw6d4oyzpCj8Q5X9CbLoFTH_g/w637-h414/D13.jpg" width="637"></a></div><br><b><br></b><p></p><p><b>ഏറെ നാളായി പിരിഞ്ഞുകഴിയുന്ന പിതാവിനെ കാണാൻ</b></p><p><b> കാമുകനോടും സഹോദരിയോടുമൊപ്പം കാറിൽ യാത്ര ചെയ്യുന്ന</b></p><p><b> യുവതിയെയാണ് ആദ്യം നാം കാണുന്നത്.</b></p><p><b>കാറിലെ യാത്രക്കിടയിൽ, തങ്ങളുടെ അമ്മ ഇഷ്ടത്തോടെ ധരിച്ചിരുന്ന </b></p><p><b>പച്ചനിറത്തിലുള്ള ഉടുപ്പിനെ കുറിച്ച് </b></p><p><b>ആ സഹോദരിമാർ പറയുന്നതു നാം കേൾക്കുന്നു. </b></p><p><b>തങ്ങളുടെ കുടുംബത്തെ മൂടി നിൽക്കുന്ന ഇരുണ്ടരഹസ്യത്തെ </b></p><p><b>നീക്കി അതിനെ നന്നാക്കിയെടുക്കാൻ ഇളയവൾ ആഗ്രഹിക്കുന്നുണ്ട്. </b></p><p><b>ചാച്ചയോട് തുറന്നു സംസാരിക്കാനായി അയാളെ പിന്തുർന്നു നടക്കുന്ന </b></p><p><b>അവളെ നാം കാണുന്നുമുണ്ട് </b></p><p><b><br></b></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJejx-zO5I13HSWfHyp_s4kAR6FDzC3CMPc_Y4Y2sbJ7qvlRnKBbfMKbdY61z19-woP35igHuZopMlK6FgQmFsEl0zQ20Uu8-N4cO143G6XhVxN_9BUjsStBNOIEOYdSp78R-wwAimOXNUSH7EqigGye0u35TY874JidM7dfIOdwDBlALESzTF7rgUUA/s1600/D12.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="900" data-original-width="1600" height="438" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgJejx-zO5I13HSWfHyp_s4kAR6FDzC3CMPc_Y4Y2sbJ7qvlRnKBbfMKbdY61z19-woP35igHuZopMlK6FgQmFsEl0zQ20Uu8-N4cO143G6XhVxN_9BUjsStBNOIEOYdSp78R-wwAimOXNUSH7EqigGye0u35TY874JidM7dfIOdwDBlALESzTF7rgUUA/w642-h438/D12.jpg" width="642"></a></div><br><b><br></b><p></p><p><b>ചാച്ചയുടെ കണ്ണുകളിൽ ഉമ്മ വയ്ക്കുകയും</b></p><p><b>പിന്നെ അയാളുടെ നെഞ്ചിൽ കഠാരകുത്തിയിറക്കുകയും </b></p><p><b>ചെയ്യുന്ന മകളെയാണ് നാം അവസാനദൃശ്യങ്ങളിൽ കാണുന്നത്. </b></p><p><b>ഒരു അഗമ്യഗമനത്തിന്റെയും മറ്റൊരു കൊലയുടെയും തുടർച്ചയിലാണിത്.</b></p><p><b>സ്വന്തം സഹോദരിയോട് പൊറുക്കാന്‍ പോലും തയ്യാറാകുന്ന അവള്</b></p><p><b>ചാച്ച</b><b>യുടെ സദാചാരതാൽപ്പര്യങ്ങൾക്കും മേലെ </b></p><p><b>തന്റെ പ്രണയത്തെ സ്ഥാപിക്കുകയായിരുന്നുവോ? </b></p><p><br></p><p> </p>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com1tag:blogger.com,1999:blog-641698044116271460.post-52985350345361249762022-09-12T22:23:00.005+05:302022-11-13T08:52:01.645+05:30ഒരു ദിവസം ഉച്ചക്കു ശേഷം <p><span style="font-size: medium;"></span></p><div class="separator" style="clear: both; text-align: center;"><span style="font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMrE5rfkP4yie8HWMHRf4KkNP6YaejPS45caOVWjuco86W8FGQhcxZ3FZE0pN_KdCaP3zfwU0IoDK0irBMks2s1lMG8TD9YdNMNCWHyYbIWc09r2ncIqFNJ3xGid1qCjMXPBfuBFPB9RQuadV26nEiU2aUgCaRze40fF29ZC-hrCvbBqsuubt5B9cKFg/s569/o1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="569" data-original-width="371" height="571" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMrE5rfkP4yie8HWMHRf4KkNP6YaejPS45caOVWjuco86W8FGQhcxZ3FZE0pN_KdCaP3zfwU0IoDK0irBMks2s1lMG8TD9YdNMNCWHyYbIWc09r2ncIqFNJ3xGid1qCjMXPBfuBFPB9RQuadV26nEiU2aUgCaRze40fF29ZC-hrCvbBqsuubt5B9cKFg/w449-h571/o1.jpg" width="449" /></a></span></div><b style="font-size: large;"><p><b style="font-size: large;"><br /></b></p>പെറുവിയൻ ചലച്ചിത്രകാരനായ ജോയൽ കാലേറൊയുടെ </b><p></p><p><span style="font-size: medium;"><b> La Última Tarde (One Last Afternoon ) എന്ന ചലച്ചിത്രത്തിന്റെ </b></span></p><p><span style="font-size: medium;"><b>പാതിയി</b></span><b style="font-size: large;">ലേറെയും ഭാഗങ്ങൾ ലിമയുടെ തെരുവുകളിലൂടെ</b></p><p><span style="font-size: medium;"><b> നടക്കുന്ന റാമോന്റെയും ലൗറയുടെയും ദൃശ്യങ്ങളാണ്. </b></span></p><p><span style="font-size: medium;"><b>കാറിൽ സഞ്ചരിക്കുന്ന ദീർഘ ദൃശ്യവുമുണ്ട്. </b></span></p><p><span style="font-size: medium;"><b>അവർക്കിടയിലെ സംഭാഷണങ്ങളെ ചലച്ചിത്രകാരൻ </b></span></p><p><span style="font-size: medium;"><b>നമുക്കായി പിടിച്ചെടുത്തിരിക്കുന്നു. </b></span></p><p><span style="font-size: medium;"><b>ഒട്ടും വൈരസ്യവും മുഷിപ്പും തോന്നാതെ, അതീവ </b></span></p><p><span style="font-size: medium;"><b>താൽപ്പര്യത്തോടെ ഈ മനോഹരദൃശ്യങ്ങളെ</b></span></p><p><span style="font-size: medium;"><b>പ്രേക്ഷകൻ പിന്തുടരുന്നു. </b></span></p><p><span style="font-size: medium;"></span></p><div class="separator" style="clear: both; text-align: center;"><span style="font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7UmQ72KBuOHlxCF3qMO50g6zDoCIYfItH3EFA0Nc9B6-KBrExiRtHF2wYRiz4Va5q4AsZsv_yHaeko9kMyZDAAjf6C49WRNBd00L1McKQe0RjK-dSvXVR5lZfIyKG-dyt-eM8c2zwh0mSlmwrckVSg1NSg8-96kGzvZzw05YmuI7Cq2M6ZZCD5pcaqw/s1233/bandicam%202022-09-12%2017-43-27-872.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="559" data-original-width="1233" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7UmQ72KBuOHlxCF3qMO50g6zDoCIYfItH3EFA0Nc9B6-KBrExiRtHF2wYRiz4Va5q4AsZsv_yHaeko9kMyZDAAjf6C49WRNBd00L1McKQe0RjK-dSvXVR5lZfIyKG-dyt-eM8c2zwh0mSlmwrckVSg1NSg8-96kGzvZzw05YmuI7Cq2M6ZZCD5pcaqw/w653-h430/bandicam%202022-09-12%2017-43-27-872.jpg" width="653" /></a></span></div><b style="font-size: large;"><p><b style="font-size: large;"><br /></b></p>റാ</b><b style="font-size: large;">മോനും ലൗറയും പത്തൊമ്പതു വർഷമായി പരസ്പരം </b><p></p><p><span style="font-size: medium;"><b>കാണാതിരുന്നവരാണ്. ആ ദമ്പതികൾ </b></span></p><p><span style="font-size: medium;"><b>പെറുവിലെ മാവോയിസ്റ്റു വിപ്ലവകാരികളായിരുന്നു. </b></span></p><p><span style="font-size: medium;"><b>ഇപ്പോൾ, വിവാഹമോചനത്തിനായി സന്ധിച്ചിരിക്കുകയാണ്.