Sunday, August 8, 2010

ജയനാരായണന്‍





നമുക്ക്‌ ജയനാരായണന്‍ എന്ന പേരില്‍ ഒരു കഥാകാരനുണ്ടായിരുന്നു. ജയനാരായണന്‍ ആധുനികതാവാദത്തിന്റെ ഒരു നല്ല വക്താവായിരുന്നു. ജയനാരായണന്റെ കഥകളില്‍ ആധുനികതാവാദത്തിന്റെ താല്‍പര്യങ്ങള്‍ അതിന്റെ മുഴുവന്‍ സമൃദ്ധിയോടെയും പ്രവര്‍ത്തിക്കുന്നതു കണ്ടെത്താന്‍ കഴിയും. അദ്ദേഹത്തിന്റെ കഥകളുടെ ശില്‍പതന്ത്രങ്ങള്‍ ലാവണ്യവാദത്തോടുള്ള കൂറ്‌ പ്രകടിപ്പിക്കുന്നവയാണ്‌. 'സമയം ഒരു സമസ്യ' എന്ന പേരില്‍ ജയനാരായണന്‍ ഒരു കഥ എഴുതിയിട്ടുണ്ട്‌. സ്ഥലകാലങ്ങളെ പഴയ ഓര്‍മ്മകളില്‍ ബന്ധിച്ചു നിര്‍ത്തി തന്റെ അസ്തിത്വത്തെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന വിമലയുടെ കഥയാണിത്‌. അസ്തിത്വവ്യഥകളെ പ്രമേയമാക്കുന്ന എം. മുകുന്ദന്റെ 'രാധ, രാധ മാത്രം' എന്ന കഥയോട്‌ ഇതിനെ താരതമ്യം ചെയ്യാവുന്നതാണ്‌. ആധുനികതാവാദത്തെ മലയാളത്തില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചവര്‍ 'രാധ, രാധ മാത്രം' എന്ന കഥയെ ഏറെ കൊട്ടിഘോഷിച്ചിരുന്നു. എന്നാല്‍, അസ്തിത്വവാദത്തിന്റെ ആശയലോകത്തെ കേവലമായി പരാവര്‍ത്തനം ചെയ്യുകയാണ്‌ മുകുന്ദന്റെ കഥ ചെയ്തതെങ്കില്‍ ജയനാരായണന്റെ കഥ ആ ആശയലോകത്തോടുള്ള സര്‍ഗാത്മകപ്രതികരണമായിരുന്നു.




ആധുനികവാദികളായ നവവിമര്‍ശകരുടെ രചനകളില്‍ ജയനാരായണന്‍ അധികമൊന്നും പരാമര്‍ശിക്കപ്പെട്ടതേയില്ല. ആധുനികതാവാദത്തിന്‌ താല്‍പര്യമുള്ള ആശയങ്ങളെ അതേപടി പരാവര്‍ത്തനം ചെയ്യുകയും അങ്ങനെ പ്രത്യയശാസ്ത്രപ്രചരണം നിര്‍വ്വഹിക്കുകയും ചെയ്യു കഥകളെ ആഘോഷിച്ചിരുന്ന നവവിമര്‍ശകര്‍ ആ ആശയങ്ങളെ ഭാവനയിലെ മഹാനുഭവങ്ങളാക്കി മാറ്റാന്‍ ശ്രമിച്ച ജയനാരായണന്റെ കഥകളെ പരിഗണിക്കാതിരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്തു. നവവിമര്‍ശകര്‍ പുറമ്പോക്കിലേക്കു തള്ളിയ ആധുനികതാവാദിയെന്ന്‌ ഈ എഴുത്തുകാരനെ കുറിച്ചു പറയണം. ഇത്‌ നമ്മുടെ കഥാസാഹിത്യത്തില്‍ സമീപഭൂതകാലത്തു നടന്ന അവഗണനയുടെ കഥയാണ്‌.



2 comments:

abhijanam said...

ജയനാരായണന്‍ ഇപ്പോള്‍ എവിടെയാണ്?ഗാന്ധിയെ കഥാപത്രമാക്കി അദ്ദേഹം ദേശാഭിമാനിയില്‍ ഒരു കഥയെഴുതിയതോര്‍ക്കുന്നു,അന്നത് വലിയ വിവാദമാവുകയുണ്ടായി...

Anonymous said...

Jayanarayanan. No more

POPULAR POSTS

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

"യെവമ്മാരടെ മുട്ടന്‍ കള്ളങ്ങള്‍ക്ക് ഞായോം കേക്കൂല്ല."

ഓട്ടോ റെനേ കാസ്റ്റിലോയുടെ ' അരാഷ്ട്രീയബുദ്ധിജീവികള്‍ ' എന്ന കവിത ഞാന്‍ വായിക്കുന്നത് 1982 ലാണ് . കെ . ജി . ശങ്കരപ്പിളളയുടെ വിവര്...