</b></span></p><p><span style="font-size: medium;"><b>കോടതിയിലെ കാലതാമസമാണ് അവരെ തെരുവിലൂടെയുള്ള </b></span></p><p><span style="font-size: medium;"><b>നടത്തത്തിലേക്കു നയിക്കുന്നത്. നല്ല ഭാവത്തിൽ </b></span></p><p><span style="font-size: medium;"><b>ആരംഭിക്കുന്ന അവരുടെ സംഭാഷണങ്ങൾ പതുക്കെ സങ്കീർണ്ണമാകുന്നു, </b></span></p><p><span style="font-size: medium;"><b>അവരുടെ ജീവിതരഹസ്യങ്ങളുടെ ചുരുളുകളഴിയാൻ തുടങ്ങുന്നു. </b></span></p><p><span style="font-size: medium;"><b>എന്തുകൊണ്ടാണ് തന്നെ വിട്ടുപോയതെന്നു ലൗറയോട് </b></span></p><p><span style="font-size: medium;"><b>ചോദിക്കുന്ന റാമോനെ നാം കാണുന്നു. </b></span></p><p><span style="font-size: medium;"><b>റാമോൻ പണിയെടുക്കുന്ന വർഗത്തിൽ നിന്നും ജനങ്ങൾക്ക് വേണ്ടി</b></span></p><p><span style="font-size: medium;"><b>'യുദ്ധം' ചെയ്യാൻ ഇറങ്ങി പുറപ്പെട്ടവനായിരുന്നു. </b></span></p><p><span style="font-size: medium;"><b>ലൗറയാകട്ടെ, ബൗദ്ധികതാൽപ്പര്യങ്ങളുമായി </b></span></p><p><span style="font-size: medium;"><b>മദ്ധ്യവർഗത്തിൽ നിന്നും വന്നവളും. </b></span></p><p><span style="font-size: medium;"><b>അവരുടെ അകൽച്ചയുടെയും പിളർപ്പിന്റെയും </b></span></p><p><span style="font-size: medium;"><b>യഥാർത്ഥ കാരണങ്ങൾ വെളിപ്പെട്ടു വരുന്ന ഒരു പ്രകരണത്തിൽ</b></span></p><p><span style="font-size: medium;"><b>റാമോൻ ഒച്ചയിൽ ഇങ്ങനെ പ്രതികരിക്കുന്നുണ്ട്. </b></span></p><p><span style="font-size: medium;"><b>"നിങ്ങൾക്ക് ആൺകുട്ടിയെ സംഘട്ടനത്തിൽ നിന്ന് പുറത്താക്കാം, </b></span></p><p><span style="font-size: medium;"><b>പക്ഷേ നിങ്ങൾക്ക് ആൺകുട്ടിയിൽ നിന്ന് സംഘർഷം മാറ്റാൻ കഴിയില്ല"</b></span></p><p><span style="font-size: medium;"><b>.ലൗറ സാധാരണജീവിതത്തിലേക്കു തിരിച്ചു വന്നവളാണ്, </b></span></p><p><span style="font-size: medium;"><b>റാമോനാകട്ടെ പൂർവ്വഭാരങ്ങളിൽ നിന്നും മുക്തനായിട്ടില്ല.</b></span></p><p><span style="font-size: medium;"><b>റാമോൻ പൊട്ടിത്തെറിക്കുമ്പോൾ നാം അത് അറിയുന്നുണ്ട്.</b></span><b style="font-size: large;"> </b></p><p><span style="font-size: medium;"><b>എങ്കിലും , അവർക്കിടയിലെ മമതയും പ്രണയവും </b></span></p><p><span style="font-size: medium;"><b>അവസാനിച്ചിട്ടില്ലെന്നു രേഖപ്പെടുത്തിക്കൊണ്ടാണ് </b></span></p><p><span style="font-size: medium;"><b>ചലച്ചിത്രകാരൻ തന്റെ ദൃശ്യകാവ്യം അവസാനിപ്പിക്കുന്നത്. </b></span></p><p><span style="font-size: medium;"><b>ആദർശത്തിന്റെ, പ്രതിജ്ഞാബദ്ധതയുടെ, </b></span></p><p><span style="font-size: medium;"><b>നിസ്സഹായാവസ്ഥകളുടെ, </b></span><b style="font-size: large;">ഉപേക്ഷയുടെ, വഞ്ചനയുടെ,</b></p><p><b style="font-size: large;">എന്നിട്ടും അവശേഷിക്കുന്ന സ്നേഹത്തിന്റെ </b></p><p><span style="font-size: medium;"><b>നിരവധി സന്ദർഭങ്ങളെ കോർത്തിണക്കിയതാണ് ഈ ചലച്ചിത്രം.</b></span></p><p><span style="font-size: medium;"><b><br /></b></span></p><p><span style="font-size: medium;"></span></p><div class="separator" style="clear: both; text-align: center;"><span style="font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0Z82e28RYEsYYa1o5_DwPhtu1bHf0sJ7phRO7C0e66cw78tJerku_Y7PrgUeCq_0ZNYCG7IzYtvx61ZDiX9zb7mpCKrf49R8yXFvsFJjS7OU8rd29L7RBxAaLOhPta3Ag1Be4r9uxmBEZG8w4PMIZkzC5cExyG4laqZXTIP73Wu34MwRjWVNjm7cE3A/s1230/bandicam%202022-09-12%2017-50-37-887.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="580" data-original-width="1230" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0Z82e28RYEsYYa1o5_DwPhtu1bHf0sJ7phRO7C0e66cw78tJerku_Y7PrgUeCq_0ZNYCG7IzYtvx61ZDiX9zb7mpCKrf49R8yXFvsFJjS7OU8rd29L7RBxAaLOhPta3Ag1Be4r9uxmBEZG8w4PMIZkzC5cExyG4laqZXTIP73Wu34MwRjWVNjm7cE3A/w669-h400/bandicam%202022-09-12%2017-50-37-887.jpg" width="669" /></a></span></div><span style="font-size: medium;"><br /><b><br /></b></span><p></p><p><span style="font-size: medium;"><b>പെറുവിന്റെ രാഷ്ട്രീയചരിത്രത്തിലെ അതീവസങ്കീർണ്ണമായ </b></span></p><p><span style="font-size: medium;"><b>ഒരു കാലഘട്ടത്തിന്റെ ബാക്കിപത്രത്തെയാണ് </b></span></p><p><span style="font-size: medium;"><b>ഈ ചലച്ചിത്രം അവതരിപ്പിക്കുന്നത്. </b></span></p><p><span style="font-size: medium;"><b>അബിമുൽ ഗുസ്മാന്റെ നേതൃത്വത്തിൽ പെറുവിൽ നടന്ന പോരാട്ടം </b></span></p><p><span style="font-size: medium;"><b>ലോകമെമ്പാടുമുള്ള മാവോയിസ്റ്റുകൾക്ക് ഉന്മേഷം പകർന്നിരുന്നു. </b></span></p><p><span style="font-size: medium;"><b>കേരളത്തിലെ തെരുവുകളിൽ, കെ വേണുവിന്റെയും </b></span></p><p><span style="font-size: medium;"><b>രാവുണ്ണിയുടെയും </b></span><b style="font-size: large;">കെ മുരളിയുടെയും മറ്റും</b></p><p><b style="font-size: large;">നേതൃത്വത്തിൽ ഇവർക്ക് അഭിവാദ്യങ്ങൾ </b></p><p><b style="font-size: large;">അർപ്പിക്കപ്പെട്ടിരുന്നു. </b></p><p><b style="font-size: large;">മാവോയിസ്റ്റു ഗറില്ലകളുടെ പ്രവർത്തനത്തെ </b></p><p><span style="font-size: medium;"><b>സൂചിപ്പിക്കുന്ന സംഭവങ്ങളെയോ സ്ഥലങ്ങളെയോ</b></span></p><p><b style="font-size: large;">ചലച്ചിത്രം നേരിട്ടു കൃത്യമായി സൂചിപ്പിക്കുന്നില്ല. </b></p><p><span style="font-size: medium;"><b>റാമോനിലും ലൗറയിലും സഹാനുഭൂതി ചൊരിഞ്ഞുകൊണ്ടാണ് </b></span></p><p><span style="font-size: medium;"><b>ജോയൽ കാലേറൊ തന്റെ ചലനചിത്രം സാക്ഷാത്കരിച്ചിരിക്കുന്നത്.</b></span></p><p><span style="font-size: medium;"><b><br /></b></span></p><p><span style="font-size: medium;"></span></p><div class="separator" style="clear: both; text-align: center;"><span style="font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj73zMfXwCqebRvcoOuY_-CjXV6ZztT3W8W0jXM_bygNbjhJ_qmgrGK1lZoYY3UP7g7nOaxP9A-ASFhzFg0tDECO4agYPchwx49Y2JPzTywnTuGbOTBm3bTLoUMHASo9TDtzMK73_VrUvSGOTX8TQBMZwICXCYWPSi2RH9zcW_Fv2e43jaJP4D2LXEyIw/s1039/bandicam%202022-09-12%2017-52-40-693.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="586" data-original-width="1039" height="425" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj73zMfXwCqebRvcoOuY_-CjXV6ZztT3W8W0jXM_bygNbjhJ_qmgrGK1lZoYY3UP7g7nOaxP9A-ASFhzFg0tDECO4agYPchwx49Y2JPzTywnTuGbOTBm3bTLoUMHASo9TDtzMK73_VrUvSGOTX8TQBMZwICXCYWPSi2RH9zcW_Fv2e43jaJP4D2LXEyIw/w674-h425/bandicam%202022-09-12%2017-52-40-693.jpg" width="674" /></a></span></div><span style="font-size: medium;"><br /><b><br /></b></span><p></p><div><br /></div>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com3tag:blogger.com,1999:blog-641698044116271460.post-32888831103088876852022-09-10T14:43:00.016+05:302022-09-11T20:43:47.936+05:30എഴുത്തുകളരിയിലേക്ക് <p><span style="font-size: medium;"></span></p><div class="separator" style="clear: both; text-align: center;"><span style="font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGNTowFfH552CF4wjqNjb5uI5iGkkIwFb2PZDZUOHVtwrOGMjXpqVK4IgZTaKJNKVTR1UaruXCCoGyflA3xwebvA5g9jQ5i7MDI5y-4z9L1Vm1zHaWxPgmsSuvOALjTuUV3CE_xWX3kNlFP-g47bIsxu4wPuaocNbNfZLUEzeRdrSnnu-bLc-99dzUEQ/s754/K1.PNG" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="426" data-original-width="754" height="387" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGNTowFfH552CF4wjqNjb5uI5iGkkIwFb2PZDZUOHVtwrOGMjXpqVK4IgZTaKJNKVTR1UaruXCCoGyflA3xwebvA5g9jQ5i7MDI5y-4z9L1Vm1zHaWxPgmsSuvOALjTuUV3CE_xWX3kNlFP-g47bIsxu4wPuaocNbNfZLUEzeRdrSnnu-bLc-99dzUEQ/w646-h387/K1.PNG" width="646" /></a></span></div><span style="font-size: medium;"><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhbflV7USYdoNrnmbyfCF6JiMGacHjg6o8Mq7p97xSfjr4xzUfJGkp9jBsxdzsqj_OcvsPWvmPZ3bYsaEuLjlqNa-xLNbz2UP6Mu6TwRhy4Bwof4Rhg4AYMIMmqjsjSxwX_hElCYKSYNPP4W7lOoatG1ZWLPONiPBUyP3ieWQcs8ToKCOY-N5fRnbWvPQ/s756/K5.PNG" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="470" data-original-width="756" height="361" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhbflV7USYdoNrnmbyfCF6JiMGacHjg6o8Mq7p97xSfjr4xzUfJGkp9jBsxdzsqj_OcvsPWvmPZ3bYsaEuLjlqNa-xLNbz2UP6Mu6TwRhy4Bwof4Rhg4AYMIMmqjsjSxwX_hElCYKSYNPP4W7lOoatG1ZWLPONiPBUyP3ieWQcs8ToKCOY-N5fRnbWvPQ/w647-h361/K5.PNG" width="647" /></a></div><br /><b><br /></b></span><p></p><p><b style="font-size: large;">അടൂരിന്റെ ‘കഥാപുരുഷന്’ എന്ന സിനിമയില്‍</b></p><p><span style="font-size: medium;"><b>എഴുത്താശാന്റെ അടുത്തേക്കു കുഞ്ഞുണ്ണി പോകുന്ന </b></span></p><p><span style="font-size: medium;"><b>ദൃശ്യങ്ങളുണ്ട്. വേലൂച്ചാരോടൊപ്പമാണ് </b></span></p><p><span style="font-size: medium;"><b>അവന് നടക്കുന്നത്, ഉത്സാഹപൂര്‍വ്വം.</b></span></p><p><span style="font-size: medium;"><b>അവന്റെ കൈയില്‍ എഴുത്തോലയുണ്ട്, വേലൂച്ചാരുടെ</b></span></p><p><span style="font-size: medium;"><b>കൈയില്‍ അവനെ ചൂടിക്കുന്ന ഓലക്കുടയും. </b></span></p><p><span style="font-size: medium;"><b>വയലും തോടും നാട്ടുവഴികളും താണ്ടി അവര്‍ നടക്കുന്നു.</b></span></p><p><span style="font-size: medium;"><b>കുഞ്ഞുണ്ണിയും വേ</b></span><b style="font-size: large;">ലൂ</b><b style="font-size: large;">ച്ചാരും നാട്ടുവഴികളിലൂടെ നടക്കുന്ന </b></p><p><span style="font-size: medium;"><b>ദൃശ്യങ്ങളിൽ </b></span><b style="font-size: large;">അടൂർ സവിശേഷമായ സംഗീതം </b></p><p><b style="font-size: large;">സന്നിവേശിപ്പിച്ചിരിക്കുന്നു. </b></p><p><span style="font-size: medium;"><b>ഒരു പക്ഷിയെ ചൂണ്ടി അതിനെ പിടിച്ചു കൊടുക്കുമോയെന്ന് </b></span></p><p><span style="font-size: medium;"><b>വേലൂച്ചാരോട് കുഞ്ഞുണ്ണി ചോദിക്കുന്നു.</b></span></p><p><span style="font-size: medium;"><b>ആ ദിവസം പക്ഷിയെ പിടിക്കുന്നതു ദോഷമാണെന്നും </b></span></p><p><span style="font-size: medium;"><b>ഞായറാഴ്ച പിടിച്ചുതരാമെന്നും അയാള്‍ പറയുന്നു. </b></span></p><p><span style="font-size: medium;"><b>വേലൂച്ചാര്‍ മറന്നുപോകുമോയെന്ന കുഞ്ഞുണ്ണിയുടെ </b></span></p><p><span style="font-size: medium;"><b>സംശയം നാം കേള്‍ക്കുന്നു.</b></span></p><p><span style="font-size: medium;"><b>അ മുതല്‍ അം വരെ തെറ്റാതെ പറയാന്‍ വേലൂച്ചാര്‍ക്കു </b></span></p><p><span style="font-size: medium;"><b>കഴിയുമോയെന്ന ചോദ്യവും കുഞ്ഞുണ്ണിക്കുണ്ട്. </b></span></p><p><span style="font-size: medium;"><b>പിന്നെ, തോടു കടക്കുമ്പോള്‍ കുനിഞ്ഞുനിന്ന് വെള്ളത്തില്‍ </b></span></p><p><span style="font-size: medium;"><b>കൈ നനയ്ക്കുന്ന കുട്ടിയെ നാം കാണുന്നു. </b></span></p><p><span style="font-size: medium;"><b>പെട്ടെന്ന്, വേലൂച്ചാര്‍ ഓടിവന്ന് അവനെ എടുത്തു തോളിലേറ്റി </b></span></p><p><span style="font-size: medium;"><b>മറുകരയിലെത്തിക്കുന്നു. </b></span></p><p><span style="font-size: medium;"><b>ഈ പഠിപ്പ് തീരുന്നില്ലല്ലോയെന്ന മടുപ്പിന്റെ വാക്കുകളും</b></span></p><p><span style="font-size: medium;"><b>കുഞ്ഞുണ്ണിയില്‍ നിന്നും കേള്‍ക്കാം. </b></span></p><p><span style="font-size: medium;"><b>വേലൂച്ചാരുടെ ജീവിതപ്രാരാബ്ധങ്ങളും ജീവിതദര്‍ശനവും</b></span></p><p><span style="font-size: medium;"><b>കേട്ടാണ് കുഞ്ഞുണ്ണി നടക്കുന്നത്. </b></span></p><p><span style="font-size: medium;"><b><br /></b></span></p><p><span style="font-size: medium;"><b>എഴുത്തുപള്ളിയില്‍ ആശാന് ഖരാക്ഷരങ്ങള്‍ പഠിപ്പിക്കുമ്പോള്‍</b></span></p><p><span style="font-size: medium;"><b>കുഞ്ഞുണ്ണി അശ്രദ്ധനായിരിക്കുന്നു. </b></span></p><p><span style="font-size: medium;"><b>കെട്ടിത്തൂക്കിയിട്ട പ്ലാവിലകള്‍ തിന്നുന്ന ആടിനെയാണ് </b></span></p><p><span style="font-size: medium;"><b>അവന് ശ്രദ്ധിക്കുന്നത്. </b></span></p><p><span style="font-size: medium;"><b>കാര്‍ക്കശ്യസ്വരത്തില്‍ അക്ഷരങ്ങള്‍ പറയാന്‍ </b></span></p><p><span style="font-size: medium;"><b>ആശാന് ആവശ്യപ്പെടുന്നതോടെ </b></span><b style="font-size: large;">പേടിച്ചു പോകുന്നവന് </b></p><p><span style="font-size: medium;"><b>വിക്കി വിക്കി അക്ഷരങ്ങള്‍ പറഞ്ഞു തുടങ്ങുന്നു. </b></span></p><p><span style="font-size: medium;"><b>കുഞ്ഞുണ്ണി വിക്കനായി മാറിത്തീരുന്ന ദൃശ്യങ്ങള്‍ </b></span></p><p><span style="font-size: medium;"><b>അടൂര്‍ ഇങ്ങനെയാണ് ആവിഷ്ക്കരിക്കുന്നത്. </b></span></p><p><span style="font-size: medium;"><b>വിദ്യ അഭ്യസിപ്പിക്കാനുള്ള നമ്മുടെ രീതികളും ഉപകരണങ്ങളും </b></span></p><p><span style="font-size: medium;"><b>കുരുന്നുകളുടെ സര്‍ഗാത്മകതയെ കെടുത്തിക്കളയുന്നതിനെ</b></span></p><p><span style="font-size: medium;"><b>അടൂര്‍ മറ്റൊരു ചലച്ചിത്രത്തില്‍ കൂടി ദൃശ്യവല്‍ക്കരിക്കുന്നുണ്ട്. </b></span></p><p><span style="font-size: medium;"><b><br /></b></span></p><p><span style="font-size: medium;"><b>എഴുത്തോലയുമായി എഴുത്തുകളരിയിലേക്കു പോകുന്ന ബാല്യം</b></span></p><p><span style="font-size: medium;"><b>പഴയ തലമുറയിലുള്ളവരുടെ ചെറിയ </b></span></p><p><span style="font-size: medium;"><b>ഓര്‍മ്മകളിലെങ്കിലും ഉണ്ടാകും. </b></span></p><p><span style="font-size: medium;"><b>തൃണയങ്കുടം കുറുമുള്ളില്‍ സോമനാശാന്റെ എഴുത്തുകളരിയിലാണ്</b></span></p><p><span style="font-size: medium;"><b>ഞാന്‍ പഠിച്ചത്. 1966 ആദ്യമായിരിക്കണം അത്. </b></span></p><p><span style="font-size: medium;"><b>(അടൂരിന്റെ കുഞ്ഞുണ്ണിക്കും ശേഷമാണത്.) </b></span></p><p><span style="font-size: medium;"><b>ഒരു വീടിന്റെ ചായ്പിലായിരുന്നു, കളരി. </b></span></p><p><span style="font-size: medium;"><b>ആ വീട്ടുമുറ്റത്ത് ഒരു നെല്ലിമരമുണ്ടായിരുന്നു. </b></span></p><p><span style="font-size: medium;"><b>ഇപ്പോള്‍ പേരു മറന്നു പോയ കളിക്കൂട്ടുകാരിയോടൊപ്പം </b></span></p><p><span style="font-size: medium;"><b>അതിന്റെ ചുവട്ടില്‍ നെല്ലിക്ക തിരയുന്നതിന്റെയും </b></span></p><p><span style="font-size: medium;"><b>കുന്നിക്കുരുക്കള്‍ പങ്കിടുന്നതിന്റേയും ഓര്‍മ്മദൃശ്യങ്ങള്‍ മനസ്സിലുണ്ട്.</b></span></p><p><span style="font-size: medium;"><b>അക്കാലത്തെ ബാല്യത്തെ കുറിച്ചുള്ള </b></span><span style="font-size: medium;"><b>ആരുടേയും </b></span></p><p><b style="font-size: large;">നല്ല ഓര്‍മ്മകളില്‍ </b><b style="font-size: large;">നെല്ലിക്കയും കുന്നിമണികളും ഉണ്ടാകും. </b></p><p><span style="font-size: medium;"><b>പുറത്തു പോയി മടങ്ങിവന്ന ആശാന് </b></span></p><p><span style="font-size: medium;"><b>‘വിജയന്റെ അച്ഛന് വന്നിട്ടുണ്ടെ’ന്നു പറയുന്നതും </b></span></p><p><span style="font-size: medium;"><b>അച്ഛനെ കാണാന്‍ ഞാന്‍ കള്ളാട്ടിലെ വീട്ടിലേക്ക് ഓടുന്നതും </b></span></p><p><span style="font-size: medium;"><b>ഞാന്‍ ചെല്ലുന്നതു കണ്ട അച്ഛന് വീടിന്റെ അരപ്ലേസിലിരുന്നു </b></span></p><p><span style="font-size: medium;"><b>എന്നോടു ചിരിക്കുന്നതും </b></span></p><p><span style="font-size: medium;"><b>അച്ഛനെ കുറിച്ചുള്ള എന്റെ ആദ്യത്തെ ഓര്‍മ്മയാണ്. </b></span></p><p><span style="font-size: medium;"><b>ഞാന്‍ അക്ഷരങ്ങളെല്ലാം വേഗം പഠിച്ചുവെന്ന് </b></span></p><p><span style="font-size: medium;"><b>അമ്മ പറഞ്ഞുകേട്ട് അറിയാം. </b></span></p><p><b style="background-color: white; color: #050505; font-family: inherit; font-size: large; white-space: pre-wrap;"><br /></b></p><p><br /></p><p><br /></p><p><span style="font-size: medium;"></span></p><div class="separator" style="clear: both; text-align: center;"><span style="font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiutF1n_18Dvbvdhbygt6nLUkILTCYCIcXNBpl9rCCaJbDM8bAP764XLGYRVdSp6z6MuLcJp6TVBCVB1irHQAf2mA86eh0pe0nTnVgpXxES-o68ForIppR3u2YU7bT2gqvdZ6SRz1z5HNK5wwQZz2_HgrXwf31hqjh_yBR5r07R1yKRuYXK0CQNmNT8kQ/s764/K6.PNG" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="480" data-original-width="764" height="463" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiutF1n_18Dvbvdhbygt6nLUkILTCYCIcXNBpl9rCCaJbDM8bAP764XLGYRVdSp6z6MuLcJp6TVBCVB1irHQAf2mA86eh0pe0nTnVgpXxES-o68ForIppR3u2YU7bT2gqvdZ6SRz1z5HNK5wwQZz2_HgrXwf31hqjh_yBR5r07R1yKRuYXK0CQNmNT8kQ/w674-h463/K6.PNG" width="674" /></a></span></div><span style="font-size: medium;"><br /><b><br /></b></span><p></p><p><span style="font-size: medium;"></span></p><div class="separator" style="clear: both; text-align: center;"><span style="font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdPp4r_DZ1D9YQl2WUQw7SBaSV-Llhg-LPoFO6JcGYAD2hjhpensrC13WjAI_JvAltiFZ4P83nfqW--_KjLvDt9JCzAXCzUjsGRjE6hAUdnfCC0GbKZmtlWJ3eWqPdL7MaEActhsV8MEhxIFK8Mv-kb4CMz2RIJe6cBv2Ry2aHmCjth9PC2Pax6bDnJg/s764/K7.PNG" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="474" data-original-width="764" height="451" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdPp4r_DZ1D9YQl2WUQw7SBaSV-Llhg-LPoFO6JcGYAD2hjhpensrC13WjAI_JvAltiFZ4P83nfqW--_KjLvDt9JCzAXCzUjsGRjE6hAUdnfCC0GbKZmtlWJ3eWqPdL7MaEActhsV8MEhxIFK8Mv-kb4CMz2RIJe6cBv2Ry2aHmCjth9PC2Pax6bDnJg/w692-h451/K7.PNG" width="692" /></a></span></div><span style="font-size: medium;"><br /></span><p></p><p><span style="font-size: medium;"><b>ഈ ദൃശ്യങ്ങൾ പനയോലയിൽ നാരായം കൊണ്ടെഴുതിയ </b></span></p><p><b style="font-size: large;">അക്ഷരങ്ങളെ, പൊടിമണ്ണിൽ വിരൽ കൊണ്ടെഴുതിയ </b></p><p><b style="font-size: large;">അക്ഷരങ്ങളെ കൂടി ഓർമ്മിപ്പിക്കുന്നു. </b></p><p><b style="font-size: large;">സ്ലേറ്റിൽ എഴുതുന്ന കല്ലുപെൻസിൽ, കടലാസുപെൻസിൽ, </b></p><p><b style="font-size: large;">മഷിപ്പേന, റീ ഫിൽ നിറച്ചെഴുതിയ പല തരം പേനകൾ, </b></p><p><b style="font-size: large;">കമ്പ്യൂട്ടർ ഡെസ്ക്ടോപ്പിന്റെയും ലാപ്ടോപിന്റെയും </b></p><p><b style="font-size: large;">മൊബൈൽ ഫോണിന്റെയും കീ പാഡുകൾ </b></p><p><b style="font-size: large;">എന്റെ തലമുറ എത്രയെത്ര</b></p><p><b style="font-size: large;">അക്ഷരോപകരണങ്ങളിലൂടെയാണ് വളർന്നത്!!</b></p><p><br /></p>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com2tag:blogger.com,1999:blog-641698044116271460.post-307156500499850932022-09-09T11:52:00.005+05:302022-09-09T22:51:41.365+05:30 ചരിത്രം ഉറങ്ങുന്ന ഗാനദൃശ്യം <p><span style="color: #3d85c6; font-size: medium;"><b> </b></span></p><div class="separator" style="clear: both; text-align: center;"><span style="color: #3d85c6; font-size: medium;"><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6c_uF12mmNS6L6FaRfEOKEa8USieKxTr6Th4hUBFtLcyZgpJmMJebtlM_y_1Gdiyx2A1RSHs2DFFdiAUacYmBh8ydBtt9NTR_sbc8bJ4LtbvKOM9omKLuTOzghcXKKsTLZhBv6NM-9fbkj29nt7zr44L5VQJWj9H4VxiV7Ia2ZnEcDAKE7oTj_EE25A/s701/y0.PNG" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="409" data-original-width="701" height="393" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6c_uF12mmNS6L6FaRfEOKEa8USieKxTr6Th4hUBFtLcyZgpJmMJebtlM_y_1Gdiyx2A1RSHs2DFFdiAUacYmBh8ydBtt9NTR_sbc8bJ4LtbvKOM9omKLuTOzghcXKKsTLZhBv6NM-9fbkj29nt7zr44L5VQJWj9H4VxiV7Ia2ZnEcDAKE7oTj_EE25A/w679-h393/y0.PNG" width="679"></a></b></span></div><span style="color: #3d85c6; font-size: medium;"><b><br></b></span><p></p><p><span style="color: #3d85c6;"><span style="font-size: medium;"><b>ഓരോ ചലച്ചിത്രദൃശ്യവും അബോധത്തിൽ ചരിത്രത്തെ</b></span></span></p><p><span style="color: #3d85c6; font-size: medium;"><b>പേറുന്നുണ്ടെന്നു സാമാന്യമായി പറയാൻ കഴിയില്ലേ ?</b></span></p><p><span style="color: #3d85c6; font-size: medium;"><b>ചലച്ചിത്രം സാഹിത്യത്തേയും മറ്റും അപേക്ഷിച്ച്</b></span></p><p><span style="color: #3d85c6; font-size: medium;"><b>കൂടുതൽ വസ്തുനിഷ്ഠമായതിനാൽ കുറച്ചുകൂടി</b></span></p><p><span style="color: #3d85c6; font-size: medium;"><b>ഏറ്റിപ്പറയാൻ കഴിഞ്ഞേക്കും!!</b></span></p><p><span style="color: #3d85c6; font-size: medium;"><b>നേർ അനുഭവമെന്ന പോലെ ചരിത്രത്തെ ഒരു പഴയ</b></span></p><p><span style="color: #3d85c6; font-size: medium;"><b>ചലച്ചിത്രദൃശ്യത്തിൽ നിന്നും കണ്ടെടുക്കാൻ കഴിയുമോ?</b></span></p><p><span style="color: #3d85c6; font-size: medium;"><b>എങ്കിലും, ഒരു കലാസൃഷ്ടി അതു സൃഷ്ടിക്കപ്പെട്ട കാലത്തിന്റെ</b></span></p><p><span style="color: #3d85c6; font-size: medium;"><b>പൊതുബോധത്തെ </b></span><span style="color: #3d85c6; font-size: medium;"><b>മൂർത്തമായി </b></span><b style="color: #3d85c6; font-size: large;">ആവിഷ്ക്കരിക്കുന്നതാണെന്നു</b></p><p><span style="color: #3d85c6; font-size: medium;"><b>പറയുന്നതിൽ പിഴവുകളുണ്ട്. ഈ പരിമിതിയിൽ നിന്നുകൊണ്ട്</b></span></p><p><span style="color: #3d85c6; font-size: medium;"><b>വായിക്കേണ്ട വാക്കുകളാണിത്.</b></span></p><p><b><span style="color: #3d85c6; font-size: medium;"></span></b></p><div class="separator" style="clear: both; text-align: center;"><span style="color: #3d85c6; font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjQ-FBLmdEpBqHLkusCboR6JV21QiOlmlSzxyqPj6AoVCXoiq23KxdU4mwhiwPiDXDCQNp620aJuZJwfHXFVbKZn-bL6S_dIkiduBu-n5J9idBdoZNrQnfKHi4AVVpakZfVpMyjLJhnSzqED-dlSrBYrr8hTgv4gO9x8mGOSBYMbRW9a9B7xchYex45pA/s665/y1.PNG" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="392" data-original-width="665" height="370" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjQ-FBLmdEpBqHLkusCboR6JV21QiOlmlSzxyqPj6AoVCXoiq23KxdU4mwhiwPiDXDCQNp620aJuZJwfHXFVbKZn-bL6S_dIkiduBu-n5J9idBdoZNrQnfKHi4AVVpakZfVpMyjLJhnSzqED-dlSrBYrr8hTgv4gO9x8mGOSBYMbRW9a9B7xchYex45pA/w638-h370/y1.PNG" width="638"></a></span></div><span style="color: #3d85c6; font-size: medium;"><br><b><br></b></span><p></p><p><span style="color: #3d85c6; font-size: medium;"></span></p><div class="separator" style="clear: both; text-align: center;"><span style="color: #3d85c6; font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtxLUd8aHvB1K8-mWBFzZagZhdDdDhdy4XNkBmlkUGCOIeihZy8FJt-Ybv1QCTguMJnrd2CDV8gXHgbCZ-6TWE5qybfe2GG5FEsaiFWsdzE1HdTeLlHLMzQ02ez3-nN5nQc25Y8XM97uF6TsMIGJLlIJYNvXxvG7JgUTTapRjyQcJ_NDCqag2q6yzWEA/s663/y3.PNG" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="399" data-original-width="663" height="417" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtxLUd8aHvB1K8-mWBFzZagZhdDdDhdy4XNkBmlkUGCOIeihZy8FJt-Ybv1QCTguMJnrd2CDV8gXHgbCZ-6TWE5qybfe2GG5FEsaiFWsdzE1HdTeLlHLMzQ02ez3-nN5nQc25Y8XM97uF6TsMIGJLlIJYNvXxvG7JgUTTapRjyQcJ_NDCqag2q6yzWEA/w641-h417/y3.PNG" width="641"></a></span></div><span style="color: #3d85c6; font-size: medium;"><br><b><br></b></span><p></p><p><span style="color: #3d85c6; font-size: medium;"><b>കെ എസ് സേതുമാധവൻ സാക്ഷാത്കരിച്ച 'യക്ഷി' എന്ന </b></span></p><p><span style="font-size: medium;"><b><span style="color: #3d85c6;">ചലച്ചിത്രത്തിലെ </span><span style="color: #3d85c6;">ഈ ഗാനദൃശ്യത്തിൽ അന്നത്തെ </span></b></span></p><p><span style="color: #3d85c6;"><span style="font-size: medium;"><b>സവർണ്ണമദ്ധ്യവർഗ്ഗത്തിലെ</b></span></span></p><p><span style="color: #3d85c6; font-size: medium;"><b>സ്ത്രീ പുരുഷബന്ധത്തെ പല രീതികളിൽ കണ്ടെത്താം.</b></span></p><p><span style="color: #3d85c6; font-size: medium;"><b>മരുമക്കത്തായ അരങ്ങൊഴിയുകയും </b></span></p><p><span style="color: #3d85c6; font-size: medium;"><b>സവർണ്ണർക്കിടയിൽ കുട്ടികളുടെ അച്ഛൻ യാഥാർത്ഥ്യമായി തീരുകയും</b></span></p><p><span style="color: #3d85c6; font-size: medium;"><b>ഭാര്യയും ഭർത്താവും കുട്ടികളും ഉൾപ്പെടുന്ന അണുകുടുംബം</b></span></p><p><span style="color: #3d85c6; font-size: medium;"><b>വ്യവസ്ഥാപിതമായി കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു </b></span></p><p><span style="font-size: medium;"><b><span style="color: #3d85c6;">കാലയളവിലാണ് </span><span style="color: #3d85c6;">ഈ ചലച്ചിത്രം നിർമ്മിക്കപ്പെടുന്നത്.</span></b></span></p><p><span style="color: #3d85c6; font-size: medium;"><b>കലാലയാദ്ധ്യാപിക എന്ന രീതിയിലുള്ള ഉദ്യോഗങ്ങളിലേക്ക് </b></span></p><p><span style="color: #3d85c6; font-size: medium;"><b>സ്ത്രീകൾ എത്തുന്നത് ഏറെ സാധാരണമായിട്ടില്ല. </b></span></p><p><span style="color: #3d85c6; font-size: medium;"><b>വിദ്യാസമ്പന്നയായ ഒരു കലാലയാദ്ധ്യാപിക തന്റെ</b></span></p><p><span style="color: #3d85c6; font-size: medium;"><b>സഹപ്രവർത്തകനായ അദ്ധ്യാപകനോട് പ്രേമാഭ്യർത്ഥന</b></span></p><p><span style="color: #3d85c6; font-size: medium;"><b>നടത്തുന്നതാണ് ഈ ഗാനദൃശ്യത്തിൽ ചിത്രണം ചെയ്യുന്നത്.</b></span></p><p><span style="color: #3d85c6; font-size: medium;"><b>കാമുകന്റെ സാമിപ്യത്തിൽ, ആ ഗാനത്തിലൂടെ </b></span></p><p><span style="color: #3d85c6; font-size: medium;"><b>അവളുടെ ഉൾപ്പുളകങ്ങൾ പുറത്തേക്കു ബഹിർഗമിക്കുന്നു.</b></span></p><p><span style="color: #3d85c6; font-size: medium;"><b>ദേവനു മുന്നിൽ പ്രാർത്ഥിക്കുന്ന ഭക്തയായും </b></span></p><p><span style="color: #3d85c6; font-size: medium;"><b>പ്രേമവും ലജ്ജയും ഭയവും ബഹുമാനവും </b></span></p><p><span style="color: #3d85c6; font-size: medium;"><b>ചേർന്ന് വികാരപരവശയായും അവൾ പ്രത്യക്ഷപ്പെടുന്നു.</b></span></p><p><span style="color: #3d85c6; font-size: medium;"><b>സംയമനത്തോടെയും അവളുടെ പാരവശ്യങ്ങൾ ആസ്വദിച്ചും</b></span></p><p><span style="color: #3d85c6; font-size: medium;"><b>നിൽക്കുന്ന കാമുകൻ അന്നത്തെ പുരുഷാധികാരത്തെ</b></span></p><p><span style="color: #3d85c6; font-size: medium;"><b>ഇതരരൂപങ്ങളിൽ തുറന്നുകാട്ടുന്നു.</b></span></p><p><span style="color: #3d85c6; font-size: medium;"><b>അധികാരിയായ കാമുകനു മുന്നിൽ കീഴടങ്ങി നിന്നു പാടുന്ന</b></span></p><p><span style="color: #3d85c6; font-size: medium;"><b>കാമുകിയുടെ ദൃശ്യം കൂടിയാണത്.</b></span></p><p><span style="color: #3d85c6; font-size: medium;"><b>ഈ ദൃശ്യം കേരളത്തിലെ കലാലയങ്ങളിൽ</b></span></p><p><span style="color: #3d85c6; font-size: medium;"><b>യാഥാർഥ്യമായിരുന്ന കാലമുണ്ടായിരുന്നുവെന്നു തീർച്ച !!</b></span></p><p><span style="color: #3d85c6; font-size: medium;"><b>ഇന്ന് അത് അസാദ്ധ്യമാണെന്ന് എനിക്ക് തോന്നുന്നു</b></span></p><p><span style="color: #3d85c6; font-size: medium;"></span></p><div class="separator" style="clear: both; text-align: center;"><span style="color: #3d85c6; font-size: medium;"><iframe allowfullscreen='allowfullscreen' webkitallowfullscreen='webkitallowfullscreen' mozallowfullscreen='mozallowfullscreen' width='649' height='421' src='https://www.blogger.com/video.g?token=AD6v5dyV8Jc9WAyQ-DicDsWVGRL-00513xh5LHQuYWKOtr6HvTEQrvZOGOoNrd0G-ijlvJBtfGfXKxuFXPv6dXNb_w' class='b-hbp-video b-uploaded' frameborder='0'></iframe></span></div><span style="color: #3d85c6; font-size: medium;"><br></span><p></p><p><span style="color: #3d85c6; font-size: medium;"><b>മലയാറ്റൂരിന്റെ നോവലിനെ ആധാരമാക്കി </b></span></p><p><span style="color: #3d85c6; font-size: medium;"><b>1968 ൽ സേതുമാധവൻ സംവിധാനം ചെയ്ത ചലച്ചിത്രത്തിലെ </b></span></p><p><span style="color: #3d85c6; font-size: medium;"><b>ഗാനദൃശ്യത്തിൽ സത്യനും ഉഷാകുമാരിയുമാണ് </b></span></p><p><span style="color: #3d85c6; font-size: medium;"><b>പ്രത്യക്ഷപ്പെടുന്നത് .</b></span></p><p><b><span style="font-size: medium;"><span style="color: #3d85c6;">വർഷങ്ങൾക്കു ശേഷം, 2013</span><span style="color: #3d85c6;">ൽ,</span><span style="color: #3d85c6;"> ശാലിനി ഉഷാനായർ എന്ന </span></span></b></p><p><b><span style="font-size: medium;"><span style="color: #3d85c6;">ചലച്ചിത്രകാരി </span><span style="color: #3d85c6;">ഇതേ നോവൽ "അകം" എന്ന പേരിൽ </span></span></b></p><p><span style="color: #3d85c6;"><b><span style="font-size: medium;">ചലച്ചിത്രമാക്കുന്നുണ്ട്.</span></b></span></p><p><span style="color: #3d85c6; font-size: medium;"><b>ഈ റോളുകളിൽ എത്തുന്നത് ഫഹദ് ഫാസിലും ഷെല്ലി കിഷോറുമാണ്.</b></span></p><p><span style="color: #3d85c6; font-size: medium;"><b>കലാലയാദ്ധ്യാപകരായിട്ടല്ല, കമ്പനി എക്സിക്യൂട്ടീവുകളായി </b></span></p><p><span style="color: #3d85c6; font-size: medium;"><b>അവർ മാറിത്തീർന്നിരിക്കുന്നു. </b></span></p><p><span style="color: #3d85c6; font-size: medium;"><b>ഇങ്ങനെയൊരു ഗാനദൃശ്യം ആ ചലച്ചിത്രത്തിൽ അസാദ്ധ്യമായിരുന്നു. </b></span></p><p><span style="color: #3d85c6; font-size: medium;"><b><br></b></span></p><p><span style="color: #3d85c6; font-size: medium;"><b></b></span></p><div class="separator" style="clear: both; text-align: center;"><span style="color: #3d85c6; font-size: medium;"></span><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjepLycmCdNJDsJmbh6o04l5Pr5jz8_6PqOuexw2uwSjwxEueSjTDI7ESp4zh9V8eBjkxgYlJbuCwUffsKF-iZcy9Ka_euk1mP2eiO0noR3iONH4tCwmA2sTmO_2Sr3Sx12ncDCwXOwi0fc6JqLa_E2zx5r5ClxLolNO-Q3w8iH1eiQPkEM5TzGfN3cQQ/s657/Y9.PNG" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="406" data-original-width="657" height="436" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjepLycmCdNJDsJmbh6o04l5Pr5jz8_6PqOuexw2uwSjwxEueSjTDI7ESp4zh9V8eBjkxgYlJbuCwUffsKF-iZcy9Ka_euk1mP2eiO0noR3iONH4tCwmA2sTmO_2Sr3Sx12ncDCwXOwi0fc6JqLa_E2zx5r5ClxLolNO-Q3w8iH1eiQPkEM5TzGfN3cQQ/w652-h436/Y9.PNG" width="652"></a></b></div><span style="color: #3d85c6; font-size: medium;"><b><br> </b></span><p></p><p><span style="color: #3d85c6; font-size: medium;"><b> </b></span></p>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com1tag:blogger.com,1999:blog-641698044116271460.post-48938405022384594262022-09-08T15:06:00.003+05:302022-09-09T22:19:24.771+05:30ജോർജ് ഒവാഷ്വിലിയുടെ 'ചോളദ്വീപ്' <p><span style="font-size: medium;"><b> </b></span></p><p><span style="font-size: medium;"></span></p><div class="separator" style="clear: both; text-align: center;"><span style="font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhAk9aeh5tGRlHx5HLSDrnUJW0TuDWdVOo6SZIYIUoDe_e3c3siwzsuDP2AaE121mH19zIkMVgyzeyP3Aa_oq6CCWl09Z0uRoTQthVif5lpSYEHBjuu971kwzBvD4JYJt2PqoPze0x7vyXPOwTAhdwImwDs94dQ1wONZOxKUB3lNEEyuUb-Wexc6fyZrA/s966/C12.PNG" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="555" data-original-width="966" height="477" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhAk9aeh5tGRlHx5HLSDrnUJW0TuDWdVOo6SZIYIUoDe_e3c3siwzsuDP2AaE121mH19zIkMVgyzeyP3Aa_oq6CCWl09Z0uRoTQthVif5lpSYEHBjuu971kwzBvD4JYJt2PqoPze0x7vyXPOwTAhdwImwDs94dQ1wONZOxKUB3lNEEyuUb-Wexc6fyZrA/w713-h477/C12.PNG" width="713" /></a></span></div><span style="font-size: medium;"><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDgm2j2uGC1QNKB95t1ogY3LZVMf4AJA9Aqjm7DZZCfQiw7FbQi6mV_0tU6qA2bbDSa4pYY9fc0TXKfj9d0ck7--rWO926b-L441gtTcoWzYhBy3RK6cWyU0b1ouiygy1c0tBGCaaBvvzQVYCsq-vl5ffPCj1w8ckRm33eAr4HjN6REa392hdgNqXcvA/s1112/C66.PNG" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="528" data-original-width="1112" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDgm2j2uGC1QNKB95t1ogY3LZVMf4AJA9Aqjm7DZZCfQiw7FbQi6mV_0tU6qA2bbDSa4pYY9fc0TXKfj9d0ck7--rWO926b-L441gtTcoWzYhBy3RK6cWyU0b1ouiygy1c0tBGCaaBvvzQVYCsq-vl5ffPCj1w8ckRm33eAr4HjN6REa392hdgNqXcvA/w652-h430/C66.PNG" width="652" /></a></div></span><b><p style="font-size: large;"><b style="font-size: large;"><br /></b></p><span style="font-size: medium;">ജോർജിയൻ ചലച്ചിത്രകാരനായ ജോർജ് ഒവാഷ്വിലിയുടെ</span></b><p></p><p><span style="font-size: medium;"><b>'ചോളദ്വീപ്' ( George Ovashvili’s 'Corn Island') </b></span></p><p><span style="font-size: medium;"><b>പ്രകൃതിയുടെ അതീവസുന്ദരമായ ഛായാഗ്രാഹിദൃശ്യങ്ങൾ </b></span></p><p><span style="font-size: medium;"><b>നിറഞ്ഞ ഒരു ചലച്ചിത്രമാണ്. നദിക്കു നടുവിൽ രൂപം കൊള്ളുന്ന</b></span></p><p><span style="font-size: medium;"><b>ഒരു ചെറിയ തുരുത്തിനെയാണ് ഈ ചലച്ചിത്രത്തിന്റെ </b></span></p><p><span style="font-size: medium;"><b>ഛായാഗ്രാഹി എപ്പോഴും കാണുന്നത്. </b></span></p><p><span style="font-size: medium;"><b>നദിയരികിലെ വനത്തിന്നപ്പുറത്ത് ഉയർന്നു നിൽക്കുന്ന മലകൾ.</b></span></p><p><span style="font-size: medium;"><b>ആ തുരുത്ത് വേനലിൽ രൂപം കൊണ്ടതാകണം.</b></span></p><p><span style="font-size: medium;"><b>അവിടേക്ക് വഞ്ചി തുഴഞ്ഞെത്തിച്ചേരുന്ന ഒരു വൃദ്ധൻ, </b></span></p><p><span style="font-size: medium;"><b>അയാളുടെ പേരമകളും. </b></span></p><p><span style="font-size: medium;"><b>ആ ദ്വീപിൽ അവർ ഒരു കുടിൽ കെട്ടുന്നു,</b></span></p><p><span style="font-size: medium;"><b>അവർക്കു താമസിക്കാനായി.</b></span></p><p><span style="font-size: medium;"><b>ഒരു വിളവെടുപ്പിനായി കുടിലിനു ചുറ്റുമായി </b></span></p><p><span style="font-size: medium;"><b>മക്കച്ചോളം കൃഷി ചെയ്യുന്നു.</b></span></p><p><span style="font-size: medium;"><b>നദിയിൽ നിന്നും മീൻ പിടിക്കുന്നു.</b></span></p><p><span style="font-size: medium;"><b><br /></b></span></p><p><span style="font-size: medium;"></span></p><div class="separator" style="clear: both; text-align: center;"><span style="font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZ7q0vxHKYBc4rV3VxyEdMLiDsWZ5MoiTwBM3GwwRplbOjw74XcSrAZV7_6vwDMboYFE2QGwu64rC0JTWPWlh91_H4Ml6_nJY8fFwy4t6TBbhUsRMblYV6Dw8hrku1jPYLluE8oJNYJ6_05kS-akljzpZykgQlEcmBwLkwcSF9R0lC8L_z2AE9cJBV1g/s753/C11.PNG" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="437" data-original-width="753" height="434" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZ7q0vxHKYBc4rV3VxyEdMLiDsWZ5MoiTwBM3GwwRplbOjw74XcSrAZV7_6vwDMboYFE2QGwu64rC0JTWPWlh91_H4Ml6_nJY8fFwy4t6TBbhUsRMblYV6Dw8hrku1jPYLluE8oJNYJ6_05kS-akljzpZykgQlEcmBwLkwcSF9R0lC8L_z2AE9cJBV1g/w664-h434/C11.PNG" width="664" /></a></span></div><span style="font-size: medium;"><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhtJjAX_mFw5Gql1113UYTryWQAMYLoFnK6ofYdb9O9GAt1V3ZGolfuSPbCFG4CyfNkbAPiIVaS56uYQSJ2DwzuOl0ZVh8ltyIZVXNHWSVyPv5Ktg2iama90gpxsUOKG2KvczEHm-O8Iz1J59wDN_AcFkIEow7uX1sl6EUK_MNEjND4hd8waJmPFbgqEg/s1147/C7.PNG" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="530" data-original-width="1147" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhtJjAX_mFw5Gql1113UYTryWQAMYLoFnK6ofYdb9O9GAt1V3ZGolfuSPbCFG4CyfNkbAPiIVaS56uYQSJ2DwzuOl0ZVh8ltyIZVXNHWSVyPv5Ktg2iama90gpxsUOKG2KvczEHm-O8Iz1J59wDN_AcFkIEow7uX1sl6EUK_MNEjND4hd8waJmPFbgqEg/w659-h320/C7.PNG" width="659" /></a></div><br /><b><br /></b></span><p></p><p><b><span style="font-size: medium;">ആ വൃദ്ധന്റെ മുഖത്ത് വലിയ അനുഭവങ്ങളുടെ തഴമ്പ് </span></b></p><p><span style="font-size: medium;"><b>നമുക്കു കാണാം, ഏതു വെല്ലുവിളിയേയും നേരിടാനുള്ള </b></span></p><p><span style="font-size: medium;"><b>കരുത്തും ആത്മവിശ്വാസവും ആ മുഖത്തു നിന്നും വായിക്കാം.</b></span></p><p><span style="font-size: medium;"><b>പ്രകൃതിയുമായുള്ള മനുഷ്യബന്ധത്തിന്റെ സങ്കീർണ്ണതകൾ</b></span></p><p><span style="font-size: medium;"><b>ജോർജ് ഒവാഷ്വിലി ആവിഷ്ക്കരിക്കുന്നു.</b></span></p><p><span style="font-size: medium;"><b>മനുഷ്യാദ്ധ്വാനത്തിന്റെ മഹത്വം അനുഭവിപ്പിക്കുന്ന </b></span></p><p><span style="font-size: medium;"><b>നിരവധി ദൃശ്യങ്ങൾ ചലച്ചിത്രം ഒരുക്കിയിരിക്കുന്നു.</b></span></p><p><span style="font-size: medium;"><b>പ്രകൃതിയുടെ കാലപ്പകർച്ചകൾക്കുമുന്നിൽ </b></span></p><p><span style="font-size: medium;"><b>നിസ്സഹായനാകുന്ന മനുഷ്യനെയും.</b></span></p><p><span style="font-size: medium;"><b>മനുഷ്യനെ പിന്തുടർന്നെത്തുന്ന തോക്കും അധികാരവും ഇവിടെയും </b></span></p><p><span style="font-size: medium;"><b>ആ വൃദ്ധനും പേരക്കുട്ടിക്കും പിന്നാലെ തുരുത്തിലെത്തുന്നുണ്ട്.</b></span></p><p><span style="font-size: medium;"><b>ആ പെൺകുട്ടിയിൽ പ്രണയം വിതയ്ക്കാൻ മുറിവേറ്റ </b></span></p><p><span style="font-size: medium;"><b>ഒരു യുവപട്ടാളക്കാരനും അങ്ങോട്ടേക്ക് എത്തുന്നു.</b></span></p><p><span style="font-size: medium;"><b>പെട്ടെന്ന്, ആ ചെറിയ തുരുത്ത് മനുഷ്യജീവിതനാടകത്തിന്റെ </b></span></p><p><span style="font-size: medium;"><b>വലിയ ഒരു വേദിയായി മാറുന്നു.</b></span></p><p><span style="font-size: medium;"><span><b>വളരെ ഒതുക്കത്തോടെ ഹൃദയാവർജ്ജകമായി സാക്ഷാത്കരിച്ച </b></span><b> </b></span></p><p><span style="font-size: medium;"><b>ഈ ചലച്ചിത്രം 2014ലെ IFFK യിൽ ആദ്യന്തം</b></span></p><p><span style="font-size: medium;"><b>വലിയ വിസ്മയത്തോടെയാണ് കണ്ടത്.</b></span></p><p><span style="font-size: medium;"></span></p><div class="separator" style="clear: both; text-align: center;"><span style="font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiwvIN-c5eiXfxBr21ysMX3s0CqNHyNYmLz4EV1pZaX1aQ1LqZ4X-wxpvttskgFB4Q5VOwj6OnwlFb_wxD3O1keesk8WgJZU-qXwJOt1m-6-Fe00YdmkNDM1PKYvcSDgduQ4iTlZ_P9Q4MbYhyfmhtQorjEefgaId7yR_cwkhhVzWgTeimFmcTYdokOsg/s1147/C9.PNG" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="499" data-original-width="1147" height="331" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiwvIN-c5eiXfxBr21ysMX3s0CqNHyNYmLz4EV1pZaX1aQ1LqZ4X-wxpvttskgFB4Q5VOwj6OnwlFb_wxD3O1keesk8WgJZU-qXwJOt1m-6-Fe00YdmkNDM1PKYvcSDgduQ4iTlZ_P9Q4MbYhyfmhtQorjEefgaId7yR_cwkhhVzWgTeimFmcTYdokOsg/w628-h331/C9.PNG" width="628" /></a></span></div><span style="font-size: medium;"><br /><b><br /></b></span><p></p>V VIJAYAKUMARhttp://www.blogger.com/profile/16529004950777170297noreply@blogger.com